നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ യഹിയ മാഷുടെ ദൌര്‍ബല്യമാണ്. മുന്‍പ് വീട്ടില്‍ നിന്നും പത്തറുപതു കിലോമീറ്റര്‍ അകലെ ഹൈവേയുടെ ഓരത്തുള്ള സ്കൂളില്‍ ജോലി ചെയ്യുമ്പോഴാണ് ഈ ദുശ്ശീലം മാഷിനെ പിടികൂടിയത്. സ്കൂളിനു മുന്നില്‍ തന്നെയായിരുന്നു ലോറിക്കാര്‍ വിശ്രമിക്കാനും ആഹാരം കഴിക്കാനും വണ്ടികള്‍ കുറച്ചു സമയം നിര്‍ത്തിയിടുന്നത്. അതുകൊണ്ട് ഉചിതമായ ലോറികള്‍ തെരഞ്ഞെടുക്കാനും അഥവാ ലോറികളൊന്നും നിര്‍ത്തിയിട്ടില്ലെങ്കില്‍ വരുന്നവയ്ക്കു പെട്ടെന്ന് കൈ കാട്ടി നിര്‍ത്താനും ആ സ്ഥലവും നന്നേ യോജിച്ചതായിരുന്നു. എത്ര വേഗതയില്‍, ലോഡോടുകൂടി വരുന്ന വണ്ടിയായാലും മാഷിന്റെ നിലത്തു തൊട്ടു ആകാശം വരെ ചൂണ്ടിയുള്ള പ്രത്യേക കൈനീട്ടല്‍ കണ്ടാല്‍ നിര്‍ത്തിപ്പോവും. ലോറിയില്‍ കയറിക്കഴിഞ്ഞാലും മാഷിന്റെ ഉത്സാഹം തീരുന്നില്ല. പിന്നെയുള്ള ഒന്ന് രണ്ടു മണിക്കൂര്‍ മാഷിന്റെ ഹിന്ദി പ്രയോഗമാണ്. പണ്ട് പഠിച്ച ' ചാഹ് നഹി സുരബാലാ കോ' തന്നെയാണ് തിരിച്ചും മറിച്ചും പ്രയോഗിക്കുന്നത്. ഒരു സ്റ്റോപ്പിലും നിര്‍ത്താതെ, ടൌണിലോന്നും കയറാതെ ഡ്രൈവറോട് മുറി ഹിന്ദിയില്‍ നാട്ടുവിശേഷങ്ങള്‍ ചോദിച്ച് ബസ്സ് ചാര്‍ജിലും വളരെ ചെറിയൊരു തുകമാത്രം ലോറി ഡ്രൈവര്‍ക്ക് കൈമടക്കു കൊടുത്തു യാത്രചെയ്യാന്‍ ഇങ്ങനെ ഒരു സൌകര്യമിരിക്കുമ്പോള്‍ ആരെങ്കിലും തിരക്ക് പിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ചുപോകാന്‍ തയാറാകുമോ എന്നാണു മാഷ് അതിശയോക്തി കലര്‍ത്തി ചോദിക്കുന്ന ചോദ്യം. ( കാശിനു പിശകിയ ഡ്രൈവറുടെ ഒരു പൊതി മോഷ്ടിച്ചെടുത്തതും റൂമില്‍ വന്നു പൊതി തുറന്നു നോക്കിയപ്പോള്‍ അയാളുടെ പഴയ അടിവസ്ത്രമാണെന്ന് കണ്ടു ആരും കാണാതെ വലിച്ചെറിഞ്ഞതും പോലുള്ള ഉപകഥകള്‍ ഇതുമായി ബന്ധപ്പെട്ടു നിരവധിയുണ്ട് ). ഒരിക്കല്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി അടുത്തെവിടെയോ പോകാന്‍ ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുമ്പോള്‍ ആ വഴി വന്ന ലോറിക്ക് അറിയാതെ ആകാശം മുട്ടെ കൈകാണിക്കുന്ന കലാപരിപാടി കണ്ടപ്പോഴാണ് ഭാര്യ ഈ യാത്രാവൃത്താന്തമെല്ലാം അറിയുന്നത്. അന്നേ അവര്‍ പറഞ്ഞതാണ് ഇത് അത്ര ശരിയായ കാര്യമല്ലെന്ന്. അന്ന് അതൊക്കെ ചിരിച്ചു തള്ളിയ മാഷ് എന്നെന്നേക്കുമായി ലോറി യാത്ര നിര്‍ത്താന്‍ ഇടയായ സംഭവമാണ് ഇവിടെ വിവരിക്കുന്നത്. ( മാഷുടെ മുന്‍ ധീരകൃത്യങ്ങള്‍ അറിയാന്‍ ഇവിടെ ഞെക്കുക )
അന്ന് സ്കൂള്‍ പതിവിലും നേരത്തെ വിട്ട ദിവസമായിരുന്നു. മാഷിനു കുറച്ചു നേരത്തെ വീട്ടില്‍ എത്തിയിട്ട് എന്തോ അത്യാവശ്യവും ഉണ്ടായിരുന്നു. ലോറിക്കാണ് ഇന്ന് യാത്ര എന്ന് മാഷ് ഉറപ്പിച്ചു. കൂട്ടത്തില്‍ മാഷുടെ സ്ഥിരം വലം കൈയായ രണ്ടു പേരും കൂടി. നിര്‍ഭാഗ്യവശാല്‍ വണ്ടിയൊന്നും കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല കൈകാണിച്ച ഒറ്റ ലോറിയും നിര്‍ത്തുന്നുമില്ല. ഒരു മണിക്കൂറോളം റോഡിലെ നൃത്തനൃത്യങ്ങള്‍ തുടര്‍ന്നിട്ടും ഒരു രക്ഷയുമില്ല. ബസ്സില്‍ പോയ മറ്റു പഹയന്മാരോക്കെ നേരത്തെ പുരയിലെത്തിയിട്ടുണ്ടാവുമെന്നത് മാഷേ കൂടുതല്‍ അരിശം കൊള്ളിച്ചു. 'ഇന്ന് എത്ര വൈകിയാലും ലോറിക്ക് മാത്രമേ പോകുന്നുള്ളൂ', ഇനി ബസ്സ് നോക്കിയാലോ എന്ന് അറച്ചറച്ചു ചോദിച്ച വിധേയരോട് മാഷ് പ്രഖ്യാപിച്ചു. കൈനീട്ടല്‍ കലാപരിപാടി റോഡിന്റെ സൈഡില്‍ നിന്ന് ഏകദേശം ഇപ്പോള്‍ മദ്ധ്യം വരെ എത്തി. വണ്ടി നിര്‍ത്തിയില്ലെന്നു മാത്രമല്ല നല്ല പുളിച്ച ഹിന്ദിത്തെറി മാഷുടെ മുഖത്തു നോക്കി വിളിക്കാന്‍ കൂടി അന്ന് അവന്മാര്‍ ധൈര്യം കാണിച്ചു.
പൊടുന്നനെയാണ് ABT എന്ന ബോര്‍ഡു വെച്ച് പറന്നു വരുന്ന ഒരു പുത്തന്‍ ആള്‍വിന്‍ നിസ്സാന്‍ വണ്ടി മാഷുടെ പ്രതീക്ഷ പോലും തെറ്റിച്ചു കൊണ്ട് മുന്നില്‍ ചവിട്ടി നിര്‍ത്തിയത്. മാഷും സഹായികളും നിമിഷത്തിനുള്ളില്‍ വണ്ടിയുടെ ഉള്ളിലേക്ക് ചാടിക്കയറി.
'എങ്ങോട്ടേക്കാ? ' തനി മലയാളത്തില്‍ ഡ്രൈവര്‍ ചോദിച്ചു.
'കാരന്തൂര് അങ്ങാടിക്ക് '
'ഞാന്‍ വഴിയില്‍ കുറച്ചു സമയം നിര്‍ത്തും. കുഴപ്പമില്ലല്ലോ?'
'എന്നാല്‍ ഞങ്ങള്‍ അവിടെ ഇറങ്ങാം. പെട്ടെന്ന് വിടുമെങ്കില്‍ ഞങ്ങള്‍ അങ്ങോളം വരാം.'
ശരിയെന്നു പറഞ്ഞു ഡ്രൈവര്‍ വണ്ടിയെടുത്തു. പിന്നൊരു പോക്കായിരുന്നു.
പുത്തന്‍ വണ്ടി. നല്ല റോഡും. ഡ്രൈവറാണെങ്കില്‍ ഫുള്‍ മൂഡിലും. ഡ്രൈവറുടെ പെര്‍ഫോമന്‍സ് കണ്ടു മാഷും സഹപ്രവര്‍ത്തകരും മുഖത്തോടെ മുഖം നോക്കി. ചങ്ങായി വല്ല സ്മാളും അടിച്ചിട്ടുണ്ടോ?
