<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6818026817218774953</id><updated>2012-02-08T14:36:39.485+05:30</updated><category term='സ്‌പെഷല്‍ വിദ്യാഭ്യാസം'/><category term='ലേഖനം'/><category term='ബാലചന്ദ്രന്‍ ചുള്ളിക്കാട്'/><category term='സിനിമ'/><category term='തൊഴില്‍'/><category term='യാഹിയമാഷ്'/><category term='കരിക്കുലം'/><category term='പാഠ്യപദ്ധതി'/><category term='ഓണം'/><category term='ശിക്ഷ'/><category term='ശാസ്ത്രം.'/><category term='നര്‍മ്മം'/><category term='ഐ. ടി. വിദ്യാഭ്യാസം'/><category term='ഹയര്‍ സെക്കന്ററി'/><category term='എസ്‌.എസ്‌.എല്‍.സി'/><category term='അധ്യാപക അവാര്‍ഡുകള്‍'/><category term='ട്യുഷന്‍സെന്റര്‍'/><category term='വിധികര്‍ത്താവ്‌'/><category term='പലവക. ലേഖനം.'/><category term='ബ്രണ്ണന്‍ കോളേജ്‌'/><category term='പൊതുവിദ്യാഭ്യാസം'/><category term='നര്‍മം'/><category term='വിദ്യാഭ്യാസം.'/><category term='സ്കൂള്‍'/><category term='ചികിത്സ'/><category term='ചലച്ചിത്രങ്ങള്‍  ക്ലാസ് മുറിയില്‍'/><category term='പലവക'/><category term='ഓര്‍മ്മ'/><category term='പുസ്തകക്കുറിപ്പ്‌'/><category term='മാഷ്'/><category term='അനുഭവം'/><category term='വിദ്യാഭ്യാസം'/><category term='എം.എന്‍. വിജയന്‍.'/><category term='പാഠപുസ്‌തകം'/><category term='കളരി'/><category term='ക്ലാസ്സ് മുറി'/><category term='അധ്യാപകര്‍'/><category term='യാത്ര'/><category term='യുവജനോല്‍സവം'/><category term='ലേഖനം ചലച്ചിത്രങ്ങള്‍ ക്ലാസ് മുറിയില്‍'/><category term='എന്ട്രന്‍സ്'/><category term='വട്ടേന്‍തിരിപ്പ്'/><category term='സ്ത്രീ'/><category term='ആദിവാസികള്‍'/><category term='മാഷ്‌'/><category term='അധ്യാപകന്‍'/><category term='നര്മ്മം'/><category term='ലേഖനം.'/><category term='- ലൈംഗികത'/><category term='പി.എസ്.സി.'/><category term='അനുഭവം.'/><category term='വൈദ്യം'/><title type='text'>വട്ടേന്‍തിരിപ്പ്‌</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://premanmash.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default?max-results=100'/><link rel='alternate' type='text/html' href='http://premanmash.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>59</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6818026817218774953.post-524019452390338005</id><published>2011-10-21T06:39:00.000+05:30</published><updated>2011-10-21T06:39:35.908+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്ത്രം.'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ശാസ്ത്രമുറിയിലെ അശാസ്ത്രീയ മുറകള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-31AvKZTEySM/TqDE7zi8EoI/AAAAAAAAAb8/iYd-tb62CEE/s1600/SCIENCE.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/-31AvKZTEySM/TqDE7zi8EoI/AAAAAAAAAb8/iYd-tb62CEE/s320/SCIENCE.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;'കുട്ടികള്‍ സ്വാഭാവികമായും അന്വേഷണത്വരയുള്ളവരാണ്. ആ അര്‍ത്ഥത്തില്‍ അവര്‍  ജന്മനാ ശാസ്ത്രജ്ഞരാണ്. അവര്‍ എല്ലായ്‌പോഴും  കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു, ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു,  പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ സ്വാഭാവിക  സവിശേഷതയാണത്.&amp;nbsp; ശാസ്ത്ര പഠനത്തിലൂടെ നാം അതു നശിപ്പിക്കാതിരിക്കുകയാണു  വേണ്ടത്.'&lt;br /&gt;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;പ്രൊഫ. യശ്പാല്‍&lt;br /&gt;(ചലച്ചിത്രസംവിധായികയും വിദ്യാഭ്യാസപ്രവര്‍ത്തകയുമായ റിമ ചിബ്ബുമായി നടത്തിയ അഭിമുഖത്തില്‍ )&lt;br /&gt;&lt;br /&gt;ഒരു കോഴിമുട്ട കൈയില്‍നിന്നു&amp;nbsp; വീണാല്‍ അതിനകത്തുള്ളതെല്ലാം പൊട്ടിച്ചിതറി  താഴെ പരക്കുന്നു. എന്തുകൊണ്ട് നമുക്ക് വീണ്ടുമത് പഴയപടി ആക്കാന്‍  കഴിയുന്നില്ല? കുരുക്ഷേത്രയിലെ ഒരു സ്‌കൂളില്‍ വെച്ച് പത്തിലോ പതിനൊന്നിലോ  പഠിക്കുന്ന ഒരു കുട്ടിയാണ് പ്രൊഫ. യശ്പാലിനോട് ഈ ചോദ്യം ചോദിച്ചത്.  മറ്റാരോടെങ്കിലുമായിരുന്നെങ്കില്‍ മണ്ടനെന്ന കിഴുക്കുമായി ക്ലാസിലോ  വരാന്തയിലോ അപമാനിതനാവേണ്ട ഈ കുട്ടി പക്ഷെ സ്പര്‍ശിച്ചത് സമയത്തെയും  അതിന്റെ മുന്നോട്ടുമാത്രമുള്ള ഗതിയെയും കുറിച്ചുള്ള സൂക്ഷ്മമായ ഒരടരിലാണ്  എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഒറ്റയ്ക്കും കൂട്ടായും ഉള്ള അന്വേഷണങ്ങള്‍  വെടിഞ്ഞു വസ്തുതകള്‍ കാണാപ്പാഠം പഠിപ്പിക്കാന്‍ ചൂരല്‍  ചുഴറ്റിനില്‍ക്കുന്ന ഇന്ത്യന്‍ ക്ലാസ്മുറികളിലെ ശാസ്ത്രാധ്യാപനത്തോട്  അങ്ങേയറ്റം വിയോജിക്കുന്ന അദ്ദേഹത്തെപ്പോലുള്ളവരുടെ  കാഴ്ചപ്പാടിനൊപ്പമെത്താനായി പാഠ്യപദ്ധതി പരിഷ്‌കരിച്ച് രണ്ടുതവണ ഓടിയിട്ടും  നമുക്ക് കഴിഞ്ഞോ എന്ന് നാം ഗൗരവത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഹയര്‍ സെക്കന്ററിയിലെ ഒരു ശാസ്ത്രവിഷയത്തിന്റെ അധ്യാപകപരിശീലനം  നടന്നുവരുന്നു. അധ്യാപകരുടെ ശാസ്ത്രാവബോധത്തെക്കുറിച്ച്  ക്ലാസെടുത്തുകൊണ്ടിരുന്ന റിസോഴ്‌സ് പേഴ്‌സണ്‍ സാന്ദര്‍ഭികമായി, ഒരു  സ്‌കൂളില്‍ നടന്ന സംഭവം ഉദാഹരണമെന്നോണം പറഞ്ഞു. ജീവന്റെ  ഉല്‍പ്പത്തിയെക്കുറിച്ചുള്ള പാഠപുസ്തകത്തിലെ വിവിധ അഭിപ്രായങ്ങള്‍  വിശദീകരിച്ച ഒരു ശാസ്ത്രാദ്ധ്യാപകന്‍ ആ വിഷയം ഇങ്ങനെയാണ് ഉപസംഹരിച്ചത്:  'ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ കൊള്ളാം. ഇങ്ങനെ എഴുതിയാലേ  മാര്‍ക്ക് കിട്ടൂ. പക്ഷെ, ജീവന്റെ ഉല്‍പ്പത്തി ഇങ്ങനെയല്ല.' പിന്നീട്  അദ്ദേഹം താന്‍ പൂര്‍ണമായും വിശ്വസിക്കുന്ന മതപാഠം നൂറുശതമാനം  ആത്മാര്‍ത്ഥമായി, ആവേശത്തോടെ വ്യക്തമാക്കി. പൊടിപ്പും തൊങ്ങലും വച്ചുള്ള  മാഷുടെ അവതരണം കുട്ടികളില്‍ ഭയവും ഭക്തിയും നിറച്ചു. ആ സെഷന്റെ ഒടുവില്‍  നടന്ന ചര്‍ച്ചയില്‍ റിസോഴ്‌സ് പേഴ്‌സന്റെ പപ്പും പൂടയും ശാസ്ത്രാധ്യാപകര്‍  പറിച്ചുമാറ്റി, 'എങ്ങനെ നിങ്ങള്‍ക്ക് ധൈര്യം വന്നു, ഇതുപോലൊരു  പരിശീലനവേളയില്‍ ഇത്തരം ഒരു ഉദാഹരണം പറയാന്‍ .' വിദ്യാര്‍ത്ഥികളില്‍  പാകിമുളപ്പിക്കേണ്ട ശാസ്ത്രീയ അവബോധത്തെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങളുടെ  ഹരിശ്രീ ആദ്യം അധ്യാപകരുടെ കൈവിരല്‍ പിടിച്ച് എങ്ങനെയെഴുതിക്കും എന്ന്  വിഷമിച്ചുകൊണ്ട്&amp;nbsp; പാവം റിസോഴ്‌സ് പേഴ്‌സണ്‍ തലകുനിച്ചിരുന്നു. ഒരു കാലത്ത്  സമൂഹത്തെ ശാസ്ത്രീയചിന്തയിലേക്കും മതേതരമായ പൊതു ബോധത്തിലേക്കും  ഉയര്‍ത്താനും മുന്നില്‍ നിന്ന, പുതിയൊരു ലോകത്തെക്കുറിച്ച് സ്വപ്നം കാണാന്‍  പഠിപ്പിച്ച അധ്യാപകരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയാള്‍  അയവിറക്കിക്കൊണ്ടിരുന്നു. &lt;br /&gt;&lt;br /&gt;ശാസ്ത്രാധ്യാപകരുടെ ഇത്തരത്തിലുള്ള ക്ലാസ്‌റൂം പെരുമാറ്റത്തെക്കുറിച്ചുള്ള  നൂറുനൂറു കഥകള്‍ ഓരോ സ്‌കൂളിനും പറയാനുണ്ടാകും.&amp;nbsp; പരിചയക്കാരനായ ഒരു  ശാസ്ത്രാധ്യാപകന്‍ സ്‌കൂളില്‍ വൈകിയെത്തുന്നത്തിനു കാരണമായി&amp;nbsp; പറയാറുള്ളത്  ശകുനം ശരിയാവാത്തതുകൊണ്ട്&amp;nbsp; ഇറങ്ങാന്‍ അല്‍പ്പം വൈകി എന്നാണ്. ജ്യോതിഷി  പറഞ്ഞതിന് അപ്പുറത്തും ഇപ്പുറത്തും കാല്‍വെക്കാത്ത ഫിസിക്‌സ് അധ്യാപകരും  ഒട്ടും അപൂര്‍വ്വമല്ല. താന്‍ പഠിപ്പിക്കുന്ന വിഷയത്തിന്റെയെങ്കിലും  ഭൗതികവും ദാര്‍ശനികവും ആയ മാനത്തെ ഇത്തരത്തില്‍ നിരന്തരം  അപമാനിക്കുന്നവര്‍ക്ക് സാര്‍വദേശീയ- ദേശീയ ശാസ്ത്രബോധന  തത്ത്വശാസ്ത്രങ്ങളോട് എങ്ങനെ നീതിപുലര്‍ത്താന്‍ കഴിയും? ശാസ്ത്രാധ്യാപനത്തെ  എങ്ങനെയാണ് നമ്മുടെ അധ്യാപകര്‍ സമീപിക്കുന്നത്? ക്ലാസ്മുറിയില്‍ ഏതു  തരത്തിലാണ് ശാസ്ത്രതത്ത്വങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്? അതിലൂടെ  ആത്യന്തികമായി കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്ന മനോഭാവങ്ങള്‍ ഏതു  തരത്തിലുള്ളതാണ്? ശാസ്ത്രാധ്യാപനത്തെ ഇത്തരത്തിലുള്ള കുറിയ കുറ്റിയില്‍  കെട്ടിയിടാന്‍ സമൂഹത്തിന്റെ ഏതു തരത്തിലുള്ള മനോഭാവമാണ് കാരണമായിട്ടുള്ളത്?  യുക്തിയുടെ ഭാഷയുപയോഗിച്ച് അന്ധവിശ്വാസങ്ങളുടെ ലോകത്തുനിന്ന്  പുറത്തുകടക്കാന്‍ വരും തലമുറയെ പിന്നെ ആരാണ് പ്രാപ്തരാക്കേണ്ടത്? തുടങ്ങിയ  ചോദ്യങ്ങള്‍ തുറന്നു ചോദിക്കാതെ ഒരടി മുന്നോട്ടുപോകാന്‍ കഴിയാത്തവണ്ണം  നമ്മുടെ സമൂഹം ശാസ്ത്രീയ അവബോധത്തെ ഇന്ന് പലതലത്തിലും ആവശ്യപ്പെടുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-ehGytQGARmo/TqDFovLlyOI/AAAAAAAAAcE/_M0NhYyFBSI/s1600/111.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://3.bp.blogspot.com/-ehGytQGARmo/TqDFovLlyOI/AAAAAAAAAcE/_M0NhYyFBSI/s200/111.jpg" width="163" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ജോണ്‍ ആര്‍ സ്റ്റാവറിന്റെ സയന്‍സ് ടീച്ചിംഗ് (യുനസ്‌കോ, 2007 ) എന്ന  ഗ്രന്ഥത്തില്‍ ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളായി കണക്കാക്കുന്ന  മൂന്നു കാര്യങ്ങളില്‍ ഒന്ന് കൂടുതല്‍ ശാസ്ത്രസാക്ഷരതയുള്ള പൗരനെ വളര്‍ത്തുക  എന്നതാണെന്ന് അര്‍ത്ഥശങ്കയില്ലാതെ പറയുന്നുണ്ട്. സാമൂഹിക- സാംസ്‌കാരിക  പ്രവര്‍ത്തനങ്ങളിലും ഉത്പാദനപ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായി  പങ്കെടുക്കാനും ആവശ്യമായ രീതിയില്‍ ശാസ്ത്രാശയങ്ങളെക്കുറിച്ചും  ശാസ്ത്രപ്രക്രിയകളെക്കുറിച്ചും ഉള്ള ധാരണയാണ് ശാസ്ത്രസാക്ഷരത എന്നതുകൊണ്ട്  ഉദ്ദേശിക്കുന്നത്. ശാസ്ത്രത്തിന്റെ മേഖലയില്‍ ഉപരി അന്വേഷണം നടത്തുകയും  തൊഴില്‍ കണ്ടെത്തുകയും ചെയ്യുക എന്നതിനപ്പുറം പ്രധാനപ്പെട്ടത് ഇതാണ്.  ശാസ്ത്രം അറിവിന്റെ വഴിയും അറിവിന്റെ ശരീരവുമാണ്. അത് ശാസ്ത്രീയമായ  അന്വേഷണത്തെ ശാസ്ത്രീയമായ അറിവുമായി ബന്ധിപ്പിക്കുന്നതിലാണ് ഊന്നുന്നത്.  നിലവില്‍ ശാസ്ത്രാധ്യാപകര്‍ ചില വസ്തുതകളെക്കുറിച്ച് പ്രഭാഷണം നടത്തുകയോ  ചില അസൈന്‍മെന്റുകള്‍ ചെയ്യിപ്പിക്കുകയോ അല്ലാതെ ശാസ്ത്രീയാന്വേഷണത്തെ ഒരു  തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സ്റ്റാവര്‍ തന്റെ ഗവേഷണങ്ങളുടെ  അടിസ്ഥാനത്തില്‍ കണ്ടെത്തുന്നുണ്ട്. സയന്‍സ് ലാബുകളില്‍ പോലും ലബോറട്ടറി  ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷികളും തന്ത്രങ്ങളുമല്ലാതെ പുതിയ  ആശയനിര്‍മിതിക്കായി ഒരു തരത്തിലുള്ള പരീക്ഷണങ്ങളും അന്വേഷണങ്ങളും  നടക്കുന്നില്ല. ഇത് നാളത്തെ ലോകത്തു ജീവിക്കാനുള്ള വിദ്യാര്‍ത്ഥിയുടെ  ആത്മവിശ്വാസമാണ് ഇല്ലാതാക്കുക. ഇന്ന് അവന്‍ പരിചയപ്പെടുന്ന  ഉപകരണങ്ങളായിരിക്കില്ല നാളെ ജീവിതത്തിന്റെ പുതിയ വഴികളില്‍ അവനു  കൂട്ടുണ്ടാവുക. അന്നും അവന്&amp;nbsp; കരുത്താവുക ശാസ്ത്രീയമായ അന്വേഷണത്തിന്റെ  രീതിശാസ്ത്രവും ശാസ്ത്രീയമായ അറിവും എങ്ങനെ തന്റെ വ്യക്തിജീവിതത്തെ,  തൊഴിലിനെ, സാമൂഹിക ഇടപെടലിനെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍  സഹായിക്കും എന്ന അനുഭവബോധ്യമാണ്. ശാസ്ത്രവസ്തുതകളുടെ കേവല  മനപ്പാഠങ്ങളെക്കാള്‍ നമ്മുടെ അധ്യാപകര്‍ ശ്രദ്ധിക്കേണ്ടത് ശാസ്ത്രീയമായ  അന്വേഷണത്തിന്റെ ഈ വഴിയില്‍ തിരിതെളിയിക്കാനാണ്. ശാസ്ത്രീയമായ അന്വേഷണത്തെ  സയന്‍സിന്റെ ഒരു പഠനരീതി മാത്രമായല്ല അധ്യാപകര്‍ കണക്കാക്കേണ്ടത്, അതാണ്  ശാസ്ത്രപഠനത്തിന്റെ കേന്ദ്രമേഖലയെന്നാണ്. കേവലമായ അഭ്യാസങ്ങളുടെ സ്ഥാനത്തു  പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന രീതിശാസ്ത്രത്തിനാണ് യൂനിസെഫ് രേഖ ഊന്നല്‍  നല്‍കുന്നത്.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-VEa2vm4_gK4/TqDGFhpf4SI/AAAAAAAAAcU/FsnLoP_W5nE/s1600/113.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://4.bp.blogspot.com/-VEa2vm4_gK4/TqDGFhpf4SI/AAAAAAAAAcU/FsnLoP_W5nE/s200/113.jpg" width="154" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കാനഡയിലെ ആല്‍ബെര്‍ട്ട, ഒന്റെറിയോ തുടങ്ങി പത്തു സംസ്ഥാനങ്ങളിലെ  ശാസ്ത്രപഠനത്തെക്കുറിച്ച് പഠിച്ച വെസ്‌റ്റേണ്‍ ഒന്റെറിയോ  യൂനിവേഴ്‌സിറ്റിയിലെ&amp;nbsp; മനഃശാസ്ത്രജ്ഞനായ സി. എച്ച്. വാണ്ടര്‍ വൂള്‍ഫിന്റെ  നേതൃത്വത്തിലുള്ള സമിതി പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍&amp;nbsp; മറ്റൊരു  കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. 'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ  ശാസ്ത്രബോധനം' എന്ന റിപ്പോര്‍ട്ടില്‍ പത്തു സംസ്ഥാനങ്ങളിലും  നിലനില്‍ക്കുന്ന ശിശുകേന്ദ്രിത പഠനരീതിയാണ് ശാസ്ത്രവിദ്യാഭ്യാസത്തിന്റെ  അപചയത്തിനുള്ള കാരണമെന്നാണ് അവരുടെ നിരീക്ഷണം. അന്വേഷണാത്മകപഠനം,  കണ്ടെത്തല്‍ പഠനം എന്നിവ യാതൊരു വിവേചനവുമില്ലാതെ ശാസ്ത്രപഠനത്തിന്റെ  മേഖലയില്‍ ഉപയോഗിക്കുന്നതും ശാസ്ത്രീയവിവരങ്ങളുടെ ക്രമാനുഗതമായ വളര്‍ച്ച  ഉറപ്പാക്കാത്ത പഠനവസ്തുക്കളും കുട്ടികളെ മിക്കപ്പോഴും ഗ്രൂപ്പ്  പ്രവര്‍ത്തനങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ബോധനശാസ്ത്രവും അവരുടെ  കളിയാക്കലുകള്‍ക്കു കാരണമാവുന്നുണ്ട്. എങ്കിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ  ശാസ്ത്രീയ അവബോധം രൂപീകരിക്കുക തന്നെയാണ് ശാസ്ത്ര പഠനത്തിന്റെ ലക്ഷ്യം എന്ന  കാര്യത്തില്‍ ഇവര്ക്കും&amp;nbsp; സംശയം ഇല്ല. (Teaching science in 21 st century -  An examination of Canedian science carricula from Kindergarten to Grade  12)&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-X501QQP3jZI/TqDF4_WG0BI/AAAAAAAAAcM/pscyMyBj-H8/s1600/112.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://4.bp.blogspot.com/-X501QQP3jZI/TqDF4_WG0BI/AAAAAAAAAcM/pscyMyBj-H8/s200/112.jpg" width="141" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;എന്‍. സി. ഇ. ആര്‍ . ടി. തയ്യാറാക്കിയ ശാസ്ത്രപഠനത്തെക്കുറിച്ചുള്ള  നിലപാടുരേഖയില്‍&amp;nbsp;&amp;nbsp; (POSITION PAPER 1.1 , NATIONAL&amp;nbsp; FOCUS GROUP ON  TEACHING OF SCIENCE ) ശാസ്ത്രപഠനത്തില്‍ നിലനില്‍ക്കുന്ന പോരുത്തക്കേടുകളെ  അക്കമിട്ടു പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന  സമത്വത്തില്‍ നിന്ന് ബഹുകാതം പിന്നിലാണ് ഇന്നത്തെ ശാസ്ത്രപഠനം എന്നതാണ്  സാമൂഹികമായി നോക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം.  കേരളപാഠ്യപദ്ധതി രൂപീകരണവുമായി (KCF 2007) ബന്ധപ്പെട്ട്, നിലനില്‍ക്കുന്ന  ശാസ്ത്രപഠനത്തിന്റെ പരിമിതികള്‍ അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ , മറ്റു  വിദഗ്ധര്‍ എന്നിവരുമായുള്ള ചര്‍ച്ചയിലൂടെയും ഉപയോഗിച്ചുകൊണ്ടിരുന്ന  പഠനസാമഗ്രികളുടെ സൂക്ഷ്മമായ പരിശോധനയിലൂടെയും കണ്ടെത്തിയിരുന്നു. നിലവില്‍  ഏറ്റവുമധികം വിമര്‍ശനം നേരിടുന്ന ഒന്നായാണ് അന്നത്തെ ശാസ്ത്രപഠനത്തെ ആ  രേഖയില്‍ ചൂണ്ടിക്കാട്ടിയത്. &lt;br /&gt;&lt;br /&gt;'ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമ്മുടെ നാടിനു യോജിച്ച ഒരു  സമീപനം കൈക്കൊള്ളാനോ ഈ രംഗത്ത് ലോകത്തെമ്പാടുമുണ്ടായിട്ടുള്ള&amp;nbsp; ആധുനിക  ചിന്താഗതികള്‍ ഉള്‍ക്കൊള്ളാനോ&amp;nbsp; നമുക്ക് കഴിഞ്ഞിട്ടില്ല. പാഠപുസ്തകത്തില്‍  പേരിനെങ്കിലും ചില പരീക്ഷണങ്ങള്‍ കൊടുക്കുന്നത് വസ്തുതകളും  തത്ത്വങ്ങളുമൊന്നും കണ്ടെത്താനല്ല, വിശദീകരിക്കപ്പെട്ട വസ്തുതകള്‍  തെളിയിക്കാനാണ്! പരീക്ഷണ നിരീക്ഷണങ്ങളുടെ മുഴുവന്‍ നിഗമനങ്ങളും കൊടുക്കുക  വഴി പരീക്ഷണങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമെന്ന് മാത്രമല്ല, കുട്ടിയുടെ  കൗതുകവും അന്വേഷണാത്മക പഠനത്തിനുള്ള സാധ്യതയും തീര്‍ത്തും ഇല്ലാതാക്കുകയും  ചെയ്യുന്നു. പ്രായോഗികജീവിതവുമായി പറയത്തക്ക ബന്ധമൊന്നും ഇല്ലാത്തതാണ്  ഇന്നത്തെ ശാസ്ത്രവിദ്യാഭ്യാസം. ഇതിന്റെ ഫലമോ, നിത്യജീവിതത്തിലെ ഒരു  പ്രശ്‌നത്തിന്റെയെങ്കിലും പരിഹാരത്തിന് ശാസ്ത്രത്തിന്റെ രീതി  ഉപയോഗപ്പെടുത്താന്‍ നമുക്ക് ആവുന്നില്ല. ഇന്നത്തെ പാഠപുസ്തകത്തില്‍ കാണുന്ന  വസ്തുതകളില്‍ നിന്നും തികച്ചും വ്യത്യസ്തവും സങ്കീര്‍ണവുമാണ്  പ്രായോഗികജീവിതം. പാഠപുസ്തകങ്ങളില്‍ കാണുന്ന ഒറ്റ ഉത്തരവുമായി  സമൂഹത്തിലേക്കിറങ്ങുന്ന കുട്ടി പകച്ചുപോവുക സ്വാഭാവികമാണ്. വ്യക്തിയുടെയും  സമൂഹത്തിന്റെയും ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള  വ്യത്യസ്ത സാധ്യതകള്‍ വിശകലനം ചെയ്യാനോ ചര്‍ച്ചചെയ്യാനോ  പരീക്ഷിച്ചുനോക്കാനോ ഉള്ള ശേഷിയും പ്രശ്‌നാപഗ്രഥനത്തിന് ആവശ്യമായ മനോഭാവമോ  ഒന്നും നമ്മുടെ ശാസ്ത്രവിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് നേടാന്‍ ആകുന്നില്ല.  ശാസ്ത്രബോധത്തിന്റെ സ്വാംശീകരണം പരിഗണയില്‍ പോലുമില്ല.' മുന്‍വിധിയിലാതെ  സൂക്ഷ്മവും കൃത്യവുമായ നിരീക്ഷണത്തിനുള്ള ശേഷിയും അവബോധവും, വിവരങ്ങള്‍  വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും നിഗമനങ്ങളില്‍ എത്താനുമുള്ള ശേഷി,  തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ എന്ന  നിര്‍ബന്ധം, അശാസ്ത്രീയമായ ആശയങ്ങളും അഭിപ്രായങ്ങളും എത്ര ഉന്നത  സ്ഥാനത്തുനിന്നുമുള്ളതായാലും തിരിച്ചറിഞ്ഞു പ്രതികരിക്കാനുള്ള കഴിവ്,  യുക്തിചിന്ത, വസ്തുനിഷ്ഠമായ അന്വേഷണം തുടങ്ങിയ ശാസ്ത്രീയരീതികളോടുള്ള  പ്രതിജ്ഞാബദ്ധത എന്നിവയാണ് ശാസ്ത്രബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്  ഇല്ലെന്നു മാത്രമല്ല, 'അര്‍ഥം ഗ്രഹിക്കാതെ കാണാപ്പാഠം പഠിച്ച് പരീക്ഷയില്‍  മികവു പുലര്‍ത്തുന്ന രീതിയാണ് ഇന്നും പ്രോല്‍സാഹിക്കപ്പെടുന്നത്,  കുട്ടികളുടെ സ്വാഭാവികമായ ജിജ്ഞാസയോ ശാസ്ത്രാന്വേഷണ താത്പര്യമോ  പ്രോല്‌സാഹിക്കപ്പെടുന്നില്ല, പാഠപുസ്തകങ്ങളും പഠനബോധന പ്രവര്‍ത്തനങ്ങളും  പരീക്ഷയെ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്, ശാസ്ത്രവിദ്യാഭ്യാസം  ജീവിത ഗന്ധിയല്ല, കുട്ടിയെ സംബന്ധിച്ച് ആകര്‍ഷകമല്ല' എന്നിങ്ങനെ  ശാസ്ത്രപഠനവുമായി ഒരിക്കലും ചേര്‍ത്തു പറയാന്‍ കഴിയാത്ത കാര്യങ്ങളാണ്  നമ്മുടെ ക്ലാസുമുറികളില്‍ മടക്കുന്നത് എന്നും ഈ ഓഡിറ്റിങ്ങില്‍  കണ്ടെത്തുകയുണ്ടായി.&lt;br /&gt;&lt;br /&gt;1997 ല്‍ പുതിയ പാഠ്യപദ്ധതി ആവിഷ്‌കരിച്ചു പന്ത്രണ്ടുവര്‍ഷം കഴിഞ്ഞ് എട്ടാം  ക്ലാസിലെ പാഠപുസ്തകം വീണ്ടും നവീകരിക്കുന്ന 2009 ലേത്തതാണ് മേല്‍ കൊടുത്ത  ഏറ്റുപറച്ചില്‍. (2009 ല്‍ പുറത്തിറക്കിയ ഒന്പതാം തരം ജീവശാസ്ത്രം അധ്യാപക  സഹായിയില്‍ നിന്ന്). പാഠപുസ്തകത്തെയും അധ്യാപകനെയും കേന്ദ്രീകരിച്ച്  വ്യഹഹാര മനശാസ്ത്രത്തിലധിഷ്ടിതമായ അതിനു മുമ്പുണ്ടായിരുന്ന ഒരു പഠനരീതി  അഴിച്ചുപണിതാണ് പുതിയ പാഠ്യപദ്ധതി 1997 മുതല്‍ ഇവിടെ  നടപ്പിലാക്കിത്തുടങ്ങിയത്. അതിന് അന്ന് നാം പറഞ്ഞ അതേ കാരണങ്ങള്‍ ,  കുറവുകള്‍ , പരിമിതികള്‍ എന്നിവ പന്ത്രണ്ടു വര്‍ഷം ശിശുസൗഹൃദരീതിയും  ജീവിതവുമായി ബന്ധിപ്പിച്ചുള്ള പഠനവും പ്രവര്‍ത്തനാധിഷ്ടിതവും  പ്രക്രിയാബന്ധിതവും സഹവര്‍ത്തിതവുമായ രീതിയും അവലംബിച്ചിട്ടും അതേപടി  നില്‍ക്കുന്നു എന്ന് എസ്.സി. ഇ. ആര്‍.ടി. തന്നെ ഏറ്റുപറയുമ്പോള്‍ ശാസ്ത്ര  പഠനത്തെ സമ്പന്ധിച്ച പുതിയ സമീപനത്തെ തന്നെ നാം സംശയിച്ചു പോകും.&amp;nbsp; അപ്പോള്‍  ചിലപ്പോള്‍ നമുക്ക് സമ്മതിക്കേണ്ടി വരും പഠനരീതിയുടെയോ  സിദ്ധാന്തത്തിന്റെയോ ബലത്തിലല്ല നമ്മുടെ ക്ലാസ് മുറികള്‍ യഥാര്‍ത്ഥത്തില്‍  പ്രവര്‍ത്തിക്കുന്നതെന്ന്. എന്താണ് ശാസ്ത്രപഠനം കൊണ്ടുണ്ടാകേണ്ടത് എന്നതിന്  ഇത് തന്നെയല്ലേ പന്ത്രണ്ടു വര്‍ഷം മുന്‍പും നാം പറഞ്ഞത്! എന്നിട്ടും, 'ഹാ  കഷ്ടം!&amp;nbsp; ശാസ്ത്രബോധത്തിന്റെ സ്വാംശീകരണം പരിഗണനയില്‍ പോലുമില്ല' എന്ന  വിലാപം ആരുടെ മേല്‍ തറച്ച അമ്പിനെ നോക്കിയാണ് എന്നതാണ് മനസ്സിലാകാത്തത്  (നേരിയ തെങ്കിലും ചില മാറ്റങ്ങള്‍ കുറച്ച് അധ്യാപകരുടെ ഭാഗത്ത്  നിന്നെങ്കിലും ഉണ്ടായതിനെ തമസ്‌കരിക്കാന്‍ ഇതിനിടയിലും കഴിയില്ല.  ഇതിനിടയില്‍ കേരളത്തിലെ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്ന പാരിസ്ഥിതികമായ  അവബോധത്തിനൊപ്പം നില്‍ക്കാന്‍ കുറച്ച് ശാസ്ത്രാധ്യാപകരെങ്കിലും  മുന്നില്‍നിന്നിരുന്നു. അവര്‍ കുട്ടികളെ തങ്ങളുടെ പരിസരത്തേക്കു  കൊണ്ടുപോയിരുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അവര്‍ വ്യത്യസ്ത  സന്ദേശങ്ങളുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങിയിരുന്നു. സ്‌കൂളുകള്‍  ശാസ്ത്രപ്രദര്‍ശനങ്ങളും സെമിനാറുകളും നടത്തിയിരുന്നു. ആല്‍ബങ്ങളും  ചുവര്‍പത്രികകളും തയ്യാറാക്കി ശാസ്ത്രജ്ഞരെ ആദരിച്ചിരുന്നു.  ചുരുക്കമാണെങ്കിലും അവരുടെ ശ്രമങ്ങളെ കാണാതെ ഇത്തരം ആമുഖം&amp;nbsp; എസ്.സി. ഇ. ആര്‍  .ടി. തയ്യാറാക്കിയതും കുറ്റകരം തന്നെയാണ്).&lt;br /&gt;&lt;br /&gt;ഇപ്പോള്‍ വീണ്ടും പുതിയ പുസ്തകങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍  ശാസ്ത്രപഠനത്തിന്റെ ലക്ഷ്യങ്ങളായി നാം നിര്‍ണയിക്കുന്ന ചില കാര്യങ്ങളുണ്ട്.  കുട്ടിയില്‍ ശാസ്ത്രബോധം വളര്‍ത്തുക, ശാസ്ത്രത്തിന്റെ പ്രവര്‍ത്തനരീതി  തിരിച്ചറിയുക, ദൈനംദിന ജീവിതപ്രശ്‌നങ്ങളെയും സാമൂഹികപ്രശ്‌നങ്ങളെയും  ശാസ്ത്രീയമായി വിശകലനം ചെയ്യാനും അവയ്ക്ക് യുക്തിഭദ്രമായ പരിഹാരം  കണ്ടെത്താനും കഴിയുക, യുക്തിചിന്ത വളര്‍ത്തുക, മാനവികമൂല്യങ്ങള്‍  സ്വാംശീകരിക്കുക, സമൂഹത്തിലെ അശാസ്ത്രീയതകളെയും ദുരാചാരങ്ങളെയും  തിരിച്ചറിഞ്ഞു പ്രതികരിക്കുക മുതലായവ അതില്‍ പ്രധാനമാണ്. കേരള പാഠ്യപദ്ധതി  രൂപപ്പെടുത്തി, അറിവിന്റെ നിര്‍മ്മാണത്തോടൊപ്പം വിമര്‍ശനാത്മകമായ പഠനം കൂടി  സൈദ്ധാന്തികമായി സ്വീകരിച്ച് പുതിയരീതിയില്‍ പ്രശ്‌നാധിഷ്ഠിതമായി നാം  പാഠപുസ്തകങ്ങള്‍&amp;nbsp; രൂപപ്പെടുത്താന്‍ തുടങ്ങിയിട്ടു നാലു വര്‍ഷമായി.  ഏതെങ്കിലും തരത്തില്‍ ഈ സമീപനം നമ്മുടെ ക്ലാസ് മുറിയില്‍ നടക്കുന്നുണ്ടോ?  നേരത്തേ പറഞ്ഞ പരീക്ഷയും അതിന് വേണ്ടിയുള്ള പഠിപ്പിക്കലും അല്ലാതെ  ശാസ്ത്രപഠനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളില്‍ ഒന്നിനെങ്കിലും നമ്മുടെ  അധ്യാപകര്‍ പ്രാധാന്യം കൊടുത്തിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ഒരു  സംസ്ഥാനത്തിന്റെ പഠനരീതിയെ സംബന്ധിച്ച അടിസ്ഥാന നിലപാട് തന്നെ ചോദ്യം  ചെയ്തുകൊണ്ട് ഇവര്‍ക്കെങ്ങനെ 'പഠിപ്പിക്കല്‍ ' മുന്നോട്ടുകൊണ്ട് പോകാന്‍  കഴിയുന്നു? ഇത്തരം ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നുവന്നില്ലെങ്കില്‍  വീണ്ടും പത്തുവര്‍ഷം കഴിഞ്ഞു പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ ഇതേ  പരിമിതികളും ലക്ഷ്യങ്ങളും തന്നെ നമുക്ക് 'കട്ട് ആന്‍ഡ് പേസ്റ്റ്  'ചെയ്യേണ്ടിവരും.&lt;br /&gt;&lt;br /&gt;തീര്‍ച്ചയായും അധ്യാപകരുടെ മനോഭാവം, പഠനത്തെ സംബന്ധിച്ച് അവരുടെ ഉള്ളില്‍  ഉറച്ച ധാരണകള്‍ , അധിക ചുമതലകള്‍&amp;nbsp; ഏറ്റെടുക്കാനുള്ള താത്പര്യമില്ലായ്മ,  പഠനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ആസൂത്രണം ചെയ്യാനുള്ള ധാരണക്കുറവ്,  പുതിയ സാഹചര്യങ്ങളെ വെല്ലുവിളിയായിക്കണ്ട് ഏറ്റെടുക്കാനുള്ള വിമുഖത,  പാരിസ്ഥിതികമായ ഉല്‍കണ്ഠകള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത മനസ്സ്, ഉയര്‍ന്ന  സാമൂഹികബോധത്തിലുള്ള കുറവ്, തന്റെ വിഷയത്തിന്റെ മേഖലയില്‍ നടക്കുന്ന  അന്വേഷണങ്ങളെക്കുറിച്ചുള്ള സാമാന്യബോധംപോലും ഇല്ലാത്ത അവസ്ഥ  എന്നിവതന്നെയാണ് നമ്മുടെ ശാസ്ത്ര ക്ലാസ്മുറികളെ പതിറ്റാണ്ടുകള്‍ക്ക്  മുന്‍പിലുള്ള അവസ്ഥയില്‍ തറപ്പിച്ചു നിര്‍ത്തുന്ന ഒരു കാരണം.  പഠനസമീപനത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള വേവലാതികള്‍ ഒരിക്കലും നമ്മുടെ  ബഹുഭൂരിപക്ഷം അധ്യാപകരെയും സ്പര്‍ശിച്ചിട്ടില്ല എന്നത് ഒരു വാസ്തവമാണ്.  അന്നന്നത്തെ അപ്പത്തിനുള്ള വിഭവങ്ങളല്ലാതെ മറ്റൊന്നും അവര്‍ മുഖ്യമായി  കരുതാറില്ല. പഠനത്തിന്റെ അടിസ്ഥാനമായ സമീപനത്തെയും അതിന്റെ പുതിയ  വഴികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന  അധ്യാപക സഹായികള്‍ എന്ന പുസ്തകം പലരും മറിച്ചുനോക്കാറുപോലുമില്ല.  ഒരര്‍ത്ഥത്തില്‍ പാഠപുസ്തകത്തേക്കാള്‍ ശ്രദ്ധാപൂര്‍വ്വം  തയ്യാറാക്കുന്നവയാണ് അധ്യാപകസഹായികള്‍ .&amp;nbsp; അവിടെയാണ് പാഠപുസ്തകത്തിലെ  പരീക്ഷണനിരീക്ഷണങ്ങളുടെ വിശദമായ പ്രക്രിയകളും വഴികളും നല്‍കിയിട്ടുണ്ടാവുക.  ഓരോ അധ്യാപികയ്ക്കും/അധ്യാപകനും അവരുടേതായ പരിതസ്ഥിതിയില്‍ മുന്നോട്ടു  കൊണ്ടുപോകാവുന്ന തുടര്‍പ്രവര്‍ത്തനത്തിന്റെ സൂചനകള്‍ ഉണ്ടാവുക. ക്ലാസില്‍  പോകുന്നതിനു തൊട്ടുമുമ്പ്, പാഠപുസ്തകത്തില്‍ സൂചിപ്പിച്ച ഏതെങ്കിലുമൊരു  ശാസ്ത്രജ്ഞനെക്കുറിച്ചോ ശാസ്ത്രവസ്തുതകളെക്കുറിച്ചോ സംശയം തോന്നിയാല്‍  മറിച്ചുനോക്കാനുള്ള ഒരു റെഡി റെക്കണര്‍ മാത്രമാണ് പലര്‍ക്കും ഈ പുസ്തകം.  അത്തരം വിവരങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ മിക്കപ്പോഴും ഇത് കൈകൊണ്ടു  തൊടുന്നത്.&amp;nbsp; അധ്യാപകസഹായിയുടെ ആദ്യഭാഗത്താണ് പഠനത്തിന്റെ ലക്ഷ്യത്തെയും  മാര്‍ഗത്തെയും സംബന്ധിക്കുന്ന കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിട്ടുണ്ടാവുക.  യഥാര്‍ത്ഥത്തില്‍ ഒരു നല്ല&amp;nbsp; അധ്യാപികയ്ക്ക് /അധ്യാപകന് വഴികാട്ടിയായി  അതുമാത്രം മതി. ആ ലക്ഷ്യത്തിലെത്താനുള്ള ടെക്സ്റ്റ് അവര്‍  ഉണ്ടാക്കിക്കൊള്ളും. എന്നാല്‍ ആ ആമുഖഭാഗം ബഹുഭൂരിപക്ഷം അധ്യാപകരും  മറിച്ചുനോക്കാറേയില്ല. അധ്യാപനത്തെ, കുട്ടിയെ, വിഷയത്തെ സംബന്ധിച്ച  താത്ത്വികമായ കാര്യങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അനാവശ്യമാണ്.&lt;br /&gt;&lt;br /&gt;ഇപ്പോഴത്തെ നമ്മുടെ സ്‌കൂളുകളിലെ ശാസ്ത്രാധ്യാപകരില്‍ മിക്കവരും പഴയ  വിദ്യാഭ്യാസരീതിയുടെ ആരാധകരാണ് എന്നതാണ് വാസ്തവം. നേരത്തേ അവര്‍ക്ക് ലഭിച്ച  വിദ്യാഭ്യാസത്തിന്റെ അച്ചിലാണ് അധ്യാപനത്തെ സംബന്ധിക്കുന്ന അവരുടെ  ധാരണകളും ഉരുവം കൊണ്ടത്.&amp;nbsp; കടുകട്ടിയായ ശാസ്ത്ര വസ്തുതകളും നിയമങ്ങളും  ബിരുദതലത്തിലും ബിരുദാനന്തബിരുദതലത്തിലും രാത്രിയെ പകലാക്കി ക്കൊണ്ട്  പഠിച്ചുതീര്‍ത്തതിന്റെ കയ്പ് ഇന്നും അവരിലുണ്ട്. അന്ന് പഠിച്ച  ശാസ്ത്രീയസത്യങ്ങളെക്കാള്‍ അവരില്‍ ഉയിര്‍ത്തെഴുന്നേറ്റത് ആ പഠനരീതിയാണ്.  റിക്കോഡുകളും ഒബ്‌സര്‍വേഷന്‍ നോട്ടുകളും ചിറകിട്ടടിച്ചുകൊണ്ട്  കണ്മുന്നിലൂടെ പറന്നുപോകുന്ന കാഴ്ച അപമാനഭാരത്താല്‍ മുഖം കുനിച്ചെങ്കിലും  കണ്ടവര്‍ അവരില്‍ ഉണ്ട്. പറഞ്ഞ ദിവസത്തിനപ്പുറം ഒരു ദിനം മാത്രം റിക്കോഡ്  വെക്കാന്‍ വൈകിയപ്പോള്‍ മാപ്പ് പറഞ്ഞവരുണ്ട്. വളവിനും തിരിവിനും കുത്തിനും  കോമയ്ക്കും മാര്‍ക്ക് കുറച്ചതിന്റെ വേദന അവരില്‍ ഇന്നും ശേഷിച്ചിട്ടുണ്ട്.  ലാബുകളില്‍ ഒന്നും മനസ്സിലാകാതെ ചെയ്തുതീര്‍ത്ത, ഒരിക്കലും കൃത്യമായ  അളവുകള്‍ കിട്ടാതെ പോയ പരീക്ഷണങ്ങള്‍&amp;nbsp; പഠിപ്പിച്ച പാഠം അവരിലുണ്ട്.  അതിനപ്പുറം അവരെ തന്റെ പരിസരത്തേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയ,  പ്രകൃതിയിലെ ഓരോ ഭാവത്തിന്റെയും പിറകിലുള്ള ഊര്‍ജ്ജതന്ത്രവും രസതന്ത്രവും  ജീവശാസ്ത്രവും തൊട്ടുകാട്ടിക്കൊടുത്ത എത്ര അധ്യാപകരെക്കുറിച്ച് അവര്‍ക്ക്  ഓര്‍ക്കാന്‍ കഴിയും? ഉള്ളില്‍ ശരിയായ ശാസ്ത്രബോധത്തിന്റെ&amp;nbsp; ഹരതകാന്തി  വിരിയിച്ച ഒരു ജോണ്‍ സി ജേക്കബോ മറ്റോ കാണും. അദ്ദേഹമല്ല അവരുടെ  ഉദാത്തമാതൃക, നേരത്തേ പറഞ്ഞ പീഡകരാണ് അവരില്‍ 'പഠിപ്പിക്കലിനെ' സംബന്ധിച്ച,  ഏതു പുതിയ പരിശീലനത്താലും സിദ്ധാന്തത്താലും മായ്ച്ചാല്‍ മായാത്ത  ദൃഢമുദ്രകള്‍ പതിപ്പിട്ടുള്ളത്. പുതിയ പഠനരീതി എത്ര പ്രാധാന്യം  കുറച്ചുകാട്ടിയിട്ടും ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ റിക്കോഡുകളുടെ  പേരിലുള്ള പീഡനങ്ങള്‍ ഇപ്പോഴും തുടരുന്നത് ഈ 'ഹാങ്ങോവര്‍ ' കൊണ്ടാണ്.  വിനയത്തോടെ നിന്നും ഓച്ഛാനിച്ചും&amp;nbsp; ലാബിലെ ഒബ്‌സര്‍വേഷന്‍ നോട്ടിലും ഫെയര്‍  റിക്കോഡിലും ഒപ്പുവെപ്പിക്കലാണ് നല്ല ശാസ്ത്രപഠിതാവിന്റെ ഇക്കാലത്തെയും  ലക്ഷണം. ചോദ്യംചെയ്യലും സംശയിക്കലും യുക്തിയുയര്‍ത്തിപ്പിടിക്കലും കുട്ടിയെ  കൂടുതല്‍ അപമാനിതനാക്കുകയേയുള്ളൂ.&amp;nbsp; ഇതെല്ലാം&amp;nbsp; പുതിയ  രീതിശാസ്ത്രത്തെക്കാള്‍ എളുപ്പവുമാണ്. ഏതെങ്കിലും ഒരു സിദ്ധാന്തത്തെ  വസ്തുതയെ പാടിനീട്ടി ആത്മനിര്‍വൃതി കൊള്ളാനും രസമാണ്.&lt;br /&gt;&lt;br /&gt;ശരിയായ ശാസ്ത്രവിദ്യാഭ്യാസത്തിനു അപ്പര്‍പ്രൈമറി തലം മുതലെങ്കിലും നല്ല  ലബോറട്ടറികളുടെ സഹായം ആവശ്യമാണ്. ലോവര്‍ പ്രൈമറി തലത്തിലെ പരീക്ഷണങ്ങള്‍  നമുക്ക് ചുറ്റിലും നിന്ന് കിട്ടുന്ന വളരെ ചെലവുകുറഞ്ഞ വസ്തുക്കള്‍  ഉപയോഗിച്ചുതന്നെ ചെയ്യാവുന്നതുകൊണ്ടുതന്നെ ലബോറട്ടറികളില്ലാത്തതാണ് ഞങ്ങള്‍  പരീക്ഷണങ്ങള്‍ ക്ലാസില്‍ വെച്ച് ചെയ്യാത്തതിന്റെ കാരണം എന്ന്  പറഞ്ഞൊഴിയാന്‍ അവര്‍ക്കെങ്കിലും കഴിയില്ല. സെക്കന്ററിതലത്തിലും&amp;nbsp; ഹയര്‍  സെക്കന്ററിതലത്തിലും&amp;nbsp; സുസജ്ജമായ ലാബുകള്‍ ശാസ്ത്രപഠനത്തിന് അത്യാവശ്യമാണ്.  പുതിയ രീതിയിലുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതുതന്നെ സ്വന്തമായ  പരീക്ഷണനിരീക്ഷണങ്ങളിലൂടെ, പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെയാണ്&amp;nbsp;  കുട്ടികള്‍ ശാസ്ത്രീയമായ അറിവ് നിര്‍മ്മിക്കുന്നത് എന്ന  അടിസ്ഥാനസങ്കല്‍പ്പത്തിലാണ്. ക്ലാസ്മുറിയും ലബോറട്ടറിയും രണ്ടല്ലാത്ത വിധം  പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാകണം. എന്നാല്‍ ഒരു  ദിവസം പോലും കുട്ടികളെ ലാബില്‍ കയറ്റാതെ ശാസ്ത്രപുസ്തകങ്ങള്‍ വായിച്ചു  മാത്രം പഠിപ്പിക്കുന്ന എത്രയോ ശാസ്ത്രാധ്യാപകര്‍ നമുക്ക് ചുറ്റുമുണ്ട്.&lt;br /&gt;&lt;br /&gt;ശാസ്ത്രപഠനത്തിനു ലാബുകള്‍ ശരിയായി പ്രയോജനപ്പെടുത്താന്‍ കഴിയാത്തതിന് പല  കാരണങ്ങളുമുണ്ട്. നല്ല ലാബുകള്‍ ഇല്ലാത്തതാണ് മിക്കയിടത്തെയും പ്രശ്‌നം.  ഹൈസ്‌കൂളുകള്‍ക്കു സുസജ്ജമായ ശാസ്ത്രലാബ് എന്ന് കേള്‍ക്കുമ്പോള്‍ മുഖം  ചുളിക്കുന്ന പ്രാദേശിക ഭരണനേതൃത്വവും അധ്യാപക രക്ഷാകര്‍ത്തൃ സമിതിയും ഐ.  ടി. ലാബ് എന്നാകുമ്പോള്‍ പുളകിതരാകുന്നത്&amp;nbsp; കാണാം. കഴിഞ്ഞ അഞ്ചെട്ടു കൊല്ലം  കൊണ്ട് സ്‌കൂള്‍ ഐ. ടി. ലാബുകള്‍ സ്‌കൂളിന്റെ കണ്ണായതും അഭിമാനമായതും  ശാസ്ത്രാധ്യാപകര്‍ കണ്ടു പഠിക്കേണ്ടതാണ്. കൃത്യമായ ഇച്ഛാശക്തിയുണ്ടെങ്കില്‍  പൊതുസമൂഹത്തെയും പ്രാദേശിക ഭരണകൂടങ്ങളെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി  മറ്റെല്ലാത്തിനും പണം വാരിക്കോരിയെറിഞ്ഞ ഇക്കഴിഞ്ഞ&amp;nbsp; കുറച്ചു  വര്‍ഷത്തിനിടയില്‍ ഒന്നാന്തരം ശാസ്ത്രലാബുകള്‍ നമുക്ക്  സ്ഥാപിക്കാമായിരുന്നു. ഇന്നും പൊടിപിടിച്ച റാക്കുകളില്‍ പഴകിയ ചില  കെമിക്കലുകളും ഉപകരണങ്ങളും കൂട്ടിയിട്ട വിജനമായ സ്ഥലങ്ങളാണ് സ്‌കൂളിലെ  ലാബുകള്‍ . ഒരു ക്ലാസിലെ പകുതി കുട്ടികളെയെങ്കിലും ലാബില്‍ കൊണ്ടുപോയി  എന്തെങ്കിലും ചെയ്യിക്കാന്‍ സൗകര്യമുള്ള സ്‌കൂള്‍ ലാബുകളുടെ എണ്ണം  പരിതാപകരമാണ്. കുട്ടികളുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍  ശാസ്‌ത്രോപകരണങ്ങള്‍, കെമിക്കലുകള്‍, മോഡലുകള്‍ എന്നിവ തൊണ്ണൂറു ശതമാനം  സ്‌കൂളുകളിലും വിരളമാണ്. പരീക്ഷണം എന്നാല്‍ ഇന്നും അദ്ധ്യാപകര്‍ കാണിച്ചു  കൊടുക്കുന്നതു തന്നെയാണ്; കുട്ടി ചെയ്യുന്നതല്ല. എന്നാല്‍ താരതമ്യേന ഹയര്‍  സെക്കന്ററി വിഭാഗത്തിന് നല്ല ലാബുകള്‍ ഉണ്ട്. അവ പ്രയോജനപ്പെടുത്താന്‍ യു.  പി- ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് എളുപ്പത്തില്‍ കഴിയും. എന്നാല്‍ ഇന്നുവരെ  ഇവര്‍ തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം തീരാത്തതുകൊണ്ട്&amp;nbsp; മിക്കപ്പോഴും ആ  വാതില്‍ അടഞ്ഞുതന്നെയാണ് കിടക്കുന്നത്. ഹൈസ്‌കൂളിലും ലാബ്  പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മൂല്യനിര്‍ണയവും പ്രത്യേകമായ സമയവും  നീക്കിവെച്ചുകൊണ്ടേ ലാബുകളുടെ അപര്യാപ്തതയും അപ്രാധാന്യവും മറികടക്കാന്‍  കഴിയൂ.&lt;br /&gt;&lt;br /&gt;ഹയര്‍ സെക്കന്ററി ലാബ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുന്നത് സൗകര്യങ്ങളുടെ  കുറവല്ല, മറിച്ച് ഒരു തരം യാന്ത്രികതയാണ്. അറിയേണ്ടുന്ന വിഷയങ്ങള്‍ ലാബ്  പ്രയോജനപ്പെടുത്തി കണ്ടെത്തുകയല്ല അവിടെ നടക്കുന്നത്. തിയറി ഒരു വഴിക്കും  പ്രാക്റ്റിക്കല്‍ മറ്റൊരു വഴിക്കും നീങ്ങുന്ന വിചിത്രമായ ഒരു  കാളപൂട്ടലാണത്. പ്രാക്റ്റിക്കലിന് മറ്റൊരു പാഠപുസ്തകം തന്നെയുണ്ട്!  പഠനത്തിന്റെ പ്രക്രിയയാണ് ലാബില്‍ നടക്കേണ്ടത് എന്ന സാമാന്യമായ  കാഴ്ചപ്പാടുപോലും ഉള്‍ക്കൊള്ളാന്‍ ഇതുവരെയായും ഹയര്‍ സെക്കന്ററിക്കാര്‍ക്കു  കഴിഞ്ഞിട്ടില്ല. എട്ടാംക്ലാസിലും ഒമ്പതാം ക്ലാസിലും വായിച്ചുപഠിച്ച ചില  സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ ചെയ്തു പരിശീലിക്കുന്നു എന്നു മാത്രം.  തമിഴ്‌നാട്ടില്‍ , തന്റെ ചുറ്റിലുമുള്ള&amp;nbsp; മണ്ണിന്റെയും വെള്ളത്തിന്റെയും  ഗുണനിലവാരപരിശോധനയും രക്തപരിശോധനയും പ്രാക്റ്റിക്കലിന്റെ ഭാഗമായി ഹയര്‍  സെക്കന്ററി വിദ്യാര്‍ഥികള്‍ക്കു ചെയ്യാനുള്ളിടത്താണ് നമ്മുടെ ഈയവസ്ഥ  എന്നോര്‍ക്കണം. അടിസ്ഥാന ലാബ് ശേഷികള്‍ നേടുന്നത് ഹയര്‍ സെക്കന്ററി  തലത്തിലാണ് എന്നത് നമ്മുടെ ശാസ്ത്രപഠനത്തിന്റെ നേട്ടത്തെയാവുമോ  സൂചിപ്പിക്കുന്നത്?&lt;br /&gt;&amp;nbsp;&amp;nbsp; &lt;br /&gt;ഓരോ ഘട്ടത്തിലും പഠിക്കുന്നതിനു വേണ്ടി നിര്‍ദ്ദേശിക്കുന്ന  ശാസ്ത്രപുസ്തകങ്ങളുടെ അധികഭാരമാണ് സയന്‍സ് പഠനത്തെ ശുഷ്‌കമാക്കുന്ന  പ്രധാനപ്പെട്ട സംഗതി. ദേശീയ തലത്തില്‍ത്തന്നെ ഏറ്റവും അധിക്ഷേപം  ഇക്കാര്യത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. ഏതുതരത്തിലുള്ള ബോധന ശാസ്ത്രം  മുന്നോട്ടുവെക്കുമ്പോഴും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ആരും  തയ്യാറാകുന്നില്ല. നേരത്തേ ഡി. പി. ഇ. പിക്കാലത്ത് ശാസ്ത്രത്തെ  ജീവിതപരസരവുമായി ബന്ധിപ്പിച്ചുകൊണ്ട് മാത്രം പഠനത്തിനെടുക്കുന്ന രീതി  മുന്നോട്ടുവെച്ചിരുന്നു. ശാസ്ത്രവസ്തുതകള്‍ കുത്തിനിറച്ച പാഠപുസ്തകങ്ങള്‍  സി. ബി. എസ്. സിയും ഐ. സി. എസ്. സി യും ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി  നമ്മുടെ പുസ്തകങ്ങളില്‍&amp;nbsp; ആനകളിയും കൂട്ടപ്പാട്ടും മാത്രമേയുള്ളൂ എന്ന്  വ്യാപകമായ വിമര്‍ശനങ്ങള്‍ അക്കാലത്താണ് ഉണ്ടായത്. യഥാര്‍ഥത്തില്‍ അപ്പോഴും  നമ്മുടെ പ്രൈമറി പാഠപുസ്തകങ്ങള്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍  വളരെയൊന്നും&amp;nbsp; പിന്നിലായിരുന്നില്ല. പക്ഷേ, നേരത്തേ സ്വീകരിച്ചിരുന്ന ഒരു  സമീപനമല്ല ഇക്കാര്യത്തില്‍ പുതിയ പഠനരീതി അവലംബിച്ചത് എന്നുമാത്രം. ഒരു  പഠനവസ്തുത പാഠപുസ്തകത്തില്‍ വിശദമായി നല്കുന്നതിനു പകരം ഉചിതമായ  ജീവിതസന്ദര്‍ഭത്തെ മുന്‍ നിര്‍ത്തി&amp;nbsp; ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്ന  രീതിശാസ്ത്രമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ്&amp;nbsp; അമ്പതും അറുപതും പേജുള്ള  പാഠപുസ്തകങ്ങള്‍ക്ക് ഇരുനൂറു പേജുള്ള അധ്യാപകസഹായികള്‍ ഉണ്ടായത്.  ഉള്ളടക്കത്തിന്റെ എല്ലാ വിശദാംശങ്ങളും ശാസ്ത്രവസ്തുതകളും അവിടെ വിശദമായി  പറഞ്ഞുവെച്ചിരുന്നു.&amp;nbsp; രണ്ടു രീതിയിലുള്ള ഫലവും ഇതുണ്ടാക്കി. ഇവ അധ്യാപകരുടെ  'ബ്ലാക്ക് ബോക്‌സുകള്‍ ' ആയതുകൊണ്ട് അവസാനം വരെ ഇത് മറ്റാരും കണ്ടില്ല.  പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ തൊലിക്കു പുറമേ പറഞ്ഞു പോയി ഒരുപാടു പേര്‍  തടിയൊഴിച്ചു. ആത്മാര്‍ത്ഥതമായും ഇക്കാര്യങ്ങള്‍ പിന്തുടരാന്‍ ആഞ്ഞവര്‍ക്ക്  വിഷയത്തിന്റെ പകുതി പോലും കൊല്ലാവസാനമെത്തുമ്പോഴും എത്തിപ്പിടിക്കാന്‍  കഴിഞ്ഞില്ല. പാഠപുസ്തകങ്ങളില്‍ കണ്ടന്റിന്റെ കുറവാണ് എന്ന മുറവിളി അതേ  നാണയം കൊണ്ടുതന്നെയാണ് പിന്നീട് നേരിട്ടത്. അപ്പോഴേക്കും കേരളത്തിന്റെ  പാഠ്യപദ്ധതിസമീപനം കൈക്കൊണ്ടുകൊണ്ട് എന്‍ .സി.ഇ. ആര്‍ .ടി യും  പ്രവര്‍ത്തനാധിഷ്ഠിതവും അറിവിന്റെ നിര്‍മ്മാണത്തില്‍ ഊന്നുന്നതുമായ ഒരു  രീതിശാസ്ത്രം സ്വീകരിച്ചിരുന്നു. വന്നുവന്ന് ഇപ്പോള്‍ എന്‍ .സി.ഇ. ആര്‍  .ടി. പാഠപുസ്തകങ്ങളെക്കാള്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ കേരളത്തിലെ  പാഠപുസ്തകങ്ങള്‍ മുകളില്‍ പോകുന്ന അവസ്ഥ വന്നു. ഹയര്‍ സെക്കന്ററിയില്‍ എന്‍  .സി.ഇ. ആര്‍ .ടിയുടെ പുസ്തകങ്ങള്‍ അതേപടി പിന്തുടരുകയാണ് നമ്മളും.  ഇത്രമാത്രം വസ്തുതകള്‍ കുത്തിനിറച്ച പുസ്തകങ്ങള്‍ ഈയൊരു രീതിയില്‍ വിനിമയം  ചെയ്യുക എന്നത് അസാധ്യമായ കാര്യം തന്നെയാണ്. ഉത്തരത്തിലുള്ളത് എടുക്കുകയും  വേണം കക്ഷത്തിലുള്ളത് പോകാനും പാടില്ല എന്ന സമീപനം നമ്മെ എവിടെയും  കൊണ്ടെത്തിക്കില്ല എന്ന് നിര്‍ദേശിക്കുന്നവരെങ്കിലും തിരിച്ചറിയണം.ഏറ്റവും  പുതിയ വിദ്യാഭ്യാസ തത്ത്വചിന്തയുടെ വക്താക്കളാകാനും അതേസമയം വിവരങ്ങളുടെ  കുത്തിനിറയ്ക്കലാണ് ശരിയായ പഠനം എന്ന് വിചാരിക്കുന്നവരെ  തൃപ്തിപ്പെടുത്താനും ശ്രമിക്കുന്നതിലെ പരിഹാസ്യത എസ്. സി ഇ. ആര്‍ . ടി.  എങ്കിലും തിരിച്ചറിയേണ്ടതുണ്ട്. &lt;br /&gt;&lt;br /&gt;ഹൈസ്‌കൂള്‍തലത്തില്‍ ശാസ്ത്രവിഷയങ്ങള്‍ക്ക്&amp;nbsp; അനുവദിച്ച പിരിയഡുകളുടെ  എണ്ണവും ഈ പഠനഭാരവും തമ്മില്‍ ഒരു തരത്തിലും പൊരുത്തമില്ല എന്നതാണ് മറ്റൊരു  വസ്തുത. എട്ടാംതരത്തില്‍ രസതന്ത്രവും ഊര്‍ജതന്ത്രവുമടങ്ങുന്ന  അടിസ്ഥാനശാസ്ത്രത്തിന് ആഴ്ചയില്‍ മൂന്നു പിരിയഡാണുള്ളത്; ജീവശാസ്ത്രത്തിന്  രണ്ടും. ഒന്‍പതിലെത്തുമ്പോള്‍ മൂന്നെണ്ണത്തിനും രണ്ടുവീതം പിരിയഡുകള്‍ .  പത്താംതരത്തില്‍ ജീവശാസ്ത്രത്തിന് മൂന്നും രസതന്ത്രം, ഊര്‍ജതന്ത്രം  എന്നിവയ്ക്ക് രണ്ടുവീതം പിരിയഡുകളും. പാഠ്യപദ്ധതിയിലെ കോര്‍ വിഷയം എന്നു  വിളിക്കപ്പെടുന്ന ശാസ്ത്രപഠനത്തിന് ഇത്രയും കുറച്ചു പഠനസമയം  അനുവദിക്കുമ്പോള്‍ താരതമ്യേന പഠനഭാരം കുറഞ്ഞ ഐ.ടിക്ക് നാലു പിരിയഡാണ്  അനുവദിച്ചിരിക്കുന്നത്. മറ്റൊരു രീതിയില്‍ പരിശോധിച്ചാല്‍ ,  ശാസ്ത്രവിഷയങ്ങള്‍ക്ക്&amp;nbsp; നാല്‍പ്പത് സ്‌കോറിനുള്ള പരീക്ഷകള്‍ നടക്കുമ്പോള്‍  ഐ.ടിക്ക് പത്ത് സ്‌കോറിനുള്ള പരീക്ഷയാണുള്ളത് എന്നും കാണാം. &lt;br /&gt;&lt;br /&gt;ഹയര്‍ സെക്കണ്ടറിയിലെ ശാസ്ത്രപഠനം അതിന്റെ ഉള്ളടക്കഭാരം കൊണ്ട്  ശാസ്ത്രപഠനത്തിന്റെ&amp;nbsp; അടിസ്ഥാനഘടകങ്ങളെ മാത്രമല്ല നശിപ്പിക്കുന്നത്, മൊത്തം  സ്‌കൂളിലെ പഠനാന്തരീക്ഷത്തെയാണ്. ഒരു മിനിട്ടുപോലും ശ്വാസം വിടാന്‍  കഴിയാതെയാണ് ആഴ്ചയിലെ ആറു ദിവസവും കുട്ടികള്‍ സ്‌കൂളില്‍ ചെലവഴിക്കുന്നത്.  ആറുദിവസം ഏഴുമണിക്കൂര്‍ വീതം സ്‌കൂളില്‍ കെട്ടിയിടപ്പെടുന്ന ചിലപ്പോള്‍  ലോകത്തിലെ തന്നെ ഏക വിദ്യാര്‍ത്ഥിവിഭാഗം നമ്മുടെ ഹയര്‍ സെക്കണ്ടറി  കുട്ടികള്‍ ആയിരിക്കും. ഞായറാഴ്ചയിലും സ്‌പെഷല്‍ ക്ലാസെടുത്താല്‍ തീരില്ല  ഇവിടത്തെ സയന്‍സ് സിലബസ് എന്ന് പരിതപിക്കുന്ന അധ്യാപകര്‍ പരീക്ഷണങ്ങള്‍  ബ്ലാക്ക് ബോര്ഡില്‍ ഒതുക്കാതെ എന്ത് ചെയ്യും? സയന്‍സ് പഠിക്കുന്ന  കുട്ടികള്‍ക്ക്&amp;nbsp; ഭാഷാപഠനവുമായി ബന്ധപ്പെട്ട് ഒരു ചലച്ചിത്രോത്സവം  നടത്താന്‍ , സര്‍ഗാത്മകമായ എന്തെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ അവരെ  ഉള്‍പ്പെടുത്താന്‍ സയന്‍സ് അധ്യാപകരുടെ കണ്ണുരുട്ടലിനു വിധേയരായേ പറ്റൂ.  സ്‌കൂളിലെ മൊത്തം സാംസ്‌കാരികപ്രവര്‍ത്തനങ്ങളെ മരവിപ്പിക്കുന്നതിന്റെ  മുഖ്യമായ ഒരു ശീതീകരണശാല സയന്‍സിന്റെ ഈ അധികഭാരം തന്നെയാണ്.&lt;br /&gt;&lt;br /&gt;ശാസ്ത്രപഠനത്തെക്കുറിച്ച് നാം മുന്നോട്ടുവെച്ച സമീപനത്തിന്റെ  അടിസ്ഥാനത്തില്‍ തന്നെയാണോ ക്ലാസ് മുറിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്  എന്ന് ആരാണ് മോണിട്ടര്‍ ചെയ്യേണ്ടത്? ഇന്ന് നമ്മുടെ വിദ്യാഭ്യാസ രംഗത്ത്  മഷിയിട്ടുനോക്കിയാല്‍ കാണാത്തത് അക്കാദമിക മോണിറ്ററിംഗ് ആണ് എന്നു കാണാം.  അധ്യാപകരോരോരുത്തരും അവരവരുടെ വിഷയത്തിന്റെ ഹിറ്റ്‌ലര്‍മാരാണ്. അവിടെ  അവരുടെ തീരുമാനങ്ങളെ, പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഒരാളുമില്ല.  കുട്ടികളെയും പാഠഭാഗങ്ങളെയും സംബന്ധിച്ച് അവരുടെ പ്രീതിയും അനിഷ്ടവും  ആര്‍ക്കും&amp;nbsp; ചോദ്യം ചെയ്യാന്‍ പോലും കഴിയില്ല. പഠനം എങ്ങനെയാണ്  മുന്നോട്ടുപോകേണ്ടത് എന്ന് വിശദമാക്കുന്ന ഹാന്‍ഡ്ബുക്കുകള്‍ പൊതുജനം  കാണുന്നേയില്ല. പാഠപുസ്തകത്തിലെ അഭ്യാസങ്ങള്‍ എങ്ങനെ പൂര്‍ത്തീകരിച്ചാലും  രക്ഷിതാവിന് അത് ചോദ്യം ചെയ്യാന്‍ കഴിയില്ല. കോശങ്ങളുടെ സവിശേഷതകള്‍  പഠിക്കേണ്ടത് കുട്ടികള്‍ വ്യക്തിഗതമായി മൈക്രോസ്‌കോപ്പ് ഉപയോഗിച്ച്  നിരീക്ഷണം നടത്തി കണ്ടെത്തലുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് എന്ന്  ഹാന്‍ഡ്ബുക്കില്‍ വിശദമാക്കിയിട്ടുണ്ടാവും. ശാസ്ത്രാധ്യാപകര്‍ക്ക്് പുറമേ  മറ്റൊരാള്‍ക്കു കൂടി ഇക്കാര്യം അറിയാന്‍ കഴിയും, സ്‌കൂള്‍ തലവന്.  എന്തുകൊണ്ടാണ് നിങ്ങള്‍ മൈക്രോസ്‌കോപ് ക്ലാസിലേക്ക് കൊണ്ടുപോകാത്തത്  എന്ന്, എന്തേ ഇപ്പോള്‍ കുട്ടികളെ തീരെ ലാബിലേക്ക് കൊണ്ടുപോകാത്തത് എന്നു  ചോദിക്കുന്ന ഒരു ഹെഡ്മാസ്റ്റര്‍ / ഹെഡ്മിസ്ട്രസ് ഉണ്ടെന്നു വിചാരിക്കൂ.  തീര്‍ച്ചയായും ആ സ്‌കൂളില്‍ ലാബ് ഉണ്ടാവുകയും സാമാന്യം നന്നായി അതു  പ്രയോജനപ്പെടുത്തുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അടുത്ത വര്‍ഷം  റിട്ടയര്‍ ചെയ്യേണ്ടുന്ന ഞാന്‍ എന്തിനു മാഷുടെ/ ടീച്ചറുടെ ശത്രുത  സമ്പാദിക്കുന്നു, എങ്ങനെ വേണമെങ്കിലും പഠിപ്പിക്കട്ടെ, നൂറുശതമാനം  എങ്ങനെയെങ്കിലും പാസായി കിട്ടിയാല്‍ മതി എന്നാണ് അവരുടെ ഏക പ്രാര്‍ത്ഥന.  ഹാന്‍ഡ്ബുക്കുകള്‍ തയ്യാറാക്കി മുഴുവന്‍ രക്ഷകര്‍ത്താക്കള്‍ക്കും&amp;nbsp; നല്‍കി  പഠനപ്രവര്‍ത്തനത്തിന്റെ വഴികള്‍ അവരെക്കൂടി അറിയിച്ച്, എന്തുകൊണ്ട് ഇത്  ഇങ്ങനെ ചെയ്തു എന്ന് അവര്‍ ചോദ്യം ചെയ്യുന്ന കാലത്തേ സ്‌കൂളുകളില്‍ മികച്ച  ലാബുകള്‍ ഉണ്ടാവുകയും അവ പ്രയോജനപ്പെടുത്താന്‍ അധ്യാപകര്‍  നിര്‍ബന്ധിതരാവുകയും ചെയ്യൂ.&lt;br /&gt;&lt;br /&gt;ശാസ്ത്രപഠനം വസ്തുതകളുടെ മനപ്പാഠമാക്കലിലും ഒറ്റവാക്കിലുള്ള ഉത്തരമായി  ചുരുക്കലിലും കുരുങ്ങിക്കിടക്കാന്‍&amp;nbsp; അധ്യാപകരുടെ മനോഭാവവും സ്‌കൂളിലെ  അപര്യാപ്തതകളും മാത്രമല്ല കാരണമായത്. പൊതുസമൂഹത്തിന്റെ  വിദ്യാഭ്യാസവിഷയത്തിലുള്ള അമിതമായ ഉത്കണ്ഠയും കുട്ടികളെക്കുറിച്ചുള്ള  ഉയര്‍ന്ന പ്രതീക്ഷകളും ഇക്കാര്യത്തില്‍ നിര്‍ണായകമായ ഒരു  പങ്കുവഹിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ തൊണ്ണൂറു ശതമാനം കുട്ടികളും  പ്ലസ്ടുവിനു സയന്‍സ് വിഷയത്തിനാണ് ഒന്നാമത്തെ ഓപ്ഷന്‍ നല്‍കാറുള്ളത്.  ശാസ്ത്രപഠനത്തോട് കുട്ടികള്‍ക്കുള്ള അഭിരുചിയുടെ ലക്ഷണമായി ഇതിനെ കാണാന്‍  കഴിയുമോ? അല്ലെന്നു മാത്രമല്ല,&amp;nbsp; വലിയൊരു വിഭാഗം കുട്ടികളും സയന്‍സ്  എടുക്കുന്നത് രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ്. ഭാഷയും  മാനവികവിഷയങ്ങളും പഠിക്കാന്‍ താത്പര്യം ഇല്ലാഞ്ഞിട്ടല്ല, അവരില്‍  പലര്‍ക്കും&amp;nbsp; യഥാര്‍ത്ഥത്തില്‍ ചതുര്‍ഥിയായ കെമിസ്ട്രിയുടെയും  ഫിസിക്‌സിന്റെയും തലകറങ്ങുന്ന പിരിയന്‍ ഗോവണിയിലേക്ക് കയറാന്‍ അവര്‍  തയ്യാറായത്. സയന്‍സ് പഠിക്കുക എന്നത് രക്ഷിതാവിന്റെ കൂടി അന്തസ്സിന്റെ  പ്രശ്‌നമാണ്. അതുവഴിയാണ് മെഡിസിന്റെയും എഞ്ചിനീയറിംഗിന്റെയും  സ്വര്‍ഗവാതില്‍ നാളെ തുറക്കേണ്ടത്. അവിടേക്ക് കടക്കണമെങ്കില്‍ ഈ വൈതരണി  താണ്ടിയേ കഴിയൂ. തന്റെ കുട്ടികളെ ശാസ്ത്രീയ അവബോധത്തിലേക്കു നയിക്കാന്‍  താത്പര്യമുള്ള ഏതെങ്കിലും ഒരു സയന്‍സ്് അദ്ധ്യാപകന്‍ പൊതുവായ ഒരു  വിഷയത്തെക്കുറിച്ചു സംസാരിച്ചാല്‍ രക്ഷിതാക്കള്‍ക്ക്&amp;nbsp; പരാതിയായി.  എന്‍ട്രന്‍സ് ആണ് പരമമായ ഈശ്വരന്‍ . അതിനുവേണ്ടി പുലര്‍ച്ചെ മുതല്‍  അന്തിയാകും വരെ ട്യൂഷന്‍ സെന്ററിലും സ്‌കൂളിലുമായി കുട്ടികള്‍  വിയര്‍ക്കുകയാണ്. ശാസ്ത്രീയ അവബോധം പോയിട്ട് ബോധം പോലും തെളിയാത്ത അവസ്ഥ.  നൂറു ശതമാനത്തിനു വേണ്ടിയുള്ള വെമ്പലും ട്യൂഷനും ആണ് ശാസ്ത്രപഠനത്തിന്റെ  ശരിയായ ഘാതകര്‍ എന്ന് പ്രൊഫ. യശ്പാല്‍ നിരീക്ഷിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;ശാസ്ത്ര പഠനത്തില്‍ നിന്നും വറ്റിപ്പോകുന്ന യുക്തിചിന്തയേയും ശാസ്ത്രീയ  അവബോധരൂപീകരണത്തേയും കുറിച്ചുള്ള വിചാരങ്ങള്‍ തന്നെ അപ്രസക്തമാക്കുന്നതാണ്  നമ്മുടെ പൊതുസമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നതും പറയാതെവയ്യ. സമൂഹത്തെ  യുക്തിചിന്തയുടെ വെളിച്ചത്തിലേക്ക് ധൈര്യപൂര്‍വം കൈപിടിച്ചു  നടത്തേണ്ടുന്നവര്‍ ഒന്നടങ്കം അന്ധവിശ്വാസങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന  വിചിത്രമായ കാഴ്ചയാണ് എവിടെയും. ശാസ്ത്രസത്യങ്ങള്‍  അരച്ചുകലക്കിക്കുടിച്ചവരടക്കം ആള്‍ദൈവങ്ങളുടെ കാല്‍ച്ചുവട്ടില്‍  കുമ്പിട്ടുനില്‍ക്കുന്നു, രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കനുസരിച്ചു  ഭരണാധികാരികള്‍ ദിവ്യപ്രഭകള്‍ക്കു&amp;nbsp; മുന്നില്‍ വിനീതരാകുന്നു, മാധ്യമങ്ങള്‍  എല്ലാ ആഘോഷങ്ങളും തത്സമയം വിറ്റുകാശാക്കുന്നു. ഇവരിലൂടെ എല്ലാ  വൈരുദ്ധ്യങ്ങളെയും ആഞ്ഞുപുല്‍കുന്ന മനോഭാവം വൈറസിനെക്കാള്‍ വേഗത്തില്‍  സാധാരണക്കാരിലേക്ക് പരക്കുന്നു. രാഷ്ട്രീയം, അധികാരം, മാധ്യമങ്ങള്‍ തുടങ്ങി  എല്ലാവരും ഗാലറിയിലേക്കു മാറിയിരുന്ന് ഈ ആഘോഷത്തിമര്‍പ്പില്‍  മതിമറക്കുമ്പോള്‍ , ഈ ആരവത്തിനിടയിലേക്ക് യുക്തിയുടെയും  ശാസ്ത്രബോധത്തിന്റെയും ഭാരിച്ച പതാകയുമേന്തി ഒറ്റയ്ക്കു നടക്കാന്‍ ,  അല്ലെങ്കില്‍ അധ്യാപകരെ മാത്രം നിര്‍ബന്ധിക്കുന്നതില്‍ എന്ത്  അര്‍ത്ഥമാണുള്ളത്?&amp;nbsp; &lt;br /&gt;&lt;span style="color: #990000;"&gt;(മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ&amp;nbsp; വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം )&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-524019452390338005?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/524019452390338005/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2011/10/blog-post_21.html#comment-form' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/524019452390338005'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/524019452390338005'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2011/10/blog-post_21.html' title='ശാസ്ത്രമുറിയിലെ അശാസ്ത്രീയ മുറകള്‍'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-31AvKZTEySM/TqDE7zi8EoI/AAAAAAAAAb8/iYd-tb62CEE/s72-c/SCIENCE.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-9061278605018763677</id><published>2011-10-11T14:54:00.001+05:30</published><updated>2011-10-12T10:03:31.572+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം.'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='കളരി'/><title type='text'>'മലതാങ്ങി' എന്ന അപൂര്‍വ്വ ഔഷധം.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-DvtlVzbqv_c/TpQJ1m9ovNI/AAAAAAAAAb0/mxlEgJSc-V4/s1600/kalari.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="165" src="http://3.bp.blogspot.com/-DvtlVzbqv_c/TpQJ1m9ovNI/AAAAAAAAAb0/mxlEgJSc-V4/s200/kalari.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;പുതിയൊരു ഔഷധസസ്യത്തെപ്പറ്റിയാണ്‌ ഇത്തവണ നാരായണന്‍ ഗുരുക്കള്‍ക്ക്‌  പറയുവാനുണ്ടായിരുന്നത്.&amp;nbsp; ഗുരുക്കള്‍ക്ക്‌ കഴിഞ്ഞ മാസം ഒരു ആന്‍ജിയോപ്ലാസ്റ്ററി  കഴിഞ്ഞിരുന്നു. ഞാന്‍ കാണുന്ന കാലം മുതല്‍ കടുത്ത ആസ്ത്മയുടെ ഇരയായിരുന്നു  അദ്ദേഹം. തന്റെ നിരന്തരമായ കളരി പരിശീലനം കൊണ്ടും ചിട്ടയായ ജീവിതം കൊണ്ടും  ആണ് ആസ്ത്മയുടെ ആക്രമണങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറിയിരുന്നത്.  ഇപ്പോള്‍ എഴുപത്തഞ്ചിനടുത്ത ഗുരുക്കള്‍ക്ക് പിന്നിട്ട ജീവിത വഴികളിലെ ഓരോ  ചുവടും വാള്‍തിളക്കത്തോടെ ഓര്‍മ്മയില്‍ എത്തും.&lt;br /&gt;&lt;br /&gt;പച്ച മരുന്നുകള്‍ക്ക് പിന്നാലെയുള്ള ഗുരുക്കളുടെ യാത്രകള്‍ ആരംഭിക്കുന്നത്   സ്കൂള്‍ വിദ്യാഭ്യാസ കാലത്താണ്. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോള്‍  തന്നെ ഇക്കാര്യങ്ങളില്‍ അദ്ദേഹം മറ്റു കുട്ടികളില്‍ നിന്നും  വ്യത്യസ്തനായിരുന്നു. അക്കാലത്ത്&amp;nbsp; ചികിത്സക്കായി ഗുരുക്കളെ&amp;nbsp; കൂട്ടാന്‍  ആളുകള്‍  സ്കൂളിലെക്കായിരുന്നു വരാറുണ്ടായിരുന്നത്. അദ്ദേഹം ആകട്ടെ പലപ്പോഴും  പീച്ചാളി നാരായണന്‍ ഗുരുക്കള്‍ എന്ന അക്കാലത്തെ പ്രശസ്തനായ കളരി  ഗുരുക്കളുടെ കൂടെ കളരിയിലോ മറ്റേതെങ്കിലും സ്ഥലത്തോ  ആയിരിക്കും. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് അന്ന്  പീച്ചാളി നാരായണന്‍ ഗുരുക്കള്‍ നടത്തിയിരുന്ന കളരിയുടെ ചുമതല നാരായണന്‍  ഗുരുക്കള്‍ക്ക് ആയിരുന്നു. കളരി പഠനത്തോടൊപ്പം കളരി ചികില്‍സയുടെ  ബാലപാഠങ്ങളും തന്റെ ഗുരുക്കളുടെ മുഖത്തു നിന്ന് നേരിട്ടുതന്നെ  മനസ്സിലാക്കാന്‍ കുട്ടിയായിരുന്ന നാരായണന് ഭാഗ്യമുണ്ടായി. ഓരോ ചികിത്സയും,  സൂക്ഷ്മദൃക്കായിരുന്ന  ആ കുട്ടിക്ക് പകര്‍ന്നു കൊടുത്ത അനുഭവങ്ങള്‍ വലുതായിരുന്നു. അതോടൊപ്പം  അപൂര്‍വ്വമായ ഔഷധക്കൂട്ടുകള്‍ , പച്ചമരുന്നുകള്‍ , രോഗനിര്‍ണയ തന്ത്രങ്ങള്‍   എന്നിവ മനസ്സിലാക്കുന്നതിനും അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു. കളരി ചികിത്സയ്ക്ക് പിന്നാലെയുള്ള അലച്ചിലുകളില്‍ നിന്നാണ് ഏച്ചില്‍ , മുക്കണ്ണന്‍ പെരിയില,  വട്ടപ്പെരികം,സൂത്രവള്ളി, ഇടിഞ്ഞില്‍&amp;nbsp; തുടങ്ങി നാട്ടുവൈദ്യത്തില്‍  ഉപയോഗിച്ചിരുന്ന പല അപൂര്‍വ്വ പച്ച മരുന്നുകളെക്കുറിച്ചും അദ്ദേഹത്തിന്  മനസ്സിലാക്കാന്‍ കഴിഞ്ഞത്. മുതിര്‍ന്നതോട്  കൂടി അപൂര്‍വ്വമായ ചികിത്സകള്‍ എവിടെ നടക്കുന്നുണ്ടെങ്കിലും, അതെത്ര  ദൂരമായാലും അവിടെ ചെന്ന് അത് സ്വായത്തമാക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ  ഉത്സാഹം  കൂടുകയേ ഉണ്ടായിട്ടിള്ളൂ. അത്തരത്തിലുള്ള ഒരു ഔഷധവിദ്യ  മനസ്സിലാക്കിയെടുത്തതിനെക്കുറിച്ചാണ് ഈ കുറിപ്പ്.&lt;br /&gt;&lt;br /&gt;തളിപ്പറമ്പിലെ ചിറവക്കിനടുത്ത കൂവട്ടു കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍  അപൂര്‍വ്വമായ ചില പച്ചമരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു എന്ന്  പലരില്‍ നിന്നായി നാരായണന്‍ ഗുരുക്കള്‍ കേട്ടറിഞ്ഞിരുന്നു. ഏകദേശം മുപ്പതു  നാല്‍പ്പതു  കൊല്ലങ്ങള്‍ക്ക് മുമ്പാണ്. വൈദ്യരാണെങ്കില്‍ അതീവ ഗോപ്യമായാണ് മരുന്ന്  തയ്യാറാക്കുന്നതും പ്രയോഗിക്കുന്നതും. പച്ചമരുന്നിന്റെ തെളിരില  കോഴിമുട്ടയുടെ വെള്ളയും ചേര്‍ത്തു അരച്ച് തന്റെ സമീപം തന്നെ വച്ചിരിക്കും.  അത് പുരട്ടി പെട്ടെന്ന് തന്നെ തുണി കൊണ്ട് ചതവോ പൊട്ടലോ ഉണ്ടായ ഭാഗം  കെട്ടും. അരച്ച മരുന്ന് എന്തൊക്കെ ചേര്‍ത്തു ഉണ്ടാക്കിയതാണെന്ന്  നോക്കണമെങ്കില്‍ , മരുന്ന് നേരിട്ട് നമുക്ക് കാണാന്‍ പോലും പറ്റില്ല. അകത്ത്  കഴിക്കാനുള്ള തൈലമാണെങ്കില്‍ കുപ്പിക്ക് പുറത്തു മരുന്നിന്റെ പേരോ മറ്റു  കാര്യങ്ങളോ ഒന്നും എഴുതുകയുമില്ലല്ലോ. എന്തായാലും മരുന്ന് അത്യന്തം  ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എങ്ങിനെയായാലും ഈ  മരുന്നിനെക്കുറിച്ച് അറിയണമെന്ന് ഗുരുക്കള്‍ നിശ്ചയിച്ചു.&amp;nbsp; ആദ്യം നേരെ  വൈദ്യരുടെ അടുത്തു തന്നെ പോയി.  ചികിത്സയ്ക്ക് എന്ന വണ്ണമാണ് പോയിരുന്നതെങ്കിലും അദ്ദേഹത്തെ കണ്ടപ്പോള്‍  മുഖത്ത് നോക്കി കളവു പറയാന്‍ തോന്നിയില്ല. കാര്യം തുറന്ന് പറഞ്ഞു. പക്ഷെ  അദ്ദേഹം ഒന്നും  വിട്ടു പറയുന്നില്ല. സാധാരണ പ്രയോജനപ്പെടുത്തുന്ന ചില  മരുന്നുകളെക്കുറിച്ചാണ് പറയുന്നത്. അതൊന്നും അല്ല ഈ തൈലത്തിലെ പ്രധാന  മരുന്ന് എന്ന്  അവിടുന്ന് വരുന്ന മണം കൊണ്ട് തന്നെ ഗുരുക്കള്‍ക്ക് മനസ്സിലായിരുന്നു.  എങ്കില്‍ ശരി എന്ന്  പറഞ്ഞു അദ്ദേഹം എഴുന്നേറ്റു. അന്ന് തിരിച്ചു വന്നെങ്കിലും ഇത് എന്താണെന്ന്  പഠിച്ചേ പറ്റൂ എന്ന് ഗുരുക്കള്‍ അപ്പോള്‍ തന്നെ മനസ്സില്‍  ഉറപ്പിച്ചിരുന്നു. വൈദ്യര്‍ക്കു മരുന്ന്  ഉണ്ടാക്കാന്‍ സഹായിയായി നില്‍ക്കുന്ന ഒരാളെക്കുറിച്ച് അപ്പോഴാണ്‌ അദ്ദേഹം  കേട്ടത്.  അയാള്‍ മരുന്നുണ്ടാക്കാന്‍ സഹായിക്കുക മാത്രമല്ല വൈദ്യരുടെ കൂടെ കാട്ടില്‍  മരുന്ന് തേടാനും നായാട്ടിനും പോകുന്ന ഒരാള്‍ ആയിരുന്നു. ഏറെ കാലത്തെ  ശ്രമഫലമായാണ് അയാളുടെ പക്കല്‍ നിന്ന് 'മലതാങ്ങി' എന്ന പച്ചമരുന്നാണ്  അദ്ദേഹം  ചികിത്സക്കായി ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. മരുന്നിന്റെ പേര്  മാത്രമല്ല ഉപയോഗക്രമം എന്തൊക്കെ തരത്തില്‍ ഉപയോഗിക്കാം എന്ന കാര്യമെല്ലാം  മനസ്സിലാകുന്നത്‌.&lt;br /&gt;&lt;br /&gt;സാധാരണയായി മലമ്പ്രദേശത്താണ് ഈ മരുന്ന് കണ്ടു വരുന്നത് അതുകൊണ്ടാവാം ഇതിനെ  മലതാങ്ങി എന്ന് വിളിച്ചുവരുന്നത്‌. മലയിടുക്കുകളില്‍ വള്ളിവള്ളിയായി  കാണപ്പെടുന്ന മനോഹരമായ ഒരു ചെടിയാണിത്. മറ്റു മരുന്നുകളെ അപേക്ഷിച്ച്  ഇലകള്‍ തീരെ പശയില്ലാത്തതാണ്. ഇളം തളിരുകള്‍ക്ക് നേരിയ ചുവപ്പുനിറവും മറ്റു  ഇലകള്‍ക്കും വള്ളികല്‍ക്കും പച്ചനിറവുമാണ്. പച്ച നിറത്തിലുള്ള ഇലകള്‍  പൊടിച്ചാല്‍ പൊടിഞ്ഞു പോകും. പൊതുവേ ഇലകള്‍ പരുപരുത്ത പാറപ്പുറങ്ങളില്‍  വളരുന്നത്‌ കൊണ്ടാവാം പരുക്കനാണ്. തീര്‍ത്തും ജലരഹിതമായതുകൊണ്ടുതന്നെ  ഇലകള്‍ പൊടിച്ചാല്‍ പൊടിയുകയെ ഉള്ളൂ. അതുകൊണ്ട് തന്നെ ഇതില്‍ നിന്ന് നീര്  പിഴിഞ്ഞ് എടുക്കണമെങ്കില്‍ അവ വാട്ടിപ്പിഴിയണം. ഇങ്ങനെ രസം എടുത്താണ്  തൈലങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഈ തൈലമാകട്ടെ പുറമേ പുരട്ടുവാനും അകത്തു  കഴിക്കുവാനും ഉത്തമമാണ്. &lt;br /&gt;&lt;br /&gt;ഇലകള്‍ മാത്രമല്ല മലതാങ്ങിയുടെ സമൂലഭാഗങ്ങളും ചികിത്സയില്‍  ഉപയോഗിക്കാവുന്നത്രയും ഔഷധ ഗുണമുള്ളതാണ്. തളിര് ഭാഗം അരച്ചെടുത്ത്  ഉപയോഗിക്കാം. ഇല വാട്ടിപ്പിഴിഞ്ഞാണ് തൈലത്തില്‍ ചേര്‍ക്കുന്നത്. വേരാകട്ടെ  തൈലം ഉണ്ടാക്കാനുള്ള കല്‍ക്കത്തിനു ഉത്തമമാണ്. തൈലത്തില്‍  മുക്കിക്കെട്ടിയാല്‍ അസ്ഥിഭംഗം ഉള്ള ഭാഗത്തെ വേദന പൂര്‍ണ്ണമായി ശമിക്കുകയും  നീര് കുറയുകയും ചെയ്യും. വയറു വേദനക്കും ശരീര വേദനക്കും തൈലം അകത്തു  കഴിക്കുന്നതും നല്ലതാണ്. അകത്തു കഴിക്കുമ്പോള്‍ സമം പശുവിന്‍  നെയ്യിനൊപ്പം വേണം കഴിക്കാന്‍ .&lt;br /&gt;&lt;br /&gt;ശരീരപുഷ്ടിക്കും മലതാങ്ങിയുടെ വേര് ചേര്‍ത്തു ഉണ്ടാക്കുന്ന ലേഹവും ഇലയില്‍  നിന്നുള്ള എണ്ണയും ഉപയോഗപ്രദമാണ്. ശരീരത്തിന് ബലവും  പുഷ്ടിയുമുണ്ടാകുന്നതിനു നാടന്‍ ചികിത്സയില്‍ ഇത്രയധികം ശക്തിയുള്ള മറ്റൊരു  മരുന്ന് ഇല്ലെന്നു തന്നെയാണ് ഗുരുക്കളുടെ അഭിപ്രായം. ഒടിവ് ചതവ് മറ്റു  അസ്ഥി സംബന്ധമായ വേദനകള്‍ എന്നിവ മുഖ്യമായും  ചികിത്സിക്കുന്ന ഗുരുക്കളെ സംബന്ധിച്ചിടത്തോളം ഈ  പച്ചമരുന്നിനെക്കുറിച്ചുള്ള  അറിവ് വളരെ വിലപ്പെട്ടതായിരുന്നു. അന്ന് ഈ ചെടി പയ്യന്നൂരിനടുത്ത കോറോം,  കാനായി ഭാഗങ്ങളില്‍  സമൃദ്ധമായി ഉണ്ടായിരുന്നു. ഇപ്പോള്‍ എഴിമലയില്‍ ഈ മരുന്ന് ധാരാളമായി കണ്ടു  വരുന്നുണ്ട്. ഇതില്‍ നിന്നും ഉണ്ടാക്കിയ തൈലവും മറ്റു മരുന്നുകളും  അദ്ദേഹത്തിന്റെ ചികിത്സാനുഭവത്തിലെ&amp;nbsp; പ്രധാന അധ്യായങ്ങളിലെല്ലാം  സുഗന്ധംപരത്തി നില്‍പ്പുണ്ട്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-9061278605018763677?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/9061278605018763677/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2011/10/blog-post.html#comment-form' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/9061278605018763677'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/9061278605018763677'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2011/10/blog-post.html' title='&apos;മലതാങ്ങി&apos; എന്ന അപൂര്‍വ്വ ഔഷധം.'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-DvtlVzbqv_c/TpQJ1m9ovNI/AAAAAAAAAb0/mxlEgJSc-V4/s72-c/kalari.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-6119114331880436341</id><published>2011-07-07T20:25:00.001+05:30</published><updated>2011-07-07T20:28:10.849+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>മള്‍ട്ടി മീഡിയ ഉപയോഗിച്ചുള്ള സാഹിത്യ ക്വിസ്</title><content type='html'>&lt;h3 class="post-title entry-title"&gt;&lt;br /&gt;&lt;/h3&gt;&lt;div class="post-header"&gt;&lt;/div&gt;&lt;div class="post-body entry-content" id="post-body-4591433229026114753"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-Zp-XVwyNTO0/ThVFzYLB0WI/AAAAAAAAAGI/5dZr4ymVizA/s1600/back-cover.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="250" src="http://4.bp.blogspot.com/-Zp-XVwyNTO0/ThVFzYLB0WI/AAAAAAAAAGI/5dZr4ymVizA/s320/back-cover.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-_l0konVyBvQ/ThVF_6sAW1I/AAAAAAAAAGM/z2uiQmMHv60/s1600/1.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;വായനാവാരത്തോടനുബന്ധിച്ചു&amp;nbsp;  സ്കൂളില്‍ നടത്തിയ സാഹിത്യ ക്വിസ് സവിശേഷ ശ്രദ്ധ നേടുകയുണ്ടായി.&lt;br /&gt;സാധാരണ സാഹിത്യ ക്വിസ്സുകളില്‍ നിന്നും വ്യത്യസ്തമായി കടലാസും   പെന്നുമെല്ലാം മാറ്റിവെച്ചു ആലോചനയുടെയും യുക്തിപൂര്‍വ്വമുള്ള   തീരുമാനങ്ങളെയും മുന്നില്‍ നിര്‍ത്തി നടത്തിയ സാഹിത്യ ക്വിസ്   മള്‍ട്ടിമീഡിയയുടെ ക്ലാസ് റൂം സാധ്യതയിലെക്കുള്ള താക്കോല് കൂടിയായി.&lt;br /&gt;&lt;br /&gt;രണ്ടു ഘട്ടമാണ് ക്വിസ്സിനു ഉണ്ടായിരുന്നത്. സ്കൂളിലെ സാഹിത്യതത്പരരായ   മുഴുവന്‍ വിദ്യാര്‍ത്ഥിനികളേയും പങ്കെടുപ്പിച്ചു നടത്തിയ ആദ്യ ഘട്ടത്തില്‍ ,   എഴുത്തുകാരികളെ തിരിച്ചറിയാം, കഥാപാത്രങ്ങള്‍ കൃതികള്‍ , വായനശാല എന്നീ   മൂന്നു റൌണ്ടുകളിലായി ഇരുപത്തഞ്ചു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി. മികച്ച   സ്കൂര്‍ നേടിയ പന്ത്രണ്ടു പേരെ ഇതിലൂടെ തെരഞ്ഞെടുത്തു. ഹൈസ്കൂളില്‍ നിന്ന്   നാലുപേരും ഹയര്‍ സെക്കന്ററിയില്‍ നിന്ന് എട്ടുപേരും. &lt;br /&gt;ഇവരെ ആറ് ടീമുകളായി തിരിച്ചു കൊണ്ടായിരുന്നു രണ്ടാംഘട്ട മത്സരം.&lt;br /&gt;രണ്ടാം ഘട്ടത്തില്‍ അഞ്ചു റൌണ്ടുകളായിരുന്നു ഉണ്ടായിരുന്നത്. &lt;br /&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-_l0konVyBvQ/ThVF_6sAW1I/AAAAAAAAAGM/z2uiQmMHv60/s1600/1.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://1.bp.blogspot.com/-_l0konVyBvQ/ThVF_6sAW1I/AAAAAAAAAGM/z2uiQmMHv60/s320/1.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;ആദ്യ റൌണ്ട്‌ കള്ളികളില്‍ ഒതുങ്ങാത്തവര്‍ .&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-8bUOb6baLQM/ThVGX6nbJjI/AAAAAAAAAGQ/gzJkpgtKmiE/s1600/2.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/-8bUOb6baLQM/ThVGX6nbJjI/AAAAAAAAAGQ/gzJkpgtKmiE/s320/2.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;ടീം ഒന്നിനാണ് ആദ്യത്തെ  സെലെക്ഷന്‍ . അവര്‍ തെരഞ്ഞെടുത്ത നമ്പരില്‍  ക്ലിക്ക് ചെയ്യുമ്പോള്‍  മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരന്റെ ചിത്രം  ഒന്‍പതു കളങ്ങളാല്‍&amp;nbsp;  മറച്ചിരിക്കുന്നതായി&amp;nbsp;  കാണാം. ടീം പറയുന്ന കളങ്ങളില്‍  ക്ലിക്ക്  ചെയ്യുമ്പോള്‍ ഓരോ കളങ്ങളായി മാറിപ്പോയ്ക്കൊണ്ടിരിക്കും.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-qAZPnlK-FtQ/ThVGrPMSJAI/AAAAAAAAAGU/NoIY5AoXbUM/s1600/3.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://4.bp.blogspot.com/-qAZPnlK-FtQ/ThVGrPMSJAI/AAAAAAAAAGU/NoIY5AoXbUM/s320/3.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-SDbxOjtVDRE/ThVGunnBRkI/AAAAAAAAAGY/SL4aE82cpV4/s1600/4.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/-SDbxOjtVDRE/ThVGunnBRkI/AAAAAAAAAGY/SL4aE82cpV4/s320/4.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;നാലു കളങ്ങള്‍  നീക്കാനുള്ള അവസരമാണ് അവര്‍ക്കുണ്ടാവുക. ഇതിനിടയില്‍ ശരിയായ  ഉത്തരം  പറഞ്ഞിരിക്കണം. എപ്പോള്‍ തെറ്റായ ഉത്തരം പറയുന്നുവോ അതോടെ അവരുടെ  ചാന്‍സ്  ഇല്ലാതാവുന്നു.&lt;br /&gt;20 /15 /10 / 5 എന്നിങ്ങനെയാണ് കളങ്ങള്‍ നീക്കുമ്പോള്‍  ലഭിക്കുന്ന സ്കോര്‍  . ഇത്രയുമായിട്ടും ശരിയായ ഉത്തരം ലഭിച്ചില്ലെങ്കില്‍  ചോദ്യം അടുത്ത  ടീമിന് നല്‍കും. അവര്‍ക്ക് അഞ്ചു സ്കോര്‍ മാത്രമേ ലഭിക്കൂ.  ശരിയായ ഉത്തരം  ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ പ്രധാന സാഹിത്യ സംഭാവനകള്‍  ചുരുക്കി  ക്വിസ് മാസ്റ്റര്‍ വ്യക്തമാക്കും.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-dew76pBHI98/ThVHUibeZJI/AAAAAAAAAGc/5E0Lox5EVQ4/s1600/40.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/-dew76pBHI98/ThVHUibeZJI/AAAAAAAAAGc/5E0Lox5EVQ4/s320/40.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;രണ്ടാം റൌണ്ട് തെളിഞ്ഞ് തെളിഞ്ഞ്. ഇവിടെയും മലയാളത്തിലെ പ്രശസ്തരായ  ചില  എഴുത്തുകാരെ പരിചയപ്പെടുക തന്നെയാണ്. ആദ്യ ക്ലിക്കില്‍ മങ്ങിയ രൂപം,  രണ്ടാം  ക്ലിക്കില്‍ കുറച്ചുകൂടെ തെളിയുന്നു, മൂന്നാമത് ശരിയായ ചിത്രം.  സ്കോര്‍ 15  /10 / 5 എന്നിങ്ങനെ.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-GhpGvL1lXTo/ThVHdmfDluI/AAAAAAAAAGg/gqN1nzV82Wg/s1600/4a.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/-GhpGvL1lXTo/ThVHdmfDluI/AAAAAAAAAGg/gqN1nzV82Wg/s320/4a.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-ZvKCtVj-jFs/ThVH0ZOrjnI/AAAAAAAAAGk/AnyB78Joiuo/s1600/4b.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://4.bp.blogspot.com/-ZvKCtVj-jFs/ThVH0ZOrjnI/AAAAAAAAAGk/AnyB78Joiuo/s320/4b.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-jq6yo7R8dcg/ThVH7O9O2zI/AAAAAAAAAGo/XMAO9O7P0RA/s1600/4c.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://4.bp.blogspot.com/-jq6yo7R8dcg/ThVH7O9O2zI/AAAAAAAAAGo/XMAO9O7P0RA/s320/4c.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;രചനകളില്‍ നിന്ന് രചയിതാക്കളിലേക്ക് എന്നാ മൂന്നാമത്തെ റൌണ്ടില്‍   ഒരെഴുത്തുകാരന്റെ മൂന്നു കൃതികളുടെ പേരും ചിത്രവും ആണ് നല്‍കുക. മൂന്നു   ബോക്സുകളാല്‍ പുസ്തകങ്ങളുടെ പേര് മറച്ചുവെച്ചിരിക്കും. ടീം ആവശ്യപ്പെടുന്ന   ബോക്സ് മാറ്റും. പുസ്തകങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നില്ലെങ്കില്‍   ചിത്രം കാണിക്കും. പാസ് ചെയ്യുന്നത് നേരത്തെ പറഞ്ഞത് പോലെത്തന്നെ. 20 /15   /10 / 5 എന്നിങ്ങനെയാണ് ഇവിടെയും കളങ്ങള്‍ നീക്കുമ്പോള്‍ ലഭിക്കുന്ന   സ്കോര്‍ . &lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-mcaQpgdXoX8/ThVISx7fMqI/AAAAAAAAAGs/VONBrIIHkIo/s1600/5a.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://1.bp.blogspot.com/-mcaQpgdXoX8/ThVISx7fMqI/AAAAAAAAAGs/VONBrIIHkIo/s320/5a.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-oBRelC8f1ok/ThVIaHxUusI/AAAAAAAAAGw/3it998eYQAo/s1600/5b.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/-oBRelC8f1ok/ThVIaHxUusI/AAAAAAAAAGw/3it998eYQAo/s320/5b.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-p-lN_-HOkKQ/ThVIbm9DhiI/AAAAAAAAAG0/15dp0tAqHOo/s1600/5c.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/-p-lN_-HOkKQ/ThVIbm9DhiI/AAAAAAAAAG0/15dp0tAqHOo/s320/5c.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-IcKlyZRRquA/ThVIcxeekAI/AAAAAAAAAG4/A0iK8FIhm8c/s1600/5d.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/-IcKlyZRRquA/ThVIcxeekAI/AAAAAAAAAG4/A0iK8FIhm8c/s320/5d.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;ദൃശ്യലോകമെന്ന നാലാം റൌണ്ടില്‍ പന്ത്രണ്ടു വീഡിയോകളാണ് നല്‍കിയത്. വീഡിയോ   കാണിച്ച് ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കും. ടീമുകള്‍ തെരഞ്ഞെടുത്ത നമ്പരുകള്‍   സ്ലൈഡില്‍ നിന്ന് മാഞ്ഞുകൊണ്ടിരിക്കും. ഓരോ ചോദ്യത്തിനും 5 സ്കോര്‍ .   അടുത്തു ടീമിനു കൈമാറിയാല്‍ അവര്‍ക്കും 5 സ്കോര്‍ .&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-_-463f-iRbE/ThVIzMw7G4I/AAAAAAAAAG8/7Njaaw-isTU/s1600/6a.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/-_-463f-iRbE/ThVIzMw7G4I/AAAAAAAAAG8/7Njaaw-isTU/s320/6a.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-9LOhr_Tu7Jc/ThVI1iHDajI/AAAAAAAAAHA/CQLLQj3SKmE/s1600/6b.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/-9LOhr_Tu7Jc/ThVI1iHDajI/AAAAAAAAAHA/CQLLQj3SKmE/s320/6b.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;രസകരമായതും അവസാനത്തേതുമായ അഞ്ചാം റൌണ്ടില്‍ ഉള്‍പ്പെടുത്തിയത് ആറ്   മേഖലകളിലായി പത്തു ചോദ്യങ്ങള്‍ വീതമുള്ള ഓരോ കൊട്ടയാണ്. കല, സംസ്കാരം,   കവിത, നോവല്‍ , സിനിമ, ഗ്രന്ഥശാല എന്നിവയാണ് ആറ് മേഖലകള്‍ . ഓരോന്നിലും  ആദ്യത്തെ അഞ്ചു  ചോദ്യത്തിന് ഉത്തരം ശരിയായാലും തെറ്റായാലും പ്രശ്നമില്ല.  ശരിക്ക് അഞ്ചു  സ്കോര്‍ . ഇവിടെ ഉത്തരം പാസ് ചെയ്യില്ല. 'വേഗം കൃത്യം' എന്ന  പേരില്‍ തന്നെ  ഉത്തരങ്ങള്‍ വേഗത്തില്‍ പറയണമെന്ന സൂചനയുണ്ട്. അഞ്ചു  ചോദ്യങ്ങള്‍  കഴിഞ്ഞാല്‍ ധൈര്യപൂര്‍വ്വം മുന്നോട്ട്? എന്ന ചോദ്യം വരും.  ഇനിയുള്ള അഞ്ചു  ചോദ്യങ്ങള്‍ക്ക് പത്തു സ്കോര്‍ വീതമാണ്. തെറ്റിയാല്‍ പത്തു  സ്കോര്‍  ആകെയുള്ള സ്കോറില്‍ നിന്ന് കുറയും. ധൈര്യശാലികള്‍ക്ക് വലിയ  സ്കോര്‍  നേടാവുന്ന റൌണ്ടാണിത്. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-u6LtJr6R9nE/ThVJFvoEGyI/AAAAAAAAAHE/81h7O2DSp5M/s1600/7a.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/-u6LtJr6R9nE/ThVJFvoEGyI/AAAAAAAAAHE/81h7O2DSp5M/s320/7a.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-uLxXKxik5Pc/ThVJH7uX4AI/AAAAAAAAAHI/BYkJZO3UNK4/s1600/7b.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/-uLxXKxik5Pc/ThVJH7uX4AI/AAAAAAAAAHI/BYkJZO3UNK4/s320/7b.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;കേവലമായ ഒരു ചോദ്യോത്തര പരിപാടി എന്നതിനപ്പുറം രണ്ടോ മൂന്നോ മണിക്കൂര്‍   എടുത്ത് മലയാള സാഹിത്യത്തിലെ മികച്ച എഴുത്തുകാരെയും കൃതികളെയും കൂടുതല്‍   മള്‍ട്ടി മീഡിയ സഹായത്തോടെ പരിചയപ്പെടുത്താന്‍ ഈ സന്ദര്‍ഭം സഹായകമാകും.&lt;br /&gt;ഒന്ന് രണ്ടു മൂന്ന് സമ്മാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് പയ്യന്നൂരിലെ ഡി സി  ബുക്സ്‌ ഏജന്‍സിയായ ബുക്ക്‌ ലൈന്‍ അറുനൂറ്റമ്പതോളം രൂപ വിലവരുന്ന  പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.&lt;br /&gt;പ്രസന്റേഷന്‍ സോഫ്ട്വെയര്‍ ഉപയോഗിച്ച് മള്‍ട്ടിമീഡിയ ക്വിസ്‌  തയ്യാറാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും പരസഹായമില്ലാതെ ആ വിദ്യ പഠിച്ചു.&lt;/div&gt;&lt;span class="post-author vcard"&gt; &lt;/span&gt;&lt;span class="post-timestamp"&gt;&lt;a class="timestamp-link" href="http://gghsspayyanur.blogspot.com/2011/07/blog-post_6645.html" rel="bookmark" title="permanent link"&gt;&lt;abbr class="published" title="2011-07-06T22:51:00-07:00"&gt;&lt;/abbr&gt;&lt;/a&gt; &lt;/span&gt; &lt;span class="post-comment-link"&gt; &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-6119114331880436341?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/6119114331880436341/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2011/07/blog-post.html#comment-form' title='6 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/6119114331880436341'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/6119114331880436341'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2011/07/blog-post.html' title='മള്‍ട്ടി മീഡിയ ഉപയോഗിച്ചുള്ള സാഹിത്യ ക്വിസ്'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-Zp-XVwyNTO0/ThVFzYLB0WI/AAAAAAAAAGI/5dZr4ymVizA/s72-c/back-cover.