എന്തായാലും വണ്ടി നല്ല കത്തി പോലെ പായുകയാണ്. ഇടയില്‍ ഡ്രൈവറുടെ മറ്റൊരു ദൌര്‍ബല്യം കൂടി മാഷുടെ ശ്രദ്ധയില്‍ പെട്ടു. വഴിയിലൂടെ സ്ത്രീകളാരെങ്കിലും കടന്നു പോവുന്നുണ്ടെങ്കില്‍ അയാള്‍ പിന്നെ അവരെ നോക്കി വല്ലതും വിളിച്ചു കൂവുന്നതിലായിരിക്കും ശ്രദ്ധിക്കുക. ഹലോ.......... ചേച്ചീ....... സുഖമാണോ .... ഹായ് ..... എന്നിങ്ങനെ സ്ത്രീ വേഷത്തിലുള്ള ആരെ കണ്ടാലും ടിയാന്‍ ഒറ്റകൈ വിട്ടു അഭിവാദ്യം തുടങ്ങും. ചിലപ്പോള്‍ വണ്ടി അവരെ കടന്നു മുന്നോട്ടു പോയാല്‍ പിറകിലോട്ടു തിരിഞ്ഞായിരിക്കും വിളി. അപ്പോഴും വണ്ടി മുന്നോട്ടു പറക്കുന്നുണ്ടായിരിക്കും.
പടച്ചോനെ ഇത് എടങ്ങരാവുമല്ലോ.. മാഷും കൂട്ടുകാരും ലേശം ഒന്ന് പേടിക്കാന്‍ തുടങ്ങി. എങ്കിലും പുത്തന്‍ വണ്ടിയില്‍ കിടിലന്‍ സ്പീഡില്‍ പോകുന്നതിലുള്ള ത്രില്ല് വണ്ടി നിര്‍ത്തി ഇറങ്ങുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു. ഉള്ളു കൊണ്ട് പേടിച്ചാണെങ്കിലും ഡ്രൈവറുടെ പ്രകടനത്തില്‍ മറുത്തൊന്നും പറയാതെ മൂന്നുപേരും അനങ്ങാണ്ടിരുന്നു.
ഡ്രൈവര്‍ക്ക് ഇടയില്‍ മറ്റൊരു പാര്‍സല്‍ ഓഫീസില്‍ നിന്ന് സാധനങ്ങള്‍ എടുക്കാനുണ്ടോ എന്ന് അന്വേഷിക്കണമായിരുന്നു. ' ഞാന്‍ ഒന്ന് ഫോണ്‍ ചെയ്തു നോക്കട്ടെ. സാധങ്ങളുണ്ടെങ്കില്‍ മാത്രം അങ്ങോട്ട് പോയാല്‍ മതി. ഇല്ലെങ്കില്‍ നമുക്ക് നേരെ പോകാം.'
ഫോണ്‍ ചെയ്തതിനു ശേഷം ' ഒരു പ്രശ്നവുമില്ല സാധനങ്ങള്‍ ഒന്നും എടുക്കാനില്ല. പോയി ഒന്ന് ഒപ്പുവെച്ചാല്‍ മാത്രം മതി. പെട്ടെന്ന് പോയി നമുക്ക് നേരെ വിടാം ' എന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ഒരക്ഷരം മിണ്ടാതെ തലകുലുക്കി മൂന്നു പേരും.
ആ പ്രദേശത്തെ അവരുടെ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരമാവധി ഉള്ളിലെക്കയിരുന്നു. പൊതു നിരത്തില്‍ നിന്നും ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലോട്ടു മാറി ഒരു ഒഴിഞ്ഞ പ്രദേശത്ത്. വണ്ടി നേരെ അങ്ങോട്ട് വിട്ടു. ആപ്പീസിലേക്ക് കയറിപ്പോയ ഡ്രൈവറെ അരമണിക്കൂറ് കഴിഞ്ഞും കാണാതായത്തോടെ മാഷും കൂട്ടുകാരും പരിഭ്രമിക്കാന്‍ തുടങ്ങി. ഇവിടുന്നു ഇനി മെയിന്‍ റോട്ടിലെത്താന്‍ തന്നെ നേരം കുറെ എടുക്കും. ഒട്ടോറിക്ഷപോലും കിട്ടാന്‍ സാധ്യതയില്ല. "വല്ലാത്തൊരു കുടുക്കിലാണല്ലോ പടച്ചോനെ ഇന്ന് പെട്ടത്." മാഷുടെ ആത്മഗതം കുറച്ചുറക്കെ ത്തന്നെയായി ഇപ്പോള്‍.
കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ വന്നു. മൂപ്പര്‍ ആകെ ദേഷ്യത്തിലാണ്. ആപ്പീസിലുള്ള ഏമാന്മാരെ ചീത്ത വിളിച്ചു കൊണ്ട് തന്നെ വണ്ടിയില്‍ കയറി. നേരെ സീറ്റിന്റെ അടിയില്‍ നിന്ന് ഒരു കുപ്പിയും ഗ്ലാസ്സും വെള്ളവും എടുത്തു രണ്ടു ലാര്‍ജ് അങ്ങ് വിട്ടു .
മാഷന്മാര്‍ക്കു വേണോ എന്ന് അന്വേഷിക്കാനും അദ്ദേഹം മറന്നില്ല. എങ്ങിനെയും ജീവനും കൊണ്ട് വീട്ടിലെത്തിയാല്‍ മതി എന്ന പരുവത്തിലായ മാഷ് കുറച്ചു മുഖം കറുപ്പിച്ചു തന്നെ പറഞ്ഞു.
"ബസ്സില്ലാഞ്ഞിട്ടല്ല, കുറച്ചു നേരത്തെ എത്തേണ്ട ആവശ്യമുണ്ടായത് കൊണ്ടാണ് ഇതില്‍ കയറിയത്... എന്നിട്ടിപ്പോ നാല് ബസ്സ് നാട്ടിലെത്തെണ്ട സമയമായി നിങ്ങളെയും കാത്തിരിക്കുന്നു... ഒന്ന് വേഗം വണ്ടി വിട് ചേട്ടാ..
പറഞ്ഞു കഴിയേണ്ട താമസം വണ്ടി കുതിച്ചു പാഞ്ഞു. കേരള കര്‍ണാടക ഹൈവേയിലൂടെ വണ്ടി പറക്കാന്‍ തുടങ്ങി. സ്പീഡ് സൂചി അറുപതു, എഴുപതു, എണ്‍പത്, തൊണ്ണൂറു എന്ന് വിജ്രുംഭിച്ചു തെറിക്കുകയാണ്. ഇടയില്‍ നല്ല ഫോമിലായ ഡ്രൈവര്‍ വക ഒരു ചോദ്യവും ' സ്പീഡ് ഇതിലും കൂട്ടണോ മാഷേ '.
എതിരെ വരുന്ന വണ്ടിക്കാര്‍ വരെ ശ്രദ്ധിക്കാന്‍ തുടങ്ങിയ സ്പീഡോടെ ആല്‍വിന്‍ നിസ്സാന്‍ കുതിച്ചു പായുകയാണ്. അപ്പോള്‍ ഡ്രൈവറുടെ അടുത്ത പ്രസ്താവന വന്നു, " ഇനി ഞാന്‍ എന്തുവന്നാലും ബ്രേക്കില്‍ കാല് വെക്കുന്ന പ്രശ്നമില്ല". മുള്ളിന്റെ മുകളില്‍ ശ്വാസം പോലും പിടിച്ചു കൊണ്ടിരിക്കുന്ന മാഷന്മാര്‍ ഇതോടെ മൊത്തം ഗ്യാസ് പോയ പരുവത്തിലായി. വണ്ടി എതിരെ വരുന്ന വാഹനങ്ങളെ വെട്ടിച്ചു കൊണ്ടും മുന്നിലുള്ള സകലതിനെയും ഓവര്‍ടേക്ക് ചെയ്തും ഹിന്ദി സിനിമയിലെ വില്ലന്റെ കാറ് പോലെ നിലം തൊടാതെ പറക്കുകയാണ്.
സ്പീഡ് നൂറും കഴിഞ്ഞു മുന്നോട്ടു പോകുന്നത് ഉള്‍ക്കിടിലത്തോടെ നോക്കി ജീവിതത്തെ ക്കുറിച്ചുള്ള സകല പ്രതീക്ഷയും പോയ മട്ടില്‍ ഇരിക്കുന്ന മൂവരെയും ഒന്നുകൂടി ഞെട്ടിച്ചു കൊണ്ട് ഡ്രൈവര്‍ തന്റെ വിയര്‍ത്തു കുളിച്ച കാക്കിഷര്‍ട്ട് വണ്ടി ഓടിച്ചുകൊണ്ട് തന്നെ അഴിച്ചു മാറ്റി കനത്തില്‍ പറഞ്ഞു,
"ഒരു ഡ്രൈവര്‍ മരണത്തെ നെഞ്ച് വിരിച്ചു വേണം നേരിടാന്‍".
അപ്പോഴേക്കും ഒരു വിധം സ്വബോധം വീണ്ടെടുത്ത പുപ്പുലിയായ യഹിയ മാഷ്ക്ക് മനസ്സിലായി ജെറ്റിനേക്കാള്‍ വേഗത്തില്‍ പറക്കുന്ന ഈ വണ്ടി ഇനി കോഴിക്കോടും കഴിഞ്ഞു ഉടയ തമ്പുരാന്റെ സന്നിധിയിലെ നില്‍ക്കൂ എന്ന്.