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-4325498002374380683</id><published>2011-01-03T20:09:00.003+05:30</published><updated>2011-01-04T16:21:27.168+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='പുസ്തകക്കുറിപ്പ്‌'/><title type='text'>കൂടിയ അര്‍ഥങ്ങള്‍ അളക്കുമ്പോള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_ck57JE801BE/TSHe7yEk1YI/AAAAAAAAAak/qTP-hD_-TkQ/s1600/alavu.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="152" src="http://1.bp.blogspot.com/_ck57JE801BE/TSHe7yEk1YI/AAAAAAAAAak/qTP-hD_-TkQ/s200/alavu.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;അളവ് മലയാളത്തിലെ സവിശേഷമായ ഒരു വാക്കാണ്. ഒരേ സമയം സാധാരണ നാമവും ക്രിയാ സൂചകവുമാണത്. അളന്ന ദൂരവും അളക്കുന്ന പ്രക്രിയയും അളവ് തന്നെ. രണ്ടര്‍ത്ഥത്തിലും അളവ് ഈ കൃതിക്ക് അനുയോജ്യമായ ശീര്‍ഷകമാണ്. ഇതിലെ ഇരുപത്തിയൊന്നു കുറിപ്പുകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അളവ് തന്നെയാണ്. ചിലപ്പോള്‍ ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ തനിക്കു നല്‍കിയിട്ടുള്ള തന്റെ പ്രദേശത്തെ വ്യക്തികള്‍ , സംഭവങ്ങള്‍ ‍, ചില പ്രശ്നപരിസരങ്ങള്‍ എന്നിവയാകാം, മറ്റു ചിലപ്പോഴത് തന്നെ രൂപപ്പെടുത്തിയെടുത്ത, മറ്റുള്ളവര്‍ക്ക് സാധാരണമെങ്കിലും തനിക്കു അമൂല്യങ്ങളായ അനുഭവങ്ങളാവാം. അളവുകാരനും അളവും അളക്കപ്പെട്ടതും ഈ 'അളവി'ലുണ്ട്. സാധാരണ ചെറുത്‌ /വലുത്, കൂടിയത് / കുറഞ്ഞത്‌ എന്നിങ്ങനെയാണ് അളവുകളുടെ ഫലം. എന്നാല്‍ 'അളവ്,' ദ്വന്ദ്വങ്ങളായി മാത്രം എന്തിനെയും അളന്നു ശീലിച്ച നമ്മുടെ കാഴ്ചകളെ എഴുത്തിന്റെ ഐന്ദ്രജാലികമായ വെള്ളി വെളിച്ചത്താല്‍ ഏകീകരിക്കുന്നു. അളവ് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന അതിരുകള്‍ ഇവിടെ മായുന്നു. വിഷയങ്ങളുടെ സ്വീകരണം പരിചരണം പ്രാധാന്യം എന്നതിലൊന്നും മുന്‍ വിധികളില്ലാത്ത, സൂക്ഷ്മമായ അനുഭാവാവിഷ്കാരമാണ് ഇതിലെ കുറിപ്പുകള്‍ ഓരോന്നും. അളന്നു തിരിക്കലല്ല, അളന്നു കൂട്ടുകയാണ് ഇതിലെ പ്രക്രിയ. ചില ചെറിയ അളവുകള്‍ തരിശായ വലിയ അളവുകളെക്കള്‍ മൂല്യവും പ്രയോജനവും&amp;nbsp; തരുന്നതുമായിരിക്കുമല്ലോ.&lt;br /&gt;&lt;br /&gt;'അളവ് - നോട്ടങ്ങളും ഓര്‍മ്മകളും' കേവലമായ അനുഭവക്കുറിപ്പുകളില്‍ നിന്നും വ്യത്യസ്തമാകുന്നത് അവ&amp;nbsp; പുലര്‍ത്തുന്ന അത്യന്തം സൂക്ഷ്മമായ നിരീക്ഷണത്താലാണ്. ഒറ്റനോട്ടമല്ല ഇതിലെ ഒരു കുറിപ്പും. മാത്രമല്ല ഒരു നോട്ടത്തില്‍ തുടങ്ങി മറ്റൊരു നോട്ടത്തില്‍ അവസാനിക്കുന്നവയുമല്ല ഇവ. ഒറ്റയൊറ്റയായ ആകുലികളെ കുറിച്ചുള്ള പാട്ടുകളല്ല, തികച്ചും ഗ്രാമീണമായ ജീവിതബോധത്തെ, അതിന്റെ സമഗ്രതയെയാണ് നാം ഈ കൃതിയില്‍ അനുഭവിക്കുക. കാഴ്ചകളില്‍ നിന്നും ഉള്ക്കാഴ്ചയിലേക്ക് നയിക്കാന്‍ കഴിയാത്ത, അലസമായ ഒരു ലഘു നിരീക്ഷണം പോലും ഈ കുറിപ്പുകളില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. സര്‍ഗാത്മകമായ എഴുത്തിന്റെ കവാടം ഫിക്ഷന്‍ എഴുതുന്നവരുടെ വഴിയില്‍ മാത്രമല്ല എന്ന് കൂടി ഈ കൃതി നമ്മെ അതിന്റെ അതിസൂക്ഷ്മമായ നിരീക്ഷണത്താലും വിചാരങ്ങളാലും ബോധ്യപ്പെടുത്തുന്നു. 'കുഞ്ഞമ്പുവേട്ടന്റെ പെട്ടി' എന്ന കുറിപ്പില്‍ എഴുത്തുകാരനും&amp;nbsp; വായനക്കാരനും മേയുന്ന പാടങ്ങളെക്കുറിച്ചുള്ള &amp;nbsp; ഒരു താരതമ്യമുണ്ട്‌. " എഴുത്തുകാര്‍ക്ക് എഴുത്ത് വരുന്നത് എവിടെനിന്നാണ്? ലോകത്തില്‍ നിന്ന് - ലോകവുമായുള്ള ബന്ധങ്ങളില്‍ നിന്ന്. അവരും ലോകത്തെ വായിക്കുകയാണ്. ആ വായനയില്‍ നിന്നാണ് സാഹിത്യം ഉണ്ടാകുന്നത്. വായനക്കാരന്‍ ചെയ്യുന്ന വിശകലന പ്രവര്‍ത്തനങ്ങളെല്ലാം ലോകത്തെ മുന്‍ നിര്‍ത്തി സാഹിത്യകാരനും ചെയ്യുന്നുണ്ട്." വായനക്കാരന്റെ ചേരിയിലെ മുന്‍ നിരക്കാരന്‍ മാത്രമാണല്ലോ നിരൂപകന്‍ . സൂക്ഷ്മദര്‍ശിനിക്കുഴലിലൂടെയെ&lt;span id="6_TRN_4"&gt;&lt;span id="6_TRN_5"&gt;&lt;span id="6_TRN_6"&gt;ന്നോണം &lt;/span&gt;&lt;/span&gt;&lt;/span&gt;നടത്തപ്പെടുന്ന ഈ കൌതുകകരമായ നോട്ടത്തില്‍ , തനിക്കു സുപരിചിതങ്ങളായവയെ മാറി നിന്ന് നോക്കിക്കാണാനും അവയ്ക്ക് പിന്നിലെ സാമൂഹിക ദര്‍ശനം ഇഴ പിരിക്കാനും ആണ് രാജഗോപാലന്‍ ശ്രമിക്കുന്നത്. തന്റെ അനുഭവങ്ങളെയും ഓര്‍മ്മകളെയും ആത്മരതിയുടെ ചൊറിച്ചലുണ്ടാക്കുന്ന ചേമ്പിലയില്‍ പൊതിഞ്ഞു വിളമ്പുന്ന അനുഭവമെഴുത്തു സാഹിത്യത്തിന്റെ പൊങ്ങുകള്‍ക്കിടയില്‍ , അവയെ ജീവിതത്തെ മുന്‍നിര്‍ത്തിയുള്ള സഫലമായ ചില വിചാരങ്ങളിലേക്ക് ആഴത്തില്‍ നടുന്ന ഈ പ്രക്രിയ അത്ര എളുപ്പമുള്ളതല്ല.&lt;br /&gt;&lt;div id=":q0"&gt;&lt;br /&gt;എല്ലാ എഴുത്തും തിരുത്താണെന്നു രാജഗോപാലന്‍ എന്‍ . എസ്. മാധവന്റെ 'തിരുത്തി'നെ&amp;nbsp; മുന്‍ നിര്‍ത്തി ഒരിക്കല്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ കുറിപ്പുകള്‍ തീര്‍ച്ചയായും വിളിച്ചു പറയുന്ന മറ്റൊരു കാര്യം എഴുത്തിന്റെ പ്രാധാന്യമാണ്. എഴുത്ത് ലോകബോധത്തില്‍ ഇടപെടാനുള്ള സുപ്രധാനമായ ഒരു മാര്‍ഗമാണ്. തനിക്കു ചുറ്റും തിമര്‍ത്തു പെയ്യുന്ന പുതിയ നാഗരികതയുടെ തരംഗങ്ങളെ എങ്ങിനെയാണ് അഭിസംബോധന ചെയ്യേണ്ടത് എന്നത് ചരിത്രത്തെയും പ്രത്യയശാസ്ത്രത്തെയും നെഞ്ചിലേറ്റുന്ന ഏതൊരാളുടെയും സങ്കീര്‍ണതയാണ് ഇന്ന്. ഒരേ സമയം അപ്പത്തിലും അടയിലും കൂടാന്‍ അവര്‍ക്കാവില്ല. 'പുലിവന്നാല്‍ വന്നോട്ടെ, സുപരീക്ഷിതങ്ങളെന്‍ കരങ്ങള്‍ ' എന്ന് ധീരമായി ഈ പാട്ടുകൂട്ടത്തില്‍ ചേരാതിരിക്കാനെ അവര്‍ക്കാവൂ. ഒരോര്‍മ്മപ്പെടുത്തലെന്നോണം പിന്നെ ചെയ്യാനുള്ളത് ഒരു കാലത്തിന്റെ മോഹിപ്പിക്കുന്ന സാഹസികതയും ഉരുകിവീണ വിയര്‍പ്പുതുള്ളികളും ആത്മാവില്‍ പറ്റിപ്പിടിപ്പിക്കത്തക്ക വണ്ണം കടലാസിലേക്ക് പകരുക മാത്രമാണ്. 'അളവി'ലെ കുറിപ്പുകള്‍ അത്തരമൊരു ധര്‍മ്മം കൂടി നിറവേറ്റുന്നുണ്ടെന്നു ഞാന്‍ വിചാരിക്കുന്നു. ഓര്‍മ്മകളുടെ ശ്രുതി ചേര്‍ത്തു ഒരു കാലത്തെക്കുറിച്ചും തന്റെ ചുറ്റുമുള്ള, മറ്റാരാലും എഴുതപ്പെടാനും&amp;nbsp; ചരിത്രത്തില്‍ ഭാഗഭാക്കാകാനും സാധ്യതയില്ലാത്ത മനുഷ്യരെക്കുറിച്ചും രാജഗോപാലന്‍ എഴുതുമ്പോള്‍ അത് കാലം തെറ്റിയുള്ള അറിയിപ്പുകളാകാതെ ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിസ്മയങ്ങളാകുകയാണ് ചെയ്യുന്നത്. അവരുടെ അനുഭവങ്ങള്‍ത്തന്നെ സമൂര്‍ത്തമാക്കുന്നത്, പുതിയ കാലത്തും അതിനു അര്‍ത്ഥമുണ്ടാകുന്നത് ഈ എഴുത്തിലൂടെയാവണം. മഹാരഥന്മാരുടെ ബൃഹദാഖ്യാനങ്ങളായി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറമുള്ള ചെറിയ മനുഷ്യരുടെ വിസ്മയിപ്പിക്കുന്ന ചെയ്തികളെ ചരിത്രത്തിലേക്ക് ഇറക്കി നിര്‍ത്തുക കൂടിയാണ് ഈ കുറിപ്പുകളിലൂടെ ഇ. പി.രാജഗോപാലന്‍ ചെയ്തിരിക്കുന്നത്. ചരിത്രം, മിത്തുകള്‍ , ഓര്‍മ്മകള്‍ ,കേട്ടുകേള്‍വികള്‍ എല്ലാം എഴുത്തിന്റെ അത്യന്തം സര്‍ഗാത്മകമായ ഈ രാസപ്രക്രിയയില്‍ അദ്ദേഹത്തിനു കൂട്ടുണ്ട്. അനുഭവങ്ങളുടെ എഴുത്തിനു പുതിയൊരു മാര്‍ഗരേഖതന്നെയാവുന്നു 'അളവ്'.&lt;br /&gt;&lt;br /&gt;ഭാഷയുടെ അത്യന്തം സൂക്ഷ്മമായ പരിചരണമാണ്&amp;nbsp; ഇ. പി.രാജഗോപാലന്റെ നിരൂപണത്തിന്റെ കാതല്‍ . അപൂര്‍വവും കൌതുകകരവുമായ ഭാഷാ പ്രയോഗങ്ങള്‍ അദ്ദേഹത്തിനു വിരുന്നുകളാണ്. അവയ്ക്ക് മേല്‍ അടയിരിക്കാനും അര്‍ത്ഥത്തിന്റെ അടരുകള്‍ പൂത്തിരിപോലെ വിരിയിക്കാനും സവിശേഷമായ താത്പര്യം രാജഗോപലനുണ്ട്. 'തകരത്തമ്പുരാന്‍ ' എന്ന അപൂര്‍വമായ പ്രയോഗത്തിനു പിന്നിലെ അലച്ചിലാണ്&amp;nbsp; അതിലെ അധികാരത്തിന്റെ ഹുങ്കിനെ ചോദ്യചെയ്യുന്ന കീഴാള കരുത്തിനെ കണ്ടെത്തുന്നതിനു ഇടയാക്കുന്നത്. നാട്ടുചരിത്രം, തിയേറ്റര്‍ , ഫോക് ലോറിന്റെ സൈദ്ധാന്തിക പരിസരം, ഭാഷാശാസ്ത്രം എന്നീ വിചാരധാരകള്‍&amp;nbsp; ഈ വഴിയില്‍ വെളിച്ചത്തിനായി കൂടെയുണ്ട്. വാക്കുകളുടെ കൂടും തേടിയുള്ള ഈ യാത്ര ഇതിലെ പല&amp;nbsp; കുറിപ്പുകള്‍ക്കും കാരണമാവുന്നുണ്ട്. നിശാചരന്‍ , പൊന്തനും നൂലനും, അര്‍ത്ഥപാപം, തറവേല, പതി മുതലായവ നിഘണ്ടുക്കള്‍ക്കപ്പുരം സാമൂഹിക ജീവിതത്തില്‍ വാക്കുകളുടെ അര്‍ത്ഥമാരായുന്നവയാണ്. വാക്കുകളിലുള്ള ഈ സൂക്ഷ്മത ഈ കുറിപ്പുകളുടെ ഭാഷയിലും ജാഗ്രതയാവുന്നുണ്ട്. അമ്മ്യംകണ്ടം എന്ന കുറിപ്പില്‍ തെയ്യത്തിന്റെ മാന്ത്രികത എങ്ങിനെ തന്റെ വര്‍ണബോധത്തെ തീര്‍ത്തു എന്ന് പറയുന്നത് നോക്കുക. "കുണ്ടോര്‍ ചാമുണ്ടിയുടെ നിറഞ്ഞ ചുവപ്പ് - തിരിയോലയുടെ ഇളം പച്ച കലര്‍ന്ന മഞ്ഞയും വട്ടമുടിയിലെ ചന്ദ്രക്കലകളും കോലത്തിരികളുടെ പൊന്‍ വെളിച്ചവും ചുവപ്പിനോട് ചേര്‍ന്നുണ്ടാകുന്ന ചലിത സൌന്ദര്യമാണ് ഞാന്‍ നേരിലറിഞ്ഞ ആദ്യത്തെ വര്‍ണാനുഭവം. ആദിരൂപം പോലെ ഇത് എല്ലാ വര്‍ണ വിശകലനങ്ങളെയും സ്വാധീനിച്ചുകൊണ്ട് കൂടെ ജീവിക്കുന്നു." 'ഈ ഭാഷയൊന്നും പരിചയിക്കാത്ത പ്രായത്തിലും' തോരക്കാരത്തി പോലുള്ള തെയ്യങ്ങള്‍ മനസ്സില്‍ കേവലമായ&amp;nbsp; ആരാധനാ ബിംബങ്ങള്‍ എന്ന നിലയ്ക്കല്ല കുടികൊണ്ടത് എന്ന് ലേഖകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭാഷ, സൌന്ദര്യ ബോധം ,സാമൂഹിക ബോധം ഇവ ഉരുവം കൊളളാനുണ്ടായ അനുഭവങ്ങള്‍ അവ എപ്രകാരം വികസിച്ചു എന്നതിന്റെ കൂടി തെളിവുകളാകുന്നു ഈ കുറിപ്പുകള്‍&amp;nbsp; . ഉത്സവങ്ങളെല്ലാം കാര്‍ണിവലുകലാകുന്ന കാലത്ത് അമ്മ്യം കണ്ടത്തെ പോലുള്ള അലങ്കാരങ്ങളും കെട്ടുകാഴ്ചകളും ഒഴിഞ്ഞ ആരാധനാലയങ്ങള്‍ നല്‍കുന്ന&amp;nbsp; അനുഭവത്തെ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് ' രാത്രിക്കോലം കഴിഞ്ഞ് വഴിയിലെക്കിറങ്ങുമ്പോള്‍ കൂടെവരുന്ന തണുപ്പിനു കൂടിയ അര്‍ത്ഥവും തോന്നാറുണ്ട്.' തെയ്യം കൂടുകയാണല്ലോ. ഭാഷയുടെ ചിലമ്പൊലി ഈ യാത്രയില്‍ അനുഭവത്തിനു പിന്നിലല്ല, വെളിച്ചമായി മുന്നില്‍ തന്നെയാണ്. അതുകൊണ്ടാണ്, "ചെമ്പിലോട്ടെ അറയ്കും സ്കൂളിനും ഇടയ്ക്കുള്ള വഴിയാണ് ആദ്യത്തെ ഓര്‍മ്മ. ഇന്നത്‌ താറിട്ട റോഡാണ്. അതിലെ&amp;nbsp; യാത്രക്കാരനായിരുന്ന ഒന്നാം ക്ലാസുകാരനോടൊപ്പം ഈ റോഡും ഇപ്പോള്‍&amp;nbsp; ഇക്കാര്യം&amp;nbsp; ഓര്‍ക്കുന്നുണ്ടാവും" എന്ന് ഉറപ്പായും എഴുതാന്‍കഴിയുന്നത്‌. ചെറിയ വാക്യങ്ങളില്‍ വലിയ മുഴക്കമുള്ള ആശയങ്ങള്‍ സന്നിവേശിപ്പിക്കുന്ന രീതി ഈ കുറിപ്പുകളുടെ മുഖമുദ്രയാണ്. പതിയെന്ന ആരാധനാലയത്തിന്റെ ലാളിത്യത്തെക്കുരിച്ചു പറയുമ്പോള്‍ തൊട്ടടുത്തെഴുതുന്ന വാക്യം 'പ്രകൃതിയോടു ഒരു യുദ്ധവുമില്ല' എന്നാണ്.&amp;nbsp; ആരാധനയടക്കമുള്ള മിക്ക മനുഷ്യ കര്‍മ്മങ്ങളും പ്രകൃതിയോടും മനുഷ്യനോടും തന്നെയുള്ള യുദ്ധമാകുന്ന കാലത്ത് ഈ വക്യമില്ലാതെ പതിയെക്കുറിച്ചു പറയുന്നത് അപൂര്‍ണമാവുകയെയുള്ളൂ. വാക്കുകളുടെ ലഹരി നിറോന്മേഷം കൊള്ളുന്ന മറ്റൊരു സന്ദര്‍ഭം വായനശാലയെക്കുറിച്ചുള്ള വിചാരത്തിലാണ്. "ഭാവനയുടെ വീടാണ് വായനശാല. ലഹരി പിടിപ്പിക്കുന്ന വാക്കാണ്‌ വായനശാല എന്നത്. വായനയ്ക്ക് മാത്രമായി ഒരു ശാല. വായനശാല വായനക്കാര്‍ വായനക്കാര്‍ക്കുവേണ്ടി ഉണ്ടാക്കി പ്രവര്‍ത്തിപ്പിക്കുന്ന വായനയുടെ ഇടമാണ്"&lt;br /&gt;&lt;br /&gt;ഫോക് ലോര്‍ രാജഗോപാലന്റെ അന്വേഷണ വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മൌലിക വാദത്തിന്റെ ഉറയലും ഭൂതകാലാഭിരതിയുടെ ഉന്മാദവും ഇല്ലാതെ തികച്ചും വൈരുദ്ധ്യാത്മകമായി നാട്ടറിവുകളെ നോക്കിക്കാണാനും പുതിയ സാമൂഹിക ബോധ്യത്തോടെ അവയെ വിശകലനം ചെയ്യാനും നേരത്തെ തന്നെ രാജഗോപാലന്‍ ശ്രമിച്ചിട്ടുണ്ട്. സത്വത്തിന്റെ പുതിയ കാലത്തെ അമ്പാസിഡര്‍മാരാകാന്‍ ഫോക് ലോറിസ്റ്റുകളെ സമ്മതിക്കാതെ, ഒറ്റയൊറ്റ ഫോക്കുകളുടെ സത്വത്തിനപ്പുറം പാരസ്പര്യത്തിന്റെ, കൂട്ടായ്മയുടെ സംസ്കാരത്തെ കേരളീയതയുടെ അടിസ്ഥാനഭാവമായി കാണുന്ന ഈ മനോഭാവം തന്നെയാണ് ഇതിലെ ഒന്നാം ഭാഗത്തെ നാട്ടറിവുകളുമായി ബന്ധപ്പെട്ട ചിന്തകളിലും മുന്നില്‍ നില്‍ക്കുന്നത്. പുതിയ കാലത്തെ വ്യക്തി മലയാളിയെന്ന വിശാല ഫോക്കിനു പുറത്തുപോലും തന്റെ വ്യക്തിത്വത്തിന്റെ വേരുകള്‍ ആഴ്ത്തിയിട്ടുള്ളവനാണ് എന്ന നിരീക്ഷണത്തിനു ഇന്ന് മറ്റു തലങ്ങളിലും സാംഗത്യമുണ്ട്. &lt;/div&gt;&lt;div id=":q0"&gt;&lt;br /&gt;ഈ കുറിപ്പുകളില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു വാക്കിനെ ഈ ആലോചനയില്‍ നിന്ന് വിട്ടുകളയുന്നത് ശരിയല്ലല്ലോ. 'പലമ' എന്നതാണത്. ജീവിതത്തിന്റെ വൈവിധ്യങ്ങളെ അതിന്റെ തനതായ സ്വഭാവത്തോടെ ഉള്‍ക്കൊള്ളാന്‍&amp;nbsp; കഴിയുന്ന ഒരാള്‍ക്ക്‌ മാത്രമേ ഉത്തരവാദിത്വത്തോടെ ഈ വാക്ക് ഉപയോഗിക്കാന്‍ കഴിയൂ. പല നേരുകള്‍ പല കാഴ്ചപ്പാടുകള്‍ പല വിശ്വാസങ്ങള്‍ ഇവ മുന്‍ വിധികളില്ലാതെ അനുഭവിക്കാന്‍ എഴുതാന്‍ എടുക്കുന്ന ആര്‍ജവം ഇ. പി. രാജഗോപാലനെ പ്പോലെ ഒരാളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പലമ ഭൂമിയുടെ ചരിത്രത്തിന്റെ സ്വഭാവവുമാണ്. അതുകൊണ്ടുതന്നെ ഭൂമിയെക്കുറിച്ചും മനുഷ്യചരിത്രത്തെക്കുറിച്ചും പേര്‍ത്തും പേര്‍ത്തും പറയേണ്ടി വരുന്നത്. പറഞ്ഞു പറഞ്ഞു മിക്കപ്പോഴും ഭൂമിയിലാണ് എത്തുക. ഓണത്തെക്കുറിച്ച്‌ പറയുമ്പോഴും വായനയെക്കുറിച്ച്‌ പറയുമ്പോഴും കണ്ണുകള്‍ അവസാനം ചെന്നെത്തുന്നത് ഭൂമിയിലാണ്. അതിലെ വെളിച്ചം മാര്‍ക്സിയന്‍ വിശകലനരീതിയും. അതുകൊണ്ട് തന്നെ സാംസ്കാരികം എന്ന് പേരിട്ടു വിളിച്ചു വ്യവഹരിക്കാറുള്ള ആലോചനകള്‍ ഇ. പി. രാജഗോപാലനെ സംബന്ധിച്ചിടത്തോളം സാമൂഹികമാണ്. മിത്തുകളും പുരാവൃത്തങ്ങളും വൈയക്തികാനുഭവങ്ങളും സമൂഹമെന്ന വിശാലസ്ഥലികളില്‍ ആണ് പരിചരിക്കപ്പെടുന്നത്.&lt;br /&gt;&lt;br /&gt;ഈ കുറിപ്പുകളില്‍ ഒറ്റപെട്ടു നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ള ഒന്ന് സ്കൂള്‍ ആണ്. മറ്റെല്ലാം സാധ്യതകളുടെ സൂക്ഷ്മമായ അന്വേഷണങ്ങളോ എത്തിച്ചേരാവുന്ന വ്യാഖ്യാനങ്ങളുടെ ആകാശങ്ങളോ&amp;nbsp; ആണ്. എന്നാല്‍ എഴുതിച്ചുരുക്കിയ ഒരേയൊരിടം വിദ്യാലയമാണ്. ശരിയാണ്, വിദ്യാലയത്തിന് ഒരുപാട് പരിമിതികള്‍ ഉണ്ട്. ഭരണകൂടത്തിന്റെ മറ്റൊരു സ്ഥാപനമാണ്‌ സ്കൂള്‍ . അതിനു വിമോചനാത്മകമായ സര്‍ഗാത്മകതയെയോ സ്വാതന്ത്ര്യത്തെയോ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയില്ല. ഇതൊന്നും പുതിയ ആശയമല്ല. ഇവ ഇപ്പോള്‍ സ്വീകാര്യമാവുന്നത് ഏതു അന്തരീക്ഷത്തിലാണ് എന്നതാണ് പ്രധാനം. എത്രയോ കാലമായി ഭരണകൂടം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്നുള്ളതിനേക്കാള്‍ ദുഷിച്ച രീതിയില്‍ ഈ അഭ്യാസം ഇവിടെ വിജയകരമായി നടത്തി വരുന്നു. ഇന്ന് അതിനു വന്നിട്ടുള്ള ഒരേയൊരു മാറ്റം അത് മാര്‍ക്സിസ്റ്റുകള്‍ മുന്നോട്ടു വെച്ച സാമൂഹിക ജ്ഞാനനിര്‍മ്മിതി, വിമര്‍ശനാത്മക പഠനം എന്നിങ്ങനെയുള്ള രീതിശാസ്ത്രത്തെ കൂടി പിന്‍പറ്റുന്നു എന്നതാണ്. സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെയാണ് അറിവ് നിര്‍മ്മിക്കപ്പെടുന്നതെന്നും, കേവലമായി വിനിമയം ചെയ്യുന്ന അറിവുകള്‍ ആര്‍ക്കുവേണ്ടി,ആരുടെ താത്പര്യ സംരക്ഷണത്തിനായി ആരുടെ നില ഭദ്രമാക്കുന്നതിനു വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത് എന്നീ ചോദ്യങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്നതിലൂടെയാണ് ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രത്തെ വെളിവാക്കാന്‍ കഴിയൂ എന്നും ഉള്ള ഈ സൈദ്ധാന്തികമായ അടിത്തറയാണ് അതിന്റെ കാതല്‍ .അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വെക്കാനെങ്കിലും ഒരു ഇടതുപക്ഷ ഗവണ്മെന്റിനെ കഴിയൂ.&amp;nbsp; കേരളം പോലുള്ള ഒരു പ്രദേശത്തു, വ്യത്യസ്ത തരത്തിലുള്ള വിദ്യാലയങ്ങളും അധ്യാപകരും താത്പര്യങ്ങളും ഉള്ള ഒരു സ്ഥലത്ത് ഇവ നടപ്പാക്കുന്നതില്‍ പിഴവുകള്‍ ഏറെ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ സര്‍ഗാത്മകതയുടെയും സ്വാതന്ത്രത്തിന്റെയും കോലുകള്‍ നീട്ടിയാണോ അവ അളക്കപ്പെടെണ്ടത് എന്ന സംശയമുണ്ട്‌.&amp;nbsp; അങ്ങിനെയെങ്കില്‍ ആദ്യം ഏതുതരത്തിലുള്ള സര്‍ഗാത്മകതയും സ്വാതന്ത്ര്യവും എന്ന് അത് നിര്‍വചിക്കപ്പെടണം.&amp;nbsp; "ഏറെ ദിവസങ്ങളിലെ ഇന്‍ സര്‍വീസ് പരിശീലനങ്ങളും പലതലത്തിലുള്ള പരിശോധനകളും അധ്യാപക വ്യക്തിത്വത്തിന്റെ സര്‍ഗാത്മകതയ്ക്കും സ്വാതന്ത്ര്യത്തിനും എതിരാണ്"&amp;nbsp;എന്നിങ്ങനെയുള്ള കേവലമായ പരാമര്‍ശങ്ങളില്‍ അത് ഒതുക്കപ്പെടരുത്. സ്കൂള്‍ ഒരു സമര പോരാട്ടങ്ങളുടെയും അവസാന തയ്യാറെടുപ്പ് വേദിയല്ല. പിന്നീട് വളര്‍ന്നു വികസിക്കാവുന്ന ഒരുപാട് വിത്തുകള്‍ പാകി മുളപ്പിക്കാവുന്ന മണ്ണാണത്. തീര്‍ച്ചയായും അവിടം പുതിയ കാലത്തിനൊപ്പിച്ച കൊമാളിരൂപങ്ങളെ മാത്രം ചുട്ടെടുക്കുന്ന ചൂളകളാക്കാം. ഒപ്പം മനുഷ്യത്വത്തിന്റെ പച്ചപ്പിലേക്ക് വളര്‍ത്താവുന്ന ഫലഭൂയിഷ്ടമായ വിളനിലമായും അതിനെ നോക്കിക്കാണാം. പുറത്തു ആഞ്ഞു വീശുന്നത്&amp;nbsp; ഭരണകൂടങ്ങളെപ്പോലും നിസ്സാരമാക്കുന്ന കൊര്‍പ്പറേറ്റുകളുടെ&amp;nbsp; വസൂരിരോഗാണുക്കള്‍&amp;nbsp; നിറഞ്ഞ മാധ്യമ കൊടുങ്കാറ്റാണ് എന്നത് രാജഗോപാലനും അറിവുള്ളതാണ്‌. കുടുംബങ്ങളും വായനശാലകളും ഇപ്പോള്‍ നേരത്തെ ഈ പുസ്തകത്തില്‍ നിരീക്ഷിച്ചത് പോലെ കലാമണ്ഡലമാണ്. &lt;/div&gt;&lt;div id=":q0"&gt;&lt;br /&gt;സാഹിത്യം മാത്രമല്ല ഇന്ന് ഒരു നിരൂപകന് മുന്നിലുള്ളത്. അയാള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും സാമൂഹിക ജീവിതത്തിന്റെ ഉപ്പു പരലുകളിലൂടെ അയാള്‍ക്ക്‌ നടക്കേണ്ടി വരും . അപ്പോള്‍ താന്‍ ആര്‍ജിച്ച ചിന്തയുടെ വെള്ളി വെളിച്ചത്താല്‍ അവയെക്കൂടി തന്റെ രുചിയുടെ കുമിളകളിലേക്ക് എടുത്തുവെക്കാന്‍ അയാള്‍ തയ്യറാകേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് ഇ. പി. രാജഗോപാലന്റെ ഈ പുസ്തകംആസ്വാദ്യകരമാവുന്നത്.&lt;br /&gt;&amp;nbsp;(ഇ. പി. രാജഗോപാലന്റെ അളവ് എന്ന കൃതിക്ക് എഴുതിയ പിന്‍കുറിപ്പ് )&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span style="color: #660000;"&gt;അളവ് - ഇ. പി. രാജഗോപാലന്‍ &lt;/span&gt;&lt;br style="color: #660000;" /&gt;&lt;span style="color: #660000;"&gt; പ്രസാധനം - പുസ്തകഭവന്‍ ,പയ്യന്നൂര്‍ &lt;/span&gt;&lt;br style="color: #660000;" /&gt;&lt;span style="color: #660000;"&gt; വില - എഴുപത്തഞ്ചു രൂപ&amp;nbsp;&amp;nbsp; &lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-4325498002374380683?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/4325498002374380683/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2011/01/blog-post.html#comment-form' title='11 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/4325498002374380683'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/4325498002374380683'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2011/01/blog-post.html' title='കൂടിയ അര്‍ഥങ്ങള്‍ അളക്കുമ്പോള്‍'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ck57JE801BE/TSHe7yEk1YI/AAAAAAAAAak/qTP-hD_-TkQ/s72-c/alavu.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-6761176825905850284</id><published>2010-12-23T13:26:00.004+05:30</published><updated>2010-12-23T17:35:46.625+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>ചലച്ചിത്രോത്സവത്തിലെ ഹരിതമുദ്രകള്‍</title><content type='html'>&lt;div class="MsoNormal" style="font-family: Arial;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_ck57JE801BE/TRL_dijs71I/AAAAAAAAAaU/bedPAvNORk4/s1600/iffk-15-a.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://2.bp.blogspot.com/_ck57JE801BE/TRL_dijs71I/AAAAAAAAAaU/bedPAvNORk4/s200/iffk-15-a.jpg" width="150" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial;"&gt;പാരിസ്ഥിതികമായ ആശങ്കകള്‍ ആഗോളതലത്തിലും പ്രാദേശികമായും നമ്മെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പതിനഞ്ചാമത് കേരള അന്താരാഷ്ട്ര&lt;span lang="ML"&gt; &lt;/span&gt;ചലച്ചിത്രോത്സവത്തിന്&lt;span lang="ML"&gt; &lt;/span&gt;തിരിതെളിഞ്ഞത്. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷാചരണത്തിനിടയിലും, എന്‍ഡോസള്‍ഫാന് വീണ്ടുമൊരിക്കല്‍ കൂടി ക്ലീന്‍ ചിറ്റ് നല്‍കാനുള്ള 'സി.ഡി.&lt;span lang="ML"&gt; &lt;/span&gt;മായി കമ്മറ്റിയെ' ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന സമരജ്വാല&lt;span lang="ML"&gt; &lt;/span&gt;ആളിക്കത്തിച്ചു കൊണ്ട് കാസര്‍ഗോട്ടെ ഗ്രാമങ്ങള്‍&lt;span lang="ML"&gt; &lt;/span&gt;ഉറക്കമൊഴിക്കുകയായിരുന്നു അപ്പോഴും. അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങു തിരുവനന്തപുരത്തും, കാസര്‍ഗോടുനിന്നെത്തിയ സുഹൃത്തുക്കള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ  കണ്ണിനെ കലക്കുന്ന ചിത്രങ്ങള്‍&amp;nbsp; പ്രദര്‍ശിപ്പിക്കാന്‍ കൈരളി തിയേറ്ററിന്റെ  നടയില്‍ സ്വന്തം കാറ് തന്നെ ഗാലറിയായി നല്‍കി ബിനുലാലിനെപ്പോലുള്ള യുവാക്കള്‍ മുന്നോട്ടുവന്നു. അപ്പോള്‍ അക്കാദമി ചലച്ചിത്രോല്‍സവത്തിന്റെ ശുഭ്രവും കുലീനവുമായ തിരശ്ശീലയെ മറയാക്കി എങ്ങിനെ ഈ തപിക്കുന്ന ചിത്രങ്ങളുടെ ചൂടില്‍ നിന്നും രക്ഷപ്പെടും. ഭാഗ്യമെന്നു പറയട്ടെ, പ്രത്യക്ഷത്തിലല്ലെങ്കിലും അക്കാദമിയുടെ ഈ വര്‍ഷത്തെ ചലച്ചിത്രോല്‍സവ അടയാളങ്ങലിലെല്ലാം ജൈവവൈവിദ്യ വര്‍ഷാചരണത്തിന്റെയും പ്രകൃതിയോടുള്ള കനിവാര്‍ന്ന സമീപനത്തിന്റെയും മുദ്രകള്‍ തെളിഞ്ഞു കാണാമായിരുന്നു. &lt;/div&gt;&lt;div class="MsoNormal" style="font-family: Arial;"&gt;&lt;br /&gt;ചലച്ചിത്രോല്‍സവത്തിന്‍റെ പ്രധാന   പ്രസാദമായ 'നമ്പര്‍ ' സഞ്ചി യിലാണ് വ്യത്യാസം ആദ്യം ‘മണത്തത്’.  അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായി പരുത്തിത്തുണി കൊണ്ടുള്ള ബേഗ്. ഒന്നാന്തരം നാടന്‍  പരുത്തിസഞ്ചിയുടെ മണം ചലച്ചിത്രോല്‍സവം കഴിയുന്നത് വരെ തോളിലും മനസ്സിലും  തങ്ങിനിന്നു. അതില്‍ പച്ചയില്‍ അഴക്‌ വിടര്‍ത്തിയ 'പതിനഞ്ച് 'എന്ന തവണ സംഖ്യക്ക് പുറമേ  പച്ചവിരലടയാളം മാത്രം. സ്വാഭാവിക പരുത്തിയുടെ ക്രീം നിറത്തിനു മേല്‍ ഹരിതമുദ്രകള്‍  കട്ടിയില്‍ തെളിഞ്ഞു നിന്നു. കറുപ്പിലും മറ്റു കടുംനിറത്തിലും പതിവായി കിട്ടികൊണ്ടിരുന്ന സിന്തറ്റിക്ക് വസ്തുകൊണ്ടുള്ള സഞ്ചിയുടെ സ്ഥാനത്താണിത് എന്നതാണ് ഇതിനെ  എടുത്തു പറയത്തക്കതാക്കുന്നത്. തിരുവനതപുരത്തെക്ക് ഫിലിം ഫെസ്റ്റിവെലിനായി മാത്രം  എത്തിച്ചേരുന്ന&amp;nbsp;  പത്തായിരത്തിനടുത്തു ഡെലിഗേറ്റുകള്‍ക്ക് നല്‍കാറുള്ള  സിന്തറ്റിക്ക് സഞ്ചികളാണ് ഓരോ  വര്‍ഷവും ചലച്ചിത്ര അക്കാദമിയുടെ പാരിസ്ഥിക സംഭാവനയായി ഉണ്ടാകാറുള്ളത്.&amp;nbsp; &lt;/div&gt;&lt;div class="MsoNormal" style="font-family: Arial;"&gt;&lt;br /&gt;ചലച്ചിത്രോത്സവത്തിന്‍റെ ഈ വര്‍ഷത്തെ മുദ്രകളില്‍ എല്ലാം നിറഞ്ഞു നിന്നത് വിരലടയാളങ്ങള്‍ മാത്രമാണ്. കട്ടിയിലും ഇളം നിറത്തിലും അവ പ്രതലമാകെ മൂടി നിന്നു. കറുപ്പിലും  വെളുപ്പിനും പുറമേ പച്ചയും അല്‍പ്പം ചുകപ്പും ചാലിച്ചുചേര്‍ത്തു നെയ്തെടുത്ത ഇത്തവണത്തെ പോസ്റ്ററുകള്‍ ആരുടെ മനസ്സിലും പച്ചയുടെ കുളിര്‍മ്മ നിറക്കുന്നതായിരുന്നു.  കടും പച്ചയിലും ഇളം പച്ചയിലും ഉള്ള ചുണ്ടൊപ്പുകള്‍ ഇലകളെപ്പോലെ മനസ്സില്‍ തണല്  വിരിച്ചു. താഴെ നരച്ച നിറത്തില്‍ കൈമുദ്രകള്‍ തന്നെ ആകാശവും തീര്‍ത്തു. IFFK എന്ന  ഐക്കണ്‍ എഴുത്തിന് മുകളില്‍ , തുടുത്ത സൂര്യന്‍റെ മുട്ടയിട്ടെന്നോണം ചകോരം പാറിപ്പറന്നു. ഒറ്റ  ലിപി പോലുമില്ലാതെ പോസ്റ്ററുകളുടെ പകുതി സ്ഥലം പച്ചയുടെ കാട് കയറി പടര്‍ന്നു  നിന്നു. ഭീതിതമായ ഡിസൈനുകളിലും നിറച്ചാര്‍ത്തുകളിലും അഭിരമിക്കുന്ന ഫെസ്റ്റിവല്‍  പോസ്റ്ററുകളും ബോര്‍ഡുകളും ജൈവവൈവിദ്യ വര്‍ഷത്തിലെങ്കിലും ഇപ്രകാരം മാറ്റാന്‍  തോന്നിയതില്‍ അക്കാദമിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. കൈരളിയുടെ മുന്നിലെ  ഗേറ്റില്‍ ,ന്യൂവിനു മുന്നിലെ നീണ്ട അലങ്കാരങ്ങളില്‍ പച്ച നിറഞ്ഞു നിന്നു.  മീഡിയാ സെന്ററുകളും സ്റ്റാളുകളും മുളകൊണ്ടും തുണികൊണ്ടും  കെട്ടിയുയര്‍ത്തി.&amp;nbsp; &amp;nbsp; &lt;/div&gt;&lt;div class="MsoNormal" style="font-family: Arial;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="MsoNormal" style="font-family: Arial;"&gt;ഈ വിചാരത്തിനു ആക്കം കൂട്ടുന്നതായിരുന്നു ചലച്ചിത്രോത്സവത്തിന്റെ ഒപ്പ് ചിത്രം ( signature film  ). കടലിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിക്കുന്ന ഈ അനിമേഷന്‍ ചിത്രത്തില്‍  ആദ്യ ദൃശ്യത്തില്‍ തെളിഞ്ഞു വരുന്നത് ജീവി വര്‍ഗത്തിന്റെ ആദ്യ മുകുളങ്ങളാണ്.  നിറച്ചാര്‍ത്തില്‍ കൊച്ചു മീനുകളും ചെടികളും വെള്ളത്തില്‍ തലയാട്ടി  നിന്നു. അടുത്ത ദൃശ്യത്തില്‍ കരയുടെ ഉപരിതലത്തില്‍ താമരയ്ക്കും  മറ്റു പൂക്കള്‍ക്കും  വള്ളികള്‍ക്കുമിടയില്‍ ചെറുപക്ഷികളും ചിറകുവിരിച്ച കൌതുകങ്ങളും പറന്നു നടന്നു. അവിടെ  നിന്ന് നിറങ്ങളില്‍ നീരാടിയ ചെറു പൂമ്പാറ്റകള്‍ ആകാശത്തേക്ക് തിരക്ക്  കൂട്ടി. മേഘപടലങ്ങള്‍ക്കും മുകളില്‍ ചിരിച്ചുനിന്ന ചന്ദ്രനെ വലംവെച്ചു അവ  സ്ക്രീനിലാകെ നിറഞ്ഞു മിടിച്ചു. ഒരിക്കല്‍ കൂടി സ്ക്രീന്‍ ഇരുണ്ടു തെളിഞ്ഞപ്പോള്‍ മിന്നാമിനിങ്ങുകള്‍ മിന്നുകയും കെടുകയും ചെയ്തു കൊണ്ടിരുന്നു. അവ, ചലച്ചിത്രോത്സവത്തിനു അരവിന്ദന്‍ തുല്യം ചാര്‍ത്തിക്കൊടുത്ത തോല്പാവക്കൂത്തിലെ വേഷത്തിന്റെ അലങ്കാരപ്പൊട്ടുകളായി പരിണമിക്കുമ്പോള്‍&amp;nbsp; ആ രൂപത്തില്‍ നിന്ന് പൂമ്പാറ്റകള്‍ മെല്ലെ പറന്നകലുന്നു. അപ്പോള്‍ അക്കാദമിയുടെ സ്വന്തം പക്ഷിയായ ചകോരം ശുഭ സൂചനയായി സ്ക്രീനിന്റെ ഇടത്ത് നിന്ന് വലത്തോട്ടു ചിറകടിച്ചു കൊലാഹലത്തോടെ പറന്നു ചെന്നു.  'ചാലേ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷികളുടെ കോലാഹലം കേട്ടുകൊണ്ട്  വിനിര്‍ഗമിച്ചു' എന്നാണല്ലോ കുചേലന്റെ കൃഷ്ണനെ കാണാനുള്ള പുറപ്പാട് വര്‍ണിക്കപ്പെട്ടിട്ടുള്ളത്. മറ്റു തരത്തില്‍ ദരിദ്രരായ പ്രേക്ഷകരെ  സൌന്ദര്യത്തിന്റെ കൊട്ടാരങ്ങള്‍ക്കു അവകാശികളാക്കുകയാണല്ലോ  ചലച്ചിത്രോല്‍സവയാത്രയും.  ജലം,  ഭൂമി, ആകാശം എന്നിവിടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ജീവന്റെ തുടിപ്പുകളെ, ജൈവ വൈവിധ്യത്തെ  സമഞ്ജസമായി കൂട്ടിയിണക്കാന്‍ ഒപ്പ് ചിത്രത്തിന് സാധിച്ചിട്ടുണ്ട്. &lt;/div&gt;&lt;div class="MsoNormal" style="font-family: Arial;"&gt;&lt;br /&gt;ഒന്‍പതു തിയേറ്ററുകളില്‍ രാപ്പകല്‍ അതിശക്തിയുള്ള എ. സി. പ്രവര്‍ത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന ഫ്ലോറോ യൂറോ കാര്‍ബണ്‍ , അതാതു ദിവസം ഒന്‍പതു തിയേറ്ററുകളിലും  പതിക്കുന്ന ചലച്ചിത്രപ്രദര്‍ശനത്തിന്റെ വിശദാംശങ്ങളുടെ ഫ്ലക്സ് ബോര്‍ഡ്,  പന്ത്രണ്ടായിരത്തില്‍ പരം ആളുകള്‍ നഗരത്തില്‍ എത്തിച്ചേരുമ്പോള്‍  ഉണ്ടാകുന്ന മറ്റു മാലിന്യങ്ങള്‍ എന്നിവ കാണാതെയല്ല ഈ കുറിപ്പ്.  ആള്‍ക്കൂട്ടത്തിനെ വിളിച്ചുകൂട്ടുന്ന ഏതു ഉത്സവവും തീര്‍ച്ചയായും  പരിസ്ഥിതിക്ക് ഏറെ കോട്ടങ്ങള്‍ നല്‍കും. അത് മുന്കൂട്ടിക്കാണാനും  കഴിയുന്നത്രയെങ്കിലും കുറച്ചു കൊണ്ടുവരാനും ഒപ്പം പാരിസ്ഥിതികമായ ഒരവബോധം  സൃഷ്ടിക്കാനും സംഘാടകര്‍ ഈ അവസരത്തില്‍ എത്രമാത്രം പരിശ്രമിക്കുന്നു  എന്നതാണ് പ്രധാനം. പ്ലാസ്റ്റിക് മാലിന്യങ്ങളെ പൂര്‍ണമായി  മാറ്റിനിര്‍ത്തിയും, വൈകുന്നേരം മുതലുള്ള പ്രദര്‍ശനങ്ങള്‍ തുറന്ന  ഓഡിറ്റോറിയങ്ങളില്‍ ആക്കിയും കേരളത്തിന്റെ അഭിമാനമായ അന്താരാഷ്‌ട്ര  ചലച്ചിത്രോല്സവത്തിനെ, മറ്റെല്ലാ തരത്തിലും നശിപ്പിക്കപ്പെട്ടു  കൊണ്ടിരിക്കുന്ന നമ്മുടെ ചുറ്റുപാടുകള്‍ക്ക് ഇണക്കാന്‍ ചലച്ചിത്ര അക്കാദമി  കൂടുതല്‍ ശ്രദ്ധ ചെലുത്തിയെ മതിയാകൂ.&amp;nbsp;  &amp;nbsp; &amp;nbsp;  &lt;/div&gt;&lt;div class="MsoNormal" style="font-family: Arial;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-6761176825905850284?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/6761176825905850284/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/12/blog-post_23.html#comment-form' title='7 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/6761176825905850284'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/6761176825905850284'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/12/blog-post_23.html' title='ചലച്ചിത്രോത്സവത്തിലെ ഹരിതമുദ്രകള്‍'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ck57JE801BE/TRL_dijs71I/AAAAAAAAAaU/bedPAvNORk4/s72-c/iffk-15-a.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-7165437672123041624</id><published>2010-12-04T06:55:00.001+05:30</published><updated>2010-12-04T14:48:49.222+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='കളരി'/><title type='text'>ഒരു  'ഏച്ചില്‍ ' മാഹാത്മ്യ കഥ</title><content type='html'>&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/_ck57JE801BE/TPmYHTZKV-I/AAAAAAAAAaM/kFZ3TAN41tM/s1600/%25E0%25B4%258F%25E0%25B4%259A%25E0%25B5%258D%25E0%25B4%259A%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E2%2580%258D.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="150" src="http://3.bp.blogspot.com/_ck57JE801BE/TPmYHTZKV-I/AAAAAAAAAaM/kFZ3TAN41tM/s200/%25E0%25B4%258F%25E0%25B4%259A%25E0%25B5%258D%25E0%25B4%259A%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E2%2580%258D.jpg" width="200" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;ഏച്ചില്‍ ചെടി &lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&amp;nbsp;പാരമ്പര്യവൈദ്യ ഫെഡറേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ അവതരിപ്പിക്കാനുള്ള പ്രബന്ധത്തിന്റെ വിശാദാംശങ്ങള്‍&amp;nbsp; സംസാരിക്കാനാണ് നാരായണന്‍ ഗുരുക്കള്‍ വന്നത്. ഞങ്ങളുടെ സ്വന്തം ജീവന്‍മശായ് ആണ് എല്ലാവരും നാരായണേട്ടന്‍ എന്ന് വിളിക്കുന്ന നാരായണന്‍ ഗുരുക്കള്‍ . ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കളരിപ്പയറ്റ് പഠിക്കാനും പഠിപ്പിക്കാനും അതിലെ സൂക്ഷ്മമായ കളരി ചികിത്സ സ്വ്വയത്തമാക്കാനും വേണ്ടി ഉഴിഞ്ഞു വെച്ച കര്‍മയോഗി. ഗുരുക്കളുടെ ഒഫീഷ്യല്‍ സ്പോക് മാനും എഴുത്തുകുത്തുകളുടെ പരികര്‍മ്മിയുമായ ഞാന്‍ കുട്ടിക്കാലത്ത് അദ്ദേഹത്തിന്‍റെ ചൂരല്‍പ്രയോഗങ്ങള്‍ കളരിയില്‍ നിന്ന് ഏറെ ഏറ്റുവാങ്ങിയിട്ടുള്ള മടിയനായ ശിഷ്യനായിരുന്നു. (കളരിയിലെ ഉഴിച്ചില്‍ ദിനങ്ങളെക്കുറിച്ചുള്ള&amp;nbsp; ഓര്‍മ്മ &lt;a href="http://premanmash.blogspot.com/2009/06/blog-post_29.html"&gt;&lt;span style="color: red;"&gt;ഇവിടെ&lt;/span&gt;&lt;/a&gt;യുണ്ട്.). കളരി ചികിത്സയില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു അപൂര്‍വ്വ ഒറ്റമൂലിയെക്കുറിച്ചാവാം അവതരണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.&amp;nbsp; നമ്മുടെ പറമ്പുകളില്‍ സാധാരണയായി കാണുന്ന സസ്യങ്ങളുടെ ചികില്സാപരമായ പ്രയോജനത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. ഇതില്‍ നിന്ന് 'ഏച്ചില്‍ ' (ശാസ്ത്രീയ നാമം&amp;nbsp;&lt;span style="font-family: &amp;quot;Calibri&amp;quot;,&amp;quot;sans-serif&amp;quot;; font-size: 12pt; line-height: 115%;"&gt; Aporosa lindleyana ) &lt;/span&gt;എന്ന ചെടിയുടെ ഔഷധ ഗുണത്തെക്കുറിച്ചാവാം പ്രബന്ധം എന്ന് ഞങ്ങള്‍ ഒടുവില്‍ തീരുമാനിച്ചു. ഏച്ചിലിന്റെ അത്യപൂര്‍വ്വമായ ഫലസിദ്ധിയെക്കുറിച്ച് സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം നിരത്തി. ആയുര്‍വേദത്തില്‍ പോലും പ്രയോജനപ്പെടുത്താത്ത എത്രയെത്ര ഔഷധങ്ങള്‍ നമ്മുടെ സസ്യ ശേഖരത്തിലുണ്ട് എന്ന് ആ കഥകള്‍ കേട്ട് ഞാന്‍ അതിശയിച്ചു പോയി. &lt;br /&gt;&lt;br /&gt;&lt;br /&gt;ആയുര്‍വേദമെന്ന&amp;nbsp; സമ്പ്രദായം മാത്രമല്ല ആരോഗ്യ - രോഗചികിത്സാ രംഗത്ത് നിരവധി നാട്ടുകൈവഴികളും നമുക്കുണ്ടായിരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ നാട്ടുചികിത്സയുടെ പാരമ്പര്യം വമ്പിച്ചതാണല്ലോ. അതില്‍ തന്നെ കളരിചികിത്സ കേരളത്തിന്റെ ഏറ്റവും പഴയ ചികിത്സാപദ്ധതിയില്‍ ഒന്നാണ്. കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിനോപ്പം തന്നെ ജനിച്ചു വളര്‍ന്നതാണ് കളരി ചികിത്സയും. കളരിപ്പയറ്റിനകത്ത് അതിസാഹസികമായ രീതിയില്‍ അഭ്യാസികള്‍&amp;nbsp; വിദ്യകള്‍ പരിശീലിക്കുമ്പോള്‍ അവര്‍ക്ക് സംഭവിക്കാനിടയുള്ള വീഴ്ചകള്‍ , ഉളുക്കുകള്‍ ചതവുകള്‍ , മറ്റു അപകടങ്ങള്‍ ഇവ തക്ക സമയത്ത് ചികിത്സിക്കുന്നതിനായി ആയുര്‍വേദത്തില്‍ നിന്നും വ്യത്യസ്തമായി ഒട്ടു വളരെ ചികിത്സാവിധികള്‍ കളരികള്‍ വികസിപ്പിച്ചെടുത്തിരുന്നു. പ്രത്യകിച്ചും അസ്ഥിഭംഗചികിത്സയിലും മറ്റും കളരി- മര്‍മ്മ ചികിത്സകര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ , ചികിത്സാരീതികള്‍ എന്നിവ അത്ഭുതകരമായ ഫലങ്ങള്‍ ഉള്ളവയാണ്. ഞങ്ങളുടെ സമ്പ്രദായമായ മലക്ക കളരിയെന്നറിയപ്പെടുന്ന 'വട്ടേന്‍ തിരിപ്പി'ല്‍ അത്യപൂര്‍വവും അത്ഭുതാവഹവുമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടനവധി ഔഷധങ്ങളും ചികിത്സാ വിധികളും ഉണ്ട്.&lt;br /&gt;&lt;br /&gt;വട്ടേന്‍ തിരിപ്പില്‍ അസ്ഥിഭംഗചികിത്സയില്‍ ഉപയോഗിക്കുന്ന അപൂര്‍വയിനും ഔഷധമാണ് 'ഏച്ചില്‍ '. ഏച്ചില്‍ ചെടിയുടെ അപൂര്‍വമായ സിദ്ധികളെക്കുറിച്ച് പുറംലോകം അറിഞ്ഞതിനു ഒരു കഥയുടെ പിന്നണിയുണ്ട്. വട്ടേന്‍   തിരിപ്പ് ശൈലിയുടെ അത്യുജ്വലനായ ഗുരുവര്യനായിരുന്നു ചുവാട്ട ഗുരുക്കള്‍ .  നാടാറ് മാസം കാടാറ് മാസം എന്നത് അക്കാലത്തെ കളരി ഗുരുക്കന്മാരുടെ ജീവിത  ശൈലിയാണ്. വേഷം മാറിയും മാറാതെയും ഉള്ള ഇത്തരം യാത്രകളിലായിരിക്കണം പുതിയ  വൈദ്യമുറകളും അഭ്യാസങ്ങളും അവര്‍ പഠിച്ചെടുക്കുന്നത്‌. തച്ചോളി  ഒതേനന്റെയും ജേഷ്ഠന്‍ കോമന്റെയും യാത്രകള്‍ വടക്കന്‍ പാട്ടുകളില്‍  സുലഭമാണല്ലോ. അത്തരത്തിലൊരു യാത്രയില്‍ ചുവാട്ട ഗുരുക്കള്‍ അന്നൂരില്‍  നിന്ന് കുഞ്ഞിമംഗലത്തെത്തി. നടന്നു ക്ഷീണിച്ച ഗുരുക്കള്‍ ദാഹം  തീര്‍ക്കാനായി ഒരു നായര്‍  തറവാടില്‍ എത്തി. അല്‍പ്പം വെള്ളത്തിനായി ആവശ്യപ്പെട്ട ഗുരുക്കള്‍ക്ക്‌  വാതിലിനു മറഞ്ഞുനിന്ന ഒരു യുവതിയുടെ സ്വരം മാത്രമേ കേള്‍ക്കാന്‍  കഴിഞ്ഞുള്ളു. ഇവിടെ ഇപ്പോള്‍ മുതിര്‍ന്നവര്‍ ആരുമില്ലെന്നും അവരെല്ലാം കൃഷി  ചെയ്യാന്‍ പോയിരിക്കുകയാണെന്നും അവള്‍ അറിയിച്ചു. കിണ്ടിയും വെള്ളവും  വാതിലിനു മറഞ്ഞു നിന്ന് മുന്നോട്ടു നീക്കിയതല്ലാതെ യുവതി പുറത്തേക്ക്  വന്നതേയില്ല. താന്‍ ആരാണെന്ന് വെളിവാക്കിയിട്ടും അവള്‍ പുറത്തേക്ക്  വരാതായപ്പോള്‍ ഗുരുക്കള്‍ക്ക്‌ തോന്നി അവള്‍ക്കു പ്രശ്നമെന്തോയുണ്ടെന്ന്.  