പിന്നെ ഒറ്റ അലര്‍ച്ചയാണ് " അയ്യോ.. ഞങ്ങളെ തട്ടിക്കൊണ്ടു പോന്നേ.. വണ്ടി നിര്‍ത്തിക്കണേ.. ഞങ്ങളെ ഇറക്കണേ.. അയ്യോ ... നാട്ടുകാരേ ..."
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 ഏപ്രിൽ 16, വെള്ളിയാഴ്‌ച
2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച
യഹിയമാഷും തീപ്പിടിച്ചോനും
സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ് (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന് ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച് കുപ്പായമിട്ട് അന്ന് നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച് നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ് സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക് കൈയ്യും കൊടുത്ത് പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത് മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ് ഒന്ന് മിന്നി. മൂക്കുകൊണ്ട് മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന് തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ മാഷോട് ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന് എത്തിയിട്ട് രണ്ട് മൂന്ന് ദിവസമായി. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര് ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്.
എസ്.എസ്.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ് അഴകന്. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്, ആള് കാരന്തൂര് എത്തിയിട്ടുണ്ട് എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന് പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.
പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ് ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ് കണ്ടീഷനോടുകൂടിയ ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച് വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന് കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര് എത്തി.
വെയിറ്റിംഗ് ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച് ഇരിക്കയാണ്. യഹിയമാഷ് ഒന്നേന്ന് തൊട്ട് തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍ പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച് മാഷെ നോക്കി മുരണ്ടു.
"നീങ്കള്‍ ശൊല്ലരത് എനക്ക് തെരിയ മാട്ടെ എനിക്ക് മലയാളം തെരിയാത്." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു. എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന് ഒരു മുരള്‍ച്ച കേട്ട് ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.
ഓട്ടോയിലിരുന്ന് തമിഴ്‌പുലി കുതറി, മറിഞ്ഞ് പുറത്തേക്ക് ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന് പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ് പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട് കഴുത്തിനുളള പിടുത്തം വിടാതെ മാഷ് ഇടത്തെക്കൈ കൊണ്ട് ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ് നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ് ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട് പൂര്‍വ്വാധികം ശക്തിയാക്കി.
അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത് കേട്ട് ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് മൂഴിക്കല്‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പുളളതു കൊണ്ട് മാഷ് വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.
ഇതൊന്നും അറിയാതെ മൂഴിക്കല്‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച് തമിഴനേയും കൊണ്ട് കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ് ഇടംകണ്ണിട്ട് വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......
തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട് മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ് നൂറുകൈകള്‍ ചേര്‍ന്ന് ആദ്യം പുറത്തേക്ക് പൊക്കിയെടുത്തത്.
ചെല്ലപ്പനണ്ണന്റെ അനിയനാണ്..........ഒളിച്ചുപോയടുത്തുനിന്ന് കൂട്ടിക്കൊണ്ടുവരികയാണ്........... അവിടെയും, ഇവിടെയുമായി ഓരോന്ന് വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.
'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത് യാരെന്ന് എനക്ക് തെരിയാത്.
സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന് തലകുമ്പിട്ടിരിക്കുന്ന മാഷ് പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്. എസ്. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക് വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്.എസ്സ്.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ് മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്. ബോംബ് പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന് നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ് അറിഞ്ഞുള്ളൂ. പ്രത്യേകിച്ച് വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട് ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന് ഇടതുകൈയ്യാണ് കൂടുതല്‍ വശമുളളത് എന്ന കാര്യം മാഷ് ആലോചിച്ചിരുന്നു.
അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട് അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത് ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ് ആടി ആടി അല്‍പ്പം മുന്നോട്ട് നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന് തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത് അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച് വരാനുളളത് വഴിയില്‍ തങ്ങില്ലല്ലോ എന്ന് വിചാരിച്ച് മാഷ് തല ഉയര്‍ത്തി. രണ്ട് കവിളിലും അയ്യഞ്ചു വിരലുകളുടെ പാട് എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട് പെട്ടെന്ന് മാഷ്‌ക്ക് ചിരിയാണ് വന്നത്.
നിന്റെ മുഖത്തതാ അടിയുടെ പാട്.
സക്കീര്‍ മുഖത്തേക്ക് കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന് തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.
എസ്.എസ്.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ് അഴകന്. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്, ആള് കാരന്തൂര് എത്തിയിട്ടുണ്ട് എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന് പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.
പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ് ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ് കണ്ടീഷനോടുകൂടിയ ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച് വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന് കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര് എത്തി.
വെയിറ്റിംഗ് ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച് ഇരിക്കയാണ്. യഹിയമാഷ് ഒന്നേന്ന് തൊട്ട് തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍ പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച് മാഷെ നോക്കി മുരണ്ടു.
"നീങ്കള്‍ ശൊല്ലരത് എനക്ക് തെരിയ മാട്ടെ എനിക്ക് മലയാളം തെരിയാത്." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു. എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന് ഒരു മുരള്‍ച്ച കേട്ട് ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.
ഓട്ടോയിലിരുന്ന് തമിഴ്‌പുലി കുതറി, മറിഞ്ഞ് പുറത്തേക്ക് ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന് പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ് പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട് കഴുത്തിനുളള പിടുത്തം വിടാതെ മാഷ് ഇടത്തെക്കൈ കൊണ്ട് ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ് നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ് ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട് പൂര്‍വ്വാധികം ശക്തിയാക്കി.
അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത് കേട്ട് ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് മൂഴിക്കല്‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പുളളതു കൊണ്ട് മാഷ് വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.
ഇതൊന്നും അറിയാതെ മൂഴിക്കല്‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച് തമിഴനേയും കൊണ്ട് കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ് ഇടംകണ്ണിട്ട് വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......
തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട് മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ് നൂറുകൈകള്‍ ചേര്‍ന്ന് ആദ്യം പുറത്തേക്ക് പൊക്കിയെടുത്തത്.
ചെല്ലപ്പനണ്ണന്റെ അനിയനാണ്..........ഒളിച്ചുപോയടുത്തുനിന്ന് കൂട്ടിക്കൊണ്ടുവരികയാണ്........... അവിടെയും, ഇവിടെയുമായി ഓരോന്ന് വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.
'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത് യാരെന്ന് എനക്ക് തെരിയാത്.
സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന് തലകുമ്പിട്ടിരിക്കുന്ന മാഷ് പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്. എസ്. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക് വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്.എസ്സ്.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ് മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്. ബോംബ് പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന് നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ് അറിഞ്ഞുള്ളൂ. പ്രത്യേകിച്ച് വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട് ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന് ഇടതുകൈയ്യാണ് കൂടുതല്‍ വശമുളളത് എന്ന കാര്യം മാഷ് ആലോചിച്ചിരുന്നു.
അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട് അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത് ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ് ആടി ആടി അല്‍പ്പം മുന്നോട്ട് നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന് തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത് അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച് വരാനുളളത് വഴിയില്‍ തങ്ങില്ലല്ലോ എന്ന് വിചാരിച്ച് മാഷ് തല ഉയര്‍ത്തി. രണ്ട് കവിളിലും അയ്യഞ്ചു വിരലുകളുടെ പാട് എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട് പെട്ടെന്ന് മാഷ്‌ക്ക് ചിരിയാണ് വന്നത്.
നിന്റെ മുഖത്തതാ അടിയുടെ പാട്.
സക്കീര്‍ മുഖത്തേക്ക് കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന് തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.
2009 സെപ്റ്റംബർ 27, ഞായറാഴ്‌ച
യഹിയമാഷും തീപ്പിടിച്ചോനും
സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ് (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന് ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച് കുപ്പായമിട്ട് അന്ന് നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച് നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ് സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക് കൈയ്യും കൊടുത്ത് പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത് മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ് ഒന്ന് മിന്നി. മൂക്കുകൊണ്ട് മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന് തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ മാഷോട് ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന് എത്തിയിട്ട് രണ്ട് മൂന്ന് ദിവസമായി. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര് ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്.
എസ്.എസ്.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ് അഴകന്. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്, ആള് കാരന്തൂര് എത്തിയിട്ടുണ്ട് എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന് പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.
പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ് ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ് കണ്ടീഷനോടുകൂടിയ ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച് വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന് കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര് എത്തി.
വെയിറ്റിംഗ് ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച് ഇരിക്കയാണ്. യഹിയമാഷ് ഒന്നേന്ന് തൊട്ട് തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍ പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച് മാഷെ നോക്കി മുരണ്ടു.
"നീങ്കള്‍ ശൊല്ലരത് എനക്ക് തെരിയ മാട്ടെ എനിക്ക് മലയാളം തെരിയാത്." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു. എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന് ഒരു മുരള്‍ച്ച കേട്ട് ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.
ഓട്ടോയിലിരുന്ന് തമിഴ്‌പുലി കുതറി, മറിഞ്ഞ് പുറത്തേക്ക് ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന് പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ് പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട് കഴുത്തിനുളള പിടുത്തം വിടാതെ മാഷ് ഇടത്തെക്കൈ കൊണ്ട് ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ് നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ് ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട് പൂര്‍വ്വാധികം ശക്തിയാക്കി.
അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത് കേട്ട് ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് മൂഴിക്കല്‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പുളളതു കൊണ്ട് മാഷ് വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.
ഇതൊന്നും അറിയാതെ മൂഴിക്കല്‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച് തമിഴനേയും കൊണ്ട് കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ് ഇടംകണ്ണിട്ട് വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......
തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട് മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ് നൂറുകൈകള്‍ ചേര്‍ന്ന് ആദ്യം പുറത്തേക്ക് പൊക്കിയെടുത്തത്.
ചെല്ലപ്പനണ്ണന്റെ അനിയനാണ്..........ഒളിച്ചുപോയടുത്തുനിന്ന് കൂട്ടിക്കൊണ്ടുവരികയാണ്........... അവിടെയും, ഇവിടെയുമായി ഓരോന്ന് വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.
'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത് യാരെന്ന് എനക്ക് തെരിയാത്.
സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന് തലകുമ്പിട്ടിരിക്കുന്ന മാഷ് പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്. എസ്. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക് വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്.എസ്സ്.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ് മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്. ബോംബ് പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന് നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ് അറിഞ്ഞുള്ളൂ. പ്രത്യേകിച്ച് വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട് ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന് ഇടതുകൈയ്യാണ് കൂടുതല്‍ വശമുളളത് എന്ന കാര്യം മാഷ് ആലോചിച്ചിരുന്നു.
അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട് അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത് ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ് ആടി ആടി അല്‍പ്പം മുന്നോട്ട് നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന് തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത് അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച് വരാനുളളത് വഴിയില്‍ തങ്ങില്ലല്ലോ എന്ന് വിചാരിച്ച് മാഷ് തല ഉയര്‍ത്തി. രണ്ട് കവിളിലും അയ്യഞ്ചു വിരലുകളുടെ പാട് എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട് പെട്ടെന്ന് മാഷ്‌ക്ക് ചിരിയാണ് വന്നത്.
നിന്റെ മുഖത്തതാ അടിയുടെ പാട്.
സക്കീര്‍ മുഖത്തേക്ക് കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന് തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.
എസ്.എസ്.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ് അഴകന്. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്, ആള് കാരന്തൂര് എത്തിയിട്ടുണ്ട് എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന് പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.
പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ് ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ് കണ്ടീഷനോടുകൂടിയ ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച് വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന് കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര് എത്തി.
വെയിറ്റിംഗ് ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച് ഇരിക്കയാണ്. യഹിയമാഷ് ഒന്നേന്ന് തൊട്ട് തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍ പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച് മാഷെ നോക്കി മുരണ്ടു.
"നീങ്കള്‍ ശൊല്ലരത് എനക്ക് തെരിയ മാട്ടെ എനിക്ക് മലയാളം തെരിയാത്." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു. എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക് വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന് ഒരു മുരള്‍ച്ച കേട്ട് ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.
ഓട്ടോയിലിരുന്ന് തമിഴ്‌പുലി കുതറി, മറിഞ്ഞ് പുറത്തേക്ക് ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന് പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ് പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട് കഴുത്തിനുളള പിടുത്തം വിടാതെ മാഷ് ഇടത്തെക്കൈ കൊണ്ട് ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ് നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ് ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട് പൂര്‍വ്വാധികം ശക്തിയാക്കി.
അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത് കേട്ട് ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് മൂഴിക്കല്‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പുളളതു കൊണ്ട് മാഷ് വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.
ഇതൊന്നും അറിയാതെ മൂഴിക്കല്‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച് തമിഴനേയും കൊണ്ട് കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ് ഇടംകണ്ണിട്ട് വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......
തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട് മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ് നൂറുകൈകള്‍ ചേര്‍ന്ന് ആദ്യം പുറത്തേക്ക് പൊക്കിയെടുത്തത്.
ചെല്ലപ്പനണ്ണന്റെ അനിയനാണ്..........ഒളിച്ചുപോയടുത്തുനിന്ന് കൂട്ടിക്കൊണ്ടുവരികയാണ്........... അവിടെയും, ഇവിടെയുമായി ഓരോന്ന് വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.
'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത് യാരെന്ന് എനക്ക് തെരിയാത്.
സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന് തലകുമ്പിട്ടിരിക്കുന്ന മാഷ് പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്. എസ്. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക് വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്.എസ്സ്.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ് മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്. ബോംബ് പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന് നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ് അറിഞ്ഞുള്ളൂ. പ്രത്യേകിച്ച് വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട് ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന് ഇടതുകൈയ്യാണ് കൂടുതല്‍ വശമുളളത് എന്ന കാര്യം മാഷ് ആലോചിച്ചിരുന്നു.
അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട് അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത് ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ് ആടി ആടി അല്‍പ്പം മുന്നോട്ട് നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന് തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത് അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച് വരാനുളളത് വഴിയില്‍ തങ്ങില്ലല്ലോ എന്ന് വിചാരിച്ച് മാഷ് തല ഉയര്‍ത്തി. രണ്ട് കവിളിലും അയ്യഞ്ചു വിരലുകളുടെ പാട് എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട് പെട്ടെന്ന് മാഷ്‌ക്ക് ചിരിയാണ് വന്നത്.
നിന്റെ മുഖത്തതാ അടിയുടെ പാട്.
സക്കീര്‍ മുഖത്തേക്ക് കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന് തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.
2009 മേയ് 2, ശനിയാഴ്‌ച
കുറ്റവും ശിക്ഷയും
ഞങ്ങളുടെ ഹെഡ്‌മാഷായ (ഹയര്‍സെക്കന്ററി വന്നതിനു ശേഷം പ്രിന്‍സിപ്പാളെന്നാണ് സ്ഥാനപ്പേര് എന്ന് അദ്ദേഹം നൂറ് തവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും, തന്റെ മുറിയുടെ മുന്നിലും ഇരിപ്പിന്റെ പിന്നിലും മേശപ്പുറത്തും ബോര്‍ഡ് സ്ഥാപിച്ചിട്ടും ഒരു രക്ഷയുമില്ല, മാഷന്മാരും, നാട്ടുകാരും ഹെഡ്‌മാഷെന്നാണ് വിളി. പിള്ളേരാണെങ്കില്‍ പഴയ വിളിപ്പേരായ ഡിങ്കനില്‍ നിന്ന് യാതൊരു വിധ പ്രമോഷനും നല്‍കിയതുമില്ല.) പരമേശ്വരന്‍മാഷിനെ കുറച്ചൊന്നു പരിചയപ്പെടുത്താതെ ഈ കുറിപ്പിനു മുന്നോട്ടുപോകാന്‍ കഴിയാത്തതുകൊണ്ട് ആദ്യമേ അതിനുമുതിരട്ടെ.
ഏത് ആള്‍ക്കൂട്ടത്തിലും ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പ്. ജില്ലയിലെ അറിയപ്പെടുന്ന കായികപ്രേമി. നമ്പൂതിരി ഫലിതത്തിലെ ഏത് അതിശയോക്തിയേയും വെല്ലുന്ന ഭക്ഷണ പ്രിയന്‍. സ്ഥാനത്തും അസ്ഥാനത്തും പ്രയേഗിക്കുന്ന ഫലിതങ്ങളും സ്വയം അതാസ്വദിച്ചുകൊണ്ടുളള അട്ടഹാസവും. അരോഗദൃഢഗാത്രന്‍. അക്ഷരാര്‍ത്ഥത്തില്‍ ആജാനബാഹു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ മറക്കണമെങ്കില്‍ ബാക്കിയുളളവര്‍ക്ക് അല്‍ഷിമേഴ്‌സ് വരണം. (പരിചയപ്പെട്ടവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഒരു കോളിംഗ് ബെല്ലിനപ്പുറം വാതില്‍ക്കല്‍ നിന്ന് ഇടിമിന്നലോടെയുളള ആ ചിരി കാണുകയും കേള്‍ക്കുകയും ചെയ്യാം. അതിനുമാത്രം മാഷ്‌ക്ക് തന്റെ നമ്പൂതിരി മാഹാത്മ്യം തടസ്സമല്ല. റിട്ടയര്‍മെന്റിനു ശേഷം തുടര്‍ച്ചയായി കോടിപതിയാകുന്നതും ഈ ചിരിയുടെ ബലത്തിലല്ലേ).
എന്തെങ്കിലും ചെറിയൊരു കാരണമുണ്ടെങ്കില്‍ ചുരുങ്ങിയത് നാല് ദിവസമെങ്കിലും മാഷ് ഓണ്‍ഡ്യൂട്ടിയായിരിക്കും. വന്നാല്‍ തന്നെ, മാഷന്മാരില്ലാത്ത ക്ലാസില്‍ പിള്ളേര്‍ സാമ്പിള്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിയാലും മൂത്രമൊഴിക്കാന്‍ പോകുമ്പോള്‍ പോലും ആ വരാന്തയിലൂടെ അദ്ദേഹം നടക്കില്ല. ഡിസിപ്ലിന്റെ കാര്യത്തില്‍ അത്ര ഉഷാറാണ്. എപ്പോഴെങ്കിലും കോപിഷ്‌ഠനായാലോ സ്‌ഫടികം ജോര്‍ജ്ജിനേക്കാള്‍ ക്രൂരന്‍. ആളെക്കുറിച്ച് ഒരേകദേശ ചിത്രമായല്ലോ.
ഇനി സംഭത്തിലേക്കു കടക്കാം.
ഒന്നാം നിലയിലെ ഒരറ്റത്താണ് പ്രിന്‍സിപ്പാള്‍ കം ഓഫീസ് റൂം. ഒരു സാധാരണ ക്ലാസ് മുറിയില്‍ ഷെല്‍ഫ്‌കൊണ്ട് മറച്ച് ഉണ്ടാക്കിയതാണ് പ്രിന്‍സിപ്പാളിന്റെ കാബിന്‍ അഥവാ `ഊണുമുറി.' ക്ലാര്‍ക്ക്, പ്യൂണാദികള്‍ മാഷില്ലാത്ത ദിവസങ്ങളില്‍ പ്രത്യേകിച്ചും പലതരം വിനോദങ്ങളില്‍ ഏര്‍പ്പടുന്നത് അപ്പുറത്തു ബാക്കിയുളള സ്ഥലത്തുവെച്ചാണ്. ക്ലാസ് കട്ടു ചെയ്‌തും വെടിപ്രിയരായ മാഷന്മാര്‍ ലോകവിവരം വിളമ്പാനെത്തുമെന്നതിനാല്‍ അവിടെയാണ് കൂടുതല്‍ സീറ്റുകളും സൗകര്യങ്ങളും.
മാര്‍ച്ചിലെ ചുട്ടുപൊളളുന്ന ഒരു പരീക്ഷക്കാലം. രാവിലത്തെ പരീക്ഷ കഴിഞ്ഞ് ഉച്ചയ്‌ക്കുളള പരീക്ഷ ആരംഭിക്കുന്നതിനിടയിലുളള ഷോര്‍ട്ട് ബ്രക്ക്. തന്റെ കാബിനില്‍ നിന്ന് സമൃദ്ധമായ ഊണും കഴിഞ്ഞ് (ആറോളം പാത്രങ്ങളിലായാണ് മോരടക്കമുളള വിഭവങ്ങള്‍) മാഷ് മുറിക്കുമുന്നിലെ വരാന്തയുടെ അരഭിത്തിയില്‍ വെച്ച് പാത്രം കഴുകല്‍ ആരംഭിച്ചു. തൊണ്ടകാറിച്ചും കുലുക്കിയുഴിഞ്ഞുമുളള വാ കഴുകല്‍ പരിപാടി ആ ഏരിയയെത്തന്നെ പ്രകമ്പനം കൊളളിക്കുന്നതാണ്. (മാഷുടെ ഈ കുലുക്കിത്തുപ്പലിന്റെ രക്തസാക്ഷികള്‍ തൊട്ടുതാഴെയുളള ഒന്‍പത് സിയിലെ പിള്ളേരാണ്. മാഷുളള ദിവസം ഈ കലാപരിപാടി ഓര്‍ക്കാതെ ആരെങ്കിലും പുറത്തുചാടിയാല്‍ ചൂടുളള ഒരു ഷവര്‍ബാത്ത് സൗജന്യം. ഇതെന്താടാ ഈ നട്ടപ്പൊരിയുന്ന വെയിലത്ത് മഴയോ എന്ന് മേലോട്ട് നോക്കി വാ പൊളിച്ചാല്‍ ഇല്ലത്തെ സംഭാരത്തിന്റേയും, സാമ്പാറിന്റേയും രുചി തനി മാപ്പിളക്കും അനുഭവിക്കാം. പെണ്‍കുട്ടികളാണ് ഇരകളെങ്കില്‍ വൈകിട്ട് വീട്ടിലെത്തി അമ്മ പേന്‍ നോക്കുമ്പോള്‍ ചീപ്പില്‍ കാരറ്റിന്റേയും, ബീറ്റ്‌റൂട്ടിന്റേയും വര്‍ണ്ണവിസ്‌മയങ്ങള്‍ ചിരിയുതിര്‍ക്കും.
കഴുകല്‍ സ്ഥലത്തുനിന്നു നോക്കിയാല്‍ മുന്നില്‍ വെയിലില്‍ പൊടിക്കാറ്റടിക്കുന്ന ചെമ്മണ്‍ ഗ്രൗണ്ട്. അന്ന് കുലുക്കിയുഴിച്ചിലിന്റെ ചെറിയൊരു ഗ്യാപ്പിലാണ് മാഷുടെ കണ്ണില്‍ രണ്ട് വിരുതന്മാര്‍പ്പെട്ടത്. അവര്‍ ഗ്രൗണ്ടിന്റെ അങ്ങേത്തലയ്‌ക്കലൂടെ ചൂളമടിച്ചുകൊണ്ട് നടക്കുകയാണ്. വെറും നിസ്സാര പ്രശ്‌നം. പക്ഷേ പാലം മറിഞ്ഞാലും കുലുങ്ങാത്ത കേളന്‍ ഉഗ്രമായൊന്നു കുലുക്കിത്തുപ്പി. സ്‌കൂള്‍ കോമ്പൗണ്ടിനുളളില്‍ ചൂളമടിയോ? സ്‌ഫടികം ജോര്‍ജ്ജിലേക്കുളള കൂടുമാറ്റം പെട്ടന്നായിരുന്നു.
ലത്തീഫേ..
(പ്യൂണായ പാവം ലത്തീഫ് മാത്രമേ മാഷ് പറഞ്ഞാല്‍ വല്ലതും കേള്‍ക്കൂ. മറ്റൊരു പ്യൂണായ വേണൂജിയാകട്ടെ, മാഷ് വല്ലതും പറഞ്ഞാല്‍ `കുറേ നാളായി ചെവിയിലെന്തോ ഒരു വേദന; ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല' എന്ന ആത്മഗതത്തോടെ മുണ്ടിന്റെ കോന്തല ചെവിയില്‍ക്കേറ്റിത്തിരിക്കാന്‍ തുടങ്ങും. എന്തെങ്കിലും കുറ്റം നാലുകിലോമീറ്ററപ്പുറത്തു നിന്നും പറഞ്ഞാല്‍ പിടിക്കുന്ന ആന്റിനയാണ് മൂപ്പരൂടേത്.)
ദാ... ആ പോണ കഴുതകളെ നേരെ ഇങ്ങോട്ടു കൂട്ടിവാ..
`എന്താ സാര്‍ പ്രശ്‌നം?'
എന്താടോയിത് ചന്തയാ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാ വിസിലടി? പിടിച്ചുകൊണ്ടുവാ രണ്ടിനേയും..ഒരു പാഠം പഠിപ്പിച്ചു വിടാം. ഇനിമേലില്‍ ഈ സൂക്കേട് ഉണ്ടാവരുത്
ക്ലാസില്‍ വെച്ച് പിള്ളേര്‍ കബഡി കളിച്ചാലും നോക്കാത്ത ആളാ ഗ്രൗണ്ടിലെ ചൂളംവിളി ഏറ്റുപിടിക്കുന്നത് എന്നെല്ലാം പിറുപിറുത്ത് മുറുകിത്തുടങ്ങിയ ഉറക്കം നശിപ്പിച്ച ദേഷ്യത്തോടെ ലത്തീഫ് ഗ്രൗണ്ടിലേക്കോടി.
മാഷ് കാബിനിലെത്തി, ശാസ്‌ത്രീയമായി ശിക്ഷ എങ്ങനെ നടപ്പിലാക്കാം എന്നാലോചിച്ച് ഞെളിപിരികൊണ്ടു. ചൂരല്‍, സ്‌കെയില്‍, റൂളര്‍ എന്നിവ ഞാന്‍ ഞാന്‍ എന്ന് പറയുമ്പോലെ മേശമേല്‍ തെളിഞ്ഞു നില്‍ക്കുന്നത് മാഷില്‍ കണ്‍ഫ്യൂഷനുണ്ടാക്കി. ഒടുവില്‍ കൈപ്രയോഗം തന്നെ മെച്ചം എന്ന് നിശ്ചയിച്ച്, `ഒരു മിഷ്യന്‍ കല്ല് കിട്ടിയെങ്കില്‍ കൊത്തങ്കല്ലു കളിക്കാമായിരുന്നു' എന്ന് മിമിക്രിക്കാര്‍ ജയനെ ഗോഷ്‌ഠികാണിക്കാന്‍ നില്‍ക്കുന്ന പോസില്‍ കൈനിവര്‍ത്തി റെഡിയായി നിന്നു. മൂന്നു മിനിട്ടിനകം രണ്ടു തലമുറിയന്മാര്‍ വാതില്‌ക്കല്‍ പ്രത്യക്ഷപ്പെട്ടു.
`വാടാ........ഇവിടെ' ആക്രോശം മുറിയുടെ വിസ്‌താരം ഒന്ന് തൂട്ടിയതുപോലെ.
കിടാങ്ങള്‍ ക്യാബിനിന്റെ മിന്നിലെത്തിയതും മാഷ് ഒരുവന്റെ പിടലിയില്‍ പിടുത്തമിട്ടു. `സാര്‍..........ഞാന്‍.........ഞാന്‍...............' അവന്‍ ബലിഷ്‌ഠമായ കൈയ്യില്‍ കിടന്ന് പിടച്ചു.
`ഞാനോ..................എന്ത് ഞാനെടാ...............തെമ്മാടി........ഇത് സ്‌ക്കൂളോ, ചന്തയോ....'
കുനിച്ചു നിര്‍ത്തി അവന്റെ മുതുകത്തേക്ക് 1200 മൈല്‍ സ്‌പീഡില്‍ ഒരുങ്ങി റെഡിയായി നിന്ന വലംകൈ പതിച്ചു. എത്രയോ വര്‍ഷം അധ്യാപകര്‍ക്കായുള്ള ഷോട്ട്‌പുട്ടില്‍ ഒന്നാം സ്ഥാനം നേടിയ കൈയാണത്.
ഒന്ന്.........രണ്ട്...........മൂന്ന്....
കൈയ്യല്ല പുറത്ത് ഹിമാലയം, വിന്ധ്യന്‍ തുടങ്ങിയ പര്‍വ്വതങ്ങള്‍ വന്നു വീഴുന്നതായാണ് പയ്യന് തോന്നിയത്.
കുട്ടികളായാല്‍ അച്ചടക്കം വേണം ഓരോ പദത്തിന്റെയും കൂട്ടക്ഷരത്തിന് താളമിട്ടാണ് അടി. നാല്.........അഞ്ച്...........ആറ്.....
.....അല്ല..........സര്‍..........ഞാന്‍...........അയ്യോ.............
പറയാനോങ്ങുന്നത് ഇടയില്‍ വന്നുവീഴുന്ന അടി വിഴുങ്ങുന്നതിനാല്‍ അവന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ ദുര്യോധനവധം കഥകളി രംഗത്തേക്കാള്‍ ഭീകരമായ അലര്‍ച്ചയും താഢനവും ലൈവായി കാണുന്ന മറ്റവന്‍, കാബിനും വരാന്തയും ഗ്രൗണ്ടും നിമിഷാര്‍ദ്ധം കൊണ്ട് താണ്ടി ജീവനും കൊണ്ട് പറപറന്നു.
ഏഴ്..........എട്ട്........
ഇനിയിതാവര്‍ത്തിക്കുമോടാ? മാഷ് നിവര്‍ന്ന് നിന്ന് ശ്വാസം വിട്ടു.
കരിമരുന്ന് പ്രയോഗത്തിനുശേഷം താറുമാറായ, അമിട്ടുകുഴിച്ചിട്ട സ്ഥലം പോലെ തകര്‍ന്ന പുറവുമായി ശനിയന്‍ ആടിയാടി നിന്നു.
ഇല്ലസാര്‍...........ഒരിക്കലുമില്ല..............
എവിടെടാ നിന്റെ കൂട്ടുകാരന്‍..........
മറ്റവന്‍ രക്ഷപ്പെട്ടു എന്ന് കൂടി അറിഞ്ഞപ്പോള്‍ തന്റെ കഷ്‌ടകാലമോര്‍ത്ത് പയ്യന്‍ വലിയവായില്‍ നിലവിളി തുടങ്ങി. അടിയുടെ ഒച്ചയും ഹെഡ്‌മാഷുടെ അലര്‍ച്ചയും പയ്യന്റെ ദീനരോദനവുമെല്ലാം സംഭവത്തെ ഒരു കിലോമീറ്റര്‍ ദൂരെ വരെ എത്തിച്ചതുകൊണ്ട് അപ്പോഴേക്കും വന്‍ ജനാവലി കാബിനു ചുറ്റും എത്തിയിരുന്നു. കാബിനു തൊട്ടപ്പുറം ക്ലാര്‍ക്കന്മാരുടെ സീറ്റിലിരുന്ന് വെടി പറഞ്ഞുകൊണ്ടിരുന്ന പ്ലസ്‌ടുവിലെ ഫിസിക്‌സിന്റെ ബാലഗോപാലന്‍മാഷും കൂട്ടത്തിലുണ്ടായിരുന്നു. പയ്യന്‍ ആയാസപ്പെട്ട് മുഖം ഉയര്‍ത്തിയപ്പോഴാണ് അദ്ദേഹത്തിന് ആളെ മനസ്സിലായത്. ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍്‌ത്ഥി, പഠിപ്പിസ്റ്റ്, പഞ്ചപാവം ഒക്കെയായ മണികണ്‌ഠന്‍.കെ.വി യാണ് ഈ ഇര.
മണീ.നീയോ........ ബാലഗോപാലന്‍ മാഷെ കണ്ടതും മണിയുടെ രോദനത്തിന് നീളം കൂടി. സാര്‍....ആശ്രയത്തിനായി അവന്‍ മാഷെ ബലമായി കെട്ടിപ്പിടിച്ചു.
എന്തുപറ്റിയെടാ... എന്താ സംഭവം........ അവന്റെ മുഖം പിടിച്ചുയര്‍ത്തി ബാലഗോപാലന്‍ മാഷ് ചോദിച്ചു.
ഞാന്‍.... സാറിനെക്കണ്ട് ....നാളത്തെ.... ഫിസിക്‌സ് ....പരീക്ഷയുടെ ....ചില സംശയങ്ങള്‍ .....ചോദിക്കാന്‍ വന്നതാ.... പേടിച്ച് തുപ്പലുപോലും വറ്റിയ മണി മുറിച്ച് മുറിച്ച് ഇത്രയും പറഞ്ഞൊപ്പിച്ചു.
സൂചി വീണാല്‍ കേള്‍ക്കുന്ന സ്ഥിതി എന്ന ഉപമിപ്പിക്കുന്നതിന് അപവാദമായി മണിയുടെ തേങ്ങലിനോടൊപ്പമുള്ള മുക്കിളവലിക്കുന്ന ശബ്‌ദവും ഹെഡ്‌മാഷുടെ കിതപ്പുമല്ലാതെ മറ്റൊന്നുമില്ല. ബാലഗോപാലന്‍ മാഷ് അതിരൂക്ഷമായി ഹെഡ്‌മാഷെ, മണി തളര്‍ന്ന കണ്ണുകളുമായി ഇടയില്‍ കൈവിട്ട് തറയില്‍ ചിതറിയ തന്റെ ഫിസിക്‌സ് പുസ്‌തകങ്ങളെ, ഹെഡ്‌മാഷ് പൊളിച്ചുപോയ വായയയുമായി ഇതെന്തു മറിമായമെന്ന മട്ടില്‍ കൂടിനില്‍ക്കുന്നവരെ...... രണ്ട് മിനിട്ടോളം നീണ്ട സ്‌തംഭനാവസ്ഥയെ തകര്‍ത്തത്, ഉറക്കം നഷ്‌ടപ്പെട്ടതിന്റെയും വെയിലത്ത് നടന്നതിന്റെയും പടികയറിയതിന്റെയും മുഴുവന്‍ ദേഷ്യവും കടിച്ചിറക്കിക്കൊണ്ടുള്ള ലത്തീഫിന്റെ ഒച്ചയാണ്
`സാറേ.... അവന്മാര് രണ്ടും വന്നില്ല..... സാറിനെ.. മുഴുത്തെറിയും പറഞ്ഞാ രണ്ടും പോയത്. ഡിങ്കന്‍ എന്ന അവരുപയോഗിച്ച പദം വായിലോളം വന്നത് ലത്തീഫ് പണിപ്പെട്ടാണ് വിഴുങ്ങിയത്.
ഏത് ആള്‍ക്കൂട്ടത്തിലും ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പ്. ജില്ലയിലെ അറിയപ്പെടുന്ന കായികപ്രേമി. നമ്പൂതിരി ഫലിതത്തിലെ ഏത് അതിശയോക്തിയേയും വെല്ലുന്ന ഭക്ഷണ പ്രിയന്‍. സ്ഥാനത്തും അസ്ഥാനത്തും പ്രയേഗിക്കുന്ന ഫലിതങ്ങളും സ്വയം അതാസ്വദിച്ചുകൊണ്ടുളള അട്ടഹാസവും. അരോഗദൃഢഗാത്രന്‍. അക്ഷരാര്‍ത്ഥത്തില്‍ ആജാനബാഹു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ മറക്കണമെങ്കില്‍ ബാക്കിയുളളവര്‍ക്ക് അല്‍ഷിമേഴ്‌സ് വരണം. (പരിചയപ്പെട്ടവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഒരു കോളിംഗ് ബെല്ലിനപ്പുറം വാതില്‍ക്കല്‍ നിന്ന് ഇടിമിന്നലോടെയുളള ആ ചിരി കാണുകയും കേള്‍ക്കുകയും ചെയ്യാം. അതിനുമാത്രം മാഷ്‌ക്ക് തന്റെ നമ്പൂതിരി മാഹാത്മ്യം തടസ്സമല്ല. റിട്ടയര്‍മെന്റിനു ശേഷം തുടര്‍ച്ചയായി കോടിപതിയാകുന്നതും ഈ ചിരിയുടെ ബലത്തിലല്ലേ).
എന്തെങ്കിലും ചെറിയൊരു കാരണമുണ്ടെങ്കില്‍ ചുരുങ്ങിയത് നാല് ദിവസമെങ്കിലും മാഷ് ഓണ്‍ഡ്യൂട്ടിയായിരിക്കും. വന്നാല്‍ തന്നെ, മാഷന്മാരില്ലാത്ത ക്ലാസില്‍ പിള്ളേര്‍ സാമ്പിള്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിയാലും മൂത്രമൊഴിക്കാന്‍ പോകുമ്പോള്‍ പോലും ആ വരാന്തയിലൂടെ അദ്ദേഹം നടക്കില്ല. ഡിസിപ്ലിന്റെ കാര്യത്തില്‍ അത്ര ഉഷാറാണ്. എപ്പോഴെങ്കിലും കോപിഷ്‌ഠനായാലോ സ്‌ഫടികം ജോര്‍ജ്ജിനേക്കാള്‍ ക്രൂരന്‍. ആളെക്കുറിച്ച് ഒരേകദേശ ചിത്രമായല്ലോ.
ഇനി സംഭത്തിലേക്കു കടക്കാം.
ഒന്നാം നിലയിലെ ഒരറ്റത്താണ് പ്രിന്‍സിപ്പാള്‍ കം ഓഫീസ് റൂം. ഒരു സാധാരണ ക്ലാസ് മുറിയില്‍ ഷെല്‍ഫ്‌കൊണ്ട് മറച്ച് ഉണ്ടാക്കിയതാണ് പ്രിന്‍സിപ്പാളിന്റെ കാബിന്‍ അഥവാ `ഊണുമുറി.' ക്ലാര്‍ക്ക്, പ്യൂണാദികള്‍ മാഷില്ലാത്ത ദിവസങ്ങളില്‍ പ്രത്യേകിച്ചും പലതരം വിനോദങ്ങളില്‍ ഏര്‍പ്പടുന്നത് അപ്പുറത്തു ബാക്കിയുളള സ്ഥലത്തുവെച്ചാണ്. ക്ലാസ് കട്ടു ചെയ്‌തും വെടിപ്രിയരായ മാഷന്മാര്‍ ലോകവിവരം വിളമ്പാനെത്തുമെന്നതിനാല്‍ അവിടെയാണ് കൂടുതല്‍ സീറ്റുകളും സൗകര്യങ്ങളും.
മാര്‍ച്ചിലെ ചുട്ടുപൊളളുന്ന ഒരു പരീക്ഷക്കാലം. രാവിലത്തെ പരീക്ഷ കഴിഞ്ഞ് ഉച്ചയ്‌ക്കുളള പരീക്ഷ ആരംഭിക്കുന്നതിനിടയിലുളള ഷോര്‍ട്ട് ബ്രക്ക്. തന്റെ കാബിനില്‍ നിന്ന് സമൃദ്ധമായ ഊണും കഴിഞ്ഞ് (ആറോളം പാത്രങ്ങളിലായാണ് മോരടക്കമുളള വിഭവങ്ങള്‍) മാഷ് മുറിക്കുമുന്നിലെ വരാന്തയുടെ അരഭിത്തിയില്‍ വെച്ച് പാത്രം കഴുകല്‍ ആരംഭിച്ചു. തൊണ്ടകാറിച്ചും കുലുക്കിയുഴിഞ്ഞുമുളള വാ കഴുകല്‍ പരിപാടി ആ ഏരിയയെത്തന്നെ പ്രകമ്പനം കൊളളിക്കുന്നതാണ്. (മാഷുടെ ഈ കുലുക്കിത്തുപ്പലിന്റെ രക്തസാക്ഷികള്‍ തൊട്ടുതാഴെയുളള ഒന്‍പത് സിയിലെ പിള്ളേരാണ്. മാഷുളള ദിവസം ഈ കലാപരിപാടി ഓര്‍ക്കാതെ ആരെങ്കിലും പുറത്തുചാടിയാല്‍ ചൂടുളള ഒരു ഷവര്‍ബാത്ത് സൗജന്യം. ഇതെന്താടാ ഈ നട്ടപ്പൊരിയുന്ന വെയിലത്ത് മഴയോ എന്ന് മേലോട്ട് നോക്കി വാ പൊളിച്ചാല്‍ ഇല്ലത്തെ സംഭാരത്തിന്റേയും, സാമ്പാറിന്റേയും രുചി തനി മാപ്പിളക്കും അനുഭവിക്കാം. പെണ്‍കുട്ടികളാണ് ഇരകളെങ്കില്‍ വൈകിട്ട് വീട്ടിലെത്തി അമ്മ പേന്‍ നോക്കുമ്പോള്‍ ചീപ്പില്‍ കാരറ്റിന്റേയും, ബീറ്റ്‌റൂട്ടിന്റേയും വര്‍ണ്ണവിസ്‌മയങ്ങള്‍ ചിരിയുതിര്‍ക്കും.
കഴുകല്‍ സ്ഥലത്തുനിന്നു നോക്കിയാല്‍ മുന്നില്‍ വെയിലില്‍ പൊടിക്കാറ്റടിക്കുന്ന ചെമ്മണ്‍ ഗ്രൗണ്ട്. അന്ന് കുലുക്കിയുഴിച്ചിലിന്റെ ചെറിയൊരു ഗ്യാപ്പിലാണ് മാഷുടെ കണ്ണില്‍ രണ്ട് വിരുതന്മാര്‍പ്പെട്ടത്. അവര്‍ ഗ്രൗണ്ടിന്റെ അങ്ങേത്തലയ്‌ക്കലൂടെ ചൂളമടിച്ചുകൊണ്ട് നടക്കുകയാണ്. വെറും നിസ്സാര പ്രശ്‌നം. പക്ഷേ പാലം മറിഞ്ഞാലും കുലുങ്ങാത്ത കേളന്‍ ഉഗ്രമായൊന്നു കുലുക്കിത്തുപ്പി. സ്‌കൂള്‍ കോമ്പൗണ്ടിനുളളില്‍ ചൂളമടിയോ? സ്‌ഫടികം ജോര്‍ജ്ജിലേക്കുളള കൂടുമാറ്റം പെട്ടന്നായിരുന്നു.
ലത്തീഫേ..
(പ്യൂണായ പാവം ലത്തീഫ് മാത്രമേ മാഷ് പറഞ്ഞാല്‍ വല്ലതും കേള്‍ക്കൂ. മറ്റൊരു പ്യൂണായ വേണൂജിയാകട്ടെ, മാഷ് വല്ലതും പറഞ്ഞാല്‍ `കുറേ നാളായി ചെവിയിലെന്തോ ഒരു വേദന; ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല' എന്ന ആത്മഗതത്തോടെ മുണ്ടിന്റെ കോന്തല ചെവിയില്‍ക്കേറ്റിത്തിരിക്കാന്‍ തുടങ്ങും. എന്തെങ്കിലും കുറ്റം നാലുകിലോമീറ്ററപ്പുറത്തു നിന്നും പറഞ്ഞാല്‍ പിടിക്കുന്ന ആന്റിനയാണ് മൂപ്പരൂടേത്.)
ദാ... ആ പോണ കഴുതകളെ നേരെ ഇങ്ങോട്ടു കൂട്ടിവാ..
`എന്താ സാര്‍ പ്രശ്‌നം?'
എന്താടോയിത് ചന്തയാ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാ വിസിലടി? പിടിച്ചുകൊണ്ടുവാ രണ്ടിനേയും..ഒരു പാഠം പഠിപ്പിച്ചു വിടാം. ഇനിമേലില്‍ ഈ സൂക്കേട് ഉണ്ടാവരുത്
ക്ലാസില്‍ വെച്ച് പിള്ളേര്‍ കബഡി കളിച്ചാലും നോക്കാത്ത ആളാ ഗ്രൗണ്ടിലെ ചൂളംവിളി ഏറ്റുപിടിക്കുന്നത് എന്നെല്ലാം പിറുപിറുത്ത് മുറുകിത്തുടങ്ങിയ ഉറക്കം നശിപ്പിച്ച ദേഷ്യത്തോടെ ലത്തീഫ് ഗ്രൗണ്ടിലേക്കോടി.