എന്ത് തന്നെയായാലും ഭയപ്പെടെണ്ടതില്ലെന്നും താന്‍ അവളെ ബാധിച്ച  പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം എന്നും ഗുരുക്കള്‍ ഉറപ്പു കൊടുത്തതിനു  ശേഷമാണ് അവള്‍ വാതിലിനു പുറത്തേക്ക് നീങ്ങി നിന്നത്. അപ്പോഴാണ്‌  ഗുരുക്കള്‍ക്ക്‌ പ്രശ്നത്തിന്റെ ഗൌരവം ബോധ്യപ്പെട്ടത്. ആ യുവതിയുടെ ഒരു  സ്തനം മറ്റത്തിനെയപേക്ഷിച്ചു വളരെ വലിപ്പം കൂടിയാണിരിക്കുന്നത്. യുവതി  ഇക്കാരണത്താല്‍ മറ്റുള്ളവരുടെ കൂടെ പുറത്തിറങ്ങുകയോ ആള്‍ക്കാരുടെ മുന്നില്‍  പ്രത്യക്ഷപ്പെടുകയോ ചെയ്യാറില്ല. ആയുധങ്ങളും ചികിത്സാ ഉപകരണങ്ങളും  കൈയ്യിലുണ്ടായിരുന്ന ഗുരുക്കള്‍ മറ്റൊന്നും ആലോചില്ല. അപ്പോള്‍ തന്നെ  യുവതിയെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അവളുടെ വലിപ്പമുള്ള സ്തനം  അടിയില്‍ നിന്ന് മുറിച്ചുമാറ്റി മറ്റതിനൊപ്പം നീളം കണക്കാക്കി ഒട്ടിച്ചു  ചേര്‍ത്തു. ആ &lt;span id="6_TRN_5a"&gt;&lt;span id="6_TRN_5b"&gt;&lt;span id="6_TRN_5d"&gt;പറമ്പില്‍  നിന്നു&lt;/span&gt;&lt;/span&gt;&lt;/span&gt;തന്നെ പറിച്ചെടുത്ത ഒരു പച്ചിലമരുന്നാണ് ഗുരുക്കള്‍  മുറിവ് കെട്ടാന്‍ പ്രധാനമായും ഉപയോഗിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം  ഗുരുക്കള്‍ ഉടന്‍ തന്നെ  അവിടുന്ന് പുറപ്പെട്ടു പോരുകയും ചെയ്തു. &lt;br /&gt;&lt;br /&gt;യുവതിയുടെ ആങ്ങളമാരും ബന്ധുക്കളും വീട്ടിലെത്തിയത്തിന് ശേഷമാണ്  ഇക്കാര്യങ്ങളെല്ലാം അറിയുന്നത്. കഷ്ടിച്ച് രണ്ടാഴ്ച കഴിഞ്ഞു കെട്ടെല്ലാം  അഴിച്ചു നോക്കിയപ്പോള്‍ യാതൊരു തരത്തിലും തിരിച്ചറിയാന്‍ കഴിയാത്ത  തരത്തില്‍ സ്തനം ശരീരത്തോട് ചേര്‍ന്നിരുന്നു. ഇതില്‍ അതിശയപ്പെട്ട അവര്‍  ആരാണ് അപൂര്‍വ സിദ്ധി വിശേഷമുള്ള ആ വൈദ്യര്‍ എന്ന് ആരായാന്‍ തുടങ്ങി.  ലക്ഷണം വെച്ചും ആ ഭാഗത്ത് ഗുരുക്കളെ കണ്ട ചിലരുടെ വാക്കുകള്‍ വെച്ചും  ആങ്ങളമാര്‍ ഉറപ്പിച്ചു, അത് ചുവാട്ട ഗുരുക്കള്‍ തന്നെ. ഉടന്‍ തന്നെ  ഗുരുക്കളുടെ വീട്ടിലെത്തിയ അവര്‍ ‍, ഈ പുണ്യകൃത്യത്തിനു യുക്തമായ  എന്തെങ്കിലും പ്രതിഫലം അവരില്‍ നിന്ന് ഗുരുക്കള്‍ കൈക്കൊള്ളണമെന്ന്  ശഠിച്ചു. ഗുരുക്കള്‍ ഒരു തരത്തിലും വഴങ്ങിയില്ല. ഒടുവില്‍ പോകാന്‍ നേരം  ദക്ഷിണയായി തങ്ങളില്‍ നിന്നു വെറ്റിലയും അടയ്ക്കയുമെങ്കിലും വാങ്ങണമെന്ന്  ശാഠ്യം  പിടിച്ചു. ആ സമ്മര്‍ദ്ധത്തിനു&amp;nbsp;  ഗുരുക്കള്‍ വഴങ്ങി.  ദക്ഷിണയും വെച്ച് അവര്‍ പോയതിനു ശേഷമാണ്&amp;nbsp;  ഗുരുക്കള്‍ ദക്ഷിണ എന്തെന്നു നോക്കിയത്. പൊന്നനുജത്തിയുടെ ജീവിതം തിരിച്ചു  തന്നതിന് പൊന്നുകൊണ്ടുണ്ടാക്കിയ വെറ്റിലയും പൊന്നിന്റെ അടയ്ക്കയും ആണ്  അവര്‍  കാഴ്ചവെച്ചത്. ഗുരുക്കള്‍ കഥ ഇങ്ങനെ അവസാനിപ്പിച്ചു, ചുവാട്ട തറവാട്ടുകാര്‍ ആ സ്വര്‍ണവെറ്റില വിറ്റ് വാങ്ങിയ  നിലങ്ങള്‍ ഇന്നും അറിയപ്പെടുന്നത് 'വെറ്റിലക്കണ്ടം' എന്നാണ്!!&amp;nbsp; (കണ്ടം = വയല്‍ ) &lt;br /&gt;&lt;br /&gt;അന്ന് അവരുടെ മുറിവായ  കൂടാന്‍ ഗുരുക്കള്‍ ഉപയോഗിച്ച പച്ചമരുന്നാണ് എച്ചില്‍ . കള്ള് ചെത്തുന്നവര്‍  ആണ് സാധാരണയായി ഏച്ചില്‍ ഇല ഉപയോഗിക്കാറുള്ളത്. ചെത്തുന്ന പൂക്കുല ഓരോ  ദിവസവും അല്‍പ്പാല്‍പ്പം മുറിക്കുമല്ലോ. മുറിവായിലൂടെ ഒഴുകി വീഴുന്ന  കള്ളിന്‍ തുള്ളികള്‍ പൂക്കുലക്കകത്തെക്ക് പോകാതിരിക്കാന്‍ ചെത്തുകാര്‍  മുറിവായയില്‍ ഏച്ചില്‍ ഇല മുറിച്ച് ഉരയ്ക്കും.  ചെത്തിയ ഉടനെയുള്ള കള്ള്  അസ്ഥിസ്രാവം പോലുള്ള രോഗങ്ങളില്‍ പ്രധാനപ്പെട്ട ഔഷധമാകുന്നത് അതില്‍  ഏച്ചില്‍ ഇലയുടെ ഗുണം കൂടി ചേരുന്നത് കൊണ്ടാണ്. &lt;br /&gt;&lt;br /&gt;ഏച്ചില്‍ ഇല പ്രധാന ഔഷധമായി പ്രയോജനപ്പെടുത്തിയ തന്റെ ഒരു അനുഭവം കൂടി നാരായണന്‍ ഗുരുക്കള്‍ സ്മരിക്കുകയുണ്ടായി. അന്നൂര്‍ പ്രദേശത്തു ഒരിക്കല്‍ ഒരു കാളക്കുട്ടന്‍ സ്വന്തം കയറില്‍ കാലു കുടുങ്ങി അത് വലിച്ചു മുറുക്കി. ഓട്ടത്തിലും വീഴ്ചയിലും കയറു മുറുകി കാലിന്റെ എല്ല് പൊട്ടി. പൊട്ടിയ എല്ലിന്‍ കഷണം കാലിലെ മാംസം തുളച്ചു രണ്ടിഞ്ചു പുറത്തേക്ക് വന്നിരുന്നു. അലോപ്പതി ഡോക്ടര്‍മാര്‍ വന്നു കാലുമുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു. ഈ സമയത്താണ് ചില പരിചയക്കാര്‍ നാരായണന്‍ ഗുരുക്കളെ വിവരമറിയിക്കുന്നത്. അദ്ദേഹം ചെന്ന്, പൊട്ടി പുറത്തേക്ക് വന്ന എല്ല് ആദ്യം കഴുകി വൃത്തിയാക്കി. ചീന്തിപ്പോയ അഗ്രഭാഗം കൃത്യമായും മുറിച്ചു എല്ലുകള്‍ ചേര്‍ത്തു വെച്ചു. ഏച്ചില്‍ ഇല എണ്ണയില്‍ അരച്ച് മഞ്ഞളും ചേര്‍ത്ത് പാകപ്പെടുത്തി മുറി ഭാഗത്ത് കനത്തില്‍ പിടിപ്പിച്ച് ചേര്‍ത്തു കെട്ടി. കൃത്യം ഒരാഴ്ച കഴിയുമ്പോഴേക്കും എല്ലുകള്‍ കൂടാന്‍ തുടങ്ങിയിരുന്നു. രണ്ടു മൂന്നാഴ്ചകം കാളക്കുട്ടന്‍ സാധാരണ നില പ്രാപിച്ചു. ഇക്കാര്യം പത്രങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. ജില്ലയിലെ നിരവധി ചികിത്സകര്‍ കാളക്കുട്ടനെ കാണായി എത്തിയിരുന്നു.&lt;br /&gt;&lt;br /&gt;നാരായണന്‍ ഗുരുക്കള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഇപ്രകാരം അപൂര്‍വ സിദ്ധികളുള്ള നിരവധി നാട്ടുമരുന്നുകളും അവയുടെ പ്രയോഗങ്ങളും അന്യം നിന്നു പോകുന്നത് ഓര്‍ത്ത്‌ ഞാന്‍ വേവലാതിപ്പെട്ടു. ഇവ എപ്പോഴെങ്കിലും പ്രയോഗിക്കണമെങ്കില്‍ വ്യാജ ചികിത്സകന്‍ അല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഈ 'ജീവന്‍മശായ് ' മാര്‍ എപ്പോഴും കയ്യില്‍ കരുതണമെന്നല്ലേ ഇപ്പോള്‍ 'രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍മാര്‍ ' പറയുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-7165437672123041624?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/7165437672123041624/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/12/blog-post.html#comment-form' title='14 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/7165437672123041624'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/7165437672123041624'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/12/blog-post.html' title='ഒരു  &apos;ഏച്ചില്‍ &apos; മാഹാത്മ്യ കഥ'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ck57JE801BE/TPmYHTZKV-I/AAAAAAAAAaM/kFZ3TAN41tM/s72-c/%25E0%25B4%258F%25E0%25B4%259A%25E0%25B5%258D%25E0%25B4%259A%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E2%2580%258D.jpg' height='72' width='72'/><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-1889684730806338251</id><published>2010-11-23T07:04:00.001+05:30</published><updated>2010-11-23T08:10:54.439+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ആത്മകഥയില്‍ ഇല്ലാത്തത്</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_ck57JE801BE/TOspo8yPeWI/AAAAAAAAAZY/iS7pyLCl2S4/s1600/a-p-abdullakutty-1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/_ck57JE801BE/TOspo8yPeWI/AAAAAAAAAZY/iS7pyLCl2S4/s320/a-p-abdullakutty-1.jpg" width="229" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_ck57JE801BE/TOsZIEMbk3I/AAAAAAAAAZU/K34M8EAxlM0/s1600/a-p-abdullakutty.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;മുന്‍ സുഹൃത്തും സഖാവുമായ എ പി അബ്ദുള്ളക്കുട്ടിയുടെ ആത്മകഥ വായിച്ചപ്പോഴാണ്&amp;nbsp; ആത്മപീഢയാല്‍ സമീപകാലത്ത് ഏറ്റവും പുളഞ്ഞു പോയത്. തന്നെ എല്ലാ പുണ്യത്തോടെയും ഏറ്റെടുക്കാന്‍ ഒരു പ്രസ്ഥാനം തയ്യാറാവുമ്പോഴെങ്കിലും ചെയ്തുപോയ പിഴവുകളെല്ലാം ഏറ്റുപറയാന്‍ ഇദ്ദേഹം ഔചിത്യം കാണിക്കുമെന്നു വിചാരിച്ചിരുന്നു. എന്നാല്‍ എല്ലാപിഴവിന്റെയും രാക്ഷസന്‍ കോട്ടയായ സി പി എമ്മും അവിടത്തെ നിഷ്കളങ്കനായ കുട്ടിയായ താനും എന്ന പൈങ്കിളി ദ്വന്ദം ഉളുപ്പില്ലാതെ വിളമ്പുന്നത് കണ്ടാണ്‌ നേരത്തെ സൂചിപ്പിച്ച (&lt;a href="http://premanmash.blogspot.com/2010_10_01_archive.html"&gt;ഇവിടെ&lt;/a&gt; ) കുറ്റബോധം ഇരട്ടിയായത്.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ മാത്രമല്ല, അനുഭവങ്ങളെ കീറിമുറിച്ചു പരതുമ്പോള്‍ പലപ്പോഴും രത്നമോതിരങ്ങളല്ല ലഭിക്കാറുള്ളത്. കുറ്റബോധത്തിന്റെ കട്ടപിടിച്ച ചോരപ്പാടുകള്‍ കാലങ്ങളോളം മനസ്സില്‍ കിടന്നു പഴകി ,കറുപ്പ് നിറത്തില്‍ ചിലപ്പോള്‍ ചിന്തയിലേക്ക് ഉയര്‍ന്നു വരുമ്പോള്‍ മിക്കപ്പോഴും സ്വയംപുച്ഛവും തന്നോട് തന്നെയുള്ള &amp;nbsp; അറപ്പും തോന്നിയിട്ടുണ്ട്. ഏറ്റവും നല്ല മനുഷ്യരുമായി ബന്ധമുള്ള കാലത്ത് തന്നെ അങ്ങേയറ്റം ഹീനമായ പ്രവൃത്തികള്‍ ചെയ്യാന്‍ എങ്ങിനെ കഴിഞ്ഞു എന്ന്&amp;nbsp; അതിശയത്തോടെ വിചാരപ്പെടാനല്ലാതെ ഇപ്പോള്‍ എന്ത് സാധിക്കും. പൊയ്ക്കാലുകെട്ടിത്തന്നു ചിലര്‍ നമ്മളെ  ഉയര്‍ത്തിപ്പിടിക്കുന്നത് ചില പ്രത്യേക  ലക്ഷ്യങ്ങള്‍ക്കാണെന്ന് ഇപ്പോള്‍ തിരിച്ചറിയാം. എന്നാല്‍ അന്ന് ലഹരി മരുന്ന് പോലെ അതിന്റെ മായികമായ ആകാശങ്ങളിലൂടെ ഒഴുകിനടക്കുമ്പോള്‍ അനുഭവിച്ചത് അഹന്ത, ആധിപത്യത്തിന്റെ സുഖം, വലിയവരുടെ അംഗീകാരം തുടങ്ങിയ അങ്ങേയറ്റം ചുരുങ്ങിയ ലോകത്തിലെ സന്തോഷങ്ങളായിരുന്നു. വലിയവരെന്നു അന്ന് വിചാരിച്ചിരുന്ന മനുഷ്യര്‍ എത്രമാത്രം ചെറിയവരാനെന്നു വെളിപ്പെട്ടപ്പോഴാണ് യഥാര്‍ത്ഥത്തില്‍ തല പാതാളത്തോളം താണു പോയത്. &lt;br /&gt;&lt;br /&gt;ഒരു സുഹൃത്തിനോട്, സഹാപാഠിയോടു ചെയ്ത അങ്ങേയറ്റം നീചമായ  പ്രവൃത്തിയുടെ കുറ്റബോധം പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍  നിന്ന് വരെ ഉള്‍വലിയാന്‍ നിമിത്തമായി. സൌഹൃദത്തെ എല്ലായ്പ്പോഴും രാഷ്ട്രീയ  ബന്ധങ്ങല്‍ക്കൊപ്പമോ ഉപരിയോ ആയി പരിഗണിച്ചിരുന്ന ഒരാളായിട്ടു കൂടി വളഞ്ഞു  പിടിച്ചുള്ള അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരു&lt;wbr&gt;&lt;/wbr&gt;ടെ  വാക്ക് ധോരണിയില്‍&amp;nbsp; മയങ്ങിയതിന്റെ ഫലം. അതിനു  മുന്‍കൈയെടുത്ത ചുക്കാന്‍ പിടിച്ച സഖാവാകട്ടെ ചവിട്ടിക്കയറിയ എല്ലാ  പടവുകളിലും കാറിത്തുപ്പി ക്കൊണ്ട് ഉന്നതങ്ങളില്‍ അധികാരത്തിന്റെ&amp;nbsp; വെള്ളി  വെളിച്ചത്തില്‍ ആരെയൊക്കെയോ കെട്ടിപ്പിടിച്ചു കൊണ്ട് വെളുക്കെ  ചിരിക്കുന്നു. തന്നെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തിയതിന്റെ ഒതുക്കിയതിന്റെ  ഈഗോയുടെ തീണ്ടാരിത്തുണികള്‍ ആത്മകഥാ രൂപത്തില്‍ എടുത്തു നിവര്‍ത്തുന്നു.  പുണ്യാളന്റെ രക്തം പറ്റിയ ഉടുപ്പുകള്‍ മാലോകര്‍&amp;nbsp; അഞ്ചാം  പതിപ്പിലായി ആഘോഷിക്കുന്നു.&lt;br /&gt;&lt;br /&gt;തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍  ഉണ്ടായിരുന്നത് കൊണ്ട് തൊട്ടടുത്ത വര്‍ഷം തലശ്ശേരി ഗവ. ട്രെയിനിംഗ്  കോളേജില്‍ എത്തിയപ്പോള്‍ യൂനിവേര്‍സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനം  സുഹൃത്തുക്കള്‍ എന്നെ ഏല്‍പ്പിക്കുകയായിരുന്നു. നേരത്തെ  തലശ്ശേരിയില്‍ ഉണ്ടായിരുന്നത് കൊണ്ടും അപ്പോള്‍ തലശ്ശേരി ക്രൈസ്റ്റ് കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടും ബി എഡ്ഡുകാരുടെ തലശ്ശേരിയുമായി ബന്ധപ്പെട്ട ദൈനംദിന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ , കൂടെ വയനാട്ടുകാരനായ ജോസ് , മുക്കുന്നിലെ പ്രകാശന്‍ എന്നിവര്‍ , എപ്പോഴും ഉണ്ടാകാറുണ്ട്. ജോസ് അപ്പോള്‍ അവിടുത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സമാരാധ്യനായ സുഹൃത്ത് ആയിരുന്നു. ജോസ് ആയിരുന്നു ഞങ്ങളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. എസ് എഫ് ഐ പ്രവര്‍ത്തകരായ ഞങ്ങള്‍ ഒഴിച്ചുള്ളവര്‍ ഒറ്റ പാനലിലാണ് മത്സരിക്കുന്നത്. ഞങ്ങളുടെ പാനല്‍ ക്ലീയറായി തോറ്റു. ഞാന്‍ മൂന്നു വോട്ടിന്. ജോസ് അഞ്ചു വോട്ടിന്. മറ്റുള്ളവര്‍ അതിലും ദയനീയമായി. എങ്കിലും ജയിച്ച&amp;nbsp;സുഹൃത്തുക്കളുമായി ഒരു പരിഭവവും ഉണ്ടായില്ല. ട്രെയിനിംഗ് കോളേജ് ആയതു കൊണ്ടുതന്നെ പല തരത്തിലുള്ള നിലപാടുകള്‍ ഉള്ളവരുണ്ടെങ്കിലും മറ്റു സംഘടനാ പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു. വൈകുന്നേരം 'കുയ്യാലി' ( ലോകത്തിലെ ഏറ്റവും കാല്പനികമായ കള്ള് ഷാപ്പ് കുയ്യാലിയിലാണ് എന്നാണു വരുംകാല നാരായണന്റെ അഭിപ്രായം )യിലേക്കുള്ള ആഹ്ലാദ പ്രകടനം ഒരുമിച്ചുതന്നെ. യു. യു. സി യായി ജയിച്ച പ്രിയസുഹൃത്തും നാട്ടുകാരനുമായ രാജീവ് തോമസ്‌ കുറച്ചു അധികമായപ്പോള്‍ കെട്ടിപ്പിടിച്ചു കരച്ചില്‍ തുടങ്ങി. &lt;br /&gt;"പ്രേമാ .. നീയാണെടാ ജയിക്കേണ്ടത്. ഞാന്‍ ഈ സ്ഥാനത്തിനു യോഗ്യനല്ലടാ.. "&lt;br /&gt;സമാനാവസ്ഥയിലായ  ഞാന്‍ താങ്ങിപ്പിടിച്ചു പറഞ്ഞു, &lt;br /&gt;"നീ അങ്ങിനെ പറയല്ലെടാ രാജീവേ ..നീ യോഗ്യനായത് കൊണ്ടല്ലേ നിന്നെ എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്തത്. ജയിച്ചത്‌ ആരായാലും നമുക്ക് ഈ യൂണിയന്‍ പ്രവര്‍ത്തനം ഗംഭീരമാക്കണം."&lt;br /&gt;ഹോസ്റ്റലില്‍ താമസിക്കുന്ന ഞങ്ങള്‍ തമ്മില്‍ അപ്പോഴേക്കും ആഴത്തിലുള്ള സൗഹൃദം വളര്‍ന്നിരുന്നു. സ്വതവേ നക്സലൈറ്റും അതില്‍ വിശേഷിച്ച് രാമചന്ദ്രന്‍ ഗ്രൂപ്പുമായ വരുംകാല നാരയാണന്‍ ആണ് പലതരത്തില്‍പ്പെടുന്ന സൌഹൃദങ്ങളുടെ നടുവിലെ മുഖ്യകണ്ണി. യൂണിയന്‍ പ്രവര്‍ത്തനം സാംസ്കാരികവേദി പോലെ നിത്യം പലതരത്തിലുള്ള പരിപാടികളാല്‍ എല്ലാവരും ചേര്‍ന്ന് സമ്പന്നമാക്കി. അപ്പോഴാണ്‌ കാലിക്കറ്റ് യൂനിവേര്‍സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്. സഖാവ് അബ്ദുള്ളക്കുട്ടി, എന്റെ ജൂനിയറായി പയ്യന്നൂര്‍ കോളേജില്‍ ഉണ്ടായിരുന്ന ഷംസു എന്നിവര്‍ ഒരു ദിവസം ഹോസ്റ്റലില്‍ എത്തി. അബ്ദുള്ളക്കുട്ടി അതിനു മുന്‍പ് തന്നെ എസ് എഫ് ഐ വഴി സുഹൃത്തായിരുന്നു. എട്ടു വര്‍ഷമായി എസ് എഫ് ഐ ആണ് കാലിക്കറ്റ് യൂനിവേര്‍സിറ്റി ഭരിക്കുന്നത്‌. ഇക്കൊല്ലം ഭരണം മിക്കവാറും കൈവിടും. അതാണ്‌ അവസ്ഥ. അങ്ങിനെയും യൂണിയന്‍ പിടിക്കണം. മറ്റെല്ലായിടത്തും സംഘടനാ സംവിധാനം കെ എസ് യു വിനും ശക്തമാണ്. ഇവിടത്തെ യു യു സി യുടെ അവസ്ഥയെന്താണ്. അതറിയാനാണ് അവര്‍ വന്നത്. രാജീവ്‌ കെ എസ് യു ക്കാരനാനെങ്കിലും അതിന്റെ പ്രത്യക്ഷത്തിലുള്ള പ്രവര്‍ത്തകനോന്നും ആയിരുന്നില്ല. "ഞാന്‍ ചിലപ്പോഴെ വോട്ടു ചെയ്യാന്‍ വരൂ." രാജീവ്‌ സഖാക്കളോട് പറഞ്ഞു. എന്നെയും കൂട്ടി അബ്ദുള്ള ക്കുട്ടി ടൌണിലോളം നടന്നു. "പ്രേമാ .. ഇവന്റെ വോട്ട് നമുക്ക് എങ്ങിനെയെങ്കിലും ചെയ്യണം. അതിനു എന്ത് മാര്‍ഗം വേണമെങ്കിലും നോക്കണം. ഈ ഒരു വോട്ടുണ്ടെങ്കില്‍ നമ്മള്‍ ജയിക്കും. ഒരു കാരണവശാലും അവന്‍ വോട്ട് ചെയ്യാന്‍ വരാന്‍ പാടില്ല..." "നീ കഴിക്കാറുണ്ടോ?" ഇടയില്‍ എന്നോട് ചോദ്യം. "വല്ലപ്പോഴും.." ഞാന്‍ അപമാനിതനായി തലതാഴ്ത്തി. "അല്ല.. ഞാന്‍ അങ്ങിനെ ചോദിച്ചതല്ല. ഉണ്ടെങ്കില്‍ എത്ര പാര്‍ട്ടി വേണമെങ്കിലും അവനുമൊന്നിച്ച്‌ നടത്തിക്കോ. എന്താ വേണ്ടതെന്നു വിചാരിച്ചാല്‍ വാങ്ങിക്കൊടുത്തെക്കണം. അവന്‍ എന്തായാലും വോട്ടു ചെയ്യാന്‍ വരരുത്." ആകെ ധര്‍മ്മസങ്കടത്തിലായ ഞാന്‍ ജോസുമായി സംസാരിച്ചു. ജോസു പറഞ്ഞു പാര്‍ട്ടിനടത്തലൊന്നും ശരിയല്ല. നേരിട്ട് പറയാം. പോകരുത് എന്ന്. ജോസ് അവനുമായി സംസാരിച്ചു. അപ്പോഴേക്കും പറ്റുമെങ്കില്‍ പോകും, ഇല്ലെങ്കില്‍ ഇല്ല എന്നുമാത്രം അവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴേക്കും നിരന്തരമുള്ള ഫോണ്‍ വിളിയാല്‍ ഇത് വലിയൊരു ബാധ്യതയായി. അപ്പോഴേക്കും രാജീവിന്റെ ആടിക്കളി കെ. എസ്. യു ക്കാര്‍&amp;nbsp; മണത്തു. അവനെക്കാണാനും വോട്ടു ചെയ്യിക്കാനും  അവരുടെ നേതാക്കന്മാരും വരവ് തുടങ്ങി. &lt;br /&gt;&lt;br /&gt;ഇലക്ഷന് തലേ ദിവസം എന്ത് ചെയ്യണമെന്നു അറിയാതെ ഞാനും ജോസും തല പുകഞ്ഞു. അന്നത്തെ തലശ്ശേരി ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ പ്രേമരാജന്‍ എന്ത് സഹായം വേണമെങ്കിലും വാഗ്ദാനം ചെയ്തു. ഉച്ചമുതല്‍ അബ്ദുള്ളക്കുട്ടി തലശ്ശേരിയില്‍ തന്നെ ക്യാമ്പ് ചെയ്തു. വേണമെങ്കില്‍ കടുത്ത വല്ല പരിപാടിയും ആലോചിക്കാം എന്നായി. ഒരു കാരണവശാലും അത്തരം ഒരു അഭ്യാസവും വേണ്ട എന്ന് ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞു.&amp;nbsp; ഭാഗ്യത്തിന് അത് ബി. എഡ്ഡിന്റെ പരീക്ഷ അടുത്ത സമയമായിരുന്നു. ഒരു പഠിപ്പിസ്റ്റായ രാജീവിനെ അക്കാര്യം പറഞ്ഞു കൊണ്ട് സ്ഥലത്തുനിന്നും മാറ്റാം എന്ന് തീരുമാനിച്ചു. അപ്പോഴേക്കും കെ. എസ്. യു ക്കാര്‍ മുന്തിയ ഒരടവെടുത്തു. രാജീവിന്റെ അടുത്ത കൂട്ടുകാരനും മാടായി കോളേജിലെ യു. യു. സി യുമായ ഒരു ഘടാഘടിയനെ അവര്‍ ഹോസ്റ്റലിലാക്കി. രാവിലെ കാറില്‍ തലശ്ശേരിയില്‍ നിന്നും രാജീവിനെയും കൂട്ടി കോഴിക്കോടെക്ക് പോകുകയാണ് അവനെ ഏല്‍പ്പിച്ച ഡ്യൂട്ടി. രാജീവനെ മറ്റൊരാള്‍ കാണുന്നത് പോലും അവന്റെ മുന്‍പില്‍ വെച്ച് എന്നായി. സംഭവം, നാളെ ഇവന്‍ വോട്ടു ചെയ്യാന്‍ പോയാല്‍ അടി നടക്കും എന്ന് ഉറപ്പാണ്. കാരണം ഈ വോട്ടു മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാവും. അതുവരെയായും ഇക്കാര്യം രാജീവിനോട് ഞാന്‍ നേരിട്ട് സംസാരിച്ചിരുന്നില്ല. ഇനി മറ്റു വഴികളില്ല. വട്ടം കറങ്ങുന്ന സുഹൃത്ത് ടോയിലറ്റില്‍ പോയതക്കത്തിനു ഞാന്‍ രാജീവനെ മാറ്റി നിര്‍ത്തി സംസാരിച്ചു. " നാളെ നീ വോട്ടു ചെയ്യാന്‍ പോകുകയാണെങ്കില്‍ അവിടെ ഗുരുതരമായ അടിനടക്കും. നേരത്തെ എസ് എഫ് ഐ&amp;nbsp; ക്കാര്‍ വന്നപ്പോള്‍ വോട്ടു ചെയ്യാന്‍ വരില്ല എന്ന് നീ പറഞ്ഞതല്ലേ. അതുകൊണ്ട് നീ എത്തുമ്പോഴേക്കും അവര്‍ ചിലപ്പോള്‍ നിന്റെ വോട്ട് ചെയ്തിരിക്കും. പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ കഴിയില്ല." പാവം രാജീവ്‌ ആകെ വിഷമത്തിലായി. പോയാല്‍ അടി നടക്കും. പോയില്ലെങ്കില്‍ കൂട്ടുകാരനോട് എന്ത് പറയും. "നമുക്ക് തല്‍ക്കാലം ഇവിടുന്നു മാറാം. പിന്നെ എന്താണെന്ന് വെച്ചാല്‍ ചെയ്യാം. ഇന്ന് രാത്രി കമ്പൈന്‍ സ്റ്റഡിക്കായി നമ്മള്‍ ഇവിടുന്നു മാറുന്നു എന്ന് വിചാരിച്ചാല്‍ മതി." എന്റെ സ്വരത്തില്‍ സൌഹൃദത്തിനപ്പുറത്തു മറ്റേതോ ഭാവം&amp;nbsp;കൂടി കലര്‍ന്നിരുന്നുവോ? രാജീവ് കൂടുതലൊന്നും ആലോചിച്ചില്ല. ഒരേ കട്ടിലില്‍ കിടന്ന കൂട്ടുകാരനറിയാതെ രാത്രി അവന്‍ എന്റെ കൂടെ ഇറങ്ങി വന്നു. ജോസും ഞാനും അവനെയും കൂട്ടി ഹോസ്റ്റലില്‍ നിന്ന്&amp;nbsp; പുറത്തിറങ്ങുമ്പോഴേക്കും, നേരത്തെതന്നെ ഹോസ്റ്റലിലിന് മുന്നിലൂടെ കറങ്ങിക്കൊണ്ടിരുന്ന കാറ് മുന്നിലെത്തുകയും അറിയാത്തത് പോലെ ഞങ്ങള്‍ ധര്‍മ്മടത്തെക്ക് ട്രിപ്പ് വിളിക്കുകയും ചെയ്തു. ധര്‍മ്മടത്തെ പി. എം. പ്രഭാകരന്‍ മാഷുടെ വീട്ടില്‍ ഞങ്ങള്‍ എത്തിച്ചേരുമെന്നു നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മറ്റൊരു നാടകത്തിന്റെ ഭാഗമായി ഒന്നും അറിയാത്ത മട്ടില്‍ പ്രഭാകരന്‍ മാഷ്‌ ധര്‍മ്മാ ടാക്കീസിലെക്കുള്ള വഴിയില്‍ കൂടി നടന്നു വന്നു. അന്ന് എന്തോ വിശേഷമുണ്ടായിരുന്നു. ന്യൂ ഇയറാണോ ഏപ്രില്‍ ഫൂള്‍ ആണോ എന്ന് ഇന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല. അതിന്റെ പേരിലാണ് നടത്തം.&lt;br /&gt;&lt;br /&gt;അപ്രതീക്ഷിതമായി കാണുന്ന നാടകത്തില്‍ ഞങ്ങള്‍ പ്രഭാകരന്‍ മാഷോട് അപേക്ഷിക്കുന്നു. രണ്ടു ദിവസം ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരിടം വേണം. മാഷ്‌ സന്തോഷത്തോടെ എന്റെ വീട്ടിന്റെ മുകള്‍ നിലയില്‍ താമസിക്കാമല്ലോ എന്ന് സൌമനസ്യം കാട്ടുന്നു. ഞങ്ങള്‍ മാഷിന്റെ പഴയ തറവാട്ടിലെ മുകളിലെ നിലയില്‍ 'പെട്ടെന്ന് തരപ്പെട്ട ' സൌകര്യത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. മച്ചിന്റെ മുകളിലെ മുറിയില്‍ ഞാനും ജോസും രാജീവനും മാത്രം. അടുത്ത കൂട്ടുകാരന്‍ നാളെ ഉണര്‍ന്നു നോക്കുമ്പോള്‍ തന്നെ കാണാത്തതോര്‍ത്തു രാജീവ്‌ വിഷമിക്കുമ്പോള്‍ അതെ കാരണം കൊണ്ട് തന്നെ ഞങ്ങള്‍ ഉള്ളാലെ സന്തോഷിച്ചു. മുറിയിലെ ചെറിയ ജനാലക്കപ്പുറം  കടലിന്റെ ഇരമ്പം. ധര്‍മ്മടം തുരുത്തും കടന്നു വരുന്ന തണുത്ത കാറ്റ്. പ്രഭാകരന്‍ മാഷ്‌ എന്നെ താഴത്തേക്ക്‌ വിളിച്ചപ്പോള്‍ ഷര്‍ട്ട്‌ പോലും ഇടാതെ ഞാന്‍ താഴേക്കിറങ്ങി. അവിടെ അപ്പോള്‍ സാക്ഷാല്‍ അബ്ദുള്ളക്കുട്ടി സഖാവ് ഹാജരുണ്ടായിരുന്നു. എന്നെ കണ്ടതും ഈ വീരോചിതമായ പ്രവൃത്തിയുടെ പേരില്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു. വാനോളം പുകഴ്ത്തി. വിജയ ലഹരിയുടെ അലകള്‍ അപ്പോഴേക്കും കവിളുകളില്‍ തുടിച്ചു തുടങ്ങിയിരുന്നു. ഉടന്‍ അടുത്ത ദൌത്യം എല്പിക്കപ്പെട്ടു. ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുന്ന രാജീവിന്റെ ചങ്ങാതിയുടെ ഐ. ഡി കാര്‍ഡും പൊക്കണം. അത് ഒരിക്കലും നടക്കില്ലെന്നു ഒഴിയാന്‍ നോക്കിയിട്ടും പറ്റിയില്ല. ഇല്ലെങ്കില്‍ പോട്ടെ ഒരു ശ്രമം നടത്തണമെന്നായി സഖാവിന്റെ നിര്‍ബന്ധം. ഷര്‍ട്ട്‌ മുകളിലെ മുറിയില്‍ അഴിച്ചുവേച്ചാണ് താഴെ ഇറങ്ങിയത്‌. അതെടുക്കാന്‍ മോളില്‍ പോയി താഴെ ഇറങ്ങുമ്പോള്‍ അവന്‍ അറിയില്ലേ? പിന്നെ എപ്പോഴെങ്കിലും അറിഞ്ഞാല്‍ .. ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ട്. ഒന്നും കേള്‍ക്കാന്‍ സത്യസന്ധന്‍ തയ്യാറായിരുന്നില്ല. മറ്റാരുടെയോ കുപ്പായവുമിട്ടു കാറില്‍ അടുത്ത ലക്ഷ്യത്തിനായി പുറപ്പെട്ടു. &lt;br /&gt;&lt;br /&gt;സമയം രണ്ടു മണി. കൂരിരുട്ടില്‍ പഴയ ഹോസ്റ്റല്‍ പ്രേതഭവനം പോലെ ഭീതി വിരിച്ചു നിന്നു. ഹോസ്റ്റലിന്റെ ഒന്നാം നിലയിലാണ് രാജീവിന്റെ മുറി. അവിടെയാണ് മറ്റേ നേതാവ് കിടന്നുറങ്ങുന്നത്. ഞാന്‍ കോണികയറി ഹാളിലേക്ക് കടക്കാനായി പതുക്കെ വാതിലില്‍ കൈവെച്ചു. അപ്പോഴേക്കും വാതില്‍ തനിയെ തുറന്നു വന്നു. അമ്പരന്ന എന്റെ മുന്നില്‍ പ്രതീഷ്. ഹോസ്റ്റലിലെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു പ്രതീഷ്. ആ സമയത്ത് പുറത്തു എന്നെക്കണ്ട് അവനും ഉള്ളില്‍ അവനെക്കാണ്ട് ഞാനും ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു. രാത്രിയില്‍ ഉറക്കമില്ലാതെ അശാന്തമായ മനസ്സുമായി നടക്കുന്ന പ്രതീഷ് നല്ല സഖാവുമാണ്. എന്താണ് സംഭവം എന്ന് അവനോടും പറഞ്ഞു. അവന്‍ 'ഇതാണോടാ നിന്റെയൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം' എന്ന് മുഖമടച്ചു സുയിപ്പാക്കി. എന്ത് തന്നെയായാലും ചെയ്തെ മതിയാവൂ എന്ന് പറഞ്ഞു ഞാന്‍ 'ഡ്യൂട്ടി'ക്കായി മുന്നേറി. രണ്ടു കട്ടിലുകളിലായി മൂന്നു പേര്‍ കിടപ്പുണ്ട്. ബേഗുകളും പുസ്തകങ്ങളും കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നു. ഇതില്‍ ഏതിലാണ് ഇവന്റെ ഐ ഡി കാര്‍ഡ്. പതുക്കെ ഒരൊന്നിലായി തിരയാന്‍ തുടങ്ങി. പെട്ടെന്ന് മേശപ്പുറത്തിരുന്ന ഒരു സൂട്ട്കേസ് കൈ തട്ടി താഴേക്ക്‌ വീണു. മുറിയിലെ മറ്റുള്ളവര്‍ എഴുന്നേറ്റു. എന്താണെന്ന് തിരക്കുന്നതിനിടയില്‍ ഞാന്‍ പുറത്തെത്തിയിരുന്നു. ആദ്യത്തെ മോഷണ ശ്രമം. ഉള്ളില്‍ സ്വയം പുച്ഛം കൊണ്ട് ഉരുകിക്കൊണ്ട് കാറില്‍ മടങ്ങി. &lt;br /&gt;&lt;br /&gt;രാവിലെ ഹോസ്റ്റലില്‍ രാജീവിനെക്കൂട്ടാനായി   കെ ഏസ് യു ക്കാര്‍ വണ്ടിയുമായി എത്തി. തലേ ദിവസം നടന്ന സംഭവങ്ങള്‍ അവര്‍ ഊഹിച്ചുകാണും. തിരയാവുന്നിടത്തോക്കെ അവര്‍ രാജീവിനെ തിരഞ്ഞു. ഹോസ്റ്റല്‍ അരിച്ചു പെറുക്കിയത്തിനു പുറമേ സെയ്താര്‍പള്ളിയില്‍ ഞാന്‍ ഇടയ്ക് താമാസിക്കാറുള്ള മുറിയിലും ഭീഷണിയുമായി കയറിയിറങ്ങി. &lt;br /&gt;&lt;br /&gt;ഞങ്ങള്‍ പ്രഭാകരന്‍ മാഷുടെ വീട്ടിലും ധര്‍മ്മടം ബീച്ചിലും ആയി വൈകുന്നേരം വരെ ചിലവഴിച്ചു. ഞങ്ങളെ എതിര്‍ക്കാന്‍ കഴിയാതെയും നാളെ കെ ഏസ് യു സുഹൃത്തുക്കളെ അഭിമുഖീകരിക്കേണ്ടത്  ഓര്‍ത്തും രാജീവ്‌ മുഖം താഴ്ത്തിത്തന്നെയിരുന്നു. താന്‍ അകപ്പെട്ട അപമാനകരമായ അവസ്ഥയില്‍ വൈകുന്നേരം വരെ ഞങ്ങളുടെ മുന്നില്‍ അവന്‍ ഉരുകിത്തീരുന്നതിനു മനസ്സാക്ഷിക്കുത്തോടെ ഞങ്ങള്‍ കാവല്‍ നിന്നു. വൈകുന്നേരം തിരിച്ചു ഞങ്ങളോടൊപ്പം ഹോസ്റ്റലില്‍ എത്തിയപ്പോള്‍ , അവനെ വിജയിപ്പിക്കാനായി ഏറ്റവും അധികം പണിയെടുത്ത, എല്ലാവരും 'താവു' എന്ന് വിളിക്കുന്ന വിജയകുമാര്‍ രാജീവിന്റെ കോളറില്‍ പിടിച്ചു "ഇതിലും ഭേദം നിനക്ക് തൂങ്ങിച്ചാവുന്നതല്ലേടാ.." എന്ന് ചോദിച്ച് അലറി. അപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ശാരീരികമായി ഞങ്ങളില്‍ ഏറ്റവും കരുത്തനായ രാജീവ്‌ മുഖം പൊത്തി ഏങ്ങലടിച്ചു കൊണ്ട് കരഞ്ഞു. ഹോസ്റ്റലിലെ മുഴുവന്‍ കുട്ടികളുടെയും വെറുപ്പ്‌ നിറഞ്ഞ കണ്ണിനു മുന്നിലൂടെ തലകുനിച്ചു കൊണ്ട് ഞാനും ജോസും മുറിയിലേക്ക് കയറി.&lt;br /&gt;&lt;br /&gt;പിന്നീടു സഖാവ് അബ്ദുള്ളക്കുട്ടി ലോകസഭയിലേക്ക് മത്സരിച്ചു. സംസ്ഥാനത്തിനകത്തെ എല്ലാ എസ് എഫ് ഐ പ്രവര്‍ത്തകരും കണ്ണൂരില്‍ എത്തി രാപ്പകലില്ലാതെ പണിയെടുത്തു. തൊട്ടടുത്തായിട്ടും ഒരിക്കല്‍ പോലും വിളിക്കാനോ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് പോകാനോ മനസ്സ് വന്നില്ല. രാജീവിനെ പിന്നീടും പലപ്പോഴും കണ്ടു. ഉള്ളില്‍ ഒട്ടും വെറുപ്പില്ലാതെ അവന്‍ നന്നായി പെരുമാറി. ആ സുഹൃത്തിന്റെ ഹൃദയ വിശാലതയുടെ പത്തിലൊന്നെങ്കിലും എനിക്ക് ഇല്ലല്ലോ എന്ന് സ്വയം നോക്കിക്കണ്ടു. എപ്പോള്‍ അബ്ദുള്ളക്കുട്ടി എന്ന് ഓര്‍ക്കുന്നുവോ അപ്പോഴെല്ലാം മുഖം പൊത്തിക്കരയുന്ന രാജീവിനെയും ഓര്‍ത്തു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-1889684730806338251?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/1889684730806338251/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/11/blog-post_23.html#comment-form' title='22 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/1889684730806338251'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/1889684730806338251'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/11/blog-post_23.html' title='ആത്മകഥയില്‍ ഇല്ലാത്തത്'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ck57JE801BE/TOspo8yPeWI/AAAAAAAAAZY/iS7pyLCl2S4/s72-c/a-p-abdullakutty-1.jpg' height='72' width='72'/><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-5813218120514667624</id><published>2010-11-15T14:29:00.005+05:30</published><updated>2010-11-15T16:57:23.527+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചലച്ചിത്രങ്ങള്‍  ക്ലാസ് മുറിയില്‍'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>രാത്രിയും മൂടല്‍മഞ്ഞും</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_ck57JE801BE/TOEYu9wZgwI/AAAAAAAAAYs/H-_PX3PrKiE/s1600/night.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_ck57JE801BE/TOEYu9wZgwI/AAAAAAAAAYs/H-_PX3PrKiE/s1600/night.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;span style="color: #660000; font-size: large;"&gt;ചലച്ചിത്രങ്ങള്‍&amp;nbsp; ക്ലാസ് മുറിയില്‍&amp;nbsp; &lt;/span&gt;&lt;b&gt;&lt;i&gt;&lt;span style="color: #cc0000;"&gt;&lt;br /&gt;&lt;/span&gt;&lt;/i&gt;&lt;/b&gt;&lt;b&gt;2. നൈറ്റ് ആന്‍ഡ്‌ ഫോഗ് &lt;/b&gt;&lt;br /&gt;&lt;br /&gt;&lt;blockquote&gt;&lt;b&gt;&lt;i&gt;&lt;span style="color: #cc0000;"&gt;"&amp;nbsp; ഹോളോകാസ്റ്റിന്റെ സമയത്ത് ദൈവം തീര്‍ച്ചയായും അവധിയിലായിരുന്നിരിക്കണം"  &lt;/span&gt;&lt;/i&gt;&lt;/b&gt;&lt;/blockquote&gt;&lt;br /&gt;&lt;div style="margin-left: 240px;"&gt;ആസ്ത്രിയന്‍ ഹോളോകാസ്റ്റ് സര്‍വൈവര്‍ സിമോണ്‍ വീസെന്താല്‍   &lt;br /&gt;&lt;br /&gt;&lt;/div&gt;ലോക മനസ്സാക്ഷിയുടെ മായ്ക്കാന്‍ കഴിയാത്ത വ്രണമാണ് ഹോളോകാസ്റ്റ്. നാസി കൊണ്സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഞെരിഞ്ഞമര്‍ന്ന നിലവിളികള്‍ , അന്തമില്ലാത്ത പീഡനങ്ങള്‍ , പിടഞ്ഞു വീണ ജീവനുകള്‍ .. ഇനി ഒരിക്കലും തിരിച്ചു വരരുതേ എന്ന് ലോകം ഒന്നടങ്കം ആഗ്രഹിക്കുന്ന ഒന്ന് . അത് കൊണ്ട് തന്നെ കലാകാരന്മാരെ ഏറെ ആലോസരപ്പെടുത്തിയിട്ടുള്ളതും അവര്‍ ഏറ്റവും കൂടുതല്‍ ആവിഷ്കാരം നടത്തിയിട്ടുല്ലതുമായ വിഷയവും ഇരുപതാം നൂറ്റാണ്ടിലും&amp;nbsp; തുടര്‍ന്നും ഇത് തന്നെയാണ്. 'ഹോളോകാസ്റ്റിനുശേഷം കവിതയെഴുതുക എന്നത് പ്രാകൃതമാണ് ' എന്ന തിയഡോര്‍ അഡോണയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തിലല്ല കലാലോകം ചെവിക്കൊണ്ടത്. നോവലുകളായും, കവിതകളായും, കഥകളായും പുറത്തു വന്നിട്ടുള്ള സാഹിത്യകൃതികള്‍ , ചിത്രങ്ങള്‍ ‍, ചലച്ചിത്രങ്ങള്‍ .. എണ്ണിയാല്‍ ഒടുങ്ങാത്തതാണ് ഇവയുടെ അളവ്. ആസ്വാദകരെ ഞെട്ടിച്ചു കൊണ്ട് യുദ്ധവെറിയുടെ ഭീഭത്സമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി സൃഷ്ടിച്ച ഡോക്യുമെന്‍ററികള്‍ , കണ്ണീരിന്റെ ആഴങ്ങളിലേക്ക് തള്ളിയിട്ട കഥാചിത്രങ്ങള്‍ എന്നിങ്ങനെ&amp;nbsp; ഹോളോകാസ്റ്റിന്റെ വൈകാരികാനുഭവം ഹൃദയസ്പര്‍ശിയായി അനുഭവിപ്പിക്കാന്‍ അതില്‍ മുന്നില്‍ നിന്ന കലയാണ്‌ ചലച്ചിത്രം. അലന്‍ റെനെയുടെ 'നൈറ്റ് ആന്‍ഡ്‌ ഫോഗ് ', ക്ലോഡ് ലാന്‍സ് മാന്റെ 'സോഹ് 'എന്നിവ ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ള ഡോക്യുമെന്‍ററികളില്‍ എക്കാലത്തെയും മികച്ച സൃഷ്ടികളാണ്. പോളാന്‍സ്കിയുടെ 'ദ പിയാനിസ്റ്റ്‌', റോബര്‍ട്ടോ ബെനീഞ്ഞിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ', ജോസഫ് സര്‍ജന്റിന്റെ&amp;nbsp; 'ഔട്ട്‌ ഓഫ് ആഷസ്', സ്പില്‍ ബര്‍ഗിന്റെ 'ഷിന്റ് ലേര്‍സ് ലിസ്റ്റ് ', മാര്‍ഗരീത്ത വോണ്‍ ട്രോട്ടയുടെ 'റോസന്‍ട്രാസ് ',എഡ് വേര്‍ഡ് സ്വിക്കിന്റെ 'ഡെഫിയന്‍സ് ', അലന്‍ ജെ പെക്കുലയുടെ ' സോഫീസ് ചോയിസ് ', മാര്‍ക്ക് ഹെര്‍മാന്റെ ' ദ ബോയ്‌ ഇന്‍ ദ സ്ട്രിപ്ഡ് പൈജാമ' എന്നിവ എടുത്തു പറയേണ്ട ഫീച്ചര്‍ സിനിമകളാണ്. ഏതൊരു പ്രിന്റ്‌ ടെക്സ്റ്റ്‌നെക്കാളും നമ്മുടെ ഹൃദയത്തെ ചലിപ്പിക്കാനും യുദ്ധത്തിന്റെ ഫാസിസത്തിന്റെ ക്രൌര്യം അനുഭവവേദ്യമാക്കാനും ഈ ചലച്ചിത്രങ്ങള്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ നല്ല ക്ലാസ് മുറികള്‍ക്ക് ഇവയില്‍ പലതും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്.&lt;br /&gt;&lt;br /&gt;1955 ലാണ് അലന്‍ റെനെയുടെ നൈറ്റ് ആന്‍ഡ്‌ ഫോഗ് പുറത്തിറങ്ങുന്നത് . ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും 'പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. 'കാവ്യാത്മകമായ മുഖപ്രസംഗം' എന്നും ഈ ചിത്രത്തെ വിളിച്ചവരുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂടിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളെയാണ് ഇതിലെ ഇരുണ്ട ചിത്രങ്ങല്‍ക്കൊണ്ട് റെനെ ഇളക്കി മറിക്കുന്നത്‌. ചലച്ചിത്ര ഭാഷയ്ക്ക് അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടെജുകളുടെയും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും ചേരുവയാണ് വര്‍ത്തമാനത്തെയും ഭൂതത്തെയും വിളക്കിചേര്‍ക്കാന്‍ റെനെ പ്രയോജനപ്പെടുത്തിയത്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ നിര്‍മ്മാണത്തില്‍ തുടങ്ങി അവ മരണത്തിന്റെ ഫാക്ടറികള്‍ ആകുന്നതു വരെയുള്ള വളര്‍ച്ച പടിപടിയായി വിവരിക്കപ്പെടുമ്പോള്‍ , മനുഷ്യന് സാധ്യമാകുന്ന ക്രൂരതകളുടെ വിഷപ്പാടുകള്‍ കണ്ടു നടുങ്ങാതിരിക്കാന്‍ മനസ്സുള്ളവര്‍ക്ക് കഴിയില്ല. ഒരു തരത്തിലും സംഗ്രഹിക്കാന്‍ കഴിയാത്ത നിസ്സഹായതയുടെ മിടിപ്പുകളാണ് നൈറ്റ് ആന്‍ഡ്‌ ഫോഗിന്റെ അവസാന ദൃശ്യം വരെ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക. ഇത്തരമൊരു ചിത്രം നിര്‍മ്മിക്കുന്നതിന് താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ റെനെ ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നുണ്ട്. ഓഷ് വിറ്റ്സിലെ തടങ്കല്‍ പാളയങ്ങളില്‍ ചിത്രീകരിക്കുന്നതിനുള്ള അനുവാദം നിരന്തരം നിരസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്ര നിര്‍മ്മാണ സഭയുടെ പ്രത്യേകമായ ഉത്തരവുണ്ടായിട്ടും വളരെക്കുറച്ചു സമയം മാത്രമാണ് ചിത്രീകരണത്തിനു അനുവദിച്ചത്. ചിത്രത്തിന്റെ പലഭാഗങ്ങളും മുറിച്ചുമാറ്റുന്നതിനു ഭരണാധികാരികളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. എങ്കിലും ലോകമനസ്സാക്ഷിയെ ഉണര്‍ത്താന്‍ ഇത്തരമൊരു ചിത്രം കൂടിയേ കഴിയൂ എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു. ചരിത്രത്തോട് റെനെക്കുള്ള&amp;nbsp; അഗാധമായ താത്പര്യത്തിന്റെ പ്രതിഫലനം തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയും സാക്ഷ്യപ്പെടുത്തുന്നത്, 'ഹിരോഷിമാ മോണ്‍ അമാര്‍ '. നാസി തടങ്കല്‍പാളയത്തില്‍ നിന്നും രക്ഷപ്പെട്ട കവിയും നോവലിസ്റ്റുമായ ജീന്‍ കേറോള്‍ ആണ്&amp;nbsp; നൈറ്റ് ആന്‍ഡ്‌ ഫോഗിന്റെ രചന നിര്‍വഹിച്ചത്. ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരു തടവുകാരനാണ് ചിത്രത്തിന്റെ നരേഷന്‍ നിര്‍വഹിച്ച മൈക്കല്‍ ബൌക്കറ്റ്.&lt;br /&gt;&lt;br /&gt;സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തുനിന്നും മുള്ള് വേലികളുടെ അതിരുകളിലേക്ക് താണു വരുന്ന ക്യാമറ, ആദ്യം കാണിച്ചു തരുന്നത് ഒരു ടൂറിസ്റ്റ് കേന്ദ്രം പോലെ മനോഹരമായ പ്രദേശത്തെയാണ്. ഒരു പോസ്റ്റ്‌ കാര്‍ഡില്‍ കാണുന്നത് പോലെ ആകര്‍ഷകമായ ആ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ഇപ്പോള്‍ സഞ്ചാരികള്‍ തിരക്ക് കൂട്ടാറുണ്ടെന്നു നരേറ്റര്‍ പറയുന്നുമുണ്ട്. എന്നാല്‍ അത് എന്താണെന്നും എന്തിനാണ് അത് പണിതതെന്നും മെല്ലെ വിശദമാക്കിത്തരുമ്പോള്‍ നാം അമ്പരക്കുന്നത്, താന്‍ നേടിയ അറിവും അനുഭവവും മനുഷ്യക്കുരുതിക്ക് സമര്‍ത്ഥമായി പ്രയോജനപ്പെടുത്താന്‍ കൂട്ടുനിന്ന എഞ്ചിനീയര്‍മാരെയും ആര്‍ക്കിടെക്റ്റുകളെയും ഓര്‍ത്തിട്ടുകൂടിയാണ്. ഒരു സ്റ്റേഡിയമോ ഹോട്ടലോ പണിയുന്നത് പോലെ സാധാരണമായിരുന്നു അവയുടെ നിര്‍മ്മാണം. മനോഹരവും വിദഗ്ധവും ആയ അതിന്റെ ഗേറ്റിനെ ക്കുറിച്ച് അവ ഒരിക്കല്‍ മാത്രം പ്രവേശിക്കാന്‍ കഴിയുന്നവയാണ് എന്ന നരേറ്റരുടെ വാക്കുകളുടെ അര്‍ത്ഥം പിന്നീടാണ് വെളിവാകുന്നത്. പരന്നു കിടക്കുന്ന മനോഹരമായ നൂറുകണക്കിന് കെട്ടിടങ്ങള്‍ ..&amp;nbsp; അവയുടെ വിവിധ കോണുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ചുതരുമ്പോള്‍ റെനെ കൂട്ടിച്ചേര്‍ക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരപരാധികളായ ജൂതന്മാര്‍ അറിഞ്ഞിരുന്നില്ല, ഭാവിയില്‍ അവര്‍ക്ക് കഴിയേണ്ട നരകപീഡനശാലകള്‍ ഇങ്ങു ദൂരെ ഒരുങ്ങുന്നുണ്ടെന്ന്. &lt;br /&gt;ഹിറ്റ് ലര്‍ ആധിപത്യം സ്ഥാപിച്ച പ്രദേശങ്ങളില്‍ നിന്ന് ജൂതര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. പട്ടാളക്കാര്‍ക്കൊപ്പം പോകുമ്പോള്‍ അവര്‍ വിചാരിക്കുന്നു, 'എന്തോ തെറ്റ് പിണഞ്ഞത് കൊണ്ടോ സംശയം തോന്നിയത് കൊണ്ടോ ആണ് തങ്ങളെ പിടികൂടിയിരിക്കുന്നത്. അത് വ്യക്തമായാല്‍ ഉടന്‍ തങ്ങളെ വിട്ടയക്കും.' എന്നാല്‍ തങ്ങളെ കാത്തിരിക്കുന്ന ഭയാനകമായ പീഡനങ്ങളുടെ കറുപ്പും ശ്വാസംമുട്ടലും അവര്‍ തിരിച്ചറിഞ്ഞത്, കോണ്‍സണ്‍ട്രേഷന്‍&amp;nbsp; ക്യാമ്പുകളിലേക്ക് അവരെ കയറ്റിയയച്ച തീവണ്ടി ബോഗികളില്‍ നിന്നാണ്. രാത്രിയും പകലുമില്ലാത്ത, കൊട്ടിയടച്ച ഗുഡ്സ് വാഗണിന്റെ ഇരുട്ടില്‍ വിശപ്പും ദാഹവും ശ്വാസംമുട്ടും ഭ്രാന്തുമായി അവര്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. രാത്രിയും മൂടല്‍മഞ്ഞും കട്ടപിടിച്ച ഏതോ സമയത്ത് അവരുടെ തീവണ്ടി ഓള്‍ഷിവിറ്റ്സ് അടക്കമുള്ള ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്നു. &lt;br /&gt;&lt;br /&gt;ഇറ്റു സൂപ്പുമാത്രം കഴിച്ച്, കഠിനാധ്വാനത്തിന് നിര്‍ബന്ധിക്കപ്പെട്ട്, ട്രേ പോലെ അടുക്കിയ തട്ടുകളില്‍ തിങ്ങിപ്പാര്‍ത്ത് സമൂഹത്തില്‍ അതുവരെ നല്ല നിലയില്‍ കഴിഞ്ഞിരുന്ന മനുഷ്യര്‍ , ഒരു പ്രത്യേക വംശത്തില്‍ ജനിച്ചു എന്നത് കൊണ്ട് മാത്രം അവസാനവും തടസ്സമില്ലാത്തതുമായ ഭയത്തിന്റെ തടവറയില്‍ നരകിക്കുകയായി. ഇപ്പുറത്തു 'കപു' അടക്കമുള്ള നാസി സൈനികോദ്യോഗസ്ഥര്‍ ഓര്‍ക്കസ്ട്രയും മൃഗശാലയും വേശ്യാലയവും കെട്ടിപ്പൊക്കി ആസക്തികളില്‍ മുഴുകി. ഈ രണ്ടു ചിത്രങ്ങളും ചേര്‍ത്തു വെക്കുമ്പോള്‍ റെനെ തൊടുന്നത് അധികാരത്തിന്റെ എക്കാലത്തെയും വിഭജനങ്ങള്‍ ആണ്. ഇവിടെ അദ്ദേഹം നമ്മളെ ഒരു ആശുപത്രിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നുണ്ട്. പുറമേ നിന്ന് കാണുമ്പോള്‍ ശരിയായ ആതുരാലയം. എന്നാല്‍ അകത്തോ? മരുന്നായി വിശ്വാസം മാത്രം ; പേപ്പറുകളാണ് വസ്ത്രങ്ങള്‍ . വിശപ്പുപോലും അടക്കാന്‍ കഴിയാതെ രോഗികള്‍ സ്വന്തം കമ്പളിപ്പുതപ്പ് ഭക്ഷിക്കുന്നു.ഗിനിപ്പന്നികളായി കണ്ടുകൊണ്ടു മരുന്ന് കമ്പനികള്‍ ഇവരില്‍ മാരകമായ രാസവസ്തുക്കള്‍ പരീക്ഷണം നടത്തുന്നു.&lt;br /&gt;&lt;br /&gt;ക്യാമ്പുകളില്‍ ആളുകള്‍ കൂടിയപ്പോള്‍ എളുപ്പത്തില്‍ അവരെ കോന്നൊടുക്കുന്നതിനായാണ് ഗ്യാസ് ചേമ്പറുകള്‍ തീര്‍ത്തത്. അതിന്റെ ഉള്ളറകളിലെ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയതും പ്രഗത്ഭരായ എന്‍ജിനീയര്‍മാര്‍ തന്നെയായിരുന്നു! വിഷവാതകമേറ്റ് പ്രാണനായി പിടയുന്ന മനുഷ്യര്‍ കൈവിരല്‍ കൊണ്ട് മാന്തിപ്പോളിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ , ചുമരുകള്‍ ഇവിടെക്കെല്ലാം റെനെയുടെ ക്യാമറ നീണ്ടു ചെല്ലുന്നുണ്ട്. ഇവിടെ എത്തുമ്പോള്‍ പിടഞ്ഞു വീണ ആ മനുഷ്യര്‍ക്കൊപ്പം നമുക്കും ശ്വാസം മുട്ടും. കൊല്ലപ്പെട്ട തടവുകാരുടെ കണ്ണടകള്‍ , ഷേവിംഗ് ബ്രഷുകള്‍ ,ചെരുപ്പുകള്‍ , സ്ത്രീകളുടെ തലമുടി ... ഇവയുടെ കുന്നുകള്‍ കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചു കിടക്കുന്നു. ഈ ദൃശ്യങ്ങള്‍ക്ക് അകമ്പടിയായി റെനെ ഉപയോഗിക്കുന്ന സംഗീതം ഹൃദയദ്രവീകരണക്ഷമമാണ്. തലമുടി ഉപയോഗിച്ചുകൊണ്ട് പുതപ്പുകള്‍ , മനുഷ്യന്റെ കൊഴുപ്പില്‍ നിന്ന് ..( ഇവിടെ വാക്കുകള്‍ കിട്ടാതെ പിടഞ്ഞു നരേറ്റര്‍ പോലും ഒരു നിമിഷം നിശ്ശബ്ദനാകുന്നു.) .. സോപ്പുകള്‍ .അറുത്തുമാറ്റപ്പെട്ട ശിരസ്സുകള്‍ ഒരു കൊട്ടയില്‍ അടുക്കി വെച്ചിരിക്കുന്നു... തൊട്ടടുത്ത് ശിരസ്സ് പിഴുതെടുക്കപ്പെട്ട ഉടലുകള്‍ ... വരിവരിയായി നില്‍ക്കുന്ന പട്ടിണിക്കോലങ്ങള്‍ ... ദഹിപ്പിക്കാന്‍ വിറകില്ലാതെ കൂട്ടിയിട്ട പാതിവെന്ത ശവക്കൂനകള്‍ ..റെനെ ഈ ഭാഗത്ത് കാട്ടുന്ന ഏതാനും ദൃശ്യങ്ങള്‍ മതി ഹിറ്റ്‌ലറുടെ കൊടും പാതകങ്ങളുടെയും നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന ഉള്ളുലയ്ക്കുന്ന ക്രൂരതകളുടെയും നേര്‍ചിത്രം ലഭിക്കാന്‍ . യുദ്ധത്തില്‍ ഹിറ്റ്‌ലര്‍ ജയിച്ചിരുന്നെങ്കില്‍ ജര്‍മ്മനിയുടെ സമ്പത്തിന്റെ പ്രധാന സ്രോതസ് ഈ ഇരുട്ടറകളായേനെ എന്ന് റെനെ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;സഖ്യകക്ഷികള്‍ ക്യാമ്പുകളില്‍ കടന്നതിനു ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ക്യാമറയിലൂടെ മനുഷ്യന്‍ കണ്ട ഏറ്റവും ഭയാനകമായ രംഗങ്ങള്‍ ആയിരിക്കും. പട്ടിണി കിടന്നു മരിച്ച പതിനായിരങ്ങളുടെ ശരീരങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വലിയ കുഴികളിലേക്ക് നീക്കുന്നു. ജീവന്‍ ബാക്കിയുള്ളവര്‍ മരിച്ചവരുടെ തലയോട്ടികള്‍ അടുക്കിവെക്കുന്നു. ഈ ദൃശ്യങ്ങള്‍ രക്ഷപ്പെട്ട അന്തേവാസികള്‍ കമ്പിവേലിയിലൂടെ നോക്കി നില്‍ക്കുന്നു." ഇവര്‍ സ്വതന്ത്രരായോ? സാധാരണ ജീവിതം ഇനി ഇവരെ തിരിച്ചറിയുമോ? എന്ന ആശ്ചര്യം റെനെ മറച്ചു വെക്കുന്നില്ല. ഇരുപത്താറു രാജ്യങ്ങളിലെ ഒന്‍പതു മില്ല്യന്‍ നിരപരാധികളാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പൊലിഞ്ഞത് എന്നോര്‍ക്കണം.&lt;br /&gt;&amp;nbsp; &lt;br /&gt;ന്യൂറന്ബര്‍ഗിലെ അന്താരാഷ്‌ട്ര യുദ്ധവിചാരണക്കോടതിയില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ ചുമതലക്കാരനായ കപുവും ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞു, ' ഇതിനു ഞാന്‍ ഉത്തരവാദിയല്ല' ..' ഞാന്‍ ഉത്തരവാദിയല്ല '.. ഈ ദൃശ്യത്തിനൊപ്പം റെനെ കട്ട് ചെയ്തു ചേര്‍ക്കുന്നത് കൂമ്പാരം കൂട്ടിയ നഗ്നമായ ശവശരീരങ്ങള്‍ ആണ്. എന്നിട്ട് അദ്ദേഹം ചോദിക്കുന്നു 'എങ്കില്‍ ആരാണ് ഉത്തരവാദി?' &lt;br /&gt;&lt;br /&gt;തനിക്കു ലഭിച്ച ആര്‍ക്കേവ്‌ ദൃശ്യങ്ങളെ കേവലമായി ചെര്‍ത്തുവെച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയല്ല 'നൈറ്റ് ആന്‍ഡ്‌ ഫോഗ് .'&amp;nbsp; മനുഷ്യമനസ്സാക്ഷിക്കു നേരെത്തൊടുക്കുന്ന കനമുള്ള ചില ചോദ്യങ്ങള്‍ , ചരിത്രത്തെക്കുറിച്ചുള്ള ദാര്‍ശനികമായ ഉള്‍ക്കാഴ്ചകള്‍ ഇവയാണ് ഈ സിനിമയെ ഹോളോകാസ്റ്റിനെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട നൂറുകണക്കിന് ഡോക്യുമെന്ററികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. യഥാര്‍ത്തത്തില്‍ നമ്മുടെ പായല്‍ മൂടിയ ഓര്‍മ്മകളെ ക്രൂരദൃശ്യങ്ങളിലൂടെ കുത്തി മുരിവേല്പിക്കുന്നത്&amp;nbsp; കാലികമായ ചില മുന്നറിയിപ്പുകള്‍ നല്‍കാന്‍ കൂടിയാണ്. അവിടെയുള്ള പൊളിഞ്ഞു വീണ കാവല്പുരകളില്‍ ഇരുന്നു ആരോ മുന്നറിയിപ്പ് നല്‍കുന്നതായി അദ്ദേഹത്തിനു തോന്നുന്നു. അത് വരാനിരിക്കുന്ന എകാധിപതികളെ ചെറുത്തു നില്‍ക്കേണ്ടതിനെക്കുറിച്ചാവാം. അതുകൊണ്ട് തന്നെയാണ് റെനെ ഈ ചിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നത്, 'യുദ്ധം ഉറക്കം തൂങ്ങുന്നതെയുള്ളൂ.. നമ്മളില്‍ ചാടി വീഴാന്‍ അവസരം പാര്‍ത്തുകൊണ്ട് അപ്പോഴും അത് ഒരു കണ്ണ്&amp;nbsp; തുറന്നു തന്നെ വച്ചിരിക്കുന്നു'.&lt;br /&gt;&lt;br /&gt;&lt;blockquote style="color: #f1c232;"&gt;&lt;span style="background-color: #f1c232; color: black;"&gt;യുദ്ധം, ഫാസിസം, ഏകാധിപത്യം എന്നിവ ഭാഷാ- സാമൂഹ്യശാസ്ത്ര ക്ലാസ് മുറികളില്‍ ആവര്‍ത്തിച്ചു വരുന്ന പ്രമേയമാണ്. യുദ്ധം മനുഷ്യരാശിക്ക് വരുത്തി വെക്കുന്ന വമ്പിച്ച നഷ്ടങ്ങള്‍ , കേവലമായ സ്ഥിതിവിവരം എന്നതിലുപരി വൈകാരികമായി കുട്ടികള്‍ അനുഭവിക്കേണ്ടതുണ്ട്. ലോകസാഹിത്യത്തില്‍ യുദ്ധത്തിന്റെ, വിഭജനത്തിന്റെ, കലാപങ്ങളുടെ രക്തം പുരണ്ട അദ്ധ്യായങ്ങള്‍ എത്രയോ ഉണ്ട്. ( പന്ത്രണ്ടാം ക്ലാസിലെ മലയാളം ടെക്സ്റ്റിലെ ലൂയി പിരാന്തല്ലോയുടെ 'യുദ്ധം' എന്നാ കഥ നോക്കുക ). മലയാളത്തില്‍ എഴുത്തച്ഛന്റെ ഗാന്ധാരീ വിലാപം ( ശ്രീമഹാഭാരതം ) മുതല്‍ മാരാരുടെ യുദ്ധത്തിന്റെ പരിണാമവും അര്‍ജുന വിഷാദയോഗവും ( ഭാരതപര്യടനത്തിലെ ഉപന്യാസങ്ങള്‍ ) തകഴിയുടെ പട്ടാളക്കാരനും, ബഷീറിന്റെ ഭൂമിയുടെ ചോരയും ( ശബ്ദങ്ങള്‍ ) ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇവയില്‍ ചിലതിന്റെ പാരായണവും പൊതുവായ ചര്‍ച്ചയും നടന്നതിനു ശേഷം യുദ്ധരംഗങ്ങളില്‍ നിന്ന് &lt;/span&gt;&lt;span style="background-color: #f1c232; color: black;"&gt;എ&lt;/span&gt;&lt;span style="background-color: #f1c232; color: black;"&gt;ടുത്ത ലോകപ്രശസ്തമായ ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശിപ്പിക്കാം. അവരില്‍ അതുണ്ടാക്കിയ വികാരങ്ങള്‍ പങ്കുവെക്കട്ടെ. ചിലതിന്റെ ലിങ്കുകള്‍ &lt;a href="http://www.google.co.in/images?q=war+photographs&amp;amp;oe=utf-8&amp;amp;rls=org.mozilla:en-US:official&amp;amp;client=firefox-a&amp;amp;um=1&amp;amp;ie=UTF-8&amp;amp;source=og&amp;amp;sa=N&amp;amp;hl=en&amp;amp;tab=wi&amp;amp;biw=842&amp;amp;bih=353"&gt;ഇവിടെ&lt;/a&gt; കിട്ടും. &lt;/span&gt;&lt;/blockquote&gt;&lt;br /&gt;&lt;blockquote style="color: #f1c232;"&gt;&lt;span style="background-color: #f1c232; color: black;"&gt;തുടര്‍ന്ന് നൈറ്റ് ആന്‍ഡ്‌ ഫോഗിനെ ക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കിയതിനു ശേഷം ചലച്ചിത്രം പ്രദര്‍ശിപ്പിക്കാവുന്നതാണ്.&lt;/span&gt;&lt;/blockquote&gt;&lt;ul&gt;&lt;li&gt;ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം ചിത്രം അവരിലുണ്ടാക്കിയ വൈകാരികാനുഭാവത്തെ കുറിച്ച് കുട്ടികള്‍ സംസാരിക്കട്ടെ. സ്പര്‍ശിച്ച രംഗങ്ങള്‍ , വിവരണങ്ങള്‍ എന്നിവ വിശദമാക്കട്ടെ. &lt;/li&gt;&lt;/ul&gt;&lt;ul&gt;&lt;li&gt; സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയെക്കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കട്ടെ.&lt;/li&gt;&lt;/ul&gt;&lt;ul&gt;&lt;li&gt; യുദ്ധം ഉറക്കം തൂങ്ങുന്നതെയുള്ളൂ.. അപ്പോഴും അത് ഒരു കണ്ണ്&amp;nbsp; തുറന്നു തന്നെ വച്ചിരിക്കുന്നു'. എന്ന റെനെയുടെ ഉത്കണ്ടയുടെ അര്‍ത്ഥതലങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം വംശഹത്യകള്‍ പിന്നീട് നടന്നിട്ടുണ്ടോ? &lt;/li&gt;&lt;/ul&gt;&lt;ul&gt;&lt;li&gt;വ്യക്തി&lt;span id="6_TRN_50"&gt;കളെക്കാളും  &lt;/span&gt;   വ്യത്യസ്ത ഗ്രൂപ്പുകളെക്കാളും മനുഷ്യന് വേദനകളും നഷ്ടങ്ങളും വരുത്തുന്നത് രാഷ്ട്രങ്ങള്‍ ആണ്. ഈ കാഴ്ചപ്പാട്   ശരിയോ?&lt;/li&gt;&lt;/ul&gt;&lt;ul&gt;&lt;li&gt; എങ്ങിനെയാണ് ഇത്തരം വംശഹത്യകള്‍  സംഭവിക്കുന്നത്‌? രാഷ്ട്രം എങ്ങിനെ ജനാഭിപ്രായങ്ങളെ സ്വാധീനിക്കുന്നു? &lt;/li&gt;&lt;/ul&gt;&lt;blockquote&gt;തുടങ്ങിയ ചര്‍ച്ചകളും ഉയര്‍ന്ന ക്ലാസുകളില്‍ ഉയര്‍ത്തിക്കൊണ്ടു വരാവുന്നതാണ്.&lt;/blockquote&gt;&lt;br /&gt;നൈറ്റ് ആന്‍ഡ്‌ ഫോഗ് യു ട്യൂബില്‍ ലഭ്യമാണ്. ടോറന്റായി ലഭിക്കാന്‍ &lt;a href="http://thepiratebay.org/torrent/3543707/Nuit_et_Brouillard_-_Night_And_Fog"&gt;ഇവിടെയുള്ള&lt;/a&gt; 'ഡൌണ്‍ലോഡ് ദിസ് ടോറന്റ് ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-5813218120514667624?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/5813218120514667624/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/11/blog-post_15.html#comment-form' title='13 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/5813218120514667624'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/5813218120514667624'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/11/blog-post_15.html' title='രാത്രിയും മൂടല്‍മഞ്ഞും'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ck57JE801BE/TOEYu9wZgwI/AAAAAAAAAYs/H-_PX3PrKiE/s72-c/night.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-785126083728573458</id><published>2010-11-02T21:13:00.005+05:30</published><updated>2010-11-02T21:47:27.000+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം ചലച്ചിത്രങ്ങള്‍ ക്ലാസ് മുറിയില്‍'/><title type='text'>സിനിമാ ടിക്കറ്റ്</title><content type='html'>&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;img border="0" height="121" src="http://3.bp.blogspot.com/_ck57JE801BE/TM4Eolc4JGI/AAAAAAAAAYk/_FYxdbFjBXo/s200/the-cinema-ticket.jpg.jpg" style="margin-left: auto; margin-right: auto;" width="200" /&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;'ദ സിനിമാ ടിക്കറ്റ് ' &lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_ck57JE801BE/TM4Eolc4JGI/AAAAAAAAAYk/_FYxdbFjBXo/s1600/the-cinema-ticket.jpg.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;/a&gt;&lt;/div&gt;&lt;span style="color: #660000; font-size: large;"&gt;ചലച്ചിത്രങ്ങള്‍&amp;nbsp; ക്ലാസ് മുറിയില്‍ &lt;/span&gt;&lt;br /&gt;&lt;b&gt;&lt;span style="color: #783f04;"&gt;1 .&amp;nbsp; 'ദ സിനിമാ ടിക്കറ്റ് '&lt;/span&gt;&lt;/b&gt; &lt;br /&gt;&lt;br /&gt;സിനിമയോടുള്ള തങ്ങളുടെ അടക്കാനാകാത്ത അഭിനിവേശം മഹാന്മാരായ ചിലച്ചിത്രകാരന്മാര്‍ പ്രകാശിപ്പിച്ചിട്ടുള്ളത് മനോഹരമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടു  മാത്രമല്ല. കഴിയുമ്പോഴൊക്കെ അവര്‍ സിനിമയെ തന്നെ പ്രമേയവുമാക്കി. സിനിമ അതിന്റെ ആരംഭം തൊട്ടുതന്നെ ജനങ്ങളെ അതിന്റെ കാന്തികമായ പ്രഭാവലയങ്ങളാല്‍ വലിച്ചെടുത്ത കലയാണ്‌. സിനിമയോടുള്ള ഉന്മാദസമമായ പ്രണയവും   അതിനായി അലഞ്ഞ വഴികളും  ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച ഓരോരുത്തരുടെയും ഓര്‍മ്മയിലെ വര്‍ണക്കാഴ്ചകളാണ്. ചലച്ചിത്രത്തെ പ്രമേയമാക്കി എടുക്കപ്പെട്ട സിനിമകളിലെല്ലാം ഈ അഭിനിവേശം, അനുഭവം പകര്‍ത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകസിനിമയില്‍ ഒരു പ്രത്യേക വിഭാഗമായി നില്‍ക്കത്തക്ക വിധത്തില്‍ 'സിനിമയെക്കുറിച്ചുള്ള സിനിമകള്‍ ' സമ്പന്നമാണ്. ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ 'ക്യാമറാ ബഫ് ', ഗിസ്സപ്പേ ടെര്‍നാട്ടോറയുടെ ' സിനിമാ പാരഡൈസോ', അബ്ബാസ് കിയറസ്താമിയുടെ  'ക്ലോസ് അപ്പ് ', ഗൊദാര്‍ദിന്റെ    ' കണ്‍ഡംപ്റ്റ് ', വെര്‍ത്തോവിന്റെ ' മാന്‍ വിത്ത്‌ മൂവീ ക്യാമറാ', മക് മല്‍ ബഫിന്റെ 'വണ്‍സ് അപ്പോണ്‍ എ ടൈം സിനിമ', ഒസാമ ഫൌസിയുടെ 'ഐ ലവ് സിനിമ ' എന്നിവ ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ചലച്ചിത്രങ്ങളാണ്. സിനിമയോടുള്ള ബാല്യകാലത്തെ അടക്കാനാകാത്ത ആകര്‍ഷണത്തെ അതീവ ഹൃദ്യമായി പകര്‍ത്തിയ ചിത്രങ്ങളാണ് ഇതില്‍ 'സിനിമാ പാരഡൈസോ'യും 'ഐ ലവ് സിനിമ'യും. ഈ ഗണത്തില്‍ പെടുത്താവുന്ന അതിമനോഹരമായൊരു ഹ്രസ്വചിത്രമാണ് നോര്‍വീജിയന്‍ ചിത്രമായ 'ദ സിനിമാ ടിക്കറ്റ് '.&lt;br /&gt;&lt;br /&gt;പത്തു വയസ്സിനടുത്ത് പ്രായം വരുന്ന കുട്ടിയാണ് ഇതിലെ മുഖ്യ കഥാപാത്രം. അവന്റെയോ സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെയോ പേര് സിനിമയില്‍ ഉപയോഗിക്കുന്നില്ല. ഏതു പേരില്‍ ഏതു നാട്ടില്‍ ആയാലും ബാല്യത്തിന്റെ കുതൂഹലങ്ങളില്‍ ഒന്നാമത് സിനിമതന്നെയെന്നാവണം സംവിധായകന്‍ ഓര്‍മ്മിപ്പിക്കുന്നത്. പാതയോരത്ത് സ്ഥാപിച്ച ബോര്‍ഡില്‍ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നിടതാണ് 'സിനിമാ ടിക്കറ്റ് 'ആരംഭിക്കുന്നത്. പോസ്റ്ററൊട്ടിച്ചു&amp;nbsp; കഴിഞ്ഞു അയാള്‍ പോയപ്പോഴേക്കും തൊട്ടു പിന്നിലെ മരത്തില്‍ നിന്നും അവന്‍ ഉര്‍ന്നിറങ്ങി. ഉടന്‍ പ്രദര്‍ശനം ആരംഭിക്കുന്ന 'ഫ്ലാക്ലിപ്പാ ഗ്രാന്റ് പ്രിക്സ് ' എന്നാ സിനിമയുടെ പോസ്റ്റരാണ് അത്. ടിക്കറ്റ് നിരക്കില്‍ ഏറ്റവും താഴ്ന നിരക്ക് പത്തു ക്രോണ്‍ ആണ്. അവന്റെ കയ്യില്‍ മൂന്നു ക്രോണ്‍ ഉണ്ട്. ശേഷിക്കുന്ന പണം ഉണ്ടാക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങളും അതില്‍ അനുഭവിക്കുന്ന വ്യത്യസ്ത വികാരങ്ങളും ആണ് സിനിമാ ടിക്കറ്റിന്റെ ശേഷിക്കുന്ന ഭാഗം.&lt;br /&gt;&lt;br /&gt;പണം കണ്ടെത്തുന്നുതിനുള്ള ആദ്യ ശ്രമം അമ്മയുടെ പണക്കുടുക്കയില്‍ നിന്നുള്ള മോഷണം തന്നെ. അത് കയ്യോടെ പിടിക്കപ്പെടുന്നു. ചലച്ചിത്ര ഭാഷയുടെ അത്യന്തം ധ്വന്യാത്മകമായ ആവിഷ്കാരനാണ് ഇവിടെ കാണുന്നത്. അവന്‍ വീട്ടിലെത്തുമ്പോള്‍ കാണുന്നത് അമ്മ അയയില്‍ ഉണങ്ങാനിട്ട പുതപ്പുകള്‍ , വളച്ചു കെട്ടിയ ചൂരല്‍ വടികളാല്‍ തല്ലി വൃത്തിയാക്കുന്നതാണ്. അവന്‍ കുടുക്കയില്‍ നിന്നും പണം മോഷ്ടിക്കുന്നത് കാണുന്ന അമ്മ ആ വടിയില്‍ മുറുകെ പിടിക്കുന്നതെയുള്ളൂ. അടുത്ത ദൃശ്യം അടിവീണു   തിണര്‍ത്ത പിന്നാമ്പുറം വെള്ളത്തില്‍ വെച്ച് കണ്ണീരൊലിപ്പിച്ചു ഇരിക്കുന്ന അവനെയാണ്‌. കണ്ണീരിനിടയിലും&amp;nbsp; കിട്ടിയ ഒന്നോ രണ്ടോ നാണയം ഗൂഢമായി അവന്‍ എടുത്തു നോക്കുന്നുണ്ട്. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് അതുവരെ കിട്ടിയ നാണയങ്ങള്‍ തൊട്ടു തലോടിയാണ് അവന്‍ ഉറക്കത്തിലേക്ക് പോകുന്നത്.&lt;br /&gt;&lt;br /&gt;തൊട്ടടുത്ത ദിവസം മുതല്‍ ബാക്കി പണം ഉണ്ടാക്കുന്നതിനുള്ള കഠിനാധ്വാനത്തില്‍  അവന്‍ ഏര്‍പ്പെടുകയാണ്. അയല്‍വാസികള്‍ക്ക് സാധനങ്ങള്‍ വാങ്ങിച്ചു കൊടുത്തും ഉപേക്ഷിക്കപ്പെടുന്ന മദ്യക്കുപ്പികള്‍ ശേഖരിച്ചും അവന്‍ ഓരോ നാണയമായി സമ്പാദിക്കുന്നു. വലിയ പ്രോലോഭനങ്ങളെ അതിജീവിച്ചാണ് അവന്‍ ആ നാണയം കൈക്കലാക്കുന്നത്. നാണയത്തിന് പകരമായി കടക്കാരന്‍ നീട്ടുന്ന മിഠായികള്‍ നിരസിക്കാന്‍ അവനു പിന്ബലമാകുന്നത് സിനിമയുടെ കൂടിയ മധുരമാണ്. ഒടുവില്‍ ടിക്കറ്റിനു വേണ്ട പണം ഒത്തുവന്നപ്പോള്‍ അവന്‍ സൈക്കിളുമായി തിയേറ്ററിലേക്ക് കുതിക്കുന്നു. വഴിയില്‍ കാത്തിരുന്ന നിര്‍ഭാഗ്യത്തില്‍ കൊണ്ട് അവന്റെ സൈക്കിളിന്റെ ടയര്‍ പഞ്ചാറായെങ്കിലും ആ സൈക്കിളും ഉരുട്ടിത്തന്നെ  ഓടി അവന്‍ തിയേറ്ററിലെത്തി. ക്യൂവില്‍ അവന്റെ ഊഴം എത്തുമ്പോഴേക്കും ഷോയ്ക്കുള്ള  ടിക്കറ്റുകള്‍ തീര്‍ന്നു കഴിഞ്ഞിരിന്നു. പക്ഷെ അവനെ സഹായിക്കാനായി തിയേറ്ററിലെ ഓപ്പറേറ്റര്‍ താന്നെയെത്തുന്നു. ഓപ്പറേറ്റരുടെ മുറിയില്‍ നിന്നുതന്നെ രാജകീയമായി അവന്‍ സിനിമ കാണുന്നിടത്താണ് 'സിനിമാ ടിക്കറ്റ് ' അവസാനിക്കുന്നത്. &lt;br /&gt;&lt;br /&gt;'സിനിമാ ടിക്കറ്റ് ' എന്ന കൊച്ചു സിനിമ അതിന്റെ സവിശേഷമായ ചലച്ചിത്ര ഭാഷ കൊണ്ടാണ് നമ്മുടെ ഹൃദയം കവരുന്നത്. ഈ ചിത്രത്തില്‍ ഒരു സംഭാഷണശകലം പോലും സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയുടെ ഭാഷ കേവലമായ സംഭാഷണമല്ലെന്ന് കൂടിയാവാം ദൃശ്യങ്ങളിലൂടെ അതിമനോഹരമായ വിധത്തില്‍ വിനിമയം സാധ്യമാക്കി ക്കൊണ്ട് 'സിനിമാ ടിക്കറ്റ് ' തെളിയിക്കുന്നത്. അതിശയിപ്പിക്കുന്ന സൂക്ഷ്മതയാണ് സംവിധായകന്‍ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതില്‍ കാണിച്ചിരിക്കുന്നത്. രണ്ടു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന തിയേറ്ററിലെ ജീവിനക്കാരനെ നോക്കൂ. പോസ്റ്റര്‍ ഒട്ടിക്കുമ്പോഴും സിനിമയുടെ റീലുകള്‍ കൊണ്ട് വരുമ്പോഴും അയാളുടെ മുഖത്തു നിഴലിക്കുന്നത് ജീവിത പ്രയാസങ്ങളാണ്. എന്നാല്‍ ഇതെല്ലാം സിനിമയുമായി ബന്ധപ്പെട്ടതായത് കൊണ്ട് തന്നെ കണ്ടു നില്‍ക്കുന്ന കുട്ടിക്ക് അയാളോട് ആരാധനയാണ്. ശബ്ദ പഥത്തിന്റെ മനോഹരമായ ഉപയോഗം ഈ സിനിമയുടെ വിനിമയത്തില്‍ നിര്‍ണായക സ്ഥാനം കൈവരിക്കുന്നുണ്ട്‌. നാണയങ്ങള്‍ അട്ടിവെക്കുന്ന വൃദ്ധനായ കച്ചവടക്കാരന്‍ മിഠായി കാട്ടി പ്രലോഭിപ്പിച്ചിട്ടും അവന്‍ അത് വാങ്ങാതെ നാണയം തന്നെ വാങ്ങുമ്പോള്‍ ദേഷ്യം വന്ന് ഓരോതവണയും അയാള്‍ മേശമേല്‍ ഇടിക്കുന്ന ദൃശ്യത്തില്‍ ശബ്ദവും മനോഹരമായി ഇടപെടുന്നുണ്ട്. സിനിമയുടെ മായികമായ ആകര്‍ഷണത്തില്‍ കുടുങ്ങിയ കുട്ടിയുടെ വേദനകളും സിനിമയോടുള്ള അഭിനിവേശവും നിഗൂഡമായ ആനന്ദവും നമ്മെ അനുഭവിപ്പിക്കുന്ന ബാലനടന്‍ അസാമാന്യമായ അഭിനയ ശേഷിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. &lt;br /&gt;&lt;br /&gt;സിനിമാ ടിക്കറ്റ് സംവിധാനം ചെയ്തത് ഗുണ്ണാര്‍ വികനെയാണ്. സിനിമയുടെ ശതാബ്ദി വര്‍ഷമായ 1995 ല്‍ നോര്‍വെയിലെ പ്രശസ്ത സിനിമാ തിയറ്റരായ 'ബെര്‍ജാന്‍ മുനിസിപ്പല്‍ സിനിമ'യാണ് ഈ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. സിനിമയുടെ ചരിത്രത്തെയും ഒപ്പം ഭാവിയേയും ഉള്‍ക്കൊള്ളുന്ന ഒരു സിനിമയ്ക്കയുള്ള തിരക്കഥാ മത്സരത്തിലൂടെയാണ് ഇതിന്റെ നിര്‍മ്മാണം നടത്തപ്പെട്ടിട്ടുള്ളത്. നോര്‍വെയിലെ എക്കാലത്തെയും ജനപ്രിയ സിനിമയായ 'ഫ്ലാക്ലിപ്പാ ഗ്രാന്റ് പ്രിക്സ് ' എന്നാ കാര്‍ റേസിങ്ങുമായി ബന്ധപ്പെട്ട ചലച്ചിത്രത്തിനുള്ള സ്മരണാഞ്ജലി കൂടിയാണ് ഈ കൊച്ചു ചിത്രം.&lt;br /&gt;&lt;br /&gt;&lt;blockquote&gt;&lt;span style="background-color: #ffd966;"&gt;അനുഭവങ്ങളെ രേഖപ്പെടുത്തുന്നതിന് ഓരോ മാധ്യമത്തിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്. ആവിഷ്കരിക്കേണ്ട അനുഭവത്തിന്റെ ഒരുപാട് മുഹൂര്‍ത്തങ്ങളില്‍ നിന്ന് ഏറ്റവും തീവ്രമായവയെയും വൈകാരിക വിനിമയത്തിന് പ്രാപ്തമായവയെയും കണ്ടെത്തുക എന്നത് പ്രധാനമാണ്. ഈ ഒരു തിരിച്ചറിവിലേക്ക് കൊണ്ട് വരുന്നതിനു 'സിനിമാ ടിക്കറ്റ് ' പ്രയോജനപ്പെടുത്താവുന്നതാണ്. എം ടി യുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം പോലുള്ള കൃതികളില്‍നിന്ന് ചിലവ വായിക്കാം. അത്തരം ചര്‍ച്ചയുടെ തുടര്‍ച്ചയായി ചലച്ചിത്രത്തിലൂടെ ആവിഷ്കരിക്കപ്പെട്ട ഒരനുഭവം എന്നാ നിലയില്‍ ഈ കൊച്ചു ചിത്രം പ്രദര്‍ശിപ്പിക്കാം.&lt;/span&gt; &lt;/blockquote&gt;&lt;b style="color: #660000;"&gt;ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം സാധ്യതയുള്ള ക്ലാസ് റൂം ചര്‍ച്ചകള്‍ ‍, പ്രവര്‍ത്തനങ്ങള്‍ &lt;/b&gt;&amp;nbsp; &lt;br /&gt;&lt;blockquote&gt;&lt;ul&gt;&lt;li&gt;അനുഭവങ്ങളെ ആവിഷ്കരിക്കുന്നതില്‍ വ്യത്യസ്ത മാധ്യമങ്ങള്‍ക്കുള്ള വഴികള്‍ , ശക്തി ദൌര്‍ബല്യങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യാം.&lt;/li&gt;&lt;/ul&gt;&lt;/blockquote&gt;&lt;blockquote&gt;സാമഗ്രികള്‍ : നിഴലാട്ടം: ഒരു ചലച്ചിത്ര പ്രേക്ഷകന്റെ ആത്മകഥ&lt;/blockquote&gt;&lt;blockquote&gt;(കല്‍പ്പറ്റ നാരായണന്‍ , മാതൃഭൂമി ഓണപ്പതിപ്പ് 2010)  , ദ സിനിമാ ടിക്കറ്റ് ( DVD -  short 8 vision )&lt;/blockquote&gt;&lt;blockquote&gt;&lt;ul&gt;&lt;li&gt;&amp;nbsp;എങ്ങിനെയാണ് സംഭാഷണഭാഷയെ പ്രയോജനപ്പെടുത്താതെ തന്നെ സിനിമ ആശയ വിനിമയം സാധ്യമാക്കുന്നത്? ചര്‍ച്ച&lt;/li&gt;&lt;/ul&gt;&lt;/blockquote&gt;&lt;ul&gt;&lt;li&gt;&lt;blockquote&gt;&amp;nbsp;'ദ സിനിമാ ടിക്കറ്റ് ' എന്ന ചലച്ചിത്രത്തിന് ഒരു ആസ്വാദനം തയ്യാറാക്കുക. &lt;/blockquote&gt;&lt;/li&gt;&lt;li&gt;&lt;blockquote&gt;ഈ സിനിമയിലെ കുട്ടിയുടെ സിനിമയോടുള്ള ഉത്കടമായ അഭിനിവേശത്തെ എങ്ങിനെയാണ് സംവിധായകന്‍ നമ്മെ അനുഭവിപ്പിക്കുന്നത്? &lt;br /&gt;&lt;ul&gt;&lt;li&gt;ദൃശ്യങ്ങള്‍ ഉദാഹരിച്ചു വിശദീകരിക്കുക.&amp;nbsp;&lt;/li&gt;&lt;/ul&gt;&lt;/blockquote&gt;&lt;blockquote&gt;&lt;ul&gt;&lt;li&gt;ദൃശ്യങ്ങള്‍ക്ക് സംഭാഷണം ഒരുക്കാം&lt;/li&gt;&lt;/ul&gt;&lt;/blockquote&gt;&lt;ul&gt;&lt;li&gt; അടികിട്ടി   കരയുന്ന മകനെ ആശ്വസിപ്പിക്കുന്ന അമ്മയും അവനും തമ്മില്‍ നടന്നിരിക്കാവുന്ന സംഭാഷണം.&lt;/li&gt;&lt;li&gt; കടക്കാരനും  കുട്ടിയും തമ്മിലുള്ള ഓരോ ദൃശ്യത്തിന്റെയും സംഭാഷണം.&amp;nbsp;  &lt;/li&gt;&lt;/ul&gt;&lt;/li&gt;&lt;/ul&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-785126083728573458?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/785126083728573458/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/11/blog-post.html#comment-form' title='13 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/785126083728573458'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/785126083728573458'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/11/blog-post.html' title='സിനിമാ ടിക്കറ്റ്'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ck57JE801BE/TM4Eolc4JGI/AAAAAAAAAYk/_FYxdbFjBXo/s72-c/the-cinema-ticket.jpg.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-949426053850342788</id><published>2010-10-28T14:34:00.002+05:30</published><updated>2010-10-30T10:06:36.497+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>നിങ്ങള്‍ എന്നെ ആക്കിയതും ഞാന്‍ നിങ്ങളെ 'ആക്കി'യതും.</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_ck57JE801BE/TMk6UERbmnI/AAAAAAAAAYY/ZDAlXhozEAE/s1600/abdullakutti.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://2.bp.blogspot.com/_ck57JE801BE/TMk6UERbmnI/AAAAAAAAAYY/ZDAlXhozEAE/s200/abdullakutti.jpg" width="126" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' എന്ന അടിസ്ഥാന വാക്യത്തില്‍ നിന്നാണ് 'നിങ്ങള്‍ ആരെ കമ്യൂണിസ്റ്റാക്കി', 'നിങ്ങള്‍ എന്നെ കോണ്ഗ്രസ്സാക്കി' എന്നീ രചനാന്തരണങ്ങള്‍ ഉണ്ടാവുന്നത്. ഇത് ഒരു വ്യാകരണ   ചിന്തയല്ല. മറിച്ച് ഒരു വാക്യം ഭിന്ന കാലഘട്ടങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ അതിനു കൈവരുന്ന മാനവും മാനക്കേടും ഓര്‍ത്തുകൊണ്ടുള്ള ചില വിചാരങ്ങളാണ്. ഈ മൂന്നു വാക്യങ്ങളും പൊതുവായി വിരല്‍ ചൂണ്ടുന്ന 'നിങ്ങള്‍ ' എന്നതിന് ചരിത്രത്തിന്റെ   ഓരോ ഘട്ടവും  ഉത്പാദിപ്പിക്കുന്ന അര്‍ഥം വ്യത്യസ്തമോ ചിലപ്പോള്‍ വിരുദ്ധമോ ആണ്. ഇതില്‍ ആദ്യത്തെ രണ്ടു വാക്യങ്ങളും അവയുടെ സാമൂഹിക&amp;nbsp; ഉത്കണ്ഠകളാല്‍ കേരളീയ സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ നേടിയിരുന്നു. അവയില്‍ മിടിക്കുന്നത്‌ സമൂഹത്തെക്കുറിച്ചുള്ള ആധിയാണ്. ജന്മിത്തത്തിന്റെ ദുരഹങ്കാരങ്ങള്‍ക്ക് മീതെ ചെങ്കൊടിയുയര്‍ത്തിപ്പിടിച്ചുകൊണ്ട് 'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' യിലെ പരമുപിള്ള ആ വാക്യം ഉച്ചരിക്കുമ്പോള്‍ തകരാന്‍ തുടങ്ങിയത്, പാട്ടവും വാരവും കാണവും കുഴിക്കാണവും അവകാശമായ ഒരു വിഭാഗവും അരപ്പട്ടിണിയില്‍ ചളിക്കുഴമ്പു വരമ്പുകളില്‍ പൊറുതി അവകാശമായ മറ്റൊരു വിഭാഗവും എന്ന വ്യവസ്ഥിതിയാണ്. അത് കേരള ജനത ഇന്ന് കൈവരിച്ച സകല സാമൂഹിക വളര്‍ച്ചയുടെയും ആദ്യത്തെ ഉണര്‍ത്തുപാട്ടാണ്‌. പരിവര്‍ത്തനത്തിന്റെ സംഘര്‍ഷം വിങ്ങി നില്‍ക്കുന്ന, '&lt;u&gt;നിങ്ങള്‍&lt;/u&gt; &lt;u&gt;എന്നെ&lt;/u&gt; &lt;u&gt;കമ്യൂണിസ്റ്റാക്കി&lt;/u&gt;' എന്ന് ഓരോ വാക്കിലും ആവശ്യത്തിലധികം ഊന്നലുകള്‍ നല്‍കി, അഭിമാനം നഷ്ടപ്പെടുത്താതെ നടത്തുന്ന ഈ ഏറ്റുപറച്ചില്‍ പില്‍ക്കാലകേരളം കേട്ടത് സാമൂഹിക വിപ്ലവത്തിന്റെ അപരധ്വനിയായാണ്‌. &lt;br /&gt;&lt;br /&gt;'നിങ്ങള്‍ ആരെ കമ്യൂണിസ്റ്റാക്കി?' എന്ന ചോദ്യത്തിന്റെയും നിറം ചുവപ്പാണ്, കുറേക്കൂടി കടുപ്പമുള്ള ചുവപ്പ്. ആദിവാസികളുടെ, ഭൂമിയില്ലാത്തവരുടെ, കിടപ്പാടമില്ലാത്തവരുടെ, അസംഘടിതരുടെ, മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങളില്‍ നിന്ന് ഉതിര്‍ന്നു വീണ രക്തത്തിന്റെ ചുവപ്പ്. 'നിങ്ങള്‍ ' എന്ന് വലത്തോട്ടു നീണ്ട കൈകള്‍ ഒരു പകുതി തിരിഞ്ഞ് പക്ഷെ ഇപ്പോള്‍ നീളുന്നത് ഇടത്തോട്ടാണെന്നു മാത്രം. ചില റോളുകള്‍ പൂര്‍ണമായും മാറി. പുതിയ നാടകത്തില്‍ പഴയ നായകന്‍ ഖല്നായകന്‍ ആയി. നിങ്ങള്‍ ആരെയും കമ്യൂണിസ്റ്റാക്കിയില്ല, അല്ലെങ്കില്‍ നിങ്ങള്‍ ആക്കിയത് കമ്യൂണിസ്റ്റുകാരെയല്ല എന്നെല്ലാം ഈ വരികള്‍ വ്യാഖ്യാനിക്കാം. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് വന്നിട്ടുള്ള അപചയം ആണ് ഇപ്പോള്‍ ചരിത്രത്തിന്റെ റീലില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്. കാണുന്നത് യാഥാര്‍ത്ഥ്യമോ തിരശ്ശീലയിലെ വെറും തോന്നലോ? കമ്യൂണിസത്തിന്റെ ഏറ്റവം ചെറിയ പടവുകളില്‍ ഇരുന്നു നോക്കുന്നവര്‍ക്കും അതിന്റെ പതിനെട്ടാം പടി കയറിയവര്‍ക്കും ചിലപ്പോള്‍ സന്ദേഹം ഉണ്ടാകും.&lt;br /&gt;&lt;br /&gt;തോപ്പില്‍ ഭാസിയേയും സിവിക് ചന്ദ്രനേയും നയിക്കുന്നത്, പക്ഷെ സാമൂഹികമായ ഉത്കണ്ഠകള്‍ തന്നെയാണ്. അവ കാലത്തിന്റെ ചൂണ്ടു പലകകള്‍ ആണ്. സാമൂഹികമായ പ്രതീക്ഷകളും നിരാശകളും ആണ് രണ്ടിന്റെയും പ്രേരണ. ഒന്ന് ശരിയും മറ്റേതു തെറ്റുമാകുന്നില്ല. തന്റെ സന്ദേഹങ്ങള്‍ ഇറക്കിവെക്കുക കൂടി ലക്ഷ്യമിടുന്ന പുതിയ കാലത്തിന്റെ എഴുത്തുരീതിയില്‍ പ്രത്യേകിച്ചും. എന്നാല്‍ , 'നിങ്ങള്‍ എന്നെ കോണ്ഗ്രസ്സാക്കി' എന്ന പേരിന്റെയും  രൂപവും ഭാവവും ഇതില്‍ നിന്ന് തന്നെയാണ് ജനിച്ചതെങ്ങിലും ഉള്ളില്‍ അത് ഒതുക്കിവെക്കുന്നത് തീര്‍ത്തും വിരുദ്ധമായ മറ്റൊരു ലോകമാണ്. വൈയക്തിക മോഹഭംഗങ്ങളുടെ നുരകളും പാതകളും പൊങ്ങുന്ന പുറം വൃത്തിയുള്ള ഈ അഴുക്കുതൊട്ടി മലയാളിയുടെ ഗൃഹാതുരത്വമായ ആ  വാക്യഘടനയെത്തന്നെ എല്ലാ കാലത്തേക്കുമായി കറപിടിപ്പിച്ചു.&lt;br /&gt;&lt;br /&gt;എല്ലാകാലവും തന്നിലേക്ക് തന്നെ തിരിഞ്ഞിരിക്കുന്ന പ്രത്യേകതരം സൂചിയാണ് ഈ യന്ത്രത്തിലുള്ളത്. ആത്മകഥ രാഷ്ട്രീയ ആത്മകഥയാകുമ്പോള്‍ രാഷ്ട്രീയമാണ് അതിനെ ഉയരത്തില്‍ കൊടിപോലെ പറപ്പിക്കേണ്ടത്. ഓരോ ഘട്ടത്തിലും താന്‍ ഉയര്‍ത്തിപ്പിച്ച രാഷ്ട്രീയ അവബോധത്തിന്റെ, അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ സൂക്ഷ്മതയുടെ അടയാളത്താലാണ് അത് &lt;span id="6_TRN_8c"&gt;വ്യത്യസ്തമാവേണ്ടത്. സമൂഹത്തിന്റെ ചലനങ്ങളാണ് അതില്‍ മിടിക്കേണ്ടത്. എന്നാല്‍ അബ്ദുള്ളക്കുട്ടി ഒഴുക്കി വിടുന്നത് തന്റേതു മാത്രമായ മോഹങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും  കണ്ണീര്‍ ചാലുകള്‍ മാത്രമാണ്. ആളുകളില്‍ സഹതാപമല്ല, തന്റെ തന്നെ രാഷ്ട്രീയ ധീരതയില്ലായ്മയുടെയും അധികാരത്തിനു വേണ്ടിയുള്ള കാത്തുനില്‍പ്പുകളുടെയും ഹിപ്പോക്രസിയുടെയും പേര്‍ക്കുള്ള അവജ്ഞയാണ് ഇതുണ്ടാക്കുക. ജനനത്തിന്റെ പിന്നിലുള്ള കഥക&lt;/span&gt;&lt;span id="6_TRN_8c"&gt;ള&lt;/span&gt;&lt;span id="6_TRN_8c"&gt;റിയാന്‍ നാഡീജ്യോതിഷിയുടെ അരികില്‍ പോയതിലും ഉമ്മൂമ്മയുടെ മരണ സമയത്ത് പള്ളിയില്‍ കയറാന്‍ കഴിയാത്തതിലും ജില്ലാ കമ്മിറ്റിയിലേക്ക് ഊഴം കാത്തു നിന്നതുമെല്ലാം വായിക്കുമ്പോള്‍ ആര്‍ക്കെങ്കിലും അബ്ദുല്ലക്കുട്ടിയോട് സഹതാപം തോന്നുന്നുവെങ്കില്‍ അവര്‍ വീടിനു പുറത്തിറങ്ങരുത്, സഹതാപം കൊണ്ട് മരിച്ചു പോകും. സകലമാന മനുഷ്യരും കഴിയുന്നത്‌ ഇതിനേക്കാള്‍ &lt;/span&gt;&lt;span id="6_TRN_8c"&gt;&lt;/span&gt;എത്രയോ ദയനീയ കഥകളുമായാണ്. താന്‍ താന്‍ എന്ന് അഹങ്കരിക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കു കഴിയും ഇതൊക്കെ പാടി നീട്ടി ഗുരുക്കളാക്കാന്‍ .&lt;br /&gt;&lt;br /&gt;മന്‍മോഹന്‍ സിംഗിനും രാഹുല്‍ ഗാന്ധിക്കും വേണ്ടി പാടപ്പെടുന്ന ഭജനയില്‍ തീര്‍ച്ചയായും പിണറായി വിജയനും ഇ. പി. ജയരാജനും പി. ശശിയും കല്ലുകടിക്കുന്ന പദങ്ങളായിരിക്കും, അവര്‍ എത്രതന്നെ നല്ല ആളുകളായിരുന്നാലും. അവര്‍ ചതിയുടെയും വഞ്ചനയുടെയും സ്വാര്‍ത്ഥ താത്പര്യങ്ങളുടെയും പതാക വാഹകര്‍ . സത്യവാനും ഗാന്ധിയനും ആദര്‍ശധീരനും വികസനമോഹിയും ആയ തന്നെ കെണിവെച്ചു വീഴ്ത്തിയ പൊയ് നിലങ്ങള്‍ . രണ്ടു തവണ പാര്‍ലമെന്റിലും ഒരു തവണ ജില്ലാ പഞ്ചായത്തിലും നാല്‍പ്പതു വയസ്സിനു മുന്നേ തന്നെ പ്രതിഷ്ഠിക്കാന്‍ അവര്‍ നടത്തിയ ഗൂഢാലോചനകള്‍ എത്ര ഭയങ്കരമാനെന്നു ആലോചിച്ചു നോക്കൂ. അധികാരത്തിന്റെ വെള്ളിവെളിച്ചത്തില്‍ മാത്രം - അതിനു മുന്‍പ് ഒന്നോ രണ്ടോ തവണ സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറി, എസ്. എഫ്. ഐ. സംസ്ഥാന ഭാരവാഹി - തന്നെ തിളങ്ങാന്‍ സ്വര്‍ണത്താലത്തില്‍ പാര്‍ട്ടിയുടെ പൂമുഖത്ത് തന്നെ വെച്ചതിന്റെ ഗൂഢോദ്ദേശം    താന്‍ അറിയാതെ പോയല്ലോ...എന്റെ പടച്ചോനെ ... മുല്ലപ്പള്ളിയെന്ന മതിലൂര്‍ ഗുരുക്കളെ അടിയറവു പറയിപ്പിച്ചെങ്കിലും പടനിലത്തു തന്നെ ചതിയാല്‍ വെടിവെച്ചു വീഴ്തപ്പെട്ട രക്തസാക്ഷിയായ തന്നെ തോളത്തേറ്റാന്‍ വന്നിരിക്കുന്നത് ആരെന്നു നോക്കൂ. സത്യം, ധര്‍മ്മം, അഹിംസ, നീതി, നിയമം ഇതിലൊക്കെ അടിയുറച്ചു ജീവിക്കുന്ന ഒരു പറ്റം സാധു മനുഷ്യര്‍ . ഇവരെ ഇത്രയും കാലം താന്‍ തിരിച്ചറിയാതെ പോയല്ലോ ...... മറ്റവന്മാരെ നമ്പിപ്പോയല്ലോ....എന്റെ ഉടയ തമ്പുരാനേ ... എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.&lt;br /&gt;&lt;br /&gt;ഈ ആത്മകഥയുടെ പേജുകള്‍ മറിക്കുമ്പോള്‍ ഞാന്‍ കിടുങ്ങിക്കൊണ്ടിരുന്നത് ഇതിന്റെ ദയനീയത ഓര്‍ത്തുമാത്രമല്ല, മറിച്ച് ഒരു കാലത്ത് സുഹൃത്തായിരുന്ന ഈ സഖാവിനു വേണ്ടി ചെയ്തു കൂട്ടിയ ഒരു മാഹാപാതകത്തിന്റെ ഓര്‍മ്മയിലാണ്.&amp;nbsp; &lt;br /&gt;&lt;br /&gt;അത് അടുത്ത പോസ്റ്റിലാവട്ടെ..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-949426053850342788?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/949426053850342788/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/10/blog-post_28.html#comment-form' title='33 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/949426053850342788'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/949426053850342788'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/10/blog-post_28.html' title='നിങ്ങള്‍ എന്നെ ആക്കിയതും ഞാന്‍ നിങ്ങളെ &apos;ആക്കി&apos;യതും.'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ck57JE801BE/TMk6UERbmnI/AAAAAAAAAYY/ZDAlXhozEAE/s72-c/abdullakutti.jpg' height='72' width='72'/><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-1220480407190026732</id><published>2010-10-18T21:57:00.002+05:30</published><updated>2010-10-20T05:23:00.735+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>തലയെണ്ണാന്‍ വരുന്ന പോലീസ്.</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_ck57JE801BE/TLx0EZ1Br8I/AAAAAAAAAYI/To8uxwOcr5s/s1600/school.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://3.bp.blogspot.com/_ck57JE801BE/TLx0EZ1Br8I/AAAAAAAAAYI/To8uxwOcr5s/s200/school.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_ck57JE801BE/TLx0qDDnvOI/AAAAAAAAAYQ/8y5eFstnkXc/s1600/school+2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;&lt;/a&gt;&lt;/div&gt;&lt;a href="http://4.bp.blogspot.com/_ck57JE801BE/TLxz3QHSlYI/AAAAAAAAAYE/uRwKQ2s8Axs/s1600/school.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;/a&gt;സ്കൂളും ജയിലും തമ്മിലുള്ള രസകരമായ ഒരു താരതമ്യമുണ്ട്, ഗാരി നോര്‍ത്തിന്റെ 'രണ്ട് ബസ്സുകളുടെ കഥ'യില്‍ .&amp;nbsp; മുന്നിലും പിന്നിലുമായി പോകുന്ന മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ഉള്ള രണ്ടു ബസ്സുകള്‍ .ഒന്ന് സ്കൂളിലെക്കുള്ളത് മറ്റേതു ജയിലിലേക്കും. ഒന്‍പതു വയസ്സുകാരനായ മകന്‍ അവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അച്ഛനോട് ചോദിക്കുന്നു. വലിയ വ്യത്യാസമുണ്ട് അവയ്ക്ക് തമ്മില്‍ എന്ന ആമുഖത്തോടെ സ്കൂളിന്റെയും ജയിലിന്റെയും സ്വഭാവങ്ങള്‍ ഓരോന്നായി വിശദീകരിക്കാന്‍ തുടങ്ങിയ അച്ഛനോട് മകന്‍ അതൊക്കെ രണ്ടിനും ഒരു പോലെ ബാധകമല്ലേ എന്ന് എല്ലായ്പ്പോഴും ചോദിച്ചു കൊണ്ടേയിരുന്നു. ജയിലേക്കും സ്കൂളിലേക്കും ഉള്ള &amp;nbsp; ബസ്സുകളില്‍ പോകാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്, തെരുവുകളില്‍ കുഴപ്പമുണ്ടാക്കുന്നത് കൊണ്ടാണ് ഇരുവരെയും വലിയ കെട്ടിടങ്ങളില്‍ അടച്ചിട്ടിരിക്കുന്നത്, അനധികൃത വില്പ്പനകളില്‍ രണ്ടിടത്തെയും അന്തേവാസികള്‍ ഏര്‍പ്പെടുന്നു, രണ്ടിടത്തെയും ഭക്ഷണം ഒരേ ഏജന്‍സി വിതരണം ചെയ്യപ്പെടുന്നത് പോല്‍ മോശമാണ്, പരിശോധനകള്‍ , ഹാജര്‍ വിളി,അനുവാദമില്ലാതെ പുറത്തുകടക്കാന്‍ പറ്റായ്ക എല്ലാം രണ്ടിടത്തും ഒരു പോലെ.ഒരിടത്ത് പോലീസുകാരാണ് ചെയ്യുന്നതെങ്കില്‍ മറ്റെയിടത്തു അധ്യാപകരാണ് അഭിമാനപൂര്‍വം ഇതെല്ലാം ഏറ്റെടുത്തിരിക്കുന്നത്. ജയിലിലെ ശിക്ഷാകാലം പരമാവധി പത്തുവര്‍ഷം- ഇടയില്‍ ചിലപ്പോള്‍ പരോളും ലഭിക്കും. എന്നാല്‍ പരോളില്ലാത്തതും പന്ത്രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്നതുമായ തടവ്‌ സ്കൂളില്‍ മാത്രം. പോലീസ് നേരിട്ട് സ്കൂളുകളില്‍ പരിശോധന നടത്തുന്ന കാലം വരാന്‍ പോകുന്നതോര്‍ത്തുള്ള അന്തക്കേടില്‍ ഓര്‍മ്മവന്നതാണ് ഈകഥ.  &lt;br /&gt;&lt;br /&gt;കേരളാ ഹൈക്കോടതിയുടെ രണ്ടു ദിവസം മുന്‍പുണ്ടായ വിധിയാണ് പോലീസുകാര്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കാന്‍ പോകുന്നത്. നേരത്തെ ഒരു അധ്യാപക സമരകാലത്ത് പോലീസുകാര്‍ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം നടത്തുക പോലും ചെയ്തിട്ടുള്ള സംഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ (ഏതു പോലീസുകാര്‍ക്കും ചെയ്യാവുന്നത് എന്ന പ്രയോഗംതന്നെ നടപ്പില്‍ വന്നത് അന്നാവാന്‍ മതി) കുട്ടികളുടെ തലയെണ്ണുന്ന&amp;nbsp; ഈ പണി&amp;nbsp; മറ്റേതു കൊഞ്ഞാണന്‍ മാര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ട് ( കഴിഞ്ഞ അഞ്ചു വര്‍ഷം ആചാരവെടി വെക്കല്‍ മാത്രമായിരുന്നു കേരളത്തില്‍ ഏമാന്മാരുടെ പണി എന്നാണല്ലോ സത്യ കൃസ്ത്യാനിയായ ചെറിയാന്‍ ഫിലിപ്പിന്റെ പോലും വചനങ്ങള്‍ )&amp;nbsp; ഈ പണിയെങ്കിലും നടക്കട്ടെ എന്ന് കോടതിയും വിചാരിച്ചുകാണും. സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ വിത്തിന് വെച്ച മാതിരി കുറച്ചു കുട്ടികളെ ശേഷിക്കുന്നുള്ളൂ എന്ന് മാതൃഭൂമി മനോരമയാദികള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ പോലീസുകാര്‍ക്ക് ഇതില്‍ വലിയ പ്രയാസം നേരിടുകയുമില്ല. കൈകാലുകളില്‍ &amp;nbsp; കൂട്ടാവുന്നതെയുള്ളൂ ഇവന്മാരുടെ ആകെമൊത്തംടോട്ടല്‍ . മറ്റൊരു ഉഗ്രന്‍ പ്രയോജനം കൂടി ഇതുവഴിയുണ്ട്. സര്‍ക്കാരിന്റെ ചിലവുകുറക്കല്‍ ആണല്ലോ കോടതിയടക്കം സര്‍വമാന ആളുകളുടെയും ആഗോള അജണ്ട. നാളെ പിള്ളാരുടെ എണ്ണം നോക്കാന്‍ ഇടിയന്‍ നാറാണപിള്ളയും&amp;nbsp; ഹെഡ്കാന്‍സ്റ്റബ്ള്‍&amp;nbsp;മീശക്കാരന്‍&amp;nbsp; കുട്ടന്‍പിള്ളയും - പോലീസുകാരുടെ&amp;nbsp; ആയകാലത്തെയുള്ള പ്രതിനിധികള്‍ - വരുന്നു എന്ന് കേട്ടാല്‍&amp;nbsp;ഒരു വിധപ്പെട്ട&amp;nbsp;പിള്ളേരൊന്നും&amp;nbsp;ആ സര്‍വേ നമ്പരില്‍&amp;nbsp; കൂടി ഒരാഴ്ച പോകില്ല&amp;nbsp;എന്ന് ഉറപ്പാണല്ലോ .അതുവഴി, ഞാളെ&amp;nbsp;ചെറിയപുത്തിയില്‍&amp;nbsp; പച്ചി&amp;nbsp;മൂന്നാണ് എന്ന് ശ്രീനിവാസന്‍ പറഞ്ഞത്&amp;nbsp;മാതിരി കൃത്യം&amp;nbsp;കണക്കും&amp;nbsp;കിട്ടും, പിള്ളാ&lt;wbr&gt;&lt;/wbr&gt;രുടെ എണ്ണവും കുറയും, സ്കൂളും പൂട്ടാം .&lt;br /&gt;&lt;br /&gt;ഏറ്റവും രസകരമായ കാര്യം ആര് പറഞ്ഞതും എഴുതിയതും വിശ്വാസമില്ലാതെയാണ് പോലീസുകാരെ ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നാണ്. മാഷന്മാരെക്കുറിച്ച് ഇക്കാലമത്രയും സമൂഹത്തിനുണ്ടായിരുന്ന ചില ധാരണകളെക്കൂടിയാണ് കോടതി വൃത്തിയായി പൊളിച്ചടുക്കിയത്.സത്യം, നന്മ, നേര്, നെറി എന്നിങ്ങനെയുള്ള സദ്‌ ഗുണങ്ങള്‍ കുട്ടികളില്‍ പാകി മുളപ്പിക്കാന്‍ ആഗോള ടെണ്ടര്‍ വിളിച്ചുറപ്പിച്ച ഒരു വിഭാഗത്തെയാണ് വാക്കിനു വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന് പരസ്യമായി കോടതി വിളിച്ചിരിക്കുന്നത്. സ്കൂളിലെ കുട്ടികളുടെ എണ്ണമെങ്കിലും വൃത്തിയായി കൊടുക്കാതെ കൃത്രിമം കാട്ടി സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും കാശ് കട്ടെടുക്കുന്നവര്‍ എന്ന് പരിഹസിച്ചിരിക്കുന്നത്. തീര്‍ച്ചയായും കള്ളന്മാര്‍ക്കുള്ള ശിക്ഷകള്‍ ഇവര്‍ക്ക് ലഭിക്കുക തന്നെ വേണം. എയിഡഡ് സ്കൂളുകള്‍ എന്ന് കേട്ടാലെ കേരളത്തിലെ പൊതുമനസ്സിന് കലിയാണ്. മാനജര്‍മാര്‍ തുകയുടെ വലിപ്പത്തില്‍ മാത്രം അധ്യാപകരുടെ യോഗ്യതകള്‍ നോക്കികണ്ടു നിയമനം നടത്തുകയും ശമ്പളം കൃത്യമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുകയും ചെയ്യുന്ന ലോകത്തിലെ മറ്റൊരിടത്തും കേട്ടുകേള്വിയില്ലത്ത സംവിധാനത്തിന്റെ ഓമനപ്പേരാണല്ലോ എയിഡഡ് സ്കൂള്‍ എന്നത്. &lt;br /&gt;പഴയകാലത്ത് നിയമിക്കപ്പെട്ടുപോയ ചില ഹതഭാഗ്യര്‍ ഒഴികെ ( ആ തലമുറ മിക്കാവാറും കുറ്റിയറ്റു കഴിഞ്ഞു ) ലക്ഷങ്ങള്‍ വാരിയെറിയാതെ ആരും ആ വഴി നടന്നിട്ടില്ല. അതൊന്നും പോരാതെയാണ് അണ്‍ എയിഡഡ്സ്കൂളുകളില്‍ നിന്നും പിള്ളേരെ ഇറക്കി കളിക്കുന്നത്. മിക്ക സ്കൂളുകളിലും പരിശോധനക്കെത്തുന്ന പാവംപിടിച്ച മാഷന്മാരെയും ടീച്ചര്‍മാരെയും കറക്കാനും വട്ടംചുറ്റിക്കാനും&amp;nbsp;&amp;nbsp; വിദഗ്ദ്ധന്മാരായ, പിള്ളാരെ ഒരു ക്ലാസ്സില്‍ നിന്ന് നാല്&amp;nbsp; ക്ലാസിലേക്ക് നിമിഷങ്ങള്‍ക്കകം മാറ്റാന്‍ കഴിവുള്ള സീനിയര്‍മാര്‍ ഉണ്ട്. അവരെപ്പേടിച്ച് ഏകദിന പരിശോധനയ്ക്ക് പോയ ഒരു പാവം മാഷും ഒന്നും റിപ്പോര്‍ട്ട് ചെയ്യില്ല. പൊറ്റക്കാടിന്റെ 'ഇന്‍സ്പെക്ഷന്‍ 'എന്ന കഥയില്‍&amp;nbsp; ജീവിതത്തിന്റെ&amp;nbsp; പൊറുതികേടു കൊണ്ടു സ്കൂളില്‍ പോകാത്ത കുട്ടികളെ അത്യാവശ്യം പ്രലോഭിപ്പിച്ചും രക്ഷിതാക്കളെ സോപ്പിട്ടും ക്ലാസ്സില്‍ പിടിച്ചിരുത്തുന്ന പാവം മാഷുടെ കഥയുണ്ട്. ചേട്ടന്റെ കുപ്പായം ളോഹ പോലെ ഇട്ടുവന്ന, സീറ്റില്‍ ഒരിക്കലും ഇരിക്കാത്ത&amp;nbsp; ഒരുവനെക്കുറിച്ച് പൊറ്റക്കാട്‌ ഗംഭീരന്‍ ഒരുപമ നടത്തുണ്ട്. മാഷ്‌ ഈ ചങ്ങാതിയെ പിടിച്ചു ബലമായി ഇരുത്തും. പിടിവിടുമ്പോള്‍ കക്ഷി ഓട്ടോമാറ്റിക് ആയി പൊങ്ങും. ഇങ്ങനെ ഞെക്കലും താഴ്തലും പൊങ്ങലും ആവര്‍ത്തിക്കുമ്പോഴാണ് ഉപമാ പ്രയോഗം, 'ഹാര്‍മോണിയത്തിന്റെ കട്ടപോലെ'. കഥ അവസാനിക്കുന്നത്, ഇന്‍സ്പെക്ഷനെക്കുറിച്ചും ഗ്രാന്റിനെക്കുറിച്ചും മാത്രം ആലോചിച്ചു സമനില തെറ്റിയ ആ മാഷ്‌, ദിവസങ്ങളായി പട്ടിണി കിടക്കുന്ന, അസുഖബാധിതയായ മകളെ ചികിത്സിക്കാന്‍ പോലും വഴിയില്ലാത്ത ആ പാവം, കണ്ടാമൃഗത്തെക്കുറിച്ച് ചോദിക്കുന്ന കുട്ടിയോട് "കണ്ടാമൃഗത്തിനു എത്ര ഗ്രാന്റുകിട്ടും?" എന്ന് തിരിച്ചു ചോദിക്കുന്നിടത്താണ്. &lt;br /&gt;&lt;br /&gt;പോലീസിനെ ഉപയോഗിച്ച് കുട്ടികളുടെ തലയെണ്ണുന്നത് അത്യാവശ്യമായി വരുന്ന സന്ദര്‍ഭത്തിലെക്കാണ് കാര്യങ്ങളുടെ പോക്ക്. സ്വന്തം പോസ്റ്റുകള്‍ നിലനിര്‍ത്താന്‍ , മാനേജ്മെന്റിന് ലാഭമുണ്ടാക്കി കൊടുക്കാന്‍ , റിസള്‍ട്ട് വര്‍ദ്ധിപ്പിക്കാന്‍ എന്ത് കടുംകൈയും ചെയ്യാന്‍ മടിക്കാത്ത ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിക്കുന്ന അധ്യാപഹയര്‍ ഇപ്പോള്‍ മിക്ക സ്കൂളിലും ഉണ്ട്. ഏകജാലക പ്രവേശനം പോലും അട്ടിമറിക്കാന്‍ മാനേജ്മെന്റിന് ഒത്താശ ചെയ്തുകൊടുത്ത പ്രിന്‍സിപ്പാള്‍മാര്‍ അനവധി ഉള്ള നാടാണ് ഇന്ത നാട്. തട്ടിപ്പ് കൈയോടെ പിടികൂടിയാലും ഇവിടെ ഒന്നും നടക്കില്ല. അത്രമാത്രം മുറുക്കമുള്ളതാണ് നമ്മുടെ സംഘടിത ശക്തി. സര്‍ക്കാര്‍ ആപ്പീസുകളിലെ കൈക്കൂലി പകല്‍ വെളിച്ചം പോലെ പരന്നൊഴുകിയിട്ടും സംഘങ്ങള്‍&amp;nbsp; നോക്കുമ്പോള്‍ സംഗതി കാനല്‍ജലം പോലെ, അടുത്തെത്തുമ്പോള്‍ ഒന്നുമില്ല, എല്ലാം വെറും തോന്നല്‍ . മറ്റൊരര്‍ത്ഥത്തില്‍ അപ്പീസുകളിലെ അഴിമതിയെക്കാള്‍ ഭീകരമാണ് കുട്ടികളുടെ എണ്ണം തിരിമറിചെയ്ത് പോസ്റ്റ്‌ നേടുന്ന മാഷന്മാര്‍ ചെയ്യുന്നത്. മറ്റേതു ഒരാളുടെ വ്യക്തിപരമായ നഷ്ടമാണെങ്കില്‍ ഇത് ഓരോ പൌരനേയും കാലങ്ങളോളം ചോര്‍ത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്.&amp;nbsp; &lt;br /&gt;&lt;br /&gt;മറ്റൊന്ന് കൂടി കാണണം. ഏതു രാജ്യത്തെ&amp;nbsp;പോലീസിനെയാണ് നാം ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നതാണത്. ലോക്കപ്പിലെ ഉരുട്ടിക്കൊല, പ്രതിയെ പീഢിപ്പിച്ചുകൊല്ലല്‍ , പ്രമാണിമാര്‍ക്കെതിരെ മിണ്ടാട്ടമില്ലായ്മ എന്നിത്യാതി കടുത്ത ആരോപണങ്ങള്‍ പത്രക്കാര്‍ ചാര്‍ത്തിക്കൊടുത്ത പോലീസല്ലേ അത്. &lt;br /&gt;&lt;br /&gt;ആലോചിച്ചു നോക്കൂ, രാവിലെ ഒരു വണ്ടി പോലീസ്&amp;nbsp; സ്കൂളിനുമുന്നില്‍ .സുരേഷ് ഗോപിയുടെ പ്രേതം കൂടിയ എസ്. ഐ. സര്‍വീസ് റിവോള്‍വര്‍ കൈവിരലില്‍ ചുഴറ്റി ക്കൊണ്ട് നേരെ ക്ലാസിലേക്ക്. നിങ്ങള്‍ ഇതുവഴി ഓഫീസ് കവര്‍ ചെയ്യണം. നിങ്ങള്‍ ഹൈസ്കൂള്‍ കെട്ടിടത്തില്‍ അന്വേഷിക്കണം. ഞങ്ങള്‍ ഇതുവഴി ഏഴില്‍ ചെന്ന് കേറാം. ഹാന്‍സ് അപ്പ് ... എന്താ മാഷേ പഠിപ്പിക്കുന്നത്‌? ശരി ..ഇനി ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം...&lt;br /&gt;&lt;br /&gt;ഒന്നിനും രണ്ടിനും മുട്ടി ഒരുവിധപ്പെട്ട മാഷന്മാരൊക്കെ അപ്പോഴേക്കും കുനിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. &amp;nbsp; &amp;nbsp; &amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-1220480407190026732?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/1220480407190026732/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/10/blog-post.html#comment-form' title='18 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/1220480407190026732'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/1220480407190026732'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/10/blog-post.html' title='തലയെണ്ണാന്‍ വരുന്ന പോലീസ്.'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_ck57JE801BE/TLx0EZ1Br8I/AAAAAAAAAYI/To8uxwOcr5s/s72-c/school.jpg' height='72' width='72'/><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-2220804822011104027</id><published>2010-09-07T23:23:00.002+05:30</published><updated>2010-09-11T07:26:54.932+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം.'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>ഓര്‍മ്മച്ചുമരിലെ ഒറ്റച്ചിത്രം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_ck57JE801BE/TIZ7t91SVaI/AAAAAAAAAX8/_68MnDLnf-M/s1600/yayaathi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://2.bp.blogspot.com/_ck57JE801BE/TIZ7t91SVaI/AAAAAAAAAX8/_68MnDLnf-M/s200/yayaathi.jpg" width="187" /&gt;&lt;/a&gt;&lt;/div&gt;സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകനായിട്ട്&amp;nbsp; ഇരുപതു  വര്‍ഷമായി. ഇരുപതു അധ്യാപക  ദിനങ്ങള്‍ ആഘോഷിച്ചു. ഈ ദിനത്തില്‍ പലപ്പോഴും കുട്ടികളെ കൊണ്ട് അവരുടെ  ജീവിതത്തില്‍ അവരെ ഏറ്റവും സ്വാധീനിച്ച, അവര്‍ക്ക് ഇഷ്ടപ്പെട്ട  അധ്യാപകരെക്കുരിച്ചുള്ള ഓര്‍മ്മകള്‍ എഴുതിച്ചിട്ടിണ്ട്. എപ്പോഴും എല്ലാവരും  എഴുതിയിരുന്നത് അവരെ പ്രൈമറി ക്ലാസുകളിലോ ഹൈസ്കൂളിലോ പഠിപ്പിച്ച  അധ്യാപകരെക്കുറിച്ചാണ്. അപ്പോഴൊക്കെ  ആലോചിച്ചിട്ടുണ്ട്, എന്നോട് ഇത്തരം ഒരു കുറിപ്പെഴുതാന്‍ കുട്ടികള്‍  തിരിച്ചു ചോദിച്ചെങ്കില്‍ ഞാന്‍ ആരെക്കുറിച്ചാണ് എഴുതുക. ഓര്‍മ്മകളില്‍  മായാതെ നില്‍ക്കുന്ന ഒരു സ്പര്‍ശം, ഒരു പ്രോത്സാഹനം, സൗഹൃദം അതിനായി  എന്റെ സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ എല്ലാ മൂലകളിലും അനേകം തവണ  കുഴിച്ചു  നോക്കിയിട്ടുണ്ട് ഞാന്‍. പരുക്കന്‍ പാറക്കഷ്ണങ്ങളല്ലാതെ മധുരമൂറുന്ന ഒരു  കരിമ്പിന്‍ചണ്ടി പോലും അവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. &lt;br /&gt;&lt;br /&gt;സ്കൂളിനെക്കുറിച്ച് എന്റെ ചേച്ചിമാര്‍ പറഞ്ഞു തന്ന ചില അവക്ത മധുരമായ  ചിത്രങ്ങള്‍ പ്രൈമറി ജീവിതത്തിലുടനീളം ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നതായി  ഓര്‍ക്കുന്നു. അതെല്ലാം അനന്തന്‍മാഷുമായി ബന്ധപ്പെട്ടതായിരുന്നു. ആ  പേരുപോലും ഞാന്‍  മറന്നിട്ടില്ല. സ്ലേറ്റ്‌ മായിക്കാന്‍ അന്ന് കൊണ്ടുപോകാറുണ്ടായിരുന്ന  കൊച്ചുകുപ്പിയിലെ വെള്ളം ബെഞ്ചില്‍ മറിഞ്ഞാല്‍ " എന്തേ ബെഞ്ചേ, എന്റെ  കുട്ടിയുടെ വെള്ളം തട്ടി മറിക്കാന്‍" എന്ന് ബെഞ്ചിനു ചുട്ട അടികൊടുക്കുന്ന  അനന്തന്‍ മാഷ്‌. താന്‍ കൊണ്ടു വരുന്ന പലഹാരപ്പൊതിയില്‍ നിന്ന് കരയുന്ന  കുട്ടികളെ ആശ്വസിപ്പിക്കാന്‍ മധുരമുള്ള വിഭവങ്ങള്‍ ഊട്ടുന്ന, ആംഗ്യപ്പാട്ട്  പാടിപ്പാടി കുട്ടികളെ ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന അനന്തന്‍  മാഷ്‌. എന്നാല്‍ എന്റെ പ്രൈമറി സ്കൂള്‍ കാലത്തൊന്നും എനിക്ക് വെള്ള  മുണ്ടിലും കുപ്പായത്തിലും ചിരിച്ചുമാത്രം വരുന്ന അനന്തന്‍ മാഷെ  കണ്ടെത്താനായില്ല. സത്യത്തില്‍ ഞങ്ങളുടെ സ്കൂളില്‍ അത്തരമൊരു മാഷ്‌  ഉണ്ടായിരുന്നോ? സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന എന്നെ പ്രലോഭിപ്പിക്കാന്‍,&amp;nbsp;  അന്നേ&amp;nbsp;കഥാപുസ്തകങ്ങള്‍ വായിച്ചിരുന്ന എന്റെ ചേച്ചിമാര്‍ ഉണ്ടാക്കിയ സൌമ്യ  സങ്കല്പപമായിരുന്നോ അത്? അല്ല, എല്ലാ കുട്ടികളും മനസ്സില്‍ കാംക്ഷിക്കുന്ന  അധ്യാപകനെ സംബന്ധിക്കുന്ന സ്നേഹരൂപമാണോ അനന്തന്‍ മാഷ്‌? അറിയില്ല. &lt;br /&gt;&lt;br /&gt;ചെറിയ  ക്ലാസുമുതല്‍ പരിചയപ്പെട്ട മിക്ക മാഷന്മാരുടെയും കയ്യില്‍ നല്ല  വടിയുണ്ടായിരുന്നു. വടിയെടുക്കാതെ വരുന്നവര്‍ ക്ലാസ്സില്‍ എത്തിയ ഉടനെ  വടിപൊട്ടിക്കാന്‍ ലീഡറെ പുറത്തേക്കോടിച്ചു. സ്കൂളിനു മുന്നില്‍ നിരനിരയായി  നില്‍ക്കുന്ന പേരമരത്തിന്റെ മിക്ക ശാഖകളും പൊട്ടിത്തെറിച്ചത് ഞങ്ങളില്‍  ചിലരുടെ കൈവെള്ളയിലും പുറത്തും ചന്തിയിലും വെച്ചായിരുന്നു. ഒരു വടിക്ക്  പകരം അഞ്ചും പത്തും വടികള്‍ പൊട്ടിച്ചു കൊണ്ട് വന്നു ലീഡര്‍മാര്‍  അവര്‍ക്കുള്ള അടിയില്‍ ഇളവുനേടി. വടിയില്ലാത്തവര്‍ രസം കണ്ടെത്തിയത്  പൂഴിമണ്ണ്&amp;nbsp; ചേര്‍ത്തു കുപ്പായകൈ കയറ്റി തോല് പോകും വരെ തിരുമ്മി   നുള്ളുന്നതിലായിരുന്നു. വെറുംകൈ പ്രയോഗക്കാര്‍ ചെവിയില്‍ നുള്ളിയും  ചെകിടത്തടിച്ചും തൃപ്തിപ്പെട്ടു. ബെഞ്ചില്‍ കയറ്റിയും ക്ലാസിനു പുറത്തു  നിര്‍ത്തിയും പെണ്‍കുട്ടികളുടെ സൈഡില്‍ കൊണ്ട് പോയി നിര്‍ത്തിയും  അപമാനിച്ചവരും കുറവല്ല. എന്തോ ചെറിയൊരു വികൃതിക്ക് എനിക്ക് ഒരു ദിവസം  രാവിലെ മുതല്‍  വൈകുന്നേരം വരെ ഹെഡ് മാഷുടെ മുറിക്കു മുന്നില്‍ നില്‍ക്കേണ്ടി വന്നു.  അതുവഴി വന്ന ചെറു ബാല്യക്കാരനായ മാഷ്‌ "ഇതൊക്കെ കോളേജില്‍ എത്തിയിട്ട് പോരെ  മോനെ" എന്ന ഒരു സുയിപ്പ്. ഇവനൊക്കെ കൊളെജിലെത്തിയാല്‍ ആ കോളേജു തന്നെ  മറിച്ചിടും എന്ന് ഹെഡ് മാഷുടെ കമന്റ് . 'കേരളാ കരിക്കുലം ഫ്രെയിം  വര്‍ക്കിനെ'ക്കുറിച്ച് അതേ ഹെഡ് മാസ്റ്റര്‍ക്ക്&amp;nbsp;  ക്ലാസെടുക്കാന്‍  അവസരമുണ്ടായപ്പോള്‍ 'ഇവന്‍ എന്റെ ശിഷ്യനാണ് 'എന്ന് മാഷ്‌  അഭിമാനം കൊണ്ടു.  പണ്ട്  അനുഭവിച്ച വിഷമം അപ്പോള്‍ ഓര്‍മ്മയില്‍ വന്നതേയില്ല. അന്ന് ഏറ്റവും മോശം  എന്ന് പേരുകേട്ട ഒരു എയിഡഡ് സ്കൂളില്‍ നിന്നും നിരന്തരമായ അടിയും അപമാനിക്കലുമാല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു.&lt;br /&gt;&lt;br /&gt;അതുകൊണ്ട് തന്നെ പയ്യന്നൂര്‍ കോളേജില്‍ വെച്ച് പവിത്രന്‍ മാഷെ കാണുന്നത്  വരെ അധ്യാപകരെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അന്ന്&amp;nbsp;റബല്‍  സങ്കല്‍പ്പത്തിനു ഞങ്ങള്‍ക്ക് മാഷിനപ്പുറം കൊടുമുടികളുണ്ടായിരുന്നില്ല. കുടുക്ക് പൊട്ടിയ പരുക്കന്‍ ഖദര്‍ കുപ്പായം  പിന്നുകുത്തിയിടുന്നതു അഭിമാനമായി കണ്ടിരുന്ന, ചെരുപ്പ് ഇട്ടാലും  ഇട്ടില്ലെങ്കിലും പ്രശ്നമില്ലാത്ത, താടിയും മുടിയും അലസമായി അതിന്റെ  പാട്ടിനു വിട്ടിരുന്ന മാഷുമായി സൗഹൃദം എളുപ്പമായിരുന്നു. അത് ഒരു  ആളിക്കത്തലായിരുന്നു. മാഷുടെ എരിപുരത്തെ വാടക വീട്ടില്‍, ഇരിണാവിലെ  തറവാട്ടില്‍ ഞങ്ങള്‍ അഭിമാനപൂര്‍വ്വം കയറിയിറങ്ങി. അന്നൂരിലെ സഞ്ജയന്‍  സ്മാരക ഗ്രന്ഥാലയത്തില്‍ നിന്നും വായിച്ച പുസ്തകങ്ങള്‍ക്കപ്പുറമുള്ള&amp;nbsp;  സാഹിത്യത്തെക്കുറിച്ച്, നാടകത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മാഷ്‌ പറഞ്ഞു  കൊണ്ടേയിരുന്നു. ഞങ്ങളില്‍ നല്ല കേള്‍വിക്കാരെ മാഷിനു പിന്നീടു ഒരിക്കലും  കിട്ടിയിട്ടുണ്ടാവില്ല. ബീഡി വലിക്കാന്‍ സ്വാതന്ത്ര്യം തന്നതുകൊണ്ടു തന്നെ  എത്ര സമയം വേണമെങ്കിലും മാഷുടെ ചുറ്റുവട്ടത്ത് തന്നെ കഴിച്ചു കൂട്ടാന്‍  പ്രയാസവുമുണ്ടായില്ല. ഞാന്‍, കണ്ണഞ്ചേരി പ്രദീപന്‍ എന്നിവര്‍ മാഷുടെ  ശിങ്കിടികള്‍ എന്ന് വിളികൊള്ളുന്നതില്‍ അഭിമാനിച്ചു. കോളേജ് കാന്റീനില്‍  നിന്ന് ഒരുമിച്ചു ചായകുടിച്ച്‌, വലിച്ച ബീഡികുറ്റി വലിച്ചെറിഞ്ഞ് മാഷ്‌  ക്ലാസെടുക്കാനും ഞങ്ങള്‍ ക്ലാസ്സില്‍ ഇരിക്കാനും മാത്രം രണ്ടായി. തന്റെ  തിരക്കില്‍ മിക്കപ്പോഴും കോളേജില്‍ വരാതിരിക്കുകയും നാട്ടിലെത്തിയാല്‍  ഞങ്ങള്‍ക്ക് ഭക്ഷണം വരെ വാങ്ങിത്തന്നു തുടര്‍ച്ചയായി സ്പെഷല്‍ ക്ലാസുകള്‍  എടുത്തുതരികയും ചെയ്തിരുന്ന എം. ആര്‍. സി മാഷ്‌, സി വി യും&amp;nbsp;  കേരള പാണിനീയവും  വള്ളിപുള്ളി തെറ്റാതെ പഠിപ്പിച്ചിരുന്ന പട്ടേരി മാഷ്‌, ക്ലാസ് മുറിയെ  പ്രഭാഷണവേദിപോലെ കണ്ടിരുന്ന മേലത്ത് മാഷ്‌ .... പയ്യന്നൂര്‍  കോളേജില്‍ മലയാള വിഭാഗത്തില്‍ അന്ന് പ്രഗത്ഭര്‍ ഏറെയുണ്ടായിരുന്നു.  എന്നാല്‍, ഒരിക്കലും സിലബസ്സിന്റെ സര്‍വേ നമ്പറില്‍ കൂടി പോകാത്ത, ഒന്ന്  പറഞ്ഞാല്‍ മുന്നൂറിലേക്ക്‌ യാതൊരു ആസ്പദവുമില്ലാതെ കൈവിട്ടു  ചാടിക്കൊണ്ടിക്കൊണ്ടിരുന്ന, ബഷീര്‍ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്രകാരം ദൈവത്തെപ്പോലെ ആദിയും  അന്തവുമില്ലാത്ത, പവിത്രന്‍ മാഷുടെ ക്ലാസായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. പഠിക്കാന്‍  സീരിയസ്സായി വരുന്ന മിക്ക പെണ്‍കുട്ടികള്‍ക്കും പക്ഷേ മാഷുടെ ക്ലാസ് തീരെ  ദഹിക്കാറില്ല. &lt;br /&gt;&lt;br /&gt;പവിത്രന്‍ മാഷ്‌ ഞങ്ങള്‍ക്ക് അന്ന് നല്‍കിയത്  ഒരിക്കലും അക്കാദമികമായ ഒരു പിന്തുണയായിരുന്നില്ല. മാഷുടെ ക്ലാസില്‍  ചര്‍ച്ചയ്ക്കു വന്ന വിഷയങ്ങളൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക്  മനസിലാകുന്നവയായിരുന്നില്ല. പക്ഷെ അത് നല്‍കിയ ലോകബോധം വലുതായിരുന്നു.  അന്ന് മാഷുടെ സാമീപ്യം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കുറച്ചു  പേരുടെയെങ്കിലും ജീവിതവീക്ഷണം ഇപ്രകാരമാകുമായിരുന്നില്ല. ചരിത്രത്തില്‍,  പ്രത്യേകിച്ചും പ്രാദേശിക ചരിത്രത്തില്‍ നല്ല താത്പര്യമുണ്ടായിരുന്ന മാഷ്‌  ഞങ്ങളെ എരമത്തെ മുനിമടകളിലേക്ക് കയറ്റുകയും മാടായിപ്പാറയിലെ  ജൂതക്കുളത്തിലേക്ക് ഇറക്കുകയും ചെയ്തു. നാട്ടിന്റെ വിപ്ലവ ചരിത്രങ്ങളില്‍  ആവേശം കൊള്ളുകയും പഴയ വീരസഖാക്കളെ കണ്‍മുന്‍പില്‍ കാണിച്ചു തരികയും ചെയ്തു.  'മൂവീമാനിയ' എന്ന ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതില്‍ ഞങ്ങളെക്കാള്‍ മുന്‍കൈയെടുത്തു. എ സോണിനും ഇന്റര്‍ സോണിനും ഞങ്ങളെ അനുഗമിച്ചു. &lt;br /&gt;&lt;br /&gt;ഒരു പക്ഷെ ഇതിനെക്കാളൊക്കെ ഞങ്ങളെ മാഷിലേക്ക് വലിച്ചടുപ്പിച്ചത് മാഷുടെ  കുടുംബമാണ്. സ്വന്തം വീട്ടിനെക്കാളും സ്വാതന്ത്ര്യം എടുത്തു ഞങ്ങള്‍  പെരുമാറുന്നതിന് ഒരിക്കലും തടസ്സം നിന്നില്ല രതി ടീച്ചര്‍. മാഷിനോപ്പം  വായനയിലും ഞങ്ങളുടെ ചര്‍ച്ചകളിലും ടീച്ചറും പങ്കുകൊണ്ടു. കോളേജു  കഴിഞ്ഞിട്ട് എത്രയോ വര്‍ഷം, ഏറ്റവും അടുത്ത ബന്ധുക്കളെക്കാള്‍ ഞങ്ങളുടെ  ഓരോരുത്തരുടെയും സന്തോഷങ്ങളിലും സങ്കടങ്ങളിലും അവര്‍ പങ്കാളികളായി. എന്റെ  വീട്ടിലെ വിരുന്നുകള്‍ക്ക് അടുക്കളക്കാരിയായി പലപ്പോഴും രതിടീച്ചര്‍.   അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സുരേന്ദ്രന്‍ രഹസ്യമായി പറയുമായിരുന്നു,  മാഷും രതിടീച്ചറും ഒരു പെരുമഴയത്ത്&amp;nbsp; ഒറ്റക്കുടയില്‍ വരുന്ന ഒരു  നിമിഷത്തിലാണ് ഞാന്‍ ഒരു കുടുംബ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങിയതെന്ന്. &lt;br /&gt;&lt;br /&gt;മാഷുടെ വീട് പണി തകൃതിയായി നടക്കുന്ന സമയമായിരുന്നു അത്. പ്രായോഗിക  കാര്യങ്ങളില്‍ അന്ന് ഏറ്റവും പിന്നിലായിരുന്നു മാഷുടെ നടപ്പ്. അതുകൊണ്ട്  തന്നെ വീടിന്റെ പണിയുടെ മേല്‍നോട്ടം, സഖാവ് എന്ന് മാത്രം എല്ലാവരും  വിളിച്ചിരുന്ന മാഷുടെ അച്ഛനായിരുന്നു. ആ വീടിന് ഒരു ഗേറ്റുണ്ടാക്കാന്‍ മുള  കൊത്താന്‍ പോയ സംഭവം മറക്കാന്‍ കഴിയാത്തതാണ്. വലിയൊരു കൂട്ടം മുളയില്‍  നിന്നാണ് രണ്ടോ മൂന്നോ മുള കൊത്തേണ്ടത്. സീമക്കൊന്ന കൊത്തുന്ന ലാഘവത്തോടെ  മുള കൊത്താന്‍ പോയ ഞങ്ങള്‍ പെട്ട് പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. നല്ലത്  നോക്കി മുളങ്കൂട്ടത്തിന്റെ സൈഡില്‍ മൂന്നു മുളകള്‍ അടിയില്‍ നിന്ന് തന്നെ  ആദ്യം കൊത്തിവെച്ചു. വലിച്ചപ്പോള്‍ ഓരോന്നും ഓപ്പറേഷന്‍ ചെയ്താലും വിടാത്ത  മട്ടില്‍ കൂട്ടിപ്പിടിച്ചിരിക്കുന്നു. എത്ര കൊച്ചു ശിഖരങ്ങള്‍ കൊത്തി  വിടര്‍ത്തിയാലും സംഭവും വീണ്ടും പഴയത് പോലെ തന്നെ . മുളയുടെ മുള്ളുകള്‍  കൊണ്ട് ശരീരം അവിടവിടെ കീറിമുറിഞ്ഞു. ഒടുവില്‍ പടുകൂറ്റന്‍ മുളയുടെ  നമുക്കാവശ്യമുള്ള ഉയരം മാത്രം കൊത്തിയെടുത്ത്, ഉടമസ്ഥന്‍ കാണുന്നതിനു  മുന്‍പ് ഞങ്ങള്‍ സ്ഥലം വിട്ടു. അതുപോലെ മാഷുടെ പറമ്പില്‍&amp;nbsp; പ്രദീപന്റെ  വീട്ടില്‍ നിന്നും കൊണ്ടുവന്ന കുഞ്ഞിമംഗലം മാവുകള്‍ വെക്കാനായി  ഉത്സാഹിച്ചത്‌. ഒന്നും ഒരുകാലത്തും മറക്കാന്‍ കഴിയാത്ത, ഓര്‍മ്മയിലെ  മധുരചിത്രങ്ങളാണ്. &lt;br /&gt;&lt;br /&gt;മാഷുടെ വീടിന്റെ കുടിയോലിനു ഞാന്‍ വലിയൊരു കടലാസ് പൊതിയും കൊണ്ടാണ് പോയത്.  "എന്താണിത് ; നീ ഞങ്ങള്‍ക്ക് സമ്മാനമോ?" എന്ന് ദേഷ്യപ്പെടാനൊരുങ്ങിയ  മാഷിന്റെയും ടീച്ചറിന്റെയും മുന്നില്‍ ഞാന്‍ മടിച്ചുമടിച്ച് പൊതിയഴിച്ചു.  എ. എസ്. മാതൃഭൂമിയില്‍ യയാതിക്ക് വേണ്ടി വരച്ച ചിത്രം വലുതാക്കി ഒരു  ക്യാന്‍വാസില്‍ ഞാന്‍ തീര്‍ത്ത പകര്‍പ്പായിരുന്നു അത്. എത്രയോ നാളുകള്‍ ആ  വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് ആ ചിത്രം തൂങ്ങിക്കിടന്നു.  പിന്നീട് മാഷുടെ വീട് ഇരുനിലയാക്കിയുയര്‍ത്തി ആകമാനം പരിഷ്കരിച്ചെങ്കിലും  എടുത്തുമാറ്റാതെ, അപ്പോഴേക്കും എനിക്ക് തന്നെ അപകര്‍ഷത തോന്നിക്കുന്ന  അമെച്വറായ ആ ചിത്രം അവിടെ തന്നെ മാഷ്‌ തൂക്കിയിട്ടു. &lt;br /&gt;&lt;br /&gt;ഇപ്പോഴും അത് അവിടെത്തന്നെയുണ്ടോ? സാധ്യതയില്ല.ഇരുപത്തി മൂന്ന്  വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഏറ്റവും വിലകുറഞ്ഞ ക്യാന്‍വാസില്‍ വരച്ച, വളരെ  നേരിയ ഫ്രെയിം മാത്രമുള്ള ആ ചിത്രം മാഷ്‌ ഹൃദയത്തോട് എത്ര ചേര്‍ത്തു  പിടിച്ചാലും നില നില്‍ക്കാന്‍ സാധ്യതയില്ല. അതിനു പകരമായി മാഷ്ക്ക്,  എനിക്ക് വരക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ചിത്രം  സമ്മാനിക്കണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് തന്നെ എത്ര കാലമായി.&lt;br /&gt;അല്ല,  മാഷുടെ വീട്ടിലേക്കുള്ള വഴി ഇപ്പോള്‍ ഏതു ഭാഗത്ത് കൂടിയാണ്?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-2220804822011104027?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/2220804822011104027/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/09/blog-post_07.html#comment-form' title='28 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/2220804822011104027'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/2220804822011104027'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/09/blog-post_07.html' title='ഓര്‍മ്മച്ചുമരിലെ ഒറ്റച്ചിത്രം'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ck57JE801BE/TIZ7t91SVaI/AAAAAAAAAX8/_68MnDLnf-M/s72-c/yayaathi.jpg' height='72' width='72'/><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-4301362245013478596</id><published>2010-09-06T08:08:00.000+05:30</published><updated>2010-09-06T08:08:45.652+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>ഷേണായി ഡോക്ടര്‍</title><content type='html'>അവിചാരിതമായാണ് ഇന്നലെ ഷേണായി ഡോക്ടറെ വഴിയില്‍ വെച്ച് കണ്ടത്. തന്റെ പഴയ  ചേതക് സ്കൂട്ടറില്‍ കാണുന്ന നാട്ടുകാരോടെല്ലാം ചിരിച്ചും ചിലരോടെല്ലാം  "എന്തുണ്ട് ' എന്ന് കുശലം ചോദിച്ചും മൂപ്പര്‍ മെല്ലെ ബസാറിലേക്ക്  പോകുകയായിരുന്നു.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ പ്രദേശത്തെ പഴയ ഡോക്ടര്‍മാരില്‍ പ്രധാനിയാണ്‌  ഷേണായി. എം. ബി. ബി. എസ്സും അതിനു മുന്‍പുള്ള ചികിത്സാ ബിരുദങ്ങളും  മാത്രമുണ്ടായിരുന്ന കുപ്പാടക്കന്‍, കരുണാകരന്‍, യു. വി. ഷേണായി, ദാമോദരന്‍  എന്നിവര്‍ ആസ്ഥാന ഡോക്ടര്‍മാരായി പയറ്റുന്നതിനിടയിലാണ് മംഗാലാപുരത്തു  നിന്നും ഷേണായി ഡോക്ടര്‍ എത്തുന്നത്. പേരുകേട്ട സര്‍ജന്‍. ഗവന്മെന്റ്റ്  ആശുപത്രിക്ക് മുന്‍പിലെ അദ്ദേഹത്തിന്‍റെ ക്ലിനിക്കിനു മുന്നില്‍ അന്ന്  മുതല്‍ രോഗികളുടെ നീണ്ട ക്യൂ ആയിരുന്നു. കന്നഡ കലര്‍ന്ന മലയാളത്തില്‍  "എന്റാ അമ്മാ .... വയറ്റീന്നു നല്ല മാതിരി പോക്ക് ശരിയില്ലേ ..." എന്ന  മാതിരി സംസാര രീതി എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ  കൈപ്പുണ്യം പാടി നീട്ടി വലിയ സംഭവ കഥകളുണ്ടായി. ഞങ്ങളുടെ നാട്ടില്‍  അലിഞ്ഞു ചേര്‍ന്ന അദ്ദേഹം നാട്ടിലെ ഏതു ആഘോഷ പരിപാടികള്‍ക്കും കൈയയച്ചു  സംഭാവനകള്‍ നല്‍കി, സമയം കിട്ടുമ്പോഴെല്ലാം പങ്കെടുത്തു. &lt;br /&gt;&lt;br /&gt;ഷേണായി  ഡോക്ടറെ കാണുമ്പോള്‍ പല സ്ത്രീകളും ചില പുരുഷന്മാരും നാണിച്ചു മുഖം  കുനിക്കുന്നതിന്റെ രഹസ്യം എനിക്ക് പിന്നീടാണ് മനസ്സിലായത്‌. അദ്ദേഹത്തിന്റെ  സര്‍ജറികളില്‍ വലിയൊരു ശതമാനവും പൈല്‍സിന്റെതായിരുന്നു. തലശ്ശേരിയിലെ  ഭരതന്‍ ഡോക്ടര്‍ പേരെടുക്കുന്നതിനും നാട്ടില്‍ മൂലക്കുരു ക്ലിനിക്കുകള്‍  കൊച്ചു ലോഡ്ജു&amp;nbsp;  മുറികളില്‍ പോലും പെരുകുന്നതിനും മുന്‍പ് ഇക്കാര്യത്തില്‍  ഞങ്ങളുടെ കണ്‍കണ്ട ദൈവം ഷേണായി ഡോക്ടറായിരുന്നു. തിരക്ക് വര്‍ദ്ദിച്ചു  വര്‍ദ്ദിച്ച് രോഗികളുടെ മുഖം തന്നെ തിരിച്ചറിയാന്‍ കഴിയാതെയായി  അദ്ദേഹത്തിന്.&amp;nbsp; ഇക്കാര്യത്തില്‍ അനേകം കഥകള്‍ അദ്ദേഹവുമായി ബന്ധപ്പെടുത്തി  ഞങ്ങള്‍ നാട്ടുകാര്‍ പറഞ്ഞു രസിച്ചിരുന്നു. കുറിഞ്ഞിയിലെ കളിയാട്ടത്തിന്റെ  വമ്പിച്ച തിരക്കില്‍ കണാരേട്ടന്‍ ഷേണായി ഡോക്ടറെ കാണുന്നു. ഓപ്പറേഷന്‍  ചെയ്ത് തന്റെ പ്രഭാതങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ച  ദൈവമാണ് കണാരേട്ടന് ഡോക്ടര്‍. ഓടിപ്പോയി ഡോക്ടറെ തൊഴുതു. എത്ര  പരിചയപ്പെടുത്തിയിട്ടും ഡോക്ടര്‍ക്ക് ആളെ മനസ്സിലായില്ല. പിന്നെ  കണാരേട്ടന്‍ മടിച്ചില്ല, മുണ്ടും പൊക്കി പിറകോട്ടു തിരിഞ്ഞു  ആള്‍കൂട്ടത്തിനിടയില്‍&amp;nbsp;  കുനിഞ്ഞൊരു നില്പാണ്. " ഓ.. കാനാരന്‍ .. " ഒരു  നിമിഷം കൊണ്ട് ഡോക്ടര്‍ ആളെ തിരിച്ചറിഞ്ഞു.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ റൂട്ടില്‍ ട്രക്കര്‍ സര്‍വീസ് നടത്തുന്ന രാജേട്ടനാണ് ഷേണായി  ഡോക്ടറുടെ രണ്ടു മൂന്നു രസകരമായ കഥകള്‍ എന്നോട് പറഞ്ഞത്. പിന്നീട് ഡോക്ടറെ  കാണുമ്പോഴൊക്കെ പരിചയത്തിനപ്പുറം ആ കഥകളുടെ അലയൊലിയാലും ആണ് ഞാന്‍ വിശദമായി  ചിരിക്കാറുള്ളത്.&amp;nbsp; തന്റെ വണ്ടി തടഞ്ഞു നിര്‍ത്തി ഫസ്റ്റ്‌ ഐഡ് ബോക്സ് പരതി  "എവിടെ ഇതിലെ സാധനങ്ങള്‍, ഈര്‍ക്കില്‍ എവിടെ?" എന്നെല്ലാം തിരക്കിയ  പോലീസുകാരോട് ഞാന്‍ ഇന്ന് രാവിലെ നാവു തുടച്ചു കളഞ്ഞതെയുള്ളൂ സാര്‍ എന്ന്  നിഷ്കളങ്കമായി മറുപടി പറഞ്ഞ അന്ന് മുതല്‍ രാജേട്ടന്റെ കഥകള്‍ക്കായി ഞങ്ങള്‍  കാത്തു കൂര്‍പ്പിക്കാരുണ്ടായിരുന്നു. ട്രക്കറിലെ സ്ഥിരമായ ഇരിപ്പും  ഹോട്ടല്‍ ഭക്ഷണവും കാരണം ഷേണായി ഡോക്ടറെ കാണിക്കേണ്ടുന്ന വേദന ഒരിക്കല്‍  രാജേട്ടനും പിടിപെട്ടു. വിശദമായ പരിശോധനയാണ് ഈ രോഗത്തിന് ഡോക്ടര്‍  നടത്താറുള്ളത്. രോഗികളെ അടിവസ്ത്രമൊന്നുമില്ലാതെ കുനിച്ചു നിര്‍ത്തി ഇരു  വിരലുകല്‍ക്കൊണ്ടും മലദ്വാരം വിടര്‍ത്തി നോക്കിയാണ് അദ്ദേഹം പരിശോധിക്കുക.  ഇതിനിടയില്‍ അവിടുത്തെ പേശികളുടെ സങ്കോച വികാസങ്ങള്‍ അറിയുന്നതിന് വേണ്ടി  അദ്ദേഹം രോഗികളോട് നിരന്തരമായി എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും.  അങ്ങിനെ രാജേട്ടനോട് ട്രക്കര്‍ സര്‍വീസിന്റെയും നാട്ടിലെ റോഡുകളുടെയും  എല്ലാം കാര്യം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് "അല്ലാ നിങ്ങള്‍  പുകവലിക്കാറുണ്ടോ" എന്ന് ഡോക്ടര്‍ അന്വേഷിച്ചത്. രാജേട്ടന്‍ " ഇല്ല  ഡോക്ടര്‍, എന്താ പുക വരുന്നുണ്ടോ " എന്ന് പതിവ് നിഷ്കളങ്കതയോടെ തന്നെയാണ്  ഉത്തരവും പറഞ്ഞത്.&lt;br /&gt;&lt;br /&gt;ആയിടക്ക്‌ കുറച്ചു ദിവസം ഡോക്ടറുടെ കഴുത്തു ഒരു വശത്തേക്ക്&amp;nbsp;  തിരിഞ്ഞിരുന്നു. പൈല്‍സ് കാണാന്‍ കുനിഞ്ഞു കുനിഞ്ഞു ചഞ്ഞും ചെരിഞ്ഞും  നോക്കി പറ്റിയതാവനാണ് വഴിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. രാജേട്ടനാണ്  സംഭവം എന്താണെന്ന് വ്യക്തമാക്കിയത്.  ഡോക്ടര്‍ ഒരു ദിവസം തന്റെ  പ്രിയപ്പെട്ട ചേതക്കില്‍ വരികയായിരുന്നു. നേരിയ ചാറ്റല്‍ മഴയുള്ളത്‌ കൊണ്ട്  റെയിന്‍ കോട്ടും ഇട്ടായിരുന്നു വരവ്. ഒരു നല്ല വളവില്‍ ലക്കും  ലഗാനുമില്ലാതെ വരുന്ന ജീപ്പുമായി ഡോക്ടറുടെ സ്കൂട്ടര്‍ ഇടിച്ചു. ഡോക്ടര്‍  സ്കൂട്ടറില്‍ നിന്നും തെറിച്ചു ദൂരേക്ക്‌ വീണു. വീഴ്ചയില്‍ തന്നെ ബോധവും  പോയി. ആളുകള്‍ ഓടിക്കൂടി. നോക്കുമ്പോള്‍ ശരീരത്തില്‍ മുറിവോ ചതവോ  ഒന്നുമില്ല, പക്ഷെ വീഴ്ചയില്‍ കഴുത്തു പൂര്‍ണമായും തിരിഞ്ഞു പോയിരുന്നു.  മുഖം നേരെ പിറകോട്ടു തിരിഞ്ഞാണ് ഇരിക്കുന്നത്. എന്തുചെയ്യണ മെന്നറിയാതെ  ആളുകള്‍ അമ്പരന്നു നില്‍ക്കെ അവിടുത്തെ പ്രധാനിയായ ചന്തു ഗുരുക്കള്‍  മുന്നോട്ടു വന്നു. "ഇത് വീഴ്ചയില്‍ പറ്റിയത്താണ്. പ്രശ്നമൊന്നുമില്ല. ഇപ്പൊ  ശരിയാക്കാം" എന്ന് പറഞ്ഞു ഡോക്ടറുടെ അടുത്തു തന്നെ മുട്ടുകുത്തി ഇരുന്നു.  ഗുരുക്കളുടെ കാല്‍മുട്ടെടുത്തു ഡോക്ടറുടെ കഴുത്തില്‍ അമര്‍ത്തിവെച്ച് ഇരു  കൈകള്‍ കൊണ്ടും തലയില്‍ മുറുകെപ്പിടിച്ച്&amp;nbsp; മെല്ലെ തിരിച്ചു ശിരസ്സ്‌  പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ തുടങ്ങി. തല മുക്കാല്‍ ഭാഗത്തോളം  തിരിഞ്ഞതും ബോധംപോയ ഡോക്ടര്‍ ഞെട്ടി ഉണര്‍ന്നു പരിസരം ഞെടുങ്ങു മാറ് ഉറക്കെ  നിലവിളിച്ചു. പേടിച്ചു പോയ ഗുരുക്കള്‍ ഞെട്ടി പിറകോട്ടു മാറി. അപ്പോഴാണ്‌  ആരോ വിളിച്ചു പറഞ്ഞത്. "അയ്യോ ഡോക്ടറുടെ തല തിരിഞ്ഞതല്ല; അദ്ദേഹം ഓവര്‍  കോട്ട് തിരിച്ചിട്ടതാണ്." &lt;br /&gt;പിന്നീട്‌ ഇന്നുവരെ ഏതു പെരുമഴയത്തും അദ്ദേഹം ഓവര്‍ കോട്ട് ഇട്ടിട്ടില്ല എന്നാണു രാജേട്ടന്‍ പറഞ്ഞത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-4301362245013478596?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/4301362245013478596/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/09/blog-post.html#comment-form' title='16 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/4301362245013478596'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/4301362245013478596'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/09/blog-post.html' title='ഷേണായി ഡോക്ടര്‍'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-3526434099521569431</id><published>2010-08-27T21:40:00.002+05:30</published><updated>2010-08-27T21:47:00.185+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>അച്ഛന്‍</title><content type='html'>ബ്രണ്ണന്‍ കോളേജിന്റെ കുന്നുകയറി അച്ഛന്‍ വിയര്‍ത്തൊലിച്ചു വരുന്ന  ഉച്ചയ്ക്ക് ഞാന്‍ ഗംഭീരമായ ഒരു പ്രകടനം നയിച്ച്‌ അതിന്റെ മുന്നില്‍  നടക്കുകയായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഏറ്റവും തിളക്കത്തോടെ  നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം എനിക്ക് ഈ കണ്ടുമുട്ടലാണ്. അത്  അവിശ്വസനീയമായിരുന്നു.  ഒരുപാട് അസുഖങ്ങളാല്‍ ഉഴറിയിരുന്ന അച്ഛന്‍ പത്തെഴുപതു കിലോമീറ്റര്‍  സഞ്ചരിച്ച്‌ ആദ്യമായി മകന്‍ പഠിക്കുന്ന കോളേജില്‍. കോളേജില്‍ ചേര്‍ക്കാന്‍  പോലും, "നീ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചു പോയാല്‍ മതി" എന്ന് പറഞ്ഞിരുന്ന  പുള്ളിയാണ്. വിയര്‍ത്തു കുളിച്ചു രതീശന്റെ ചായക്കടയ്ക്ക് മുന്നില്‍  കിതപ്പാറ്റുന്ന അച്ഛനെ പ്രകടനത്തിന്റെ മുന്‍ നിരയില്‍ നിന്ന്&amp;nbsp; കണ്ട ഉടനെ  അമ്പരന്ന ഞാന്‍ കണ്ണ് കൊണ്ട് ചോദിച്ചു, എന്തേ? കണ്ണിറുക്കിത്തന്നെ അച്ഛന്‍  മറുപടി പറഞ്ഞു, ഒന്നുമില്ല... നീ പോയി വാ. ഒരു നിമിഷം പ്രകടനത്തില്‍  നിന്നും ഒഴിഞ്ഞു മാറി ഞാന്‍ അച്ഛന്റെ അടുത്തേക്ക്‌ ഓടി ചെന്നു. അച്ഛാ,  എന്തെങ്കിലും വിശേഷങ്ങള്‍. ഹേയ്.. അങ്ങിനെയൊന്നുമില്ല നീ നിന്റെ  പണിയൊക്കെത്തീര്‍ത്തിട്ടു വാ.. ഞാനിവിടെ നില്‍ക്കാം. അച്ഛനെ ചായക്കടയില്‍  ഇരുത്തി, രതീശേട്ടാ നോക്കിയേക്കണേ എന്റെ അച്ഛനാണ് എന്ന് പറഞ്ഞു വീണ്ടും  പ്രകടനത്തിലേക്ക് ചേരുമ്പോഴും മനസ്സില്‍ നിറയെ അച്ഛന്‍ വന്നത്  എന്തിനായിരുന്നു അന്ന ചിന്തയായിരുന്നു.&lt;br /&gt;&lt;br /&gt;ബ്രണ്ണനിലെ അന്നത്തെ പ്രിന്‍സിപ്പാള്‍ മേരിമാത്യു ടീച്ചറുടെ അധ്യാപക ദ്രോഹ  നടപടികള്‍ക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ കോളേജു  പടിക്കല്‍ നടന്ന ധര്‍ണാ സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള  പ്രകടനമായിരുന്നു അത്. അധ്യാപകര്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും  പ്രിന്‍സിപ്പാളിന്റെ പല നടപടിയിലും വല്ലാതെ കുപിതരായിരുന്ന സമയമായിരുന്നു  അത്. കോളേജു യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍, യൂണിയന്‍  പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും പ്രിന്‍സിപ്പാളുമായി നിരന്തരം  കലഹിക്കേണ്ടി വന്നിരുന്നു എനിക്ക്. സോമന്‍ കടലൂര്‍ എഡിറ്ററായ ഞങ്ങളുടെ  മാഗസിന്‍ ഇറക്കാതിരിക്കാനും&amp;nbsp;  ഇറങ്ങിയപ്പോള്‍ അതിന്റെ കാശ് തരാതിരിക്കാനും  അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു.&amp;nbsp; ഇക്കാര്യങ്ങള്‍ എണ്ണി എണ്ണി  പറഞ്ഞു  കൊണ്ടായിരുന്നു ഞാന്‍&amp;nbsp;ധര്‍ണാസമരത്തിനു  അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട്  പ്രസംഗിച്ചിരുന്നത്‌. രതീശന്റെ ചായക്കടയില്‍ ഇരുന്നു തന്നെ അച്ഛന്‍ എന്റെ  പ്രസംഗം മുഴുവനും കേട്ടു. എന്‍. പ്രഭാകരന്‍ മാഷാണ് തുടര്‍ന്ന് അധ്യാപകരുടെ  ഭാഗത്ത് നിന്നുള്ള പ്രസംഗം നടത്തിയത്. മാഷെ, ജീവിതത്തില്‍ ആദ്യമായി&amp;nbsp; ചൂടായി  കണ്ട, കേട്ട ഏക ദിവസം മുമ്പും പിന്‍പും അതുമാത്രമായിരുന്നു. പരിപാടി  തീര്‍ന്നതും ഞാന്‍ ഓടി അച്ഛന്റെ അടുത്തത്തി. അപ്പോഴേക്കും ചായകുടി കഴിഞ്ഞ്  അച്ഛന്‍ രണ്ടാമത്തെ ബീഡിക്ക് തീകൊളുത്തിയിരുന്നു. &lt;br /&gt;"നമുക്ക് എവിടെയെങ്കിലും കുറച്ചു നേരം ഇരിക്കാം" എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അതെവിടെ  എന്നായി ഞാന്‍. "നീ താമസിക്കുന്ന മുറി ദൂരെയാണോ..." "ഹേയ്.. ഇതാ  തൊട്ടടുത്തുതന്നെയാണ്‌." "എന്നാല്‍ നമുക്ക് അങ്ങോട്ട്‌&amp;nbsp;  പോകാം."&amp;nbsp; എന്റെ  ഹോസ്റല്‍ മുറിയുടെ പരുവം എന്തായിരിക്കും എന്ന് ഭയന്നുകൊണ്ടാണ് ഓരോ അടിയും  എണ്ണിത്തീര്‍ത്തത്. ഞങ്ങള്‍ മൂന്നു പേര്‍ക്കാണ് ഒരു മുറി.സത്യന്‍, ഗോപി,  ഞാന്‍. മൂന്ന് പേരും സാമാന്യം വലിക്കും.മുറി അടിച്ചു വാരിയിട്ടു ദിവസങ്ങള്‍  എത്രയോ ആയിട്ടുണ്ടാകും. ബീഡി, സിഗരറ്റുകുറ്റികള്‍ നിറഞ്ഞു തറ  കാണാതായിട്ടുണ്ടാകും. മറ്റെന്തൊക്കെ അവശിഷ്ടങ്ങളാണ് ഉണ്ടാവുക എന്ന്  പടച്ചോന് മാത്രമേ അറിയൂ. അച്ഛനാണെങ്കില്‍ മുറിയിലേക്ക് പോകാമെന്ന് പറയുകയും  ചെയ്തു. &lt;br /&gt;&lt;br /&gt;ഹോസ്റ്റലിലേക്കുള്ള&amp;nbsp; പടികള്‍ അച്ഛന്‍ പതുക്കെ കയറി. ഞാന്‍  അച്ഛന്റെ കയ്യില്‍ ബലമായി പിടിച്ചു. വീട്ടിലേക്കു പോയിട്ട്  ദിവസമെത്രയോയായി. ആ കൈകളില്‍ തൊട്ടപ്പോള്‍ വീടിന്റെ വിളി കടലിരമ്പം പോലെ  അടിച്ചുയര്‍ന്നു. മുറിയിലെത്തിയ അച്ഛന്‍&amp;nbsp; ഉള്ളിലാകെ ഒന്ന് നോക്കി. സംഗതി ഞാന്‍ ഭയപ്പെട്ടതിനേക്കാള്‍ ഭീകരം ആയിരുന്നു. &lt;br /&gt;"ഇതിനുള്ളില്‍ പെരുച്ചാഴികളെ പോലെ എങ്ങിനെയാടാ നീയൊക്കെ കഴിയുന്നത്‌? "&lt;br /&gt;ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു  പോയത് സിഗരറ്റു വലിക്കുന്നത്  ആദ്യമായി അച്ഛന്‍ കണ്ടു പിടിച്ച ദിവസമായിരുന്നു.&lt;br /&gt;&lt;br /&gt;പയ്യന്നൂരില്‍ അച്ഛന്‍ നടത്തിയിരുന്ന ആയുര്‍വേദക്കടയാണ് രംഗവേദി. അച്ഛന്  അക്കാലം ഒരുപാട് ദിവസം മണിപ്പാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു.  നെഞ്ചുവേദന. ആശുപത്രിയില്‍ പേഷ്യന്‍റ് പാര്‍ട്ടിയായി ഞാനാണ് കൂടെ.  അവിടെ കിട്ടിയ നാട്ടുകാരായ&amp;nbsp;  സുഹൃത്തുക്കളില്‍ നിന്നാണ് മൂക്കില്‍ കൂടി  പുകവിടുന്ന ഈ മഹനീയ വിദ്യ അഭ്യസിച്ചത്‌. തിരിച്ചെത്തിയപ്പോള്‍ ആയുര്‍വേദ കട  നടത്തിപ്പ് എന്റെ പണിയായി. അച്ഛന്‍ ഇടയില്‍ എപ്പോഴെങ്കിലും വരും. കടയുടെ  പിന്നിലുള്ള ഇത്തിരി സ്ഥലത്ത് നിന്ന് ഒരു ദിവസം പുതുതായി പഠിച്ചെടുത്ത  വിദ്യ പരീക്ഷിക്കുമ്പോഴാണ് അച്ഛന്‍ മെല്ലെ കടന്നു വന്നത്. പകുതി വലിച്ച  സിഗരറ്റുമായി കൈയോടെ പിടിയില്‍. ഉഗ്രമായി ഒന്ന് നോക്കി. 'തുടങ്ങിയോ' എന്ന്  മാത്രം ഒരു ചോദ്യം. ബാക്കി ഞാന്‍ വീട്ടില്‍ വെച്ച് പറയാം എന്നും പറഞ്ഞു  അച്ഛന്‍ ഇറങ്ങി. ഇതികര്‍ത്തവ്യതാമൂഢനായി എന്ന് പറഞ്ഞപോലെ  ഞാന്‍ കുറച്ചു നേരം നിന്നു. വീട്ടിലെത്തി ഇക്കാര്യം അമ്മയോടും മറ്റും  പറഞ്ഞു ഒരു ആഗോള പ്രശ്നമാകുമ്പോഴുണ്ടാകുന്ന നാണക്കേട്‌ ഓര്‍ത്ത്  ഉരുകി.  കടയില്‍ നിന്നും ഇറങ്ങിയ അച്ഛന്റെ അടുത്തേക്ക്‌ ഒരു ഓട്ടമാണ് പിന്നീട്. അധികം  ദൂരം എത്തുന്നതിനു മുന്‍പ് കണ്ടു പിടിച്ചു. അടുത്തു പോയി നേരെ പറഞ്ഞു, ഈ  പ്രശ്നം നമ്മള്‍ രണ്ടു പേരും അറിഞ്ഞാല്‍ മതി. ഇനി അമ്മയോടും മറ്റും പറഞ്ഞു  പ്രശ്നമാക്കേണ്ട. പറഞ്ഞു കഴിഞ്ഞതും അച്ഛന്‍ അറിയാതെ ചിരിച്ചു പോയി. (ആ ചിരിയില്‍ തെളിഞ്ഞു  നിന്ന സ്നേഹത്തിന്റെ ആഴം ഇപ്പോഴും മനസ്സിലുണ്ട്).&lt;br /&gt;&lt;br /&gt;അച്ഛന്‍ വന്ന കാര്യം പറഞ്ഞു. അനുജത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട  ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം. ഒരര്‍ത്ഥത്തില്‍ അച്ഛന് തനിയെ  തീരുമാനിക്കാവുന്നതെയുള്ളൂ അത്. എങ്കിലും എന്നോട്&amp;nbsp; കൂടി അക്കാര്യം  ആലോചിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനാണ് വിയര്‍ത്തുകുളിച്ചു ഈ  നട്ടുച്ചയ്ക്ക് വയ്യാത്ത അച്ഛന്‍ എത്തിയിരിക്കുന്നത്. എല്ലാം സംസാരിച്ചതിന്  ശേഷം ഹോസ്റ്റലിനു മുന്നിലെ ഇടവഴിയില്‍ കൂടി ഞാനും അച്ഛനും പതുക്കെ  ധര്‍മ്മടം ബസ് സ്റ്റോപ്പിലേക്ക് നടന്നു. നിന്റെ പഠനം എങ്ങിനെയുണ്ട് എന്നോ  രാഷ്ട്രീയം ഇത്രയും വേണോ എന്നോ അച്ഛന്‍ ഒരു വാക്ക് പോലും ചോദിച്ചില്ല.  കച്ചവടം തീര്‍ത്തും മോശമാവുന്നതിനെക്കുറിച്ചും അനുജത്തിയുടെ വിവാഹത്തിനു  വേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും പറഞ്ഞു. "ഞാന്‍ പറഞ്ഞു  എന്നേയുള്ളൂ .. നീ അതൊന്നും ഓര്‍ത്ത്‌ വിഷമിക്കേണ്ട" എന്ന്, തലകുനിച്ചു  നടക്കുന്ന എന്നെ ആശ്വസിപ്പിച്ചു. എത്ര ദിവസമായി നേരാം വണ്ണം ക്ലാസ്സില്‍  കയറിയിട്ട് എന്ന് കുറ്റബോധത്തോടെ അന്നേരം ഞാന്‍ ഓര്‍ത്തു. ധര്‍മടം ബസ്  സ്റ്റോപ്പില്‍, നന്നേ തിരക്കുള്ള ഒരു ബസ്സില്‍ അച്ഛനെ കണ്ണൂരേക്ക്‌ കയറ്റി  വിട്ടു തിരിച്ചു കോളെജിലേക്ക് നടക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ്സ്  വിങ്ങുന്നുണ്ടായിരുന്നു. അടുത്ത കൂട്ടുകാര്‍ ആരെങ്കിലും കണ്ടു എന്തെടാ  എന്ന് ചോദിച്ചിരുന്നെങ്കില്‍ കരഞ്ഞു പോയനെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-3526434099521569431?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/3526434099521569431/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/08/blog-post_27.html#comment-form' title='28 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/3526434099521569431'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/3526434099521569431'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/08/blog-post_27.html' title='അച്ഛന്‍'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-9202557820179333223</id><published>2010-08-21T07:35:00.003+05:30</published><updated>2010-08-24T06:45:07.741+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഓണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>പരസ്യക്കുടചൂടുന്ന മാവേലികള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_ck57JE801BE/THMc-YyuGrI/AAAAAAAAAXI/gney7Qm7Mi4/s1600/maveli.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_ck57JE801BE/THMc-YyuGrI/AAAAAAAAAXI/gney7Qm7Mi4/s320/maveli.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;നഗരത്തില്‍ ഓണത്തിരക്ക് അതിന്റെ ആര്‍പ്പുവിളി തുടങ്ങിക്കഴിഞ്ഞു. പരസ്പരം   മുട്ടാതെ മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയില്ല. ഈ   തിരക്കില്‍ ഒരു വിധം അങ്ങിനെ നൂണ് നൂണ് പോകുമ്പോഴാണ്&amp;nbsp;  ചെണ്ടയുടെ മേളം.   നോക്കിയപ്പോള്‍ അതിശയിച്ചുപോയി. ഒരു പത്തു മുപ്പതു മാവേലികള്‍ കൂട്ടമായി   നടന്നു വരുന്നു. ചെണ്ടയുടെ അകമ്പടിയോടെ രാജകീയമായി തന്നെയാണ് വരവ്.   ഇടയില്‍ ചില കുടവയറന്‍ മാവേലികള്‍ കടകളില്‍ കയറുന്നുണ്ട്. സൂക്ഷിച്ചു   നോക്കിയപ്പോള്‍ നോട്ടീസ് വിതരണമാണ്. കടകളില്‍ മാത്രമല്ല വഴിയെ പോകുന്ന   ആളുകളെയും വെറുതെ വിടുന്നില്ല. നഗരത്തില്‍ ഈയിടെ തുടങ്ങിയ വസ്ത്രശാലയുടെ   നോട്ടീസുകളാണ് മാവേലികള്‍ വിതരണം ചെയ്യുന്നത്. ഓണം സമം മാവേലിയുടെ കുടവയര്‍   എന്ന് ഓരോ വര്‍ഷവും നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് കഴിഞ്ഞ   കുറെക്കാലമായി പരസ്യക്കാര്‍ ആണല്ലോ. മാവേലികളുടെ&amp;nbsp;  വ്യത്യസ്ത   പരസ്യസാധ്യതകളെക്കുറിച്ച് നാം ഇനിയും ഏറെ പഠിക്കാനുണ്ടെന്നു തോന്നുന്നു. &lt;br /&gt;&lt;br /&gt;ഓണത്തിന്റെ&amp;nbsp;മാവേലിയെഴുന്നള്ളത്ത്&amp;nbsp;  ഇപ്പോള്‍ പലയിടത്തും കാശ്  പിരിച്ചെടുക്കാനുള്ള ചെറുപ്പക്കാരുടെ സൂത്ര  വിദ്യമാത്രമാണ്.  കുടവയറിനനുസരിച്ചു റേറ്റ് ഉറപ്പിച്ചു നല്ല മാവേലി  വേഷക്കാരെ നേരത്തെ ബുക്ക് ചെയ്യുന്നത്തിനു നഗരത്തില്‍ കലാ സമിതിക്കാരും റസിഡന്‍ഷ്യല്‍   അസോസിയേഷന്‍കാരും തമ്മില്‍ അടിയാണ്. എങ്കിലും മിക്ക പ്രദേശങ്ങളിലെയും   കുട്ടികള്‍ 'വടിവൊത്ത' ( എടുത്താല്‍ പൊങ്ങാത്ത കുടവയര്‍, കൊമ്പന്‍ മീശ ഇവ   പ്രാഥമിക ലക്ഷണം ) മാവേലിയെ കാണുന്നത് എല്‍. ജി യുടെയോ സോണിയുടെയോ   സാംസംഗിന്റെയോ പരസ്യ ചിത്രത്തില്‍ മാത്രമാണ്. ചിത്രങ്ങളില്‍   നിലനില്‍ക്കുന്ന മാവേലി സത്യത്തില്‍ നമ്മുടെ ടി വി കളില്‍ തുള്ളിയാടുന്ന   വേഷം കേട്ട് മാവേലികളെക്കാള്‍&amp;nbsp; എത്രയോ നല്ലതാണ്. ഇന്ന്&amp;nbsp; കലാ സമിതിക്കാരെയും&amp;nbsp; റസിഡന്‍ഷ്യല്‍    അസോസിയേഷന്‍കാരെയും കടത്തി വെട്ടി ലക്ഷണമൊത്ത മാവേലി രൂപക്കാരെ,&amp;nbsp; കനത്ത  പ്രതിഫലവും ഓഫറുകളും നല്‍കി ആദ്യം ബുക്ക് ചെയ്യുന്നത് തുണിക്കടക്കാരും  ജ്വല്ലറിക്കാരുമാണ്. &lt;br /&gt;&lt;br /&gt;ഓണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനുള്ള  നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉണ്ട്. മലയാളം,  സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പല ക്ലാസ്സുകളിലും ഓണം ഒരു പ്രധാന  തീമായി കടന്നു വരുന്നുണ്ട്. ഒരു കാര്‍ഷിക സംസ്കൃതി എങ്ങിനെ കമ്പോള  സംസ്കാരമായി മാറുന്നു എന്ന് തൊട്ടു കാണിക്കാനുള്ള ഒരു ചിഹ്നമാണ് ഓണം.  കാര്‍ഷിക സംസ്കാരത്തിന്റെ എല്ലാ മുദ്രകളും അടയാളപ്പെടുത്തപ്പെട്ടവയാണ്  നമ്മുടെ ഉത്സവങ്ങള്‍ എന്നത് ഇന്നത്തെ കുട്ടിയുടെ അനുഭവമാക്കാന്‍  അധ്യാപകര്‍ക്ക് എളുപ്പം കഴിയില്ല. വിത്തും ഉഴലും കൊയ്തും മെതിയും  പുന്നെല്ലരിയും എങ്ങിനെ അവരുടെ അനുഭവ സീമയിലേക്ക് കൊണ്ട് വരും. ഓണപ്പാട്ടുകള്‍ പാടി നടത്താവുന്ന അകം  പൊള്ളയായ ഒരു കഥാപ്രസംഗമായി മിക്കപ്പോഴും അത് മാറും. ഈ വിഷയത്തെ  പൊലിപ്പിച്ചു കാട്ടി ഓണനാളുകളില്‍ ടെലിവിഷനില്‍ വരുന്ന മെലോ ഡ്രാമകള്‍  അവരില്‍ ഓക്കാനം ഉളവാക്കുകയെ ഉള്ളൂ.&lt;br /&gt;&lt;br /&gt;പതിനൊന്നാം  ക്ലാസ്സില്‍ എം. ടി. വാസുദേവന്‍ നായരുടെ മനോഹരമായ ഒരു സ്മരണ പഠിക്കാനായി  ഉണ്ട്. 'കണ്ണാന്തളിപ്പൂക്കളുടെ കാലം'. കൂടല്ലൂരിലും വന്നേരിയിലും കഴിച്ചു  കൂട്ടിയ കുട്ടിക്കാലത്തെ ഓണക്കാലത്തിന്റെ മനോഹരമായ,  ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണ. കണ്ണാന്തളിപ്പൂവ് എന്ന മനോഹരമായ ഇമേജിനെ  മുന്‍ നിര്‍ത്തി ഓണത്തെ ഓര്‍ത്തെടുക്കുന്ന ഗദ്യത്തിലെഴുതപ്പെട്ട കാല്‍പനിക  കവിത. പട്ടിണിയുടെ കര്‍ക്കിടകം ഞങ്ങള്‍ക്ക് കണ്ണാന്തളിപ്പൂക്കള്‍ക്കും  പുന്നെല്ലരി ചോറിനും വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലവും കൂടിയായിരുന്നു  എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ഓരോ ദിവസവും പാടത്തെത്തി നെല്ലിലെ പാല്  എത്രമാത്രം ഉറച്ചു എന്ന് നോക്കുന്ന, ഓരോ വിത്തിന്റെയും മൂപ്പിനെക്കുറിച്ച്  വ്യക്തമായി അറിയാവുന്ന, അടക്കയുടെ വിളവിനെക്കുറിച്ച് നല്ല ബോധ്യമുള്ള ഒരു  ബാല്യം. വീട്ടിലെ കൃഷിക്കാരായ അയ്യപ്പനും പാട്ടിക്കും എത്ര  കഷ്ടപ്പാടാണെങ്കിലും ഓണക്കോടി വാങ്ങുന്ന, ഓണത്തിന്റെ ഒരു ദാരിദ്രകാലത്തില്‍  എത്തിയ ചെറിയമ്മാമയ്ക്ക്‌&amp;nbsp; പഴം പുഴുങ്ങിയതില്ലാതെ ചായ കൊടുക്കേണ്ടി  വന്നപ്പോള്‍ അപമാനിതയായി നില്‍ക്കുന്ന അമ്മയുടെ പ്രയാസങ്ങള്‍ തൊട്ടറിയുന്ന  സന്ദര്‍ഭങ്ങളിലൂടെ എം. ടി. ഓണം ഒരു കാര്‍ഷികോത്സവമായിരുന്നതിന്റെ സൂക്ഷ്മ  ചിത്രങ്ങള്‍ കോറിയിടുന്നു. ഇത് പുതിയ ഓണക്കാലവുമായി താരതമ്യം ചെയ്യാന്‍  പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്.&amp;nbsp; ( 'വിളറിയ നിലാവ് 'എന്ന&amp;nbsp; മറ്റൊരു ഓര്‍മ്മക്കുറിപ്പില്‍ തിരുവാതിരയ്ക്കും  നമ്മുടെ ഗ്രാമങ്ങള്‍ക്ക് പോലും വന്ന മാറ്റത്തില്‍ എം. ടി.  വേദനിക്കുന്നുണ്ട്‌).&lt;br /&gt;&lt;br /&gt;ഓണം പൂര്‍ണമായും ഒരു കമ്പോള  ഉത്സവമായത്തിന്റെ ലക്ഷണങ്ങള്‍ കുട്ടികള്‍ കൃത്യമായും എടുത്തുകാട്ടും.  എല്‍.ജി യും സോണിയും സാംസങ്ങും നോക്കിയയും ലക്ഷ്യമിടുന്ന ഓണക്കാല  വില്പ്പനയെക്കുരിച്ചുള്ള പ്രതീക്ഷകളുടെ പത്രവാര്‍ത്തകള്‍ അവര്‍ തെളിവായി  കൊണ്ടുവരും. ആയിരം കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍  വിറ്റഴിക്കപ്പെടുന്ന, തമിഴ് നാട്ടിലും കര്‍ണാടകത്തിലും ഓണം വിപണി മുന്നില്‍  കണ്ട് ഏതു വിഷമടിച്ചിട്ടായാലും വിളയിച്ചെടുക്കുന്ന പൂക്കളുടെയും  പച്ചക്കറികളുടെയും റിപ്പോര്‍ട്ടുകളും അവര്‍ കൊണ്ട് വരും. പുന്നെല്ലരിയുടെ  മണത്തിനു പകരം ഫാസ്റ്റ്ഫുഡ്&amp;nbsp; കടകളില്‍ നിന്ന് കൊണ്ട് വരുന്ന വിഭവങ്ങളുടെ  മണത്തിനു മൂക്ക് കൂര്‍പ്പിക്കുന്ന പുതിയ ഓണക്കാലത്തെക്കുറിച്ചും അവര്‍  പറയും.ശരിയാണ്. പക്ഷെ.. അതിനുശേഷം ക്ലാസ്സില്‍ പൂക്കളമൊരുക്കാന്‍ അവര്‍  കാശ് വാരിയെറിയുന്നത് കാണേണ്ടി വരുമ്പോള്‍, ഇട്ട അതിമനോഹരമായ പൂക്കളത്തില്‍  ഒറ്റ തുമ്പപ്പൂവോ കാക്കപ്പൂവോ മഞ്ഞപ്പൂവോ ഹനുമാന്‍ കിരീടമോ ഇല്ലാത്തത്  കാണുമ്പോള്‍, എവിടെയാണ് ഓണം എന്ന ഉദാത്ത ഭാവം കൊണ്ട് ക്ലാസ്സില്‍  സൃഷ്ടിക്കാന്‍ ശ്രമിച്ച മനോഭാവങ്ങള്‍ കടപുഴകുന്നത് എന്നോര്‍ത്തു  മനസ്സുരുകും. അല്ല, തീര്‍ച്ചയായും അത് കുട്ടികളുടെ കുഴപ്പമല്ല. ചെളി പുരണ്ട  പാടങ്ങളിലും വെളിമ്പറമ്പുകളിലും ചവിട്ടരുത് എന്ന് അവരെ വിലക്കിയത് നമ്മള്‍  തന്നെയല്ലേ? ഇതൊന്നും അല്ല ജീവിതത്തില്‍ പ്രധാനമെന്ന് അവരെ പഠിപ്പിച്ചത്  നാമല്ലേ?&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നെ ആശ്വസിക്കും ഓണം എങ്ങിനെ മാറിയാലും മാറിക്കൂടാത്താത് അത്  മുന്നോട്ടു വെക്കുന്ന ചില മനോഭാവങ്ങലല്ലേ. ഓണത്തെക്കുറിച്ച്‌ ഏറെ  പാടിയിട്ടുള്ള വൈലോപ്പിള്ളി ഓണപ്പാട്ടുകാരില്‍ പാടുന്നതുപോലെ,&lt;br /&gt;&lt;br /&gt;&lt;blockquote&gt;"പൃത്ഥിയിലന്നു മനുഷ്യര്‍ നടന്ന പഥങ്ങളിലിപ്പോഴധോമുഖവാമനര്‍,&lt;br /&gt;ഇത്തിരിവട്ടം മാത്രം കാണ്മവര്‍, ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍, &lt;br /&gt;മൂവടിമണ്ണിനിരന്നു കവര്‍ന്നു, വധിച്ചു, നശിപ്പോരല്‍പ്പസുഖത്തിന്‍&lt;br /&gt;പാവകളി,ച്ചതു തല്ലിയുടച്ചു കരഞ്ഞു മയങ്ങിയുറങ്ങീടുന്നവര്‍&amp;nbsp;&amp;nbsp; &amp;nbsp;  &amp;nbsp; &amp;nbsp; &lt;br /&gt;സല്‍ഗുണ മഹിമ ചവിട്ടിയമര്‍ത്തി വസുന്ധരയോക്കെയസുന്ദരമാക്കി"&lt;/blockquote&gt;മുന്നോട്ടു കുതിക്കുന്ന പുതിയ കാലത്തിന്റെ മനോഭാവത്തെ  പ്രതിരോധിക്കാനാണല്ലോ ഞാന്‍ ഓണത്തെ ഒരു ഉപാധിയായി കണ്ടത്. ഈ ആസുരമായ കാലത്ത് ഒരു മാഷ്‌ ക്ക്&amp;nbsp; മറ്റെന്തു ചെയ്യാന്‍ കഴിയും. അല്ല, 'പുത്തന്‍ മഹിമ മണക്കും കല്‍ഹാരങ്ങള്‍ തിരഞ്ഞു പോകുമ്പോഴും' വൈലോപ്പിള്ളി തന്നെ പാടിയപോലെ&lt;br /&gt;&lt;blockquote&gt;&lt;blockquote&gt;ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും&lt;br /&gt;ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും &lt;br /&gt;മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും&lt;/blockquote&gt;&lt;blockquote&gt;&amp;nbsp;മണവും മമതയും - ഇത്തരി കൊന്നപ്പൂവും ( വിഷുക്കണി )&lt;/blockquote&gt;&lt;/blockquote&gt;എന്ന് മോഹിക്കാനല്ലാതെ നമുക്ക് മറ്റെന്താവും. അതുകൊണ്ട് &lt;br /&gt;&lt;b&gt;"പോവുക നാമെതിരെല്‍ക്കുക നമ്മളൊരുക്കുക നാളെയൊരോണം". &lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-9202557820179333223?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/9202557820179333223/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/08/blog-post_21.html#comment-form' title='11 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/9202557820179333223'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/9202557820179333223'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/08/blog-post_21.html' title='പരസ്യക്കുടചൂടുന്ന മാവേലികള്‍'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ck57JE801BE/THMc-YyuGrI/AAAAAAAAAXI/gney7Qm7Mi4/s72-c/maveli.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-2588867014779602582</id><published>2010-08-10T22:59:00.004+05:30</published><updated>2010-08-12T09:02:01.101+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>കുറ്റം; ചെറുതും വലുതും: ഉദാഹരണസഹിതം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_ck57JE801BE/TGKIv57KeWI/AAAAAAAAAWM/CBstygu04vM/s1600/blog.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://2.bp.blogspot.com/_ck57JE801BE/TGKIv57KeWI/AAAAAAAAAWM/CBstygu04vM/s200/blog.jpg" width="175" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അധ്യാപകന്റെ വെട്ടിമാറ്റിയ കൈപ്പത്തിയില്‍ പുരണ്ടിരിക്കുന്നത്   തീര്‍ച്ചയായും മതാന്ധതയുടെ ചോരപ്പാടുകളാണ്. ഏതിന്റെയും എന്തിന്റെയും&amp;nbsp; നിറം   സന്ദര്‍ഭത്തിനനുസരിച്ച്&amp;nbsp; മാറ്റുന്ന മതത്തിന്റെയോ  രാഷ്ട്രീയത്തിന്റെയോ&amp;nbsp;  ഒരു കണ്ണടയും പക്ഷേ ഇക്കുറി ആ ചോരപ്പാടുകളെ  ന്യായീകരിക്കാനെത്തിയില്ല.  സാംസ്കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭര്‍ വിവിധ  വീക്ഷണ കോണില്‍ നിന്ന് ഈ  സംഭവത്തെ വിലയിരുത്തി. ഏറ്റവും ഒടുവില്‍ ആനന്ദ്&amp;nbsp;   അതില്‍ ഉള്‍പ്പെട്ട  ഭരണകൂട റോളിനെയും സൂക്ഷ്മമായി കണ്ടെത്തുകയുണ്ടായി.  മാതൃഭൂമി ലക്കം.  അദ്ധ്യാപകന്‍ ചെയ്തു പോയ തെറ്റ് അദ്ദേഹത്തിന്റെ  ബുദ്ധിശൂന്യതയുടെയും  കടന്നു ചിന്തിക്കാനുള്ള കഴിവില്ലായ്മയുടെയും  സാക്ഷ്യപത്രമായി എല്ലാവരും  ചൂണ്ടിക്കാട്ടി. എങ്കിലും, മുഹമ്മദും പടച്ചോനും  തമ്മില്‍ അയല  മുറിക്കുന്നത് സംബന്ധിച്ച് നടത്തിയ സംഭാഷണത്തിലെ അത്യന്തം  ജുഗുപ്സാവഹമായ  അഭിസംബോധനകള്‍ മാറ്റി നിര്‍ത്തിയാല്‍ എന്തിനാണ് ആ ചോദ്യം,  അതിന്റെ മുന്നും  പിന്നും നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ എന്താണ് ലക്ഷ്യം  വയ്ക്കുന്നത്, അവ  കുട്ടികളുടെ ഏതേത് ശേഷികളുടെ വിലയിരുത്തലാണ് നടത്തുന്നത്  എന്ന  അടിസ്ഥാനപരമായ ചോദ്യങ്ങള്‍ എങ്ങുനിന്നും ഉണ്ടായില്ല. സത്യത്തില്‍   കേരളത്തിലെ  അക്കാദമിക സമൂഹം ലജ്ജിച്ചു തലതാഴ്തേണ്ട സര്‍വകലാശാലാ  വിദ്യാഭ്യാസത്തിന്റെ  നിലവാരരാഹിത്യത്തിന്റെ കറുപ്പിലും വെളുപ്പിലും  വെളിവാക്കപ്പെട്ട  സാക്ഷ്യപത്രമാണ്‌ ആ ചോദ്യപേപ്പര്‍. അത് ഒരു അധ്യാപകന്റെ  വിവരക്കേടിന്റെയോ  സമീപനത്തിന്റെയോ പ്രശ്നമല്ല, പഠനത്തെയും &amp;nbsp;  വിലയിരുത്തലിനെയും സംബന്ധിച്ച്  ഇപ്പോഴും നമ്മുടെ സര്‍വകലാശാലകള്‍ വെച്ച്  പുലര്‍ത്തുന്ന  നൂറ്റാണ്ടുകള്‍ക്കു പിറകിലുള്ള&amp;nbsp;  ധാരണകളുടെ പ്രശ്നമാണ്.   വിദ്യാര്‍ത്ഥികളുടെ തല ബൌദ്ധികമായി ചവിട്ടിയരച്ചു കൊണ്ടിരിക്കുന്ന, വെട്ടി   വീഴ്ത്തുന്ന കോളേജു പഠനത്തിന്റെ ഇപ്പോഴും തുടരുന്ന (സെമസ്റ്ററൈസേഷനും&amp;nbsp; ക്രെഡിറ്റ് സിസ്റ്റവും വന്നതിനു ശേഷമുള്ള ചോദ്യമാണ് മുകളില്‍ നല്‍കിയതെന്ന് ഓര്‍ക്കുക!!)&amp;nbsp; രീതിശാസ്ത്രവും ഈ കേസിന്റെ അന്വേഷണ പരിധിയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.&lt;br /&gt;&lt;br /&gt;ചോദ്യപേപ്പറുകള്‍   വിദ്യാഭ്യാസ സമ്പ്രദായത്തെ വിലയിരുത്താനുള്ള ആത്യന്തികമായ  ഉപകരണമല്ലെങ്കിലും അവിടെ നടക്കുന്ന പ്രക്രിയകളേയും വിനിമയത്തെയും  സംബന്ധിക്കുന്ന മിനിമം ചില ധാരണകളെങ്കിലും നല്‍കും.&amp;nbsp; ആ അടിസ്ഥാനത്തില്‍  വിലയിരുത്തുമ്പോള്‍ പ്രശ്നത്തിന് ആധാരമായ ചോദ്യപേപ്പര്‍ മതസ്പര്‍ദ്ധയ്ക്ക്  അപ്പുറം ചില അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് നമ്മുടെ  കോളേജുകളിലെ പഠനം, ഏതൊക്കെ ശേഷികളാണ് ക്ലാസ് റൂമുകളില്‍  സാര്‍ത്ഥകമാകുന്നത്, കുട്ടികള്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പഠന   പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്, വര്‍ഷത്തിന്റെയോ സെമസ്റ്ററിന്റെയോ   അന്ത്യമെത്തുമ്പോള്‍ അവിരില്‍ ഉറച്ചിരിക്കും എന്ന് നാം വിശ്വസിക്കുന്ന&amp;nbsp;   കഴിവുകള്‍ എന്തൊക്കെയാണ് എന്നതൊക്കെ അവയില്‍ ചിലതാണ്. കുത്തും കോമയുമിടാനും   പൊട്ട വാക്യങ്ങളിലെ തെറ്റുകണ്ടുപിടിക്കാനും കൊച്ചു കുട്ടികള്‍ക്ക് പോലും  രണ്ടാമതൊന്നാലോചിക്കാതെ ഉത്തരം വിളിച്ചു പറയാന്‍ കഴിയുന്ന ഒറ്റവാക്കില്‍  ഉത്തരമെഴുതാനും തങ്ങളോട് ഇക്കാലത്തും  നിരന്തരം  ആവശ്യപ്പെടുന്ന ഒരു വിഷയത്തോടുള്ള അവരുടെ കാഴ്ചപ്പാട്  എന്തായിരിക്കും?  കഴിയുമെങ്കില്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ അവര്‍  ആഗ്രഹിക്കില്ലേ?&lt;br /&gt;&lt;br /&gt;സെമസ്റ്ററൈസേഷന്‍ എന്ന കുമ്മായം പൂശി വെളുപ്പിക്കാന്‍ ശ്രമിച്ച കോളേജ്&amp;nbsp;  പഠനം അതിന്റെ എല്ലാ വൈകൃതങ്ങളോടെയും  പഴയ ശവപ്പെട്ടിയില്‍ കിടന്നു പല്ലിളിക്കുകയാനെന്നു കണ്ടെത്താന്‍ ബിരുദ  തലത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ചോദ്യമാതൃകകള്‍ പരിശോധിച്ചാല്‍ മതി. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ അതിന്റെ എല്ലാ പൂര്‍ണതകളോടെയും&amp;nbsp;  പ്രയോജനപ്പെടുത്താറുള്ളത്&amp;nbsp; മിക്കപ്പോഴും മാതൃഭാഷാപഠനമാണ്. അതുകൊണ്ട്  'സ്ഥാലീപുലികന്യായേനെ' ( ചോറ് വെന്തോ എന്നറിയാന്‍ ഒരു വറ്റുമാത്രം എടുത്തു  ഞെക്കി നോക്കുന്ന വിദ്യ ) മലയാളം മെയിനിന്റെയും&amp;nbsp;  രണ്ടാംഭാഷയുടെയും&amp;nbsp;   (പുതിയ രീതിയില്‍&amp;nbsp;  കോമണ്‍ പേപ്പര്‍ ) ഓരോ ചോദ്യപേപ്പര്‍ മാതൃക നല്‍കാം.  ഒപ്പം ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പൊതു പരീക്ഷയുടെ ഒരു ചോദ്യവും  പരിശോധിക്കാം.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_ck57JE801BE/TGGLYryraAI/AAAAAAAAAV8/7ZmQ-10TAMw/s1600/2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="200" src="http://1.bp.blogspot.com/_ck57JE801BE/TGGLYryraAI/AAAAAAAAAV8/7ZmQ-10TAMw/s200/2.jpg" width="158" /&gt;&lt;/a&gt;&lt;/div&gt;&lt;a href="http://1.bp.blogspot.com/_ck57JE801BE/TGGLR7EOhsI/AAAAAAAAAV0/9fGoQpdjKM8/s1600/main+1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://1.bp.blogspot.com/_ck57JE801BE/TGGLR7EOhsI/AAAAAAAAAV0/9fGoQpdjKM8/s200/main+1.jpg" width="156" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_ck57JE801BE/TGGL01Oiu3I/AAAAAAAAAWE/b2UxQHPvel8/s1600/3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://1.bp.blogspot.com/_ck57JE801BE/TGGL01Oiu3I/AAAAAAAAAWE/b2UxQHPvel8/s200/3.jpg" width="144" /&gt;&lt;/a&gt;&lt;/div&gt;എന്താണ് ഇവ ഇങ്ങനെ ആയിത്തീരാന്‍ കാരണം?&lt;br /&gt;&lt;br /&gt;പ്രൈമറി,സെക്കന്ററി,  ഹയര്‍ സെക്കന്ററി  ക്ലാസ്സുകളില്‍ എപ്രകാരമുള്ള പഠന  പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കടന്നു  വന്ന കുട്ടികളോടാണ് നമ്മള്‍  ഇപ്രകാരമുള്ള സമീപനം എടുക്കുന്നതെന്ന്  ആലോചിക്കണം. 2005 മാര്‍ച്ച് മുതലുള്ള  എസ്. എസ്. എല്‍.സി പരീക്ഷയിലാണ്  പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍  നടപ്പിലാക്കാന്‍ തുടങ്ങിയത്.  ഓര്‍മ്മിക്കുക, അപഗ്രഥിക്കുക, വിശകലനം  ചെയ്യുക, താരതമ്യം ചെയ്യുക,  സര്‍ഗാത്മകമായി ആവിഷ്കരിക്കുക, ഭാവന  പ്രയോഗിക്കുക മുതലായ ഉയര്‍ന്ന  നിലവാരത്തിലുള്ള ചിന്താപ്രക്രിയകളെ മുഖ്യമായി  കണ്ടുകൊണ്ടു ആവിഷ്കരിച്ച ഒരു  എഴുത്ത് പരീക്ഷാ പരീക്ഷണമാണ് സത്യത്തില്‍  സ്കൂള്‍ ക്ലാസ് മുറികളെ അടിമുടി  നവീകരിച്ചത്‌. ഇത്തരത്തില്‍ ഉള്ള  ചോദ്യരൂപങ്ങള്‍ അന്ന് വരെ നമ്മുടെ  അധ്യാപകര്‍ പരിചയിച്ചിരുന്നില്ല.  പ്രയോഗക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള  'പടവുകള്‍' പോലുള്ള നിരവധി പഠന  സാമഗ്രികള്‍ ക്ലാസ് റൂം പരിശീലനത്തിനായി  തയ്യാറാക്കിയാണ്&amp;nbsp; അധ്യാപകരെയും  കുട്ടികളെയും പുതിയ രീതിയിലുള്ള  ചോദ്യങ്ങള്‍ പരീക്ഷാഹാളില്‍ പതറലില്ലാതെ  നേരിടാന്‍ പ്രാപ്തരാക്കിയത്.  പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിച്ച്&amp;nbsp;   ചോദ്യത്തിന്റെ ഏതെങ്കിലും ഒരു  കഷണത്തില്‍ നിന്ന് സന്ദര്‍ഭം തിരിച്ചറിഞ്ഞ്,  മനപ്പാഠം പഠിച്ചവ അതുപോലെ  ചര്‍ദ്ദിച്ചു വെയ്ക്കുന്ന ഒരു രീതിയ്ക്ക് പകരം  നേരത്തെ പരിചയപ്പെട്ട  ആശയങ്ങളെ പുതിയ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്ന,  മറ്റൊന്നുമായി താരതമ്യം  ചെയ്യുന്ന, മറ്റൊരു തലത്തില്‍ നോക്കിക്കാണുന്ന,  പുതിയ ഒന്നില്‍ നേടിയ  ജ്ഞാനം പ്രയോഗിച്ചു നോക്കുന്ന ഒരു എഴുത്ത്  പരീക്ഷാരീതി. 2007 മുതല്‍ ഹയര്‍  സെക്കന്ററിയിലും ഈ രീതി നടപ്പില്‍ വന്നു.  ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ  തുടര്‍ച്ചയായി എഴുത്ത് പരീക്ഷയേയും കാണുന്ന  ഈ രീതി മറ്റൊരു തരത്തില്‍  ക്ലാസ് റൂം പ്രവര്‍ത്തനത്തെയും ശക്തമാക്കാന്‍  സഹായിച്ചു. " പരിസ്ഥിതിയും  വികാസനവും എന്ന വിഷയത്തെ ക്കുറിച്ചുള്ള  സെമിനാറില്‍&amp;nbsp; അവതരിപ്പിക്കപ്പെട്ട  ഒരു ആശയമാണ് മുകളില്‍ നല്‍കിയത്. അതിനോട്  പ്രതികരിച്ചുകൊണ്ട് നിങ്ങളുടെ  രണ്ടു സംശയങ്ങള്‍ ഉന്നയിക്കുക" എന്ന  രീതിയിലുള്ള ചോദ്യങ്ങള്‍ക്ക്&amp;nbsp; പല  മാനങ്ങള്‍ ഉണ്ട്. ഇത്തരം ചോദ്യങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി  പഠിച്ചുവെക്കാവുന്നതല്ല. അതതു സന്ദര്‍ഭത്തില്‍ തന്റെ ബുദ്ധിയും  ചിന്താശേഷിയും ഉപയോഗിച്ച് കണ്ടെത്തെണ്ടാവയാണ്.ഒപ്പം സെമിനാറുകള്‍  പോലുള്ള പ്രവര്‍ത്തനങ്ങള്‍&amp;nbsp;  ക്ലാസ്  മുറിയില്‍ ഉറപ്പിക്കുക കൂടിയാണ്  അവ ചെയ്യുന്നത്. 2007 മുതല്‍ കോളേജുകളില്‍  എത്തുന്നത് സ്വന്തം ചിന്തയെ  പ്രയോഗിച്ചു കൊണ്ട് ഓരോ സന്ദര്‍ഭങ്ങളെയും  പ്രശ്നങ്ങളെയും നിര്‍ദ്ദാരണം  ചെയ്യാന്‍ പരിചയിച്ച വിദ്യാര്‍ത്ഥികളാണ്. ആശയ  വിനിമയത്തിന്റെ കാര്യത്തിലും  പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള  മനസ്സിന്റെ കാര്യത്തിലും ലോക  ബോധത്തിന്റെ&amp;nbsp;  കാര്യത്തിലും കുറേക്കൂടി  മുന്നില്‍ നില്‍ക്കുന്ന  കുട്ടികള്‍. അവരെയാണ് ക്ലാസ് മുറിയില്‍ കുത്തും  കോമയുമിടാന്‍  പഠിപ്പിക്കുന്നത്‌!!&amp;nbsp; &lt;br /&gt;&lt;br /&gt;കോളേജുകളില്‍ എത്തുന്ന  കുട്ടികളുടെ നിലവാരത്തിന്റെ കാര്യത്തില്‍  കുത്തനെ ഇടിവുണ്ടായെന്നു  നിരന്തരം പരാതി പറയുന്നവരാണ്&amp;nbsp; മിക്ക കോളേജു  വാദ്ധ്യാന്മാരും.&amp;nbsp; പലര്‍ക്കും  മാതൃഭാഷ പോലും നേരാം വണ്ണം എഴുതാന്‍ അറിഞ്ഞു  കൂടാ, ഇംഗ്ലീഷില്‍ &amp;nbsp;   വ്യാകരണത്തെറ്റില്ലാതെ ഒരു വാക്യം എഴുതാനോ ഉച്ചാരണ  ശുദ്ധിയോടെ രണ്ടു  വാക്ക് പറയാനോ കഴിയുന്നില്ല,  ഒരു കാര്യത്തെ ക്കുറിച്ചും  സാമാന്യധാരണയില്ല  ഇങ്ങനെ പോകുന്നു പരാതികളുടെ വെള്ളിമീന്‍ചാട്ടങ്ങള്‍. വളരെ  ഗൌരവത്തില്‍  പരിഗണിക്കേണ്ടത് തന്നെയാണ് ഈ പരാതികള്‍. അത് പക്ഷെ കൃത്യമായ  ഒരു  പഠനത്തിന്റെ പിന്‍ബലത്തോടെ ആയിരിക്കണം. നിലവില്‍, കോളേജിലെത്തുന്ന   കുട്ടികളുടെ പഠന നിലവാരരാഹിത്യത്തിന്റെ ഉത്തരവാദിത്വം ഹയര്‍ സെക്കന്ററി   അധ്യാപകര്‍ക്കും അവിടെ കുറഞ്ഞതിന്റെ ഉത്തരവാദിത്വം ഹൈസ്കൂള്‍   അധ്യാപകര്‍ക്കും അവിടെയും കുറഞ്ഞതിന്റെ ഉത്തരവാദികള്‍ പ്രൈമറി അധ്യാപകരും   ആണ്. പ്രൈമറി പ്രീ&amp;nbsp;പ്രൈമറിക്കാര്‍ എളുപ്പത്തില്‍ ആ ചീത്തപ്പേര് ചിള്ളി   രക്ഷിതാക്കളുടെ കോര്‍ട്ടിലേക്കിടും. പാവം രക്ഷിതാവ് ആ ചീത്തപ്പേരിന്   കൊടുക്കാവുന്നിടത്തോളം ശിക്ഷ ചെറുക്കന് അല്ലെങ്കില്‍ ചെറുക്കിക്ക്   കൊടുത്തതിനു ശേഷം സ്വന്തം തലവരയെ ശപിച്ച് വിഷാദ രോഗത്തിന് അടിമപ്പെടും.  എന്നാല്‍ നിലവാര രാഹിത്യത്തിന്റെ നെല്ലിപ്പലക മുഴുക്കെ കാണാവുന്നത്‌ കോളേജു  പഠനത്തിലാണെന്നു ഇപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയിട്ടുണ്ട്.&amp;nbsp; &lt;br /&gt;&lt;br /&gt;എവിടെയാണ്  പഠന നിലവാരം സത്യത്തില്‍ കുറയുന്നത് എന്നത്&amp;nbsp;  സംബന്ധിച്ച് ഒരു  സൂക്ഷ്മ  പരിശോധനയ്ക്ക് സമയമായിട്ടുണ്ട്. എസ്. എസ്. എല്‍. സി യുടെ  തൊണ്ണൂറ്റി ഏഴ്  ശതമാനമോ സി. ബി എസ്. സി യുടെ&amp;nbsp; തൊണ്ണൂറ്റി ഒന്‍പതര ശതമാനമോ  വിജയം  കാണിക്കുന്നത് അപ്പടി വിശ്വസിക്കാമോ? ഹയര്‍ സെക്കന്റരിയിലെ തുടര്‍  പഠന  യോഗ്യത നേടുന്ന എഴുപതു ശതമാനം തികച്ചു യോഗ്യരായവര്‍ തന്നെയാണോ? പക്ഷെ  ഒരു  കാര്യം സംശയമേതുമില്ലാതെ പറയാം, ഈ യോഗ്യത നേടുന്നവരില്‍ ഏറ്റവും  അവസാനത്തെ  പടവുകളില്‍ വരുന്ന തൊണ്ണൂറു ശതമാനം പേരും ഏറ്റവും പിന്നോക്കം   നില്‍ക്കുന്ന സാമുദായിക പദവിയിലോ&amp;nbsp;  സാമ്പത്തിക ശ്രേണിയിലോ   ഉള്ളവരായിരിക്കുമെന്ന്. നിലവാരക്കുറവിന്റെ പഴി മിക്കപ്പോഴും ഈ   വര്‍ഗത്തോടുള്ള അസഹിഷ്ണുതയുടെ രസക്കൂട്ടുകള്‍ കൂടി ചേര്‍ത്താവും വിളമ്പുക.    കുട്ടികള്‍ ഈ നിലവാരത്തിലാണെങ്കില്‍ ഞങ്ങള്‍ എങ്ങിനെ ഇവരെ നന്നായി   പഠിപ്പിക്കും എന്നാണ്&amp;nbsp; കോളേജു മാഷന്മാരുടെ തുരുപ്പുചോദ്യം. പിള്ളേര്‍ക്കെന്തിനാ കഷണം; ചാറ് മാത്രം പോരെ   എന്ന്&amp;nbsp;&amp;nbsp; കോഴിക്കറിവെച്ചപ്പോള്‍ പണ്ടേതോ കാരണവര്‍ പറഞ്ഞതുപോലെ.&amp;nbsp; അതിന്റെ   ഉത്തരവാദിത്വവും പാവം കുട്ടികളുടെ മണ്ടയ്ക്ക്!!&lt;br /&gt;&lt;br /&gt;കുട്ടികളെ കേവലം ചില വസ്തുതതകള്‍ ഓര്‍മിച്ചു വെക്കാനുള്ള ഒരു യന്ത്രമായി കാണുന്നവര്‍ക്കല്ലാതെ&amp;nbsp; മേല്‍പ്പറഞ്ഞ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുമോ.&lt;br /&gt;കടമ്മനിട്ട രാമകൃഷ്ണന്റെ കാട്ടാളന്‍ എന്ന കവിത വിശദമായി പഠിപ്പിച്ചതിനു ശേഷം വാര്‍ഷിക പരീക്ഷയ്ക്ക് ചോദിക്കുന്നു,&lt;br /&gt;&lt;blockquote&gt;&lt;div style="margin-left: 40px;"&gt;' ഉരുള്‍ പൊട്ടിയ മാമല പോലെ &lt;/div&gt;&lt;div style="margin-left: 40px;"&gt;ഉലകാകെ യുലയ്ക്കും മട്ടില്‍ &lt;/div&gt;&lt;div style="margin-left: 40px;"&gt;അലറീ  കാട്ടാളന്‍ ' &lt;/div&gt;എ. അലറിയതാര്?&lt;br /&gt;ബി. രചയിതാവാര്?&lt;br /&gt;സി. കവിത ഏത്?&lt;br /&gt;ഡി. അലര്‍ച്ച ഏത് പോലെ?&lt;/blockquote&gt;ഇത്തരം  ചോദ്യങ്ങള്‍ ഇനിയും വായിക്കാന്‍ ധൈര്യമുള്ളവര്‍ക്ക് &lt;a href="http://www.scribd.com/doc/35665511/Quest"&gt;ഇവിടെ ഞെക്കിയാല്‍&lt;/a&gt;  കുറച്ചുകൂടെ കിട്ടും. മൂന്നാം തരത്തിലെ കുട്ടികള്‍ ഉത്തരം പറയുന്ന (  സത്യത്തില്‍ ഇത് അവരെ അപമാനിക്കലാണ്. അവിടുത്തെ മലയാളം പരീക്ഷയുടെ ചോദ്യം  എന്തായാലും ഇതിലും കടുപ്പമാണ് ) ഇത്തരം സാധനങ്ങള്‍ക്ക് ഉത്തരമെഴുതുകയാണ്  വേണ്ടതെങ്കില്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ക്ലാസ്സില്‍ കയറുമോ? പിന്നെ  നമ്മളായി കഷ്ടപ്പെട്ട് താരതമ്യത്തിനും വിലയിരുത്തലിനും മറ്റുമായി കവിതകളോ  കഥകളോ ലേഖനങ്ങളോ തപ്പിപ്പിടിക്കേണ്ട ആവശ്യമില്ലല്ലോ മാഷന്മാര്‍ക്ക്.&lt;br /&gt;&lt;br /&gt;അല്ലെങ്കില്‍  തന്നെ തന്റെ വിഷയത്തിന്റെ മേഖലയിലെങ്കിലും  അത്യാവശ്യം  താത്പര്യം കാണിക്കുന്ന എത്രപേര്‍ അക്കൂട്ടത്തിലുണ്ട് എന്ന്  എണ്ണി  നോക്കേണ്ടതുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ നിലവാരം കുറഞ്ഞവര്‍ക്കുള്ള  സംവരണ  സ്ഥലമായി കോളേജുകള്‍ മാറിത്തീര്‍ന്നത്‌&amp;nbsp; ( മിടുക്കന്മാര്‍   എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ആകാന്‍ നാളുകള്‍ക്കു മുന്‍പേ   ഒരുങ്ങിയിട്ടുണ്ടാകും. 'തിരിവല്ലേ' ഞങ്ങള്‍ക്ക് കിട്ടുന്നത് എന്നൊരു  മാഷിന്റെ വിലാപം.) അനുഗ്രഹമായത് അവിടങ്ങളിലെ അധോമുഖവാമനന്മാര്‍ക്കാണ്.  ഓറെ ചെറിയ പുത്തിയില്‍ നിന്ന് നമ്മളെ എടങ്ങേറാക്കുന്ന ഒന്നും വരില്ല.    ഇത്തിരിവട്ടം മാത്രം കാണ്മവരും&amp;nbsp;  ഇത്തിരിവട്ടം ചിന്തിക്കുന്നവരുമായ അവരാണ്   കോളേജുകളെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും അന്വേഷണ പഥങ്ങളാക്കുന്നതിനു   പകരം കൊച്ചുവര്‍ത്തമാനങ്ങളുടെയും ഗൈഡ് അധിഷ്ടിത പഠനത്തിന്റെയും നാറുന്ന   വെളിമ്പറമ്പുകളാക്കുന്നത് . അവര്‍ ആര്? എന്ന് ?എവിടെവെച്ച് ?എപ്പോള്‍? അത്    നിര്‍വഹിച്ചു എന്നല്ലാതെ മറ്റെന്തു ചോദിക്കാന്‍!! ( കോളേജുകളിലെ ഏറ്റവും  നന്നായി&amp;nbsp;  പഠിപ്പിക്കുന്ന, ഇത്തരത്തില്‍ ചോദ്യങ്ങള്‍ വരുന്നതില്‍  പ്രയാസപ്പെടുന്ന എന്റെ സുഹൃത്തുക്കളോട് മുന്‍‌കൂര്‍ ക്ഷമാപണം )&lt;br /&gt;&lt;br /&gt;&lt;br /&gt;ഇപ്പോള്‍ എസ്.എസ്. എല്‍.സി, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍  നേരിട്ടുകൊണ്ടിരിക്കുന്ന പൊതു പരീക്ഷാ ചോദ്യപേപ്പറുകള്‍ അയല്‍വക്കത്തെ  ഏതെങ്കിലും കുട്ടികളുടെ അടുത്തു നിന്ന് സര്‍വകലാശാലാ അധ്യാപകര്‍ ഒന്ന്  വാങ്ങി നോക്കണം. കൊമാല എന്ന ചെറു കഥയിലെ ഒരു കഥാപാത്രമായ ബേങ്ക്  സെക്രട്ടറിയുടെ വാക്കുകള്‍ നല്‍കുന്നു.&lt;br /&gt;&lt;blockquote&gt;"കണ്ണീരിന്റെ മാനദണ്ഡം വച്ച്  കടം എഴുതിത്തള്ളാന്‍ തുടങ്ങിയാല്‍ പിന്നെ ബേങ്കും പൂട്ടി വീട്ടിലിരുന്നാല്‍  മതി. മനുഷ്യന്റെ ജീവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ല" &lt;br /&gt;കൊമാല എന്ന കഥയിലെ ബേങ്ക് സെക്രട്ടറിയുടെ വാക്കുകളാണിത്. ഈ നിലപാടിനോടുള്ള നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക.&lt;/blockquote&gt;ഇവിടെ  കുട്ടികള്‍ക്ക് ബേങ്ക് സെക്രട്ടറിയെ ന്യായീകരിച്ചോ അദ്ദേഹത്തിന്‍റെ  വാക്കുകളെ വിമര്‍ശിച്ചോ തങ്ങളുടെ പ്രതികരണങ്ങള്‍ രഖപ്പെടുത്താം. അവ എത്ര  മാത്രം യുക്തിസഹമാണ്,  തനിമയുള്ളതാണ്, അവതരിപ്പിച്ചത് എങ്ങിനെയാണ്  എന്നെല്ലാമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ( കൂടുതല്‍ ചോദ്യങ്ങള്‍ മേല്‍  ലിങ്കിലുള്ളത് ശ്രദ്ധിക്കുമല്ലോ ). മിക്ക കുട്ടികളും ഇത്തരത്തില്‍ ഉത്തരം  നല്‍കും. കാരണം സ്വന്തമായ ചിന്തയെ പ്രകാശിപ്പിക്കവിധത്തിലാണ് അവരുടെ പഠനം  വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. &lt;br /&gt;&lt;br /&gt;ഏറ്റവും  പ്രധാനമായ മറ്റൊരു സംഗതിയുണ്ട്. സ്കൂളുകളിലെ പഠനം സംവാദാത്മകവും   അന്വേഷണാത്മകവും അവതരണാത്മകവും, അക്കാദമികവും സര്‍ഗാത്മകവുമായ രചനാ   പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളതും ആക്കുമ്പോള്‍ പൊതുസമൂഹത്തിനുണ്ടായ സംശയം ഇത്തരം കാര്യങ്ങള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ   ഏറ്റെടുക്കാന്‍&amp;nbsp;  ആ പ്രായത്തിലെ കുട്ടികള്‍ക്ക് എത്രമാത്രം കഴിയും   എന്നതായിരുന്നു. പഠനം എന്നത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍   ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുമ്പോള്‍&amp;nbsp; ഉണ്ടാകുന്ന ഉയര്‍ന്ന ചിന്തയുടെ   ഫലമാണെങ്കില്‍ അത് ഏറ്റവും ഫലപ്രദമാവുക സര്‍വകലാശാലാ&amp;nbsp;  പഠന കാലയളവിലാണ്.   സ്വയം പഠനത്തിന്റെ പ്രകാശ വീഥികളിലേക്ക്&amp;nbsp; അവരെ ആത്മവിശ്വാസത്തോടെ   നയിക്കാന്‍, ഉചിതമായ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം   നല്‍കാന്‍, ചിന്തകളെ വ്യത്യസ്തമായ കൈവഴികളിലേക്ക് നയിക്കാന്‍   കൈല്‍പ്പുള്ളവര്‍ നമ്മുടെ കോളേജുകളില്‍ ഉണ്ടോ എന്നത് മാത്രമാണ് ചോദ്യം.   സയന്‍സിലെ ഏറ്റവും പ്രധാനമായ സിദ്ധാന്തങ്ങളായാലും സാമൂഹിക ചരിത്രത്തിലെ   രക്തരൂക്ഷിതമായ അധ്യായമായാലും അവ തന്റെ ബുദ്ധിക്കനുസരിച്ച് കഥാപ്രസംഗം   നടത്താനല്ലാതെ വിദ്യാര്‍ഥികളുടെ ഒരു അനുഭവമാക്കാന്‍ കഴിയുന്നവര്‍   വിരലിലെണ്ണാവുന്നവര്‍ മാത്രം. അക്കാദമികമായ എന്ത് ഉന്നമനമാണ് നമ്മുടെ പല   കോളെജുകളും അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് എന്ന ചോദ്യം   ചോദിക്കാതെ, അവരെ ബുദ്ധി ജീവികളെന്ന നിലയില്‍ പരിചരിക്കാനും സമൂഹത്തിലെ ഏതുകാര്യത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാന്‍ അവകാശമുള്ളവര്‍ എന്ന സ്ഥാനപ്പേര് നിലനിര്‍ത്താനും&amp;nbsp; പൊതു സമൂഹം ഏറെക്കാലം  അനുവദിക്കുമെന്ന്  തോന്നുന്നില്ല. &lt;br /&gt;&lt;br /&gt;ചോദ്യക്കടലാസിലെ  ചോദ്യങ്ങള്‍ മാര്‍ക്കിടുന്നതിനുള്ള വെറുമൊരു ഉപാധി&amp;nbsp; മാത്രമല്ല.  അത് എന്താണ് ഇവര്‍ ക്ലാസ് മുറിയില്‍  നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ  സാക്ഷ്യപത്രമാണ്‌. ഇഞ്ചാതി സംഗതികള്‍  പൂരിപ്പിക്കുന്നതിനോ രണ്ടു  വാക്കില്‍ കാണാതെ പഠിച്ചത് ചര്‍ദ്ദിക്കുന്നതിനോ  ആണ്, അവരുടെ ജീവിതത്തിലെ  ഏറ്റവും നിര്‍ണായകമായ ഈ പ്രായത്തില്‍ നിങ്ങള്‍  അവരെ  നിര്‍ബന്ധിക്കുന്നതങ്കില്‍ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ശിക്ഷാര്‍ഹരാണ്.   ചോദ്യപേപ്പറിലെ മതസ്പര്‍ദ്ധ അങ്ങിനെ നോക്കുമ്പോള്‍ താരതമ്യേന ചെറിയ   കുറ്റമാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-2588867014779602582?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/2588867014779602582/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/08/blog-post.html#comment-form' title='13 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/2588867014779602582'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/2588867014779602582'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/08/blog-post.html' title='കുറ്റം; ചെറുതും വലുതും: ഉദാഹരണസഹിതം'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_ck57JE801BE/TGKIv57KeWI/AAAAAAAAAWM/CBstygu04vM/s72-c/blog.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-188239067296350730</id><published>2010-07-29T07:01:00.001+05:30</published><updated>2010-07-29T07:03:37.153+05:30</updated><category scheme='http://www.blogger.com/atom/ns#' term='യാത്ര'/><title type='text'>അതിരുകളില്‍ നില്‍ക്കുമ്പോള്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_ck57JE801BE/TFDYBm4chdI/AAAAAAAAAVU/z7ialtz0ftI/s1600/border-1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_ck57JE801BE/TFDYBm4chdI/AAAAAAAAAVU/z7ialtz0ftI/s320/border-1.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ജാലിയന്‍&amp;nbsp; വാലാബാഗും സുവര്‍ണ ക്ഷേത്രവും മാത്രമായിരുന്നു ഡല്‍ഹിയില്‍ നിന്നും  അമ്രുതസരിലെക്കുള്ള യാത്ര പുറപ്പെടുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍. ചരിത്ര  പുസ്തകങ്ങളില്‍ നിന്നും മാത്രമറിഞ്ഞ ജാലിയന്‍ വാലാബാഗിന്റെ രക്തം കിനിഞ്ഞ  മണ്ണിലേക്കുള്ള യാത്രയുടെ ഉത്സാഹം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. സി.  സി. ആര്‍. ടി അധ്യാപകര്‍ക്കായി നടത്തുന്ന ഒരു മാസത്തെ ഓറിയന്റേഷന്‍&amp;nbsp;  കോഴ്സിനു എത്തിയതായിരുന്നു ഞങ്ങള്‍ ഡല്‍ഹിയില്‍. വര്‍ഷം 1997. എന്നെ കൂടാതെ സംഘത്തില്‍  ഉണ്ടായിരുന്നത് നാട്ടുകാരന്‍ കൂടിയായ രാജന്‍, കോഴിക്കോടുകാരനായ കബീര്‍,  മലപ്പുറത്തെ ഹാരിസ് എന്നിവര്‍. ഏപ്രിലിലെ ചൂടിലും തിരക്കിലും  തിളച്ചുമറിയുന്ന ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ ആവേശം തണുത്തു;  വെയിറ്റിംഗ് ലിസ്റ്റില്‍ എടുത്ത റിസര്‍വേഷന്‍ അതെ പോലെ കിടക്കുന്നു.  ഉത്തരേന്ത്യയിലൂടെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിന്റെ  'സുഖം' അതിനു മുന്‍പ് രണ്ടു മൂന്നു തവണ അറിഞ്ഞത് കൊണ്ടുതന്നെ ഒരു രാത്രി  മുഴുവന്‍ നീളുന്ന ഈ യാത്ര എങ്ങിനെ നടത്തും എന്ന് തലപുകഞ്ഞു. ഒടുവില്‍  സൌമ്യനെന്നു കാഴ്ചയില്‍ തോന്നിച്ച കാശിന്റെ കാര്യത്തില്‍ ഒട്ടും  സൌമ്യനല്ലാത്ത ഒരു ടി ടി ആര്‍ കനിഞ്ഞപ്പോള്‍ നാല് പേര്‍ക്കും ബെര്‍ത്ത്  റെഡി.  &lt;br /&gt;&lt;br /&gt;ദല്‍ഹിയിലെ വരണ്ട ഉഷ്ണക്കാറ്റിന്റെ രാത്രിയില്‍ നിന്നും പഞ്ചാബിന്റെ തണുത്ത  പ്രഭാതത്തിലെക്കാന് ഉണര്‍ന്നത്. പഞ്ചാബിന്റെയും കേരളത്തിന്റെയും  ഭൂപ്രകൃതികള്‍ തമ്മിലുള്ള സമാനതകള്‍, കേട്ടരിവുകള്‍ക്കുമപ്പുറത്താണെ&lt;wbr&gt;&lt;/wbr&gt;ന്ന്  ബോധ്യമായി. കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍,  ഇടയില്‍ പേരറിയാത്ത മരങ്ങള്‍, കാവല്‍പ്പുരകള്‍. അപ്പോഴേക്കും തിരക്കൊഴിഞ്ഞ  കമ്പാര്‍ട്ടുമെന്റില്‍ ഏതാനും സര്‍ദാര്‍ജിമാരും ചില പഞ്ചാബി കുടുംബങ്ങളും  മാത്രം. കൂട്ടത്തിലെ ഏക ഹിന്ദിവാലയായ രാജന്‍ തന്റെ മുറിഞ്ഞും തെന്നിയും  വീഴുന്ന ഹിന്ദിയില്‍ എതിരെയിരിക്കുന്ന സര്‍ദാര്‍ജിയോട് അടുത്തു. താടിയും  മുടിയും നരച്ച, ആജാനുബാഹുവായ ആ മനുഷ്യന്‍ നല്ല ഇംഗ്ലീഷില്‍ ഹിന്ദിയുടെ മൃതശരീരത്തെ&amp;nbsp;ചിള്ളി വെളിയിലിട്ടു. ഞങ്ങള്‍ കേരളത്തില്‍  നിന്നാനെന്നരിഞ്ഞപ്പോള്‍ സന്തോഷത്തോടെ ഞങ്ങളെ ഭാഗ്യവാന്മാര്‍ എന്ന്  വിശേഷിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ യഥാര്‍ത്ഥ ചിത്രം തത്കാലം  ഇംഗ്ലീഷില്‍ വിശദീകരിക്കാന്‍ പ്രയാസമായതിനാല്‍ അതിനു മുതിര്‍ന്നില്ല.  പട്ടാള ലോറികളിലും എന്‍ സി സി യുടെ വണ്ടികളിലും ഇരുന്നു തല  വെളിയിലെക്കിട്ടു നോക്കി അവര്‍ ഒപ്പിയെടുത്ത നമ്മുടെ നാട്ടിന്റെ ചിത്രം  മങ്ങാതെ അങ്ങിനെ തന്നെ കിടക്കട്ടെ. &lt;br /&gt;&lt;br /&gt;പഞ്ചാബികളുടെ ധീരതയെക്കുറിച്ചും കൃഷി ചെയ്യുന്നതിലുള്ള പാടവത്തെ  ക്കുറിച്ചും അദ്ദേഹം വാചാലനായി. ഭീകരവാദം നാടിനേല്‍പ്പിച്ച&amp;nbsp;  പരിക്കുകളെക്കുറിച്ച് ബോധവാനായിരുന്നു അദ്ദേഹം.  അഭിപ്രായങ്ങളിലെ ധീരത അദ്ദേഹത്തോട് അനല്‍പ്പമായ ബഹുമാനം  ജനിപ്പിക്കുന്നതായിരുന്നു. യാത്രയുടെ ലക്ഷ്യം എന്തൊക്കെയെന്നു അദ്ദേഹം  ആരാഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല; ജാലിയന്‍ വാലാ ബാഗ്,  പിന്നെ സുവര്‍ണ ക്ഷേത്രം. സുവര്‍ണ ക്ഷേത്രത്തിന്റെ പേരില്‍ വീഴാത ഒരൊറ്റ  സര്‍ദാര്‍ജി പോലുമുണ്ടാവില്ലെന്നു ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അദ്ദേഹം  രണ്ടു മിനുറ്റ് ആലോചിച്ചു കൊണ്ട് തല അങ്ങുമിങ്ങും ആട്ടി. പിന്നെ പറഞ്ഞു;  ജാലിയന്‍ വാലാ ബാഗും സുവര്‍ണ ക്ഷേത്രവും തീര്‍ച്ചയായും നിങ്ങള്‍ കാണണം.  പക്ഷെ കേരളത്തില്‍ നിന്ന്&amp;nbsp; ഇവിടെ വരെ വന്ന നിങ്ങള്‍ കാണേണ്ടുന്ന  ഇതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു സ്ഥലമുണ്ട്: അതിര്‍ത്തി. വാഗാ അതിര്‍ത്തി.  ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്ന് എത്തിയ, അതിര്‍ത്തിയായി കടലിനെ മാത്രം  കണ്ടു ശീലിച്ച നിങ്ങള്‍ക്ക് അതൊരു മറക്കാനാവാത്ത അനുഭവമായിരിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു പകലിന്റെ നീളത്തിനപ്പുറം പഞ്ചാബില്‍ ചിലവഴിക്കാന്‍ നിര്‍വാഹമില്ലാത്ത  യാത്രയായിരുന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. അവിടെ നിന്ന് ചണ്ടീഗഡ്, പിന്നെ  സിംല, മടക്കം ഹരിദ്വാര്‍ ഋഷികേശ്&amp;nbsp; വഴി.. നാല് ദിവസം കൊണ്ട് ഇങ്ങനെ കറങ്ങി  വരണം. അതാണ്‌ പദ്ധതി. അപ്പോള്‍ വാഗാ അതിര്‍ത്തി.. ഞങ്ങളുടെ സംശയം  മനസ്സിലായതുപോലെ അദ്ദേഹം പറഞ്ഞു; നിങ്ങള്‍ നേരെ അട്ടാരിയിലേക്ക് പോകൂ.  അവിടെ നിന്ന് അതിര്‍ത്തിയില്‍ പോയി മടങ്ങിയാല്‍ ജാലിയന്‍ വാലാ ബാഗും  സുവര്‍ണ ക്ഷേത്രവുംകണ്ടു നിങ്ങള്‍ക്ക് രാത്രി തന്നെ ഇവിടെ നിന്ന്  തിരിക്കാം. ആ ഉറപ്പില്‍ മറ്റൊന്നും സംശയിക്കാനില്ലായിരുന്നു. അമൃതസര്‍  റെയില്‍വേ സ്റെഷനില്‍ ഇറങ്ങി ബസ്സ്റ്റാന്റിലേക്കുള്ള വഴിയും  അതിര്‍ത്തിയിലെക്കുള്ള റൂട്ടും പറഞ്ഞുതന്നു കൈതന്നു ആ മനുഷ്യന്‍ ഞങ്ങളെ യാത്രയാക്കി. &lt;br /&gt;&lt;br /&gt;അമൃതസറില്‍ നിന്ന് അട്ടാരിയിലെക്കുള്ള ഒന്നര മണിക്കൂര്‍ ബസ് യാത്ര  രസകരമായിരുന്നു. വിശാലമായ ഗോതമ്പ് പാടങ്ങള്‍ക്കു നടുവിലൂടെ നേര്‍വരപോലെ  പോകുന്ന റോഡ്‌. ബസ്സില്‍ വെച്ച് ആര്‍ക്കും മനസ്സിലാകില്ലെന്ന ഉറപ്പോടെ  ഉച്ചത്തില്‍ മലയാളത്തില്‍ സംസാരിക്കുന്ന ഞങ്ങളെ സര്‍ദാര്‍ജിമാര്‍  കൌതുകത്തോടെ നോക്കി. രാജന്‍ വീണ്ടും മുറി ഹിന്ദി തട്ടിക്കുടഞ്ഞെടുത്തും  കയ്യും കലാശവും കാണിച്ചും അട്ടാരി എത്താറായോ എന്ന് അടുത്തിരിക്കുന്ന  ചെറുപ്പക്കാരനോട്‌&amp;nbsp; അന്വേഷിച്ചു കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് മുഴുവന്‍  മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ തലകുലുക്കി. കേരളത്തില്‍ നിന്നേ അതിര്‍ത്തി  കാണാനെത്തിയ ഞങ്ങളെ അദ്ദേഹവും അഭിനന്ദന സൂചകമെന്നോണം ഒന്ന് നോക്കിയോ?  അട്ടാരിയില്‍ ബസ് നിര്‍ത്തിയപ്പോഴേക്കും ഞങ്ങളുടെ ബേഗുകളും വേഷവും കണ്ട  സൈക്കിള്‍ റിക്ഷക്കാര്‍ ഞങ്ങളെ വളഞ്ഞു. നേരത്തെ കണ്ട ചെറുപ്പക്കാരന്‍  അപ്പോഴേക്കും ഓടി വന്നു. ഇത് എന്റെ സ്വന്തം ആളുകളെന്ന മട്ടിലായി പിന്നീട്  അയാളുടെ പെരുമാറ്റം. അതിര്‍ത്തിയിലെക്കുള്ള റിക്ഷാ ചാര്‍ജ്ജ് ഇരുനൂറു  രൂപയില്‍ നിന്നും പതുക്കെ അമ്പതിലെത്തി. അമ്പത് രൂപയില്‍ ഒരു പൈ പോലും  അധികം നല്‍കരുതെന്ന് ഞങ്ങളെ ശട്ടം കെട്ടി രണ്ടു റിക്ഷകളിലായി ഞങ്ങളെ കയറ്റി  കൈവീശി യാത്ര പറയുമ്പോള്‍&amp;nbsp; ഇതൊക്കെ എന്തതിശയം എന്ന് ഞങ്ങള്‍ പരസ്പരം  നോക്കി അന്തം വിട്ടു. &amp;nbsp; &amp;nbsp;&amp;nbsp; &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_ck57JE801BE/TFDYFL7DANI/AAAAAAAAAVk/52-Emcg8ItI/s1600/border-3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;br /&gt;&lt;/a&gt;&lt;a href="http://2.bp.blogspot.com/_ck57JE801BE/TFDYFL7DANI/AAAAAAAAAVk/52-Emcg8ItI/s1600/border-3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_ck57JE801BE/TFDYFL7DANI/AAAAAAAAAVk/52-Emcg8ItI/s320/border-3.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;br /&gt;അട്ടാരിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലേക്ക് രണ്ടു കിലോമീറ്റര്‍  ദൂരമുണ്ടാകും. വെയിലിനു ചൂട് കൂടിക്കൂടി വന്നു. കയ്യില്‍ കരുതിയ വാഴപ്പഴം  ഞങ്ങള്‍ റിക്ഷക്കാരുമായി പങ്കിട്ട് കഴിച്ചു. റോഡിനു ഇരുവശവും 'പച്ചയും  മഞ്ഞയും മാറിമാറി, പാറിക്കളിക്കും പരന്ന പാടം' എന്ന് ഇടശ്ശേരി എഴുതിയ പോലെ  അതിവിശാലമായ പാടങ്ങള്‍. അതിനിടയില്‍ക്കൂടി ദൂരേക്ക്‌ നീണ്ടു പോകുന്ന  നിരത്തുകള്‍. ട്രാക്ക്റ്ററുകളില്‍ കൃഷി ഭൂമിയിലേക്ക്‌ നീങ്ങുന്ന  ഗ്രാമീണര്‍. വിസിലൂതിയും ഒച്ചയെടുത്തും അവരോട് സൗഹൃദം പങ്കിടുന്ന നമ്മുടെ  സൈക്കിള്‍ വാലകള്‍. അധ്വാനത്തിന്റെ ചക്രങ്ങള്‍ ഇടതടവില്ലാതെ  കറങ്ങിക്കൊണ്ടിരുന്നു. അന്തമില്ലാത്ത പാടങ്ങള്‍. ജനവാസത്തിന്റെ സൂചനകളായി  വീടുകള്‍ അധികമൊന്നും കാണാനില്ല. ഇടയ്ക്കിടെ കാണുന്ന ധാന്യപ്പുരകളില്‍  ഉഴാനും കൊയ്യാനുമുള്ള ട്രാക്ക്റ്ററുകള്‍. ഇടയില്‍ കടന്നു പോകുന്ന മിലിട്ടറി  ട്രക്കുകള്‍. &lt;br /&gt;&lt;br /&gt;അതിര്‍ത്തിയെ സമീപിക്കുംതോറും ഞങ്ങളുടെ സംസാരം മെല്ലെമെല്ലെ കുറയുകയും  അകാരണമായ ഒരു ഭീതിയും വികാരവും ഞങ്ങളില്‍ അരിച്ചു കേറുകയും ചെയ്തു.  അതിര്‍ത്തിയുടെ ചിഹ്നങ്ങള്‍... മുള്‍കമ്പികള്‍&amp;nbsp; ചുറ്റി വളച്ചുണ്ടാക്കിയ  അനന്തതയിലേക്ക് നീളുന്ന വലി..... ഉയരത്തില്‍ കെട്ടിപ്പൊക്കിയ  കാവല്‍പ്പുരകള്‍... എങ്ങും തോക്കേന്തിയ പട്ടാളക്കാര്‍ ... അതിര്‍ത്തിയിലെ  ഒന്നാം ഗേറ്റുവരെ സൈക്കിള്‍ റിക്ഷയില്‍ പോകാം. സന്ദര്‍ശകര്‍ക്കായി ഒരുക്കിയ  താത്കാലിക കടകള്‍ അവിടെയും സമൃദ്ധം. പെപ്സിയുടെയും കൊക്കൊക്കോളയുടെയും  തിളങ്ങുന്ന പെട്ടികളും ബോട്ടിലുകളും കൊണ്ട് അലങ്കരിക്കപ്പെട്ട അവയുടെ  ഉള്‍ഭാഗം പീഞ്ഞപ്പെട്ടികളും പഴകി ദ്രവിച്ച മരക്കഷണങ്ങളും ആസ്ബറ്റോസ്  ഷീറ്റുകളും കൊണ്ട്&amp;nbsp;  കുത്തിനിറുത്തിയവയാണ്. ഇന്ത്യയിലേക്ക് സ്വാഗതം  ചെയ്യാന്‍ തികച്ചും ഉപയുക്തം!!&lt;br /&gt;ഉയര്‍ന്നു നില്‍ക്കുന്ന ഗേറ്റിനുള്ളിലൂടെ  നോക്കിയാല്‍ അങ്ങ് കുറച്ചു കൂടി  ഉള്ളിലായി മറ്റൊരു ഗേറ്റ് കൂടെ കാണാം. അതാണ്‌ ശരിയായ അതിര്‍ത്തി! അതാണ്‌  ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ വരമ്പ്! അവിടം വരെ പോകാന്‍ എന്താണ്  വഴി. ഗേറ്റിലെ പട്ടാള ഉദ്യോഗസ്ഥനോട് സി സി ആര്‍ ടി യുടെ ഐടിന്റിറ്റി  കാര്‍ഡുകാണിച്ചു വിനീതമായി അപേക്ഷിച്ചു, കേരളത്തില്‍ നിന്നും വരുന്നതാണ്..  അപ്പുറത്തെ ഗേറ്റ് വരെ പോകാന്‍ കഴിയുമോ? നാല് മണിക്ക് ശേഷമേ അങ്ങോട്ട്‌  പോകാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുള്ളൂ. അപ്പോഴാണ്‌ പതാക വന്ദനം. എത്ര  അപേക്ഷിച്ചിട്ടും രക്ഷയില്ല. പെട്ടെന്ന് ആരോടോ കയര്‍ത്തു കൊണ്ട് അടുത്തുള്ള  ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്നു തോന്നിച്ച  ചെറുപ്പക്കാരന്റെ അടുത്തെത്തി ഞങ്ങള്‍ വിനീതമായി ഒന്ന് കൂടെ  അഭ്യര്‍ത്ഥിച്ചു. കുറച്ചു സമയം നില്‍ക്കാന്‍ പറഞ്ഞു അദേഹം  ഒഫീസിനുള്ളിലേക്ക് തന്നെ കയറിപ്പോയി. ആരോടോ അനുവാദം ചോദിച്ചു ഉടന്‍  പുറത്തുവന്ന അദ്ദേഹം, പെട്ടെന്ന് പോയി വരണമെന്ന നിര്‍ദേശത്തോടെ ഞങ്ങള്‍ക്ക്  ഉള്ളിലേക്ക് പോകാനുള്ള അനുവാദം തന്നു.&lt;br /&gt;അവിടെനിന്നു ശരിയായ അതിര്‍ത്തിവരെ പട്ടാളക്കാരുടെ ഓഫീസുകളുടെ നിരയാണ്. ഓരോ  അടിവെപ്പിലും തിരിച്ചറിയാന്‍ കഴിയാത്ത ഏതോ വികാരത്തിന്റെ കനം ഞങ്ങള്‍  അറിയുന്നുണ്ടായിരുന്നു.&amp;nbsp; ക്യാമറ കൊണ്ട് പോകാന്‍ അനുവാദം  ലഭിച്ചിരുന്നെങ്കിലും ഫോട്ടോ എടുക്കാമോ എന്നാ സംശയം അപ്പോഴുമുണ്ടായിരുന്നു.  ഒടുവില്‍, ഈ അനുഭവത്തിന്റെ സാക്ഷ്യ പത്രമായി ഒരു ഫോറ്റൊയെങ്കിലും  ഇല്ലാതിരിക്കുന്നത് ശരിയല്ലെന്ന് തീരുമാനിച്ച് ക്യാമറ  പുറത്തെടുത്തപ്പോഴേക്കും ഒരു പട്ടാള ഓഫീസര്‍ ഉറക്കെ വിളിച്ചു. പിരിച്ചു  കയറ്റിയ മീശയുടെ ഗൌരവത്തിലേക്ക് മെല്ലെ നടക്കുമ്പോള്‍ ഹൃദയം പട പാടാ  മിടിക്കുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ ആരാണ് അനുവാദം തന്നതെന്ന  ചോദ്യത്തിന് മുറിഞ്ഞു മുറിഞ്ഞു ഉത്തരം പറഞ്ഞു.&amp;nbsp; അവിടെ ... ഗേറ്റില്‍ ...  ചെറുപ്പക്കാരനായ ഒരോഫീസര്‍.... പിന്നെ പഠിച്ചു വെച്ച ഈരടികള്‍ നീട്ടി  പ്പാടി .. സാര്‍, ഞങ്ങള്‍ കേരളത്തില്‍ നിന്ന് ..സി സി ആര്‍ ടി യുടെ കോഴ്സ്  ... മുഖത്തെ ഗൌരവം പെട്ടെന്ന് അയഞ്ഞു. ഞാന്‍ വെറുതെ ചോദിച്ചതല്ലേ...  നിങ്ങള്‍ ആവശ്യത്തിനു ഫോട്ടോ എടുത്തുകൊള്ളൂ... അപ്പോഴാണ്‌ ശ്വാസം നേരെ  വീണത്‌.&amp;nbsp;&amp;nbsp; &lt;br /&gt;&lt;br /&gt;ഇത്&amp;nbsp; ലാഹോറിലേക്ക് നീളുന്ന പ്രധാന പാത. മുന്നില്‍ ഇന്ത്യയും  പാക്കിസ്ഥാനെയും വേര്‍തിരിക്കുന്ന കൂറ്റന്‍ ഗെയ്റ്റ്. ഒരു നേരിയ വരയുടെ  അപ്പുറത്തും ഇപ്പുറത്തുമായി പാറുന്ന ഇരു രാജ്യങ്ങളുടെയും പതാകകള്‍.  ഇന്ത്യയുടേത് ഇപ്പുറത്തെക്കും&amp;nbsp;  പാക്കിസ്ഥാന്റേത്&amp;nbsp;&amp;nbsp; അപ്പുറത്തേക്കും  തുറക്കാം. &lt;br /&gt;ഇപ്പുറത്തും അപ്പുറത്തും കാവല്‍ നിക്കുന്ന പട്ടാളക്കാരുടെ മുഖത്തു നിസ്സംഗത  മാത്രം. ഒരേ സംസ്കാരവും&amp;nbsp;  ഭാഷയും കൈമുതലായുള്ള ജനത ഒരു രേഖയ്ക്ക്  ഇരുപുരമായി തീര്‍ത്ത ഇരുമ്പ് ഗേറ്റുകളാല്‍ പകുക്കപ്പെട്ടിരിക്കുന്നതിന്റെ  വേദന അവിടെ നില്‍ക്കുമ്പോഴാണ് അറിയുന്നത്. പരസ്പര ഭീതിയുടെ നിഴല്‍ ആ  ഉച്ചയിലും അവിടെങ്ങും പരന്നിരുന്നു. യൂണിഫോമുകളില്‍, നിറങ്ങളില്‍  കൃത്യമായും വ്യക്തമാകണമെന്ന ഉദ്ദേശത്തോടെ തീര്‍ത്ത ഭിന്നതയുടെ അതിരുകള്‍  കൂടിയാണ് അവിടെ പാറിക്കളിച്ച പതാകകളും പട്ടാളക്കാരും. &lt;br /&gt;ഉയര്‍ത്തിക്കെട്ടിയ  രക്ത സാക്ഷി കുടീരത്തിനുമേല്‍ പരസ്പര സൌഹൃദത്തിന്റെ അടയാളമായി മുറുകെ  പിടിച്ചിരിക്കുന്ന രണ്ടു കൈകള്‍.അതില്‍ തന്നെ സൂക്ഷിച്ചു നോക്കുമ്പോള്‍  അവയുടെ പിറകിലുള്ള കണ്ണുകളും കാണാന്‍ കഴിയുന്നു. അതില്‍ തെളിയുന്നത്  സൌഹൃദത്തിന്റെ ഊഷ്മളതയോ മത്സരത്തിന്റെ വീറോ? ലാഹോറില്‍ നിന്നും വരുന്ന  റോഡിനു മുകളിലായി തീര്‍ത്ത കൂറ്റന്‍ കമാനത്തിനു അപ്പുറത്ത് ഇന്ത്യയിലക്ക്  സ്വാഗതമെന്നും ഇപ്പുറത്തു 'മേരാ ഭാരത്‌ മഹാന്‍ ഹെ' എന്നും എഴുതിയിട്ടുണ്ട്.  ഭാരതമെന്ന പേരിനു മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഭംഗി!! എന്റെ നാടെന്ന&amp;nbsp;   സുരക്ഷാബോധം ഭീതിയുടെ വെടിപ്പുകകള്‍ക്കിടയിലും അവിടെ നില്‍ക്കുമ്പോള്‍ സത്യത്തില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_ck57JE801BE/TFDYDAhOaSI/AAAAAAAAAVc/FBu-qlFTAvc/s1600/border-2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="198" src="http://1.bp.blogspot.com/_ck57JE801BE/TFDYDAhOaSI/AAAAAAAAAVc/FBu-qlFTAvc/s200/border-2.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&amp;nbsp;അപ്പോഴേക്കും  രാജന്റെ ശബ്ദം ഉയര്‍ന്നു. 'സാരേ ജഹാംസെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ..'  മറ്റൊന്നുമാലോചിക്കാതെ ഞങ്ങള്‍ അതേറ്റുപാടി. അത് കഴിയുമ്പോഴേക്കും കൈകള്‍  നീട്ടിപ്പിടിച്ച് കബീര്‍ പ്രതിജ്ഞയ്ക്ക്&amp;nbsp; തയ്യാറെടുത്തിരുന്നു. 'ഭാരതം  എന്റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്...' എന്റെ  ഊഴമാണ് അടുത്തത്‌. പെട്ടെന്ന് നാവില്‍ വന്നത് ഞാനും പാടി,&lt;br /&gt;"ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ലാ&amp;nbsp; &lt;br /&gt;ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ പുണ്യഗൃഹമല്ലോ"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6818026817218774953-188239067296350730?l=premanmash.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://premanmash.blogspot.com/feeds/188239067296350730/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://premanmash.blogspot.com/2010/07/blog-post_29.html#comment-form' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/188239067296350730'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6818026817218774953/posts/default/188239067296350730'/><link rel='alternate' type='text/html' href='http://premanmash.blogspot.com/2010/07/blog-post_29.html' title='അതിരുകളില്‍ നില്‍ക്കുമ്പോള്‍'/><author><name>പ്രേമന്‍ മാഷ്‌</name><uri>http://www.blogger.com/profile/02828115570629475512</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='25' height='32' src='http://1.bp.blogspot.com/_ck57JE801BE/TPNpHq2hBnI/AAAAAAAAAZc/hDoUsmvc8g8/S220/pasport3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_ck57JE801BE/TFDYBm4chdI/AAAAAAAAAVU/z7ialtz0ftI/s72-c/border-1.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-6818026817218774953.post-739250344445553951</id><published>2010-07-25T16:04:00.000+05:30</published><updated>2010-07-25T16:04:39.542+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിദ്യാഭ്യാസം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>സ്‌കൂളിലെ കഷ്‌ടജീവിതവും കോച്ചിംഗ്‌ സെന്ററിലെ (വി)ശിഷ്‌ടജീവിതവും</title><content type='html'>ശ്രീ. എന്‍. ശ്രീകുമാര്‍ ഒരു കമന്റു വഴി ഓര്‍മിപ്പിച്ച പഴയ ഒരു പോസ്റ്റ്‌. &lt;br /&gt;ഇപ്പോഴും പ്രസക്തമെന്നു തോന്നുന്നതിനാല്‍ പുന: പ്രസിദ്ധീകരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_ck57JE801BE/TEwS0qgmitI/AAAAAAAAAVM/taEVf3gVR_s/s1600/coching.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="134" src="http://3.bp.blogspot.com/_ck57JE801BE/TEwS0qgmitI/AAAAAAAAAVM/taEVf3gVR_s/s320/coching.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;span style="font-family: Meera; font-size: 130%;"&gt;&lt;span style="color: black;"&gt;ഒന്നാംവര്‍ഷ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഹയര്‍സെക്കന്ററിക്കുകൂടി&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;പൊതുപരീക്ഷ&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;ഏര്‍പ്പെടുത്തിയത്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഉപകരമായത്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഒരൊറ്റ&lt;/span&gt; &lt;span style="color: black;"&gt;വിഭാഗത്തിനാണ്‌&lt;/span&gt;&lt;span style="color: black;"&gt;-&lt;/span&gt;&lt;span style="color: black;"&gt;കേരളത്തിലെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;സ്വകാര്യട്യൂഷന്‍&lt;/span&gt;&lt;span style="color: black;"&gt;/  &lt;/span&gt;&lt;span style="color: black;"&gt;കോച്ചിംഗ്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;സ്ഥാപനങ്ങള്‍ക്ക്‌&lt;/span&gt;&lt;span style="color: black;"&gt;. &lt;/span&gt;&lt;span style="color: black;"&gt;ഹയര്‍&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;സെക്കന്ററി&lt;/span&gt; &lt;span style="color: black;"&gt;സ്‌കൂളുകള്‍&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;വ്യാപകമായതോടുകൂടി&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;പൂട്ടാനാഞ്ഞ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;പാരലല്‍&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കോളേജുകള്‍&lt;/span&gt;&lt;span style="color: black;"&gt;, &lt;/span&gt;&lt;span style="color: black;"&gt;ഞൊടിയിടയിലാണ്‌&lt;/span&gt; &lt;span style="color: black;"&gt;വന്‍കിട&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കോച്ചിംഗ്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;സ്ഥാപനങ്ങളുടെ&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;ഫ്രാഞ്ചൈസികളായി&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;മാറിയത്‌&lt;/span&gt;&lt;span style="color: black;"&gt;. &lt;/span&gt;&lt;span style="color: black;"&gt;നേരത്തെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;പതിനൊന്നാം&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ക്ലാസ്‌&lt;/span&gt; &lt;span style="color: black;"&gt;പഠനം&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കുറേക്കൂടി&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;സ്വതന്ത്രവും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഉല്ലാസപ്രദവുമായിരുന്നത്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;മാറി&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;അതും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;പത്തിനെയും&lt;/span&gt; &lt;span style="color: black;"&gt;പന്ത്രണ്ടിനെയും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;പോലെ&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;ജയപരാജയങ്ങളുടെയും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഗ്രേഡിന്റെയും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;മാര്‍ക്കിന്റെയും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഭീഷണിയുടെയും&lt;/span&gt; &lt;span style="color: black;"&gt;അമിത&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;പ്രതിക്ഷകളുടെയും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഉത്‌കണ്‌ഠകളുടെയും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;തുലാസിലേക്ക്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;വന്നു&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;വീഴുകയും&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;ചെയ്‌തു&lt;/span&gt;&lt;span style="color: black;"&gt;.&lt;/span&gt;&lt;br /&gt;&lt;span style="color: black;"&gt;&lt;br /&gt;ഹയര്‍സെക്കന്ററി&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;തലത്തിലെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;വാര്‍ഷിക&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കോച്ചിംഗ്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഫീസ്‌&lt;/span&gt;&lt;span style="color: black;"&gt; 12000 &lt;/span&gt;&lt;span style="color: black;"&gt;ത്തിനും&lt;/span&gt;&lt;span style="color: black;"&gt;  15000 &lt;/span&gt;&lt;span style="color: black;"&gt;നും&lt;/span&gt; &lt;span style="color: black;"&gt;ഇടയിലാണ്‌&lt;/span&gt;&lt;span style="color: black;"&gt;.&lt;/span&gt;&lt;span style="color: black;"&gt;ഇത്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;മുപ്പതിനായിരം&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;വരെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ആകുന്ന&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;സ്ഥാപനങ്ങളും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഉണ്ട്‌&lt;/span&gt;&lt;span style="color: black;"&gt;.  &lt;/span&gt;&lt;span style="color: black;"&gt;പൊതുവിദ്യാഭ്യാസം&lt;/span&gt; &lt;span style="color: black;"&gt;സൗജന്യമാണ്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;എന്നൊക്കെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;വിശ്വസിക്കുന്നവരായി&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഇക്കാലത്ത്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഒരു&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;രക്ഷകര്‍ത്താവും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഉണ്ടാവില്ല&lt;/span&gt;&lt;span style="color: black;"&gt;. &lt;/span&gt;&lt;span style="color: black;"&gt;വിദ്യാഭ്യാസം&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഒരുപാട്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;മുതല്‍&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;മുടക്കുള്ളതും&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;ചെലവേറിയതും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ആണെന്ന&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;സമ്മതിപത്രം&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;നേരത്തെ&lt;/span&gt; &lt;span style="color: black;"&gt;തന്നെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;സമൂഹം&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;അധികാരികള്‍ക്ക്‌&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;നല്‍കിയിരുന്നു&lt;/span&gt;&lt;span style="color: black;"&gt;. &lt;/span&gt;&lt;span style="color: black;"&gt;അതുകൊണ്ടാണ്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;സ്‌കൂളിലെ&lt;/span&gt;&lt;span style="color: black;"&gt; IT &lt;/span&gt;&lt;span style="color: black;"&gt;പഠനത്തിനായി&lt;/span&gt; &lt;span style="color: black;"&gt;പ്രതിവര്‍ഷം&lt;/span&gt;&lt;span style="color: black;"&gt; 250 &lt;/span&gt;&lt;span style="color: black;"&gt;രൂപ&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;വാങ്ങാനുള്ള&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;തീരുമാനം&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഒരെതിര്‍പ്പും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കുടാതെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കേരളത്തില്‍&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;നടപ്പാക്കാന്‍&lt;/span&gt; &lt;span style="color: black;"&gt;കഴിഞ്ഞത്‌&lt;/span&gt;&lt;span style="color: black;"&gt;.&lt;/span&gt;&lt;br /&gt;&lt;span style="color: black;"&gt;വിദ്യാഭ്യാസത്തിന്റെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ലക്ഷ്യങ്ങളില്‍&lt;/span&gt;&lt;span style="color: black;"&gt;, &lt;/span&gt;&lt;span style="color: black;"&gt;വിദ്യാലയത്തിനകത്തെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;പഠനത്തില്‍&lt;/span&gt;&lt;span style="color: black;"&gt;, &lt;/span&gt;&lt;span style="color: black;"&gt;തന്റെ&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;കുട്ടിയുടെ&lt;/span&gt; &lt;span style="color: black;"&gt;കഴിവുകളില്‍&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;വിശ്വാസം&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;നഷ്‌ടപ്പെട്ടവരാണ്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഇന്ന്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കേരളത്തിലെ&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;രക്ഷിതാക്കളില്‍&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;അധികവും&lt;/span&gt;&lt;span style="color: black;"&gt;. &lt;/span&gt;&lt;span style="color: black;"&gt;പണമിറക്കി&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;പണം&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;നേടുക&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;എന്ന&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ചൂതാട്ടയുക്തിയാണ്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;അവരെ&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;ഭരിക്കുന്നത്‌&lt;/span&gt;&lt;span style="color: black;"&gt;. &lt;/span&gt;&lt;span style="color: black;"&gt;ഫീസ്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഏറ്റവും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കൂടിയ&lt;/span&gt; &lt;span style="color: black;"&gt;ട്യൂഷന്‍സെന്ററില്‍&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കുട്ടിയ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ചേര്‍ക്കുകയാണ്‌&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;ഏറ്റവും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;സുരക്ഷിതമായ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;മാര്‍ഗം&lt;/span&gt;&lt;span style="color: black;"&gt;. &lt;/span&gt;&lt;span style="color: black;"&gt;മുടക്കിയ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കാശ്‌&lt;/span&gt; &lt;span style="color: black;"&gt;നഷ്‌ടമാകാനുള്ള&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;സാധ്യത&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഇവിടെ&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;വളരെക്കുറവ്‌&lt;/span&gt;&lt;span style="color: black;"&gt;. &lt;/span&gt;&lt;span style="color: black;"&gt;ഏറ്റവും&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഉന്നതരായവര്‍ക്ക്‌&lt;/span&gt; &lt;span style="color: black;"&gt;പ്രവേശനപരീക്ഷകളില്‍&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഇടറിയാലും&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;പരിഭ്രമിക്കാനില്ല&lt;/span&gt;&lt;span style="color: black;"&gt;. &lt;/span&gt;&lt;span style="color: black;"&gt;മെഡിസിനുള്ള&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;മുപ്പതോ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;നാല്‌പതോ&lt;/span&gt; &lt;span style="color: black;"&gt;ലക്ഷമോ&lt;/span&gt;&lt;span style="color: black;"&gt;, &lt;/span&gt;&lt;span style="color: black;"&gt;എഞ്ചിനീയറിംഗിനുള്ള&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;അഞ്ചോ&lt;/span&gt;&lt;span style="color: black;"&gt;  &lt;/span&gt;&lt;span style="color: black;"&gt;പത്തോ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ലക്ഷമോ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;അവരുടെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;കയ്യില്‍&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;ഇപ്പോഴെ&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;റെഡി&lt;/span&gt;&lt;span style="color: black;"&gt;. &lt;/span&gt;&lt;span style="color: black;"&gt;തനിക്ക്‌&lt;/span&gt;&lt;span style="color: black;"&gt; &lt;/span&gt;&lt;span style="color: black;"&gt;എത്തിപ്പിടിക