മാഷ് കാബിനിലെത്തി, ശാസ്‌ത്രീയമായി ശിക്ഷ എങ്ങനെ നടപ്പിലാക്കാം എന്നാലോചിച്ച് ഞെളിപിരികൊണ്ടു. ചൂരല്‍, സ്‌കെയില്‍, റൂളര്‍ എന്നിവ ഞാന്‍ ഞാന്‍ എന്ന് പറയുമ്പോലെ മേശമേല്‍ തെളിഞ്ഞു നില്‍ക്കുന്നത് മാഷില്‍ കണ്‍ഫ്യൂഷനുണ്ടാക്കി. ഒടുവില്‍ കൈപ്രയോഗം തന്നെ മെച്ചം എന്ന് നിശ്ചയിച്ച്, `ഒരു മിഷ്യന്‍ കല്ല് കിട്ടിയെങ്കില്‍ കൊത്തങ്കല്ലു കളിക്കാമായിരുന്നു' എന്ന് മിമിക്രിക്കാര്‍ ജയനെ ഗോഷ്‌ഠികാണിക്കാന്‍ നില്‍ക്കുന്ന പോസില്‍ കൈനിവര്‍ത്തി റെഡിയായി നിന്നു. മൂന്നു മിനിട്ടിനകം രണ്ടു തലമുറിയന്മാര്‍ വാതില്‌ക്കല്‍ പ്രത്യക്ഷപ്പെട്ടു.
`വാടാ........ഇവിടെ' ആക്രോശം മുറിയുടെ വിസ്‌താരം ഒന്ന് തൂട്ടിയതുപോലെ.
കിടാങ്ങള്‍ ക്യാബിനിന്റെ മിന്നിലെത്തിയതും മാഷ് ഒരുവന്റെ പിടലിയില്‍ പിടുത്തമിട്ടു. `സാര്‍..........ഞാന്‍.........ഞാന്‍...............' അവന്‍ ബലിഷ്‌ഠമായ കൈയ്യില്‍ കിടന്ന് പിടച്ചു.
`ഞാനോ..................എന്ത് ഞാനെടാ...............തെമ്മാടി........ഇത് സ്‌ക്കൂളോ, ചന്തയോ....'
കുനിച്ചു നിര്‍ത്തി അവന്റെ മുതുകത്തേക്ക് 1200 മൈല്‍ സ്‌പീഡില്‍ ഒരുങ്ങി റെഡിയായി നിന്ന വലംകൈ പതിച്ചു. എത്രയോ വര്‍ഷം അധ്യാപകര്‍ക്കായുള്ള ഷോട്ട്‌പുട്ടില്‍ ഒന്നാം സ്ഥാനം നേടിയ കൈയാണത്.
ഒന്ന്.........രണ്ട്...........മൂന്ന്....
കൈയ്യല്ല പുറത്ത് ഹിമാലയം, വിന്ധ്യന്‍ തുടങ്ങിയ പര്‍വ്വതങ്ങള്‍ വന്നു വീഴുന്നതായാണ് പയ്യന് തോന്നിയത്.
കുട്ടികളായാല്‍ അച്ചടക്കം വേണം ഓരോ പദത്തിന്റെയും കൂട്ടക്ഷരത്തിന് താളമിട്ടാണ് അടി. നാല്.........അഞ്ച്...........ആറ്.....
.....അല്ല..........സര്‍..........ഞാന്‍...........അയ്യോ.............
പറയാനോങ്ങുന്നത് ഇടയില്‍ വന്നുവീഴുന്ന അടി വിഴുങ്ങുന്നതിനാല്‍ അവന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ ദുര്യോധനവധം കഥകളി രംഗത്തേക്കാള്‍ ഭീകരമായ അലര്‍ച്ചയും താഢനവും ലൈവായി കാണുന്ന മറ്റവന്‍, കാബിനും വരാന്തയും ഗ്രൗണ്ടും നിമിഷാര്‍ദ്ധം കൊണ്ട് താണ്ടി ജീവനും കൊണ്ട് പറപറന്നു.
ഏഴ്..........എട്ട്........
ഇനിയിതാവര്‍ത്തിക്കുമോടാ? മാഷ് നിവര്‍ന്ന് നിന്ന് ശ്വാസം വിട്ടു.
കരിമരുന്ന് പ്രയോഗത്തിനുശേഷം താറുമാറായ, അമിട്ടുകുഴിച്ചിട്ട സ്ഥലം പോലെ തകര്‍ന്ന പുറവുമായി ശനിയന്‍ ആടിയാടി നിന്നു.
ഇല്ലസാര്‍...........ഒരിക്കലുമില്ല..............
എവിടെടാ നിന്റെ കൂട്ടുകാരന്‍..........
മറ്റവന്‍ രക്ഷപ്പെട്ടു എന്ന് കൂടി അറിഞ്ഞപ്പോള്‍ തന്റെ കഷ്‌ടകാലമോര്‍ത്ത് പയ്യന്‍ വലിയവായില്‍ നിലവിളി തുടങ്ങി. അടിയുടെ ഒച്ചയും ഹെഡ്‌മാഷുടെ അലര്‍ച്ചയും പയ്യന്റെ ദീനരോദനവുമെല്ലാം സംഭവത്തെ ഒരു കിലോമീറ്റര്‍ ദൂരെ വരെ എത്തിച്ചതുകൊണ്ട് അപ്പോഴേക്കും വന്‍ ജനാവലി കാബിനു ചുറ്റും എത്തിയിരുന്നു. കാബിനു തൊട്ടപ്പുറം ക്ലാര്‍ക്കന്മാരുടെ സീറ്റിലിരുന്ന് വെടി പറഞ്ഞുകൊണ്ടിരുന്ന പ്ലസ്‌ടുവിലെ ഫിസിക്‌സിന്റെ ബാലഗോപാലന്‍മാഷും കൂട്ടത്തിലുണ്ടായിരുന്നു. പയ്യന്‍ ആയാസപ്പെട്ട് മുഖം ഉയര്‍ത്തിയപ്പോഴാണ് അദ്ദേഹത്തിന് ആളെ മനസ്സിലായത്. ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍്‌ത്ഥി, പഠിപ്പിസ്റ്റ്, പഞ്ചപാവം ഒക്കെയായ മണികണ്‌ഠന്‍.കെ.വി യാണ് ഈ ഇര.
മണീ.നീയോ........ ബാലഗോപാലന്‍ മാഷെ കണ്ടതും മണിയുടെ രോദനത്തിന് നീളം കൂടി. സാര്‍....ആശ്രയത്തിനായി അവന്‍ മാഷെ ബലമായി കെട്ടിപ്പിടിച്ചു.
എന്തുപറ്റിയെടാ... എന്താ സംഭവം........ അവന്റെ മുഖം പിടിച്ചുയര്‍ത്തി ബാലഗോപാലന്‍ മാഷ് ചോദിച്ചു.
ഞാന്‍.... സാറിനെക്കണ്ട് ....നാളത്തെ.... ഫിസിക്‌സ് ....പരീക്ഷയുടെ ....ചില സംശയങ്ങള്‍ .....ചോദിക്കാന്‍ വന്നതാ.... പേടിച്ച് തുപ്പലുപോലും വറ്റിയ മണി മുറിച്ച് മുറിച്ച് ഇത്രയും പറഞ്ഞൊപ്പിച്ചു.
സൂചി വീണാല്‍ കേള്‍ക്കുന്ന സ്ഥിതി എന്ന ഉപമിപ്പിക്കുന്നതിന് അപവാദമായി മണിയുടെ തേങ്ങലിനോടൊപ്പമുള്ള മുക്കിളവലിക്കുന്ന ശബ്‌ദവും ഹെഡ്‌മാഷുടെ കിതപ്പുമല്ലാതെ മറ്റൊന്നുമില്ല. ബാലഗോപാലന്‍ മാഷ് അതിരൂക്ഷമായി ഹെഡ്‌മാഷെ, മണി തളര്‍ന്ന കണ്ണുകളുമായി ഇടയില്‍ കൈവിട്ട് തറയില്‍ ചിതറിയ തന്റെ ഫിസിക്‌സ് പുസ്‌തകങ്ങളെ, ഹെഡ്‌മാഷ് പൊളിച്ചുപോയ വായയയുമായി ഇതെന്തു മറിമായമെന്ന മട്ടില്‍ കൂടിനില്‍ക്കുന്നവരെ...... രണ്ട് മിനിട്ടോളം നീണ്ട സ്‌തംഭനാവസ്ഥയെ തകര്‍ത്തത്, ഉറക്കം നഷ്‌ടപ്പെട്ടതിന്റെയും വെയിലത്ത് നടന്നതിന്റെയും പടികയറിയതിന്റെയും മുഴുവന്‍ ദേഷ്യവും കടിച്ചിറക്കിക്കൊണ്ടുള്ള ലത്തീഫിന്റെ ഒച്ചയാണ്
`സാറേ.... അവന്മാര് രണ്ടും വന്നില്ല..... സാറിനെ.. മുഴുത്തെറിയും പറഞ്ഞാ രണ്ടും പോയത്. ഡിങ്കന്‍ എന്ന അവരുപയോഗിച്ച പദം വായിലോളം വന്നത് ലത്തീഫ് പണിപ്പെട്ടാണ് വിഴുങ്ങിